<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2294161829900039773</id><updated>2011-07-28T12:21:27.825-07:00</updated><category term='ലേഖനം'/><category term='അനുസ്മരണം'/><title type='text'>കഥയ്ക്കപ്പുറം</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://kathaykkappuram.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default?max-results=100'/><link rel='alternate' type='text/html' href='http://kathaykkappuram.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Dr.T.S.Madhavankutty</name><uri>http://www.blogger.com/profile/03697049739331669516</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>8</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2294161829900039773.post-9141599588477172286</id><published>2009-06-18T05:01:00.000-07:00</published><updated>2009-06-18T05:02:43.271-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ലളിതകള്‍-3</title><content type='html'>&lt;strong&gt;അടുത്തത്‌ പൂതനാമോക്ഷത്തിലെ പൂതനയാണ്‌. &lt;/strong&gt;&lt;br /&gt;&lt;br /&gt;തന്റെ ഘാതകനായ ഒരു കുട്ടി അമ്പാടിയിൽ വസിയ്ക്കുന്നുണ്ടെന്നറിഞ്ഞ കംസൻ നാരദോപദേശം ഹേതുവായി അമ്പാടിയിൽ വസിയ്ക്കുന്ന നന്ദഗോപസുതനായ കൃഷ്ണനെ വധിയ്ക്കാൻ നിശ്ചയിയ്ക്കുന്നു. അതിന്നായി പൂതനയെന്ന രാക്ഷസിയെ നിയോഗിയ്ക്കുന്നു. അവൾ ഒരു ലളിതയുടെ രൂപത്തിൽ നന്ദഗോപഗൃഹത്തിൽ കയറിപറ്റി, കൃഷ്ണനെയെടുത്ത്‌ താലോലിച്ച്‌ വിഷം പുരട്ടിയ തന്റെ മുല കൊടുക്കുവാൻ തുടങ്ങുന്നു. കൃഷ്ണനാകട്ടെ പൂതനയുടെ ജീവരക്തത്തെ കൂടി പാനം ചെയ്ത്‌, അവളെ കൊല്ലുന്നു. &lt;br /&gt;&lt;br /&gt;കരിയായ പൂതനയുടെ ഭാഗം ഇപ്പോൾ അത്ര പതിവില്ല. അതിനാൽ കരിയുടെ ചടങ്ങുകളെന്തെന്ന് വ്യക്തമല്ല. ഏകദേശം താഴെ പറയുന്നതരത്തിലാകാമെന്നനുമാനിയ്ക്കാം. &lt;br /&gt;&lt;br /&gt;ആ ആട്ടക്കഥയിൽ നാരദൻ വന്നുപോയതിന്റെ ശേഷം കംസൻ, മന്ത്രിമാരുമായി കൂടിയാലോചിയ്ക്കുന്ന ഒരു രംഗമുണ്ട്‌. അതിൽ വെച്ച്‌ കുട്ടികളെ മുഴുവൻ നശിപ്പിയ്ക്കുന്നതിന്ന് തീരുമാനിയ്ക്കുന്നു. അതിന്ന് ശേഷം അമ്പാടിയിൽ പോയി കാര്യം നടത്തുന്നതിന്ന് പൂതനയേ അയയ്ക്കാനുറയ്ക്കുന്നു. തുടർന്ന് കംസൻ, തന്റെ മുമ്പിൽ ഹാജരാകാനായി പൂതനയ്ക്കാജ്ഞ കൊടുക്കുന്നു. അപ്രകാരം മുമ്പിൽ വന്ന് വന്ദിച്ചു നിൽക്കുന്ന പൂതനയോട്‌ കംസൻ വിഷയം പറയുന്നു. പൂതനയാകട്ടെ സസന്തോഷം അതേറ്റെടുക്കുകയും ചെയ്യുന്നു. &lt;br /&gt;&lt;br /&gt;'മതിയിലതിവിസ്മയം മയനുമപി നൽകുന്ന &lt;br /&gt;പൂതനാകപടമിതു ഭൂതലേ വിശ്രുതം.' &lt;br /&gt;എന്ന് തന്റെ കാപട്യത്തിലുള്ള കഴിവിനെ പറ്റി ഒരു ഉറപ്പ്‌ പൂതന തന്നെ കൊടുക്കുന്നുമുണ്ട്‌. അപ്പോൾ കംസനാണ്‌ പൂതനയോട്‌ സുന്ദരീരൂപം ധരിച്ച്‌ വേണം പോകാൻ എന്നു പറയുന്നത്‌. &lt;br /&gt;&lt;br /&gt;'കാതരത കൈവെടിഞ്ഞു കാതരാക്ഷിരൂപിയായി &lt;br /&gt;വീതശങ്കം പോക ഗോപകേതനേ, നീ, പൂതനേ' &lt;br /&gt;എന്നാണ്‌ കംസവാക്യം. അതുപ്രകാരം അമ്പാടിയിലേയ്ക്ക്‌ പുറപ്പെട്ട പൂതന, വഴിയിൽ വെച്ച്‌ ഗോവർദ്ധനപർവ്വതത്തെ കണ്ട്‌ അതിന്നോട്‌ പറയുന്നതുപോലെ ഒരു പദമുണ്ട്‌. &lt;br /&gt;&lt;br /&gt;'ദൃഷ്ട്വാ ശൈലവരം പ്രഹ്ര്ഷ്ടഹൃദയാ ഗോവർദ്ധനം സാബ്രവീൽ' എന്നാണ്‌ ശ്ലോകത്തിൽ പറയുന്നത്‌. എന്നാൽ, പർവ്വതസമീപത്തു ചെന്ന് ചില വിശേഷങ്ങൾ കണ്ട്‌, ആത്മഗതം നടത്തുന്നതുപോലെയാണ്‌, 'ഗിരിരാജവരനുടയ' എന്ന് തുടങ്ങുന്ന ആ പദത്തിന്റെ രചന. &lt;br /&gt;&lt;br /&gt;തുടർന്ന് അമ്പാടിയിലേയ്ക്ക്‌ പ്രവേശിയ്ക്കാൻ നിശ്ചയിച്ച്‌ ലളിതയായി മാറുന്നു. &lt;br /&gt;&lt;br /&gt;ഇവിടെയുള്ള കരിയുടെ ചടങ്ങ്‌ താഴെ കാണിയ്ക്കുന്ന തരത്തിൽ ചിട്ടപ്പെടുത്താവുന്നതാണ്‌. മന്ത്രിമാരുമായി കംസന്റെ പര്യാലോചനരംഗം കഴിഞ്ഞാൽ, 'നൃശംസോഥ' എന്ന ശ്ലോകം. അതു കഴിഞ്ഞാൽ പെൺകരിയുടെ തിരനോക്ക്‌. തുടർന്ന് അടന്തവട്ടം, പഞ്ചാരിവട്ടം എന്നിവ. തിരുപ്പറക്കലിന്ന് ശേഷം ക്ഷീണം തീർക്കുന്നതിന്നായി പീഠത്തിലിരിയ്ക്കുന്നു. കുറച്ചുകഴിഞ്ഞാൽ കംസൻ തന്നെ വിളിയ്ക്കുന്നതായി അറിയുന്നു. &lt;br /&gt;&lt;br /&gt;ഇത്‌ രണ്ടു വിധത്തിലാകാം. ദൂരേ ഒരു ദൂതൻ വരുന്നത്‌ കാണുന്നതായി നടിയ്ക്കുക. ക്രമേണ അയാൾ അടുത്തെത്തുന്നതായും, കംസമഹാരാജാവ്‌ ഉടനെ ഹാജരാകാൻ ആജ്ഞാപിച്ചതായി അറിയിയ്ക്കുന്നതും നടിയ്ക്കുക. അതിന്ന് ശേഷം രാജസന്നിധിയിലേയ്ക്ക്‌ പുറപ്പെട്ട്‌, നാലാമിരട്ടിയെടുത്ത്‌ മറയുക. &lt;br /&gt;അടുത്തത്‌, പീഠത്തിന്മേലിരുന്ന് ക്ഷീണം തീർക്കുന്നതിന്നായി ഉത്തരീയം വീശിക്കൊണ്ടിരിയ്ക്കുമ്പോൾ പെട്ടെന്ന് ഓർമ്മ വന്നതായി നടിച്ച്‌, 'ഇവിടെ ഇങ്ങനെ കളിയും മറ്റുമായിരുന്നാൽ പറ്റില്ല. കംസമഹാരാജാവ്‌ എന്നോട്‌ തിരുമുമ്പിൽ ഹാജരാകാൻ കൽപിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ദർബ്ബാർ ആരംഭിയ്ക്കാനുള്ള സമയമായി. അതിനാൽ ഒട്ടും താമസിയ്ക്കാതെ അങ്ങോട്ട്‌ പുറപ്പെടുക തന്നെ' എന്നു കാണിച്ച്‌ നാലാമിരട്ടിയെടുത്ത്‌, തിരപൊക്കി മാറുക. ഇതിൽ ആദ്യത്തേതിന്ന് മിഴിവ്‌ കൂടും. &lt;br /&gt;&lt;br /&gt;തുടർന്ന് അടുത്ത രംഗം. അത്‌ കംസന്റെ ദർബാർ ആണ്‌. അതിലേയ്ക്ക്‌ 'എടുത്തുകലാശ'ത്തോടെ പ്രവേശിയ്ക്കുക. എന്നിട്ട്‌ കംസനെ വണങ്ങിനിൽക്കുമ്പോൾ, കംസൻ, 'നക്തഞ്ചരിമാരിൽ' എന്ന പദമാടുന്നു. ആ രംഗത്തിലെ പദങ്ങൾ കഴിഞ്ഞാൽ അവർ തമ്മിൽ ഒരു ചെറിയ ആട്ടമാകാം. അതിന്ന് ശേഷം കംസൻ പിന്മാറുന്നു. ഉടനെ 'ശ്രുത്വാ ഭോജപതേർഗ്ഗിരം' എന്ന ശ്ലോകം. വേഷം അരങ്ങത്തുള്ളപ്പോൾ ചൊല്ലുന്ന ശ്ലോകമായതിനാൽ അതിന്ന് ഒരു 'വട്ടംവെയ്ക്കൽ' സംവിധാനം ചെയ്തെടുക്കാവുന്നതാണ്‌. തുടർന്ന് ഗോവർദ്ധനത്തോടുള്ള 'ഗിരിരാജവരനായ' എന്നു തുടങ്ങുന്ന പദം. നക്രതുണ്ടിയുടെ 'ക്രൂരയാകും നക്രതുണ്ടി' എന്ന പദത്തേപോലെതന്നെ പ്രത്യേക നൃത്തങ്ങൾ ഇതിന്ന് തയ്യാറാക്കിയെടുക്കാവുന്നതാണ്‌. ഈ പദത്തിന്റെ അവസാനത്തിൽ അമ്പാടിയിൽ എത്തിയതായി നടിയ്ക്കുക. തുടർന്ന്, കംസാജ്ഞപ്രകാരം 'ഞാനൊരു ലളിതയായിത്തീരുകതന്നെ' എന്ന് കാണിച്ച്‌ വേഷം മാറിയതായി അഭിനയിച്ച്‌ ലളിതയുടെ സ്തോഭത്തിൽ മറയുക. &lt;br /&gt;&lt;br /&gt;യഥാർത്ഥത്തിൽ നല്ല മിഴിവുറ്റതായ ഒരു വേഷമാക്കിയെടുക്കാവുന്നതാണ്‌ കരിയായ പൂതന. എന്നിട്ടും എന്തുകൊണ്ട്‌ ലുപ്തപ്രചാരമായി എന്നത്‌ വ്യക്തമല്ല. &lt;br /&gt;&lt;br /&gt;ഇതിൽ കംസനെ ഒഴിവാക്കിയും ചിട്ടപ്പെടുത്താവുന്നതാണ്‌. &lt;br /&gt;അങ്ങനെയായാൽ ചില മെച്ചങ്ങളുണ്ട്‌. &lt;br /&gt;&lt;br /&gt;1. കംസനുണ്ടെങ്കിൽ പൂതന പ്രവേശിയ്ക്കുന്നത്‌ കംസന്റെ മുമ്പിലാണ്‌. ആ രംഗത്തിന്റെ ശ്ലോകം, &lt;br /&gt;&lt;br /&gt;'നൃസംസോഥ കംസോ വിളംബംവിനൈനാം &lt;br /&gt;പ്രലംബാദിസേനാമലം പ്രേഷയിത്വാ &lt;br /&gt;സമന്താദനന്തം നിഹന്തും ന്യഗാദീൽ &lt;br /&gt;പുനഃ പൂതനാം ഖ്യതനാനാപദാനാം' &lt;br /&gt;എന്നാണ്‌. ഇതു ചൊല്ലിക്കഴിഞ്ഞാൽ പൂതനയുടെ തിരനോക്ക്‌. അതിന്റെ ചടങ്ങുകൾ കഴിഞ്ഞാൽ, അടുത്ത രംഗത്തിൽ കംസനുമായിട്ടുള്ള പദം, എന്നാണ്‌ ക്രമം. &lt;br /&gt;&lt;br /&gt;എന്നാൽ കംസന്റെ വേഷമില്ലെങ്കിൽ, &lt;br /&gt;'ശൃത്വാ ഭോജപതേർഗ്ഗിരം ഖലമതേരുൽപ്ലുത്യാ ഖം നിർഗ്ഗതാ &lt;br /&gt;നിർഘാതധ്വനി നിഷ്ടുരാട്ടഹസിതൈരുൽഘോഷയന്തീ ദിശഃ &lt;br /&gt;ഉച്ചണ്ഡസ്തനഗണ്ഡശൈലശിഖരവ്യാഘട്ടപിഷ്ടാംബുദാ &lt;br /&gt;ദൃഷ്ട്വാ ശൈലവരം പ്രഹൃഷ്ടഹൃദയാ ഗോവർദ്ധനം സാബ്രവീൽ' &lt;br /&gt;എന്ന ശ്ലോകത്തിന്ന് ശേഷമാണ്‌ പൂതനയുടെ തിരനോക്ക്‌ മുതലായ ചടങ്ങുകൾ വരുന്നത്‌. അവിടെയുള്ള ആട്ടത്തിൽ കംസനുമായുള്ള വൃത്താന്തങ്ങൾ സൂചിപ്പിയ്ക്കുകയുമാകാം. അപ്പോൾ പൂതനയേപോലുള്ള ഒരു വേഷത്തിനേ അവതരിപ്പിയ്ക്കാൻ പറ്റിയ ശ്ലോകവുമായി. അതായത്‌, 'നൃശംസോഥ' എന്നു തുടങ്ങുന്ന ശ്ലോകത്തേക്കാൾ അവിടെ ചേരുന്നത്‌, 'ശ്രുത്വാ ഭോജപതേർഗ്ഗിരം' എന്ന് തുടങ്ങുന്ന ശ്ലോകമാണെന്നർത്ഥം. കംസനില്ലെങ്കിൽ ആ ചടങ്ങ്‌ ഇതുപോലെയായിത്തീരും എന്ന് കാര്യം. &lt;br /&gt;&lt;br /&gt;2. കംസനില്ലെന്നു വന്നാൽ ഒരു കത്തിവേഷം കുറഞ്ഞുകിട്ടും. ഒരു കത്തി ഒരുങ്ങുന്നതിന്നുള്ള ബുദ്ധിമുട്ട്‌ ഒഴിവാവുകയെന്നു പറഞ്ഞാൽ അത്‌ വല്ലാത്തൊരു ലാഭമായിത്തന്നെ കാണണം. മാത്രമല്ല ഈ കഥയിൽ നിണമില്ലാത്തതിനാൽ കത്തിയില്ലാതെവരുന്നത്‌ അത്ര ദോഷം ചെയ്യുകയുമില്ല. &lt;br /&gt;&lt;br /&gt;3. കംസന്റെ ദർബ്ബാർ, കംസനും പൂതനയുമായുള്ള രംഗം എന്നിവ ഒഴിവായികിട്ടുന്നതിനാൽ കുറച്ച്‌ സമയം ലാഭിയ്ക്കാൻ കഴിയും. &lt;br /&gt;&lt;br /&gt;അങ്ങിനെ കംസനെ ഒഴിവാക്കികഴിഞ്ഞാൽ താഴെ പറയുന്ന വിധത്തിൽ ചിട്ടപ്പെടുത്തിയെടുക്കാവുന്നതാണ്‌. 'ശ്രുത്വാ ഭോജപതേർഗ്ഗിരം' എന്ന ശ്ലോകം ചൊല്ലി, തിരനോക്ക്‌. തുടർന്ന് അടന്തവട്ടവും, പഞ്ചാരിവട്ടവും. അതിന്റെ അവസാനത്തിൽ ക്ഷീണം തീർക്കുന്നതിന്നായി ഇരുന്ന് വിശ്രമിയ്ക്കുമ്പോൾ, പെട്ടെന്ന് ഓർമ്മവന്നതായി നടിച്ച്‌, കംസന്റെ ആജ്ഞ ഓർത്തെടുത്ത്‌, ശിശുക്കളെ നശിപ്പിയ്ക്കാനായി അമ്പാടിയിലേയ്ക്ക്‌ പുറപ്പെടുക. ഒരു നാലാമിരട്ടിയ്ക്കു ശേഷം, 'ഗിരിരാജവരനുടയ' എന്ന പദമെടുക്കുക. അതിന്ന് പ്രത്യേകം രംഗപാഠങ്ങൾ ചിട്ടപ്പെടുത്തി മനോഹരമാക്കാവുന്നതുമാണ്‌. &lt;br /&gt;&lt;br /&gt;അടുത്ത രംഗത്ത്‌ ലളിതയുടെ പ്രവേശനമാണ്‌. ലളിതയുടെ രംഗഘടനയിലും പദരചനയിലും സിംഹികയുടേതിന്ന് ഏറെ സമാനത വഹിയ്ക്കുന്ന വേഷമാണ്‌ പൂതന. &lt;br /&gt;&lt;br /&gt;1. രണ്ടു പേർക്കും സാരിയില്ല. &lt;br /&gt;&lt;br /&gt;2. വർണ്ണനാത്മകമായ പദങ്ങൾ രണ്ടുപേർക്കുമുണ്ട്‌. സിംഹിക, പാഞ്ചാലിയുടെ സൗന്ദര്യം, പരിസരപ്രദേശം മുതലായവയേ വർണ്ണിയ്ക്കുമ്പോൾ, പൂതന, ബാലനായിരിയ്ക്കുന്ന കൃഷ്ണൻ, അമ്പാടി എന്നിവയേ വർണ്ണിയ്ക്കുന്നു. സ്വന്തം സംഭാഷണ ചാതുരി രണ്ടുപേർക്കും പ്രയോഗിയ്ക്കാൻ ഫലപ്രദമായ ഒരവസരമായി ഈ പദങ്ങൾ മാറുന്നു. ആട്ടക്കഥാകർത്താക്കൾ സന്ദർഭത്തിന്നനുസരിച്ച്‌ ആ പദങ്ങളുടെ രചനയിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് പ്രത്യേകം എടുത്ത്‌ പറഞ്ഞേ തീരു. &lt;br /&gt;&lt;br /&gt;3. സിംഹികയുടെ പദത്തിൽ, വണ്ടുകളുടെ ഓട്ടം, വല്ലികാനടികളുടെ നൃത്തം, എതിരേൽക്കൽ മുതലായവ വിസ്തരിയ്ക്കുന്നേടത്ത്‌, കഥകളിയുടെ നൃത്തസാദ്ധ്യത ഉപയോഗിച്ച്‌ മിഴിവുറ്റതാക്കിത്തീർത്തിട്ടുണ്ട്‌. പൂതനയുടേതാകട്ടെ ഗോപികമാരുടെ നൃത്തവിശേഷങ്ങളും, അന്തരീക്ഷത്തിൽ പരക്കുന്ന ദധിബിന്ദുപരിമളവും വർണ്ണിയ്ക്കുന്നേടത്ത്‌ ഈ അവസ്ഥാവിശേഷം കണ്ടെത്താവുന്നതാണ്‌. &lt;br /&gt;&lt;br /&gt;പൂതനയുടെ പദങ്ങൾ കഴിഞ്ഞാൽ ആട്ടമാണ്‌. ഇതിൽ തുടക്കത്തിൽ, ബാലന്റെ സൗന്ദര്യാതിരേകം കണ്ട്‌, കൊല്ലാൻ മനസ്സു വരാതെ മടങ്ങുവാൻ തുടങ്ങുന്നു. പെട്ടെന്ന് തിരിഞ്ഞ്‌ കംസാജ്ഞ ഓർത്ത്‌, ശിശുവിനെ വധിയ്ക്കാനൊരുങ്ങുന്നു. ഇതിന്ന് കാരണം രണ്ടാണ്‌. ഒന്ന്, അവളിൽ അന്തർലീനമായിരിയ്ക്കുന്ന രാക്ഷസീയത. രണ്ട്‌, കംസാജ്ഞ ലംഘിച്ചാലുണ്ടായേയ്ക്കാവുന്ന ഭവിഷ്യത്തോർത്തുള്ള ഭയം. ഏതായാലും അവൾ സ്വന്തം മുലകളിൽ വിഷം പുരട്ടി കുഞ്ഞിന്ന് കുടിയ്ക്കാൻ കൊടുക്കുന്നു. ആ ദിവ്യനായ ബാലകൻ, മുലപ്പാലിനോടൊപ്പം പൂതനയുടെ പ്രാണനും കവർന്നെടുക്കുന്നു. അങ്ങിനെയവൾ സ്വന്തം രൂപത്തിൽ മരിച്ചു വീഴുന്നു. &lt;br /&gt;&lt;br /&gt;'അമ്പാടി ഗുണം വർണ്ണിപ്പാൻ' എന്ന് തുടങ്ങുന്നതും, 'സുകുമാരാ നന്ദകുമാരാ' എന്ന് തുടങ്ങുന്നതുമായ രണ്ട്‌ പദങ്ങളും, അവസാനത്തെ ആട്ടവും അഭിനയിയ്ക്കുന്നതിന്ന്-പ്രമേയപരമായും, പ്രയോഗപരമായും-നല്ല വക നൽകുന്നവയാണ്‌. &lt;br /&gt;&lt;br /&gt;നിണമായിത്തീരുന്നില്ല എന്നതും, സാരിയില്ലെന്നതുമാണ്‌ പൂതനയ്ക്ക്‌ മറ്റു ലളിതകളിൽ നിന്നുള്ള കാര്യമായ വ്യത്യാസം. എന്നാൽ പൂതനയുടെ പദങ്ങളും, രംഗപാഠങ്ങളും സിംഹികയുടേതുമായി വളരെ സാമ്യമുള്ളതാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടിയിരിയ്ക്കുന്നു. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;അടുത്തത്‌ ഹിഡുംബി.&lt;/strong&gt; &lt;br /&gt;&lt;br /&gt;കോട്ടയത്ത്‌ തമ്പുരാന്റെതന്നെ ഹിഡുംബിയാണ്‌ അടുത്തത്‌. ബകവധം ആട്ടക്കഥയിലാണ്‌ ഈ കഥാപാത്രം വരുന്നത്‌. വാരണാവതത്തിൽ വെച്ച്‌ അരക്കില്ലം സ്വയം കത്തിച്ചു രക്ഷപ്പെട്ട പാണ്ഡവന്മാർ, കുന്തീദേവിയോടുകൂടി കാട്ടിൽ അലഞ്ഞുനടക്കുന്ന അവസരത്തിൽ ഒരു ദിവസം വഴിനടന്ന് ക്ഷീണിച്ച്‌ ഒരു മരച്ചുവട്ടിൽ വിശ്രമിയ്ക്കുകയായിരുന്നു. ആ വനത്തിൽ തന്നെ വസിയ്ക്കുന്ന ഹിഡുംബൻ എന്ന രാക്ഷസൻ, മനുഷ്യഗന്ധം അനുഭവപ്പെട്ടതിനാൽ സ്വസഹോദരിയായ ഹിഡുംബിയെ അന്വേഷിയ്ക്കാനയയ്ക്കുന്നു. അങ്ങിനെ പാണ്ഡവസമീപം എത്തിച്ചേർന്ന ഹിഡുംബി, പുരുഷരത്നമായ ഭീമനിൽ അനുരക്തയായിത്തീരുന്നു. ലളിതവേഷം ധരിച്ച ശേഷം അവൾ ഭീമസമീപം ചെന്ന് വിവാഹാഭ്യർത്ഥന നടത്തുന്നു. എന്നാൽ ജ്യേഷ്ഠൻ അവിവാഹിതനായതിനാൽ തനിയ്ക്കതിന്ന് നിവർത്തിയില്ലെന്ന് പറഞ്ഞ്‌ ഭീമൻ അവളുടെ അപേക്ഷ നിരസിയ്ക്കുന്നു. ആ സമയത്ത്‌ ഹിഡുംബൻ അവിടെ ഓടിയെത്തുകയും, ഭീമനുമായുണ്ടായ യുദ്ധത്തിൽ പരാജയപ്പെട്ട്‌ മരണമടയുകയും ചെയ്യുന്നു. നിരാലംബയായ ഹിഡുംബി പാണ്ഡവരുടെ പിന്നാലെ കൂടുന്നു. ആ സമയത്ത്‌ അവിടെ എത്തിച്ചേരുന്ന വേദവ്യാസൻ, ഭീമനോട്‌ ഹിഡുംബിയെ സ്വീകരിയ്ക്കാനും, ഒരു പുത്രനുണ്ടാകുന്നതുവരെ കൂടെ താമസിപ്പിയ്ക്കാനും ഉപദേശിയ്ക്കുന്നു. അങ്ങിനെ ഒരുമിച്ച്‌ താമസിയ്ക്കുന്ന അവർക്ക്‌ പുത്രനായ ഘടോൽക്കചൻ ജനിയ്ക്കുന്നു. കരാറുപ്രകാരം അമ്മയും മകനും ഭീമനെ പിരിയാനൊരുങ്ങുന്നു. തന്നെ സ്മരിയ്ക്കുന്ന മാത്രയിൽ മുമ്പിൽ ഹാജരായിക്കൊള്ളാമെന്നേറ്റ്‌ ഘടോൽക്കചൻ, അമ്മയോടുകൂടി സ്വന്തം വനത്തിലേയ്ക്ക്‌ യാത്രയാകുന്നു. &lt;br /&gt;&lt;br /&gt;ഹിഡുംബിയും കരിയായിത്തന്നെയാണ്‌ രംഗത്ത്‌ വരുന്നത്‌. 'സുപ്തേഷു' എന്ന് തുടങ്ങുന്ന ശ്ലോകം കഴിഞ്ഞാൽ, ഹിഡുംബന്റേയും, ഹിഡുംബിയുടേയും തിരനോക്ക്‌ ഒരുമിച്ചാണ്‌ പതിവ്‌. ആദ്യം ഹിഡുംബന്റെ, രണ്ടാംതരം കത്തിയുടെ വീരരസത്തിലുള്ള (രണ്ടാം കാലം തള്ളിപ്പിടിയ്ക്കുന്നു) തിരനോക്ക്‌. ഉടനെത്തന്നെ ഹിഡുംബിയുടെ തിരനോക്കായി. അതുതന്നെ ആദ്യഭാഗം ഒഴിവാക്കികൊണ്ടാണ്‌. 'അഡ്ഢിഡ്ഢിക്കട' വെച്ച്‌, തിരശ്ശീല പിടിച്ചുവിടുന്ന ഭാഗം മുതൽക്കാണ്‌ തുടങ്ങുന്നത്‌. അതും മുറുകിയ കാലത്തിൽ. അതുകഴിഞ്ഞാൽ ഹിഡുംബൻ പീഠത്തിലിരുന്നുകൊണ്ട്‌ പ്രവേശിയ്ക്കുന്നു. തന്റേടാട്ടംപോലെ തനിയ്ക്ക്‌ വിശക്കുന്നതായും, വനാന്തർഭാഗത്തു നിന്ന് മനുഷ്യഗന്ധം വരുന്നതായും നടിയ്ക്കുന്നു. സമീപത്തെവിടേയോ മനുഷ്യവാസമുണ്ടെന്നറിയുന്നതിനാൽ അവരെ അന്വേഷിച്ച്‌ കണ്ടുപിടിച്ച്‌ കൊണ്ടുവരുന്നതിന്നായി ഹിഡുംബിയെ നിയോഗിയ്ക്കതന്നെ എന്ന് തീർച്ചയാക്കി, നാലാമിരട്ടിയെടുത്ത്‌ തിരശ്ശീല പൊക്കി മാറുന്നു. തുടർന്ന് രംഗത്തിന്റെ വലതുഭാഗത്ത്‌ പീഠത്തിന്മേലിരുന്നു കൊണ്ട്‌ വീണ്ടും പ്രവേശിയ്ക്കുന്നു. അതായത്‌ മറ്റു കരികൾക്കുള്ളതു പോലെ തിരനോക്ക്‌ കഴിഞ്ഞാൽ അടന്തവട്ടം, പഞ്ചാരിവട്ടം എന്നിവ ഇവിടെയില്ലെന്നർത്ഥം. &lt;br /&gt;&lt;br /&gt;ഘോരമായിരിയ്ക്കുന്ന ഈ വനത്തിൽ മനുഷ്യർ എത്തിച്ചേർന്നതായി ഗന്ധം കൊണ്ട്‌ ഞാനറിയുന്നു എന്നും, അതിനാൽ അല്ലയോ സഹോദരീ, നീ അന്വേഷിച്ച്‌ ചെന്ന് അവരെ പിടിച്ചുകൊണ്ടു വരണം എന്നും ഹിഡുംബൻ പറയുന്നു. ആ ആജ്ഞ ശിരസ്സാ വഹിച്ച്‌ ഹിഡുംബി, അവിടെ നിന്ന് വനാന്തർഭാഗത്തേയ്ക്ക്‌ പുറപ്പെടുന്നു. കുറേ ചുറ്റിനടന്ന്, അവസാനം കുറച്ച്‌ ദൂരത്തായി, പാണ്ഡവന്മാർ കുന്തീദേവിയോടുകൂടി വിശ്രമിയ്ക്കുന്നത്‌ കണ്ടെത്തുന്നു. കൂടുതൽ അടുത്തുചെന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ, ഭീമസേനനെ കണ്ട്‌ അത്ഭുതപ്പെടുന്നു. മാത്രമല്ല ഭീമന്റെ ഗംഭീരത്തിലും, സൗന്ദര്യത്തിലും ആകൃഷ്ടയായ അവൾ അദ്ദേഹത്തെ ഭർത്താവായി ലഭിയ്ക്കുന്നതിന്ന് ആഗ്രഹിയ്ക്കുന്നു. 'ഭൃശം പ്രതപ്താ സ്മരപാവകേന' എന്ന് ശ്ലോകത്തിൽ പറയുന്നു. കുറച്ചുനേരം ആലോചിച്ച്‌ നിന്ന ശേഷം, തന്റെ ഈ രൂപം മറച്ച്‌ ഒരു സുന്ദരിയുടെ വേഷത്തിൽ ചെന്ന് അദ്ദേഹത്തോട്‌ തന്റെ ഇംഗിതമറിയിയ്ക്കുകതന്നെ എന്ന് നിശ്ചയിയ്ക്കുന്നു. തുടർന്ന് നാലാമിരട്ടി. അതിന്ന് ശേഷം ലളിതയുടെ സ്തോഭത്തിൽ മറയുന്നു. &lt;br /&gt;&lt;br /&gt;തുടർന്ന് ഭീമന്റെ സമീപത്തേയ്ക്ക്‌ ലളിതയുടെ പ്രവേശം. ഇവിടേയും മറ്റെല്ലാറ്റിനേയും പോലെ ഒരു സാരിയുണ്ട്‌. 'മാരനോട്‌ തുല്യനാകും' എന്ന ലളിതയുടെ പദത്തിൽ, 'കാമദേവന്ന് തുല്യനായ ഭീമനെ കണ്ടപ്പോൾ, ഹിഡുംബിയ്ക്കുണ്ടായ കാമപീഡ ഹേതുവായിട്ട്‌, അവൾ സ്വന്തം രൂപത്തെ മറയ്ക്കുകയും, വിവിധ പാട്ടുകൾ പാടി നൃത്തം ചെയ്യുകയും ചെയ്തു' എന്നു മാത്രമാണ്‌ പറയുന്നത്‌. സാരിയ്ക്കവസാനം പരസ്പരം കണ്ട്‌, പിന്നോക്കം മാറി പദം തുടങ്ങുന്നു. &lt;br /&gt;&lt;br /&gt;'മാരസദൃശാ' എന്ന് തുടങ്ങുന്ന മനോഹരമായ ഈ പദം യദുകുലകാംബോജി രാഗത്തിലുള്ളതാണ്‌. പതിഞ്ഞ അടന്തയാണ്‌ താളം. ആദ്യത്തെ രണ്ട്‌ താളവട്ടം കൊണ്ട്‌ 'നോക്കിക്കാണൽ'. സാധാരണ സംഭോഗശൃംഗാരരസപ്രധാനമായ പദങ്ങളിൽ കാണുന്ന തരത്തിലുള്ള നോക്കിക്കാണലല്ല ഇവിടെ നടക്കുന്നത്‌. ആദ്യം മുഖത്തും, ക്രമേണ താഴോട്ടും, വീണ്ടും മേലോട്ടും നോക്കുകയാണ്‌ സാധാരണ ചടങ്ങ്‌. ഇവിടെയതല്ല ചെയ്യുന്നത്‌. ആദ്യം ഭീമനെ നോക്കി ശൃംഗാരം നടിയ്ക്കുന്നു. ക്രമേണ ആ നോട്ടത്തിൽ കാമം വർദ്ധിയ്ക്കുന്നു. തുടർന്ന് ലജ്ജ നടിയ്ക്കുന്നു. അതു ചെയ്യുമ്പോൾ കീഴ്പ്പോട്ട്‌ നോക്കിയാണ്‌ നിൽക്കുന്നത്‌. രണ്ടാമത്തെ താളവട്ടം കഴിയാറാകുമ്പോൾ വീണ്ടും ഭീമനെ നോക്കി, 'ആശ്രിതഭാവം' നടിയ്ക്കുന്നു. തുടർന്ന് പരത്തിചവുട്ടി പദം ആടാൻ തുടങ്ങുന്നു. ആലംബന പ്രതിഷ്ഠ നടത്തുകയാണ്‌ നോക്കിക്കാണൽ ചടങ്ങുകൊണ്ട്‌ സാധിയ്ക്കുന്നത്‌. ശക്തമായ ഒരാലംബനത്തെ പ്രതിഷ്ഠിച്ചു കിട്ടിയാൽ ബാക്കി ആവിഷ്ക്കാരം താരതമ്യേന എളുപ്പമുണ്ട്‌. ഉദ്ദീപകവിഭാവങ്ങൾ തികഞ്ഞ്‌ നിൽക്കുന്നേടത്താണ്‌ കഥകളിയിൽ സാധാരണമായി നോക്കിക്കാണൽ പതിവ്‌. ഇവിടെ ആലംബനവിഭാവമാണോ എന്നുതന്നെ ലളിതയ്ക്കു വ്യക്തമല്ല. സ്വജാതിയുമല്ല. മനുഷ്യനാണെന്ന് വ്യക്തം. തനിയ്ക്കങ്ങോട്ടുള്ളതുപോലെ ഇങ്ങോട്ട്‌ രതി തോന്നുന്നുണ്ടോ എന്ന് അറിയുന്നില്ല. എന്നാൽ തന്നിലുളവാകുന്ന കാമവികാരമാകട്ടെ തന്റെ സ്വത്വത്തിനെതന്നെ കീഴടക്കുന്ന തരത്തിലുള്ളതാണു താനും. ഈ അവസ്ഥകൾ പരമാവധി ദ്യോതിപ്പിയ്ക്കുന്ന തരത്തിലുള്ള ആലംബനപ്രതിഷ്ഠ നടത്തുകയാണ്‌ മാറ്റം വരുത്തിയ ഈ നോക്കിക്കാണൽ കൊണ്ട്‌ സാധിയ്ക്കുന്നത്‌. &lt;br /&gt;&lt;br /&gt;യഥാർത്ഥത്തിൽ ഹിഡുംബി ഒരു രാക്ഷസിയാണ്‌. മാത്രമല്ല ഒരു വീരനായ പുരുഷനോട്‌ ഒറ്റ നോട്ടത്തിലുണ്ടായ കാമവികാരത്തിന്ന് അടിമപ്പെട്ടവളുമാണ്‌. എന്നാൽ മറ്റു ലളിതകളേക്കാൾ കൂടുതൽ സംസ്ക്കാരസമ്പന്നയാണവൾ. അതിനാൽ ഉദ്ദേശലക്ഷ്യത്തിലും, സമീപനത്തിലും തന്റെ ആശയം അവതരിപ്പിയ്ക്കുന്നതിലും വളരെ വ്യത്യസ്ഥമായ രീതിയാണവൾ അവലംബിയ്ക്കുന്നത്‌. സിംഹിക ചെയ്യുന്നതുപോലെ മുഖസ്തുതികളെകൊണ്ട്‌ വശീകരിയ്ക്കാനവൾ മുതിരുന്നില്ല. സിംഹികയും, പൂതനയും ചെയ്യുന്നതുപോലെ സ്വന്തം വാഗ്വിലാസം പ്രയോഗിയ്ക്കുന്നതിന്നും അവളൊരുമ്പെടുന്നില്ല. ശീർപ്പണേഖയും, നക്രതുണ്ടിയും ചെയ്യുന്നതുപോലെ പ്രാകൃതമായ നിലയിൽ, 'വരൂ! നമുക്ക്‌ കാമകേളി തുടങ്ങുകയല്ലേ!?' എന്ന തരത്തിലുള്ള സമീപനവും ഹിഡുംബിയ്ക്കില്ല. 'മാരസദൃശാ', 'മഞ്ജുളാകൃതേ', 'കമലായതേക്ഷണാ' എന്നീ സംബദ്ധികൾ പ്രയോഗിയ്ക്കുന്നുണ്ടെങ്കിലും കൂടുതൽ വാചാടോപത്തിന്ന് പോകുന്നില്ല. മാത്രമല്ല തുടക്കത്തിൽ തന്നെ പച്ചയായി കാര്യങ്ങൾ പറയാതെ സാവധാനത്തിൽ, നയത്തിൽ വിഷയങ്ങൾ അവതരിപ്പിയ്ക്കുകയാണ്‌ ചെയ്യുന്നത്‌. &lt;br /&gt;&lt;br /&gt;ആദ്യം അവൾ ഭീമനാട്‌ നിങ്ങളെല്ലാമാരാണെന്ന് അന്വേഷിയ്ക്കുന്നു. തുടർന്ന് ഈ വനത്തിൽ വന്നുചേരാനുള്ള കാരണവുമാരായുന്നു. മാത്രമല്ല ക്രൂരനായ ഹിഡുംബനെന്ന രാക്ഷസൻ വസിയ്ക്കുന്ന ഈ വനം നിങ്ങൾക്കത്ര സംരക്ഷിതമല്ലെന്നിമറിയിയ്ക്കുന്നു. ഇതിനെല്ലാം ശേഷമാണ്‌ തന്റെ ഇംഗിതമറിയിയ്ക്കുന്നത്‌. അതും ഒരു വിശേഷരീതിയിൽ. നിങ്ങളെ കൊന്നു ഭക്ഷിയ്ക്കാനുദ്ദേശിച്ചു വന്ന എന്നെ ഇപ്പോൾ കാമദേവൻ കൊന്നുകൊണ്ടിരിയ്ക്കുകയാണ്‌. അതുകൊണ്ട്‌ ആ സങ്കടം ഞാൻ നേരിട്ടറിയിയ്ക്കുകയാണെന്നും, നമുക്ക്‌ ഈ അപകടം നിറഞ്ഞ വനത്തിൽ നിന്നും ഓടിരക്ഷപ്പെട്ട്‌, മറ്റെവിടെയെങ്കിലും പോയി ഭാര്യാഭർത്താക്കന്മാരായി സസുഖം വാഴാമെന്നുമാണ്‌ അവൾ പറയുന്നത്‌. ഒരു രതിസംബന്ധിയായ അനുഭവം എന്നതിലുപരി ഒരുമിച്ച്‌ നിരവധി കാലം സുഖമായി കഴിയുന്നതിന്നാണ്‌ അവൾക്ക്‌ താൽപര്യം. ഒരു സംസ്കൃത സമൂഹത്തിലെ സ്ത്രീകളുടെ സമീപനമാണ്‌ ഇവിടെ കാണുന്നത്‌. ഇത്‌ മറ്റു ലളിതകളിൽ നിന്ന് ഹിഡുംബിയെ വ്യത്യസ്ഥയാക്കുന്നു. &lt;br /&gt;&lt;br /&gt;പദം ആടുന്നത്‌ സാധാരണ പതിഞ്ഞ അടന്തപദം പോലെത്തന്നെ. ഇതിന്റെ 'ഇരട്ടിക്കലാശ'ത്തിന്ന് സ്വൽപം വിശേഷമുണ്ട്‌. ഇതിന്നു വേണ്ടി മാത്രം ചിട്ടപ്പെടുത്തിയതാണിത്‌. അതിന്റെ പ്രത്യേകതകൾ എഴുതിഫലിപ്പിയ്ക്കാൻ പറ്റുന്നതല്ല. നേരിൽ കണ്ടറിയേണ്ടിയിരിയ്ക്കുന്നു. അതിനാൽ ആ ഇരട്ടി പ്രത്യേകതകളുള്ള ഒന്നാണ്‌ എന്നുമാത്രം പറഞ്ഞുവെയ്ക്കുന്നു. &lt;br /&gt;&lt;br /&gt;ഈ സന്ദർഭത്തിൽ ഭീമൻ, തങ്ങൾ പാണ്ഡവരാണെന്നും, ദുര്യോധനാദികളുടെ കുതന്ത്രത്താൽ കാട്ടിലകപ്പെട്ടതാണെന്നും പറയുന്നു. ജ്യേഷ്ഠൻ വിവാഹം കഴിയ്ക്കാതിരിയ്ക്കുന്നേടത്തോളം കാലം തനിയ്ക്കതിന്ന് നിർവ്വാഹമില്ലെന്നും, മാത്രമല്ല, ഇവരെയെല്ലാമുപേക്ഷിച്ച്‌ എങ്ങോട്ട്‌ പോരുന്നതിന്നും താൻ തയ്യാറല്ലെന്നും പറയുന്നു. &lt;br /&gt;&lt;br /&gt;ഇവർ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോൾ അവിടേയ്ക്ക്‌ ഹിഡുംബൻ ഓടിയെത്തുന്നു. മനുഷ്യരെ പിടിച്ചുകൊണ്ടുവരാൻ താൻ നിയോഗിച്ച ഹിഡുംബി മടങ്ങിവരുന്നത്‌ കാണാഞ്ഞ്‌ ക്രോധിച്ച്‌ വശായ അയാൾ, ഹിഡുംബിയെ കുറേ ഭർസ്സിച്ചതിന്ന് ശേഷം, ഭീമനുമായി യുദ്ധത്തിലേർപ്പെടുന്നു. ആ യുദ്ധത്തിലയാൾ വധിയ്ക്കപ്പെടുന്നു. നിരാലംബയായ ഹിഡുംബി പാണ്ഡവരുടെ കൂടെ കൂടുന്നു. അങ്ങിനെ വീണ്ടും വനത്തിൽ അലഞ്ഞുതിരിയുന്ന അവരുടെ സമീപത്തേയ്ക്ക്‌ വേദവ്യാസമഹർഷി എത്തിച്ചേരുന്നു. വാരണാവതത്തിലെ സംഭവങ്ങൾ മുതൽ മുഴുവൻ കഥകളും, ഭീമൻ അദ്ദേഹത്തെ അറിയിയ്ക്കുന്നു. ആ മുനിയാകട്ടെ, ഹിഡുംബിയെ സ്വീകരിയ്ക്കാനും നിർദ്ദേശിച്ച്‌ അധികം വൈകാതെ തന്നെ ശ്രീകൃഷ്ണന്റെ സഹായം ഉണ്ടാകുമെന്ന് ഉറപ്പും കൊടുത്ത്‌ അവരെയാല്ലാമനുഗ്രഹിച്ച്‌ മറയുന്നു. &lt;br /&gt;&lt;br /&gt;തുടർന്ന് ഭീമനും ലളിതയുമായുള്ള പതിഞ്ഞപദമാണ്‌. സാധാരണമായ ഒരു പതിഞ്ഞപദമാണിത്‌. 'അല്ലേ! സുന്ദരീ!, എന്നടുത്തു വരൂ. നിന്റെ മുഖസൗദര്യാതിരേകത്താൽ ചന്ദ്രനു കൂടി ലജ്ജ വരുന്നു.' എന്നു മാത്രമേ ആ പദത്തിന്ന് പ്രമേയമായിട്ടുള്ളു. &lt;br /&gt;&lt;br /&gt;ഇതിന്ന് മറുപടിയായി, 'കോലാഹലമൊടു' എന്ന് തുടങ്ങുന്ന ഹിഡുംബിയുടെ പദം വളരെ ശ്രദ്ധേയമാണ്‌. നളചരിതം രണ്ടാം ദിവസത്തിൽ മുഗ്ദ്ധയായ നായികയോട്‌ നായകൻ, നീ ലജ്ജ കളഞ്ഞ എന്നടുത്തുവന്നാലും, എന്നു പറയുമ്പോൾ മറുപടിയായി നായിക, ചുറ്റുമുള്ള ഉദ്യാനത്തെ വർണ്ണിയ്ക്കുന്ന 'സാമ്യമകന്നൊരുദ്യാനം' എന്നൊരു പ്രസിദ്ധമായ പദമുണ്ട്‌. അതിന്റെ രസസിദ്ധാന്തപരമായും, സൗന്ദര്യശാസ്ത്രപരമായും, നാട്യശാസ്ത്രപരമായും ഒക്കെയുള്ള ചമൽക്കാരത്തെ പറ്റി അനവധിപേർ എടുത്തുപറഞ്ഞിട്ടുണ്ട്‌. ആ പദത്തിനോട്‌ ഏതാണ്ട്‌ സാമ്യമുള്ളതാണ്‌ ഈ പദവും. &lt;br /&gt;&lt;br /&gt;'കോലാഹലമൊടു നല്ല കോകിലാംഗനമാരുടെ &lt;br /&gt;ആലാപം കേൾക്കാകുന്നു പൂഞ്ചോലതന്നിൽ, കാന്താ, &lt;br /&gt;മാലേയമാരുതലോലമാലതീകുഞ്ജങ്ങൾ കാൺക &lt;br /&gt;കാലോചിതമായുള്ളതു കാന്താ കൽപിച്ചാലും'. &lt;br /&gt;ചന്ദ്രനു തുല്യമായ ശോഭയോടുകൂടിയ അല്ലയോ സുന്ദരീ, നീ എന്നടുത്തേയ്ക്ക്‌ വരൂ, എന്ന് ഭീമൻ പറഞ്ഞപ്പോൾ മറുപടിയായി ലളിത പറയുന്നതിങ്ങനെയാണ്‌. "അല്ലേ! കാന്താ! നോക്കൂ! ഈ ഉപവനത്തിൽ വളരെ സന്തോഷത്തോടു കൂടി ശബ്ദമുണ്ടാക്കുന്ന പെൺകുയിലുകളുടെ, സംഗീതം പോലുള്ള കലാപം കേൾക്കുന്നില്ലേ. ചന്ദനഗന്ധമുള്ള മന്ദമാരുതൻ തട്ടി, സാവധാനത്തിലിളകികൊണ്ടിരിയ്ക്കുന്ന, ഈ പിച്ചകത്തിന്റെ വള്ളിക്കുടിലും കണ്ടില്ലേ. ഈ ചുറ്റുപാടിന്നും കാലത്തിന്നും ഉചിതമായ നടപടിയെന്താണെന്ന് വെച്ചാൽ, ആയത്‌ കൽപിച്ചാലും' എന്ന്. സൗന്ദര്യശാസ്ത്രപരമായി സംഭോഗശൃംഗാരരസത്തിന്റെ ഉദ്ദീപകങ്ങളായ കുയിൽനാദം, നല്ല ഗന്ധവും തണുപ്പുമുള്ള മന്ദമാരുതൻ, വള്ളിക്കുടിലുകൾ മുതലായവ ഓരോന്നായി നിരത്തി പറഞ്ഞിട്ട്‌, കാലോചിതമായതിനെ കൽപിയ്ക്കാൻ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്‌. അന്യോന്യം അനുരക്തരായ യുവതീയുവാക്കൾക്ക്‌ ഈ സന്ദർഭത്തിൽ കാലോചിതമായതെന്തെന്ന് വ്യക്തമാണല്ലോ. ഇത്‌ വേണ്ടതുപോലെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഭീമന്റെ മറുപടിയും. 'കാമദേവന്റെ രത്നങ്ങൾ സൂക്ഷിയ്ക്കുന്ന ചെപ്പിന്ന് സമാനങ്ങളും, പന്തിന്ന് സമാനങ്ങളുമായ ആകൃതിയോടുകൂടിയ നിന്റെ മനോഹരങ്ങളായ ആ രണ്ട്‌ കൊങ്കകൾ എന്റെ മാറിൽ ചേർത്താലും'. ഇതാണ്‌ ഭീമന്റെ കാലോചിതമായ ആജ്ഞ. ലളിതയുടെ വാക്കുകളിൽ കുറഞ്ഞൊന്ന് 'രാക്ഷസീയത' തെളിയുന്നുണ്ടെന്ന് സമ്മതിച്ചേ തീരൂ. &lt;br /&gt;&lt;br /&gt;മുകളിൽ സൂചിപ്പിച്ച ഭീമന്റെ പദത്തിന്ന് ഒരു പ്രത്യേകതയുണ്ട്‌. പച്ചയ്ക്ക്‌ പാടിരാഗത്തിലുള്ള ഒരു പദമാണിത്‌. സാധാരണ കത്തിയ്ക്കാണ്‌ ഈ രാഗം പതിവ്‌. ഇതു കഴിഞ്ഞാൽ സാധാരണ നായികാനായകന്മാരുടെ പതിഞ്ഞപദത്തിൽ കാണുന്നതുപോലുള്ള ആട്ടങ്ങൾ ഇവിടെയില്ല. അന്യോന്യം ആലിംഗനബദ്ധരായി വള്ളിക്കുടിലേയ്ക്ക്‌ പ്രവേശിയ്ക്കുന്നതുപോലെ, ഒരു പ്രത്യേകചുവടുവെപ്പുകളോടെ പിന്നിലേയ്ക്കു മാറുകയാണ്‌ പതിവ്‌. ഇതും 'കാലോചിതം' തന്നെ. &lt;br /&gt;&lt;br /&gt;അടുത്തരംഗത്തിൽ ഘടോൽക്കചൻ പ്രവേശിയ്ക്കുന്നു. രാക്ഷസവർഗ്ഗത്തിന്ന് ഗർഭകാലം മൂന്നേമുക്കാൽ നാഴികനേരമാണ്‌. അതുപോലെത്തന്നെ ജനിച്ചാൽ മൂന്നേമുക്കാൽ നാഴികനേരം കൊണ്ട്‌ പ്രായപൂർത്തിവന്ന് യുവാവായിത്തീരുകയും ചെയ്യുമത്രേ. അങ്ങിനെ യൗവനയുക്തനായ ഘടോൽക്കചൻ അച്ഛനേയും അമ്മയേയും വന്ദിച്ച്‌ പറയുന്ന പദത്തോടുകൂടിയതാണ്‌ ആ രംഗം. ഇതിന്റെ അവസാനത്തിൽ തന്നെ സ്മരിയ്ക്കുന്നതാകിൽ ആ നിമിഷം മുമ്പിൽ ഹാജരായിക്കൊള്ളാമെന്ന് അച്ഛന്ന് വാക്ക്‌ കൊടുത്ത്‌, അയാൾ അമ്മയോടുകൂടി സ്വന്തം വനത്തിലേയ്ക്ക്‌ തിരിച്ചുപോകുന്നു. ഇവിടെ ഹിഡുംബിയുടെ ഭാഗം കഴിയുന്നു. &lt;br /&gt;&lt;br /&gt;കഥകളിയിലെ ലളിതകളുടെ, കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിൽ കണക്കെടുക്കുമ്പോൾ, യഥാർത്ഥത്തിൽ ഹിഡുംബിയെ രണ്ടാമതായി എണ്ണേണ്ടതാണ്‌. എന്നാൽ ഈ ലളിതയ്ക്ക്‌ ചില വിശേഷങ്ങൾ ഉള്ളതുകൊണ്ടും, ആയത്‌ കുറഞ്ഞൊന്ന് പരാമർശ്ശിയ്ക്കേണ്ടതുള്ളതുകൊണ്ടും ഹിഡുംബിയെ അവസാനം പരിഗണിച്ചതാണ്‌. &lt;br /&gt;&lt;br /&gt;'ലളിത'നാമധാരിയാണെങ്കിൽ കൂടി ഹിഡുംബിയെ മറ്റ്‌ ലളിതകളുടെ കൂട്ടത്തിൽ ഗണിയ്ക്കാൻ പറ്റുന്നതല്ല. എല്ലാ ലളിതകൾക്കും അന്യോന്യം അൽപസ്വൽപം വ്യത്യാസങ്ങൾ കാണുന്നുണ്ടെങ്കിലും, ഹിഡുംബിയ്ക്കുള്ളതായ വിശേഷങ്ങൾ വളരെ വലുതാണ്‌. അതിനാൽ ആ കഥാപാത്രത്തെ ലളിതകളുടെ കൂട്ടത്തിൽ പെടുത്തുന്നത്‌ ഉചിതമല്ല. &lt;br /&gt;&lt;br /&gt;ഹിഡുംബിയ്ക്ക്‌ മറ്റു ലളിതമാരുമുള്ള സമാനതകൾ:- &lt;br /&gt;&lt;br /&gt;1. ഹിഡുംബി മറ്റ്‌ ലളിതകളെപ്പോലെതന്നെ രാക്ഷസസ്ത്രീയാണ്‌. &lt;br /&gt;2. അതുകൊണ്ടുതന്നെ ഭീകരരൂപിയും മായാവിയുമാണ്‌. &lt;br /&gt;3. ലക്ഷ്യവും മറ്റുള്ളവർക്കുള്ളതുപോലെ തന്നെയാണ്‌. അതായത്‌ പ്രതാപവാനായ ഒരു പുരുഷനെക്കണ്ട്‌ പെട്ടെന്ന് കാമവികാരം മൂത്ത്‌, ലളിതവേഷം ധരിയ്ക്കുകയാണ്‌ ചെയ്യുന്നത്‌. &lt;br /&gt;4. തന്റെ ഉദ്ദേശലക്ഷ്യം നേടുന്നതിന്ന് സ്വന്തം രൂപമനുരൂപമല്ലെന്ന് കണ്ട്‌ ലളിതവേഷം ധരിച്ചവളാണ്‌. &lt;br /&gt;5. ഹിഡുംബി സാമാന്യം സരസമായി തന്നെ സംസാരിയ്ക്കുന്നുണ്ട്‌. മാത്രമല്ല തന്റെ ആശയപ്രകടനത്തിൽ കൂടെക്കൂടെ രാക്ഷസീയത വെളിപ്പെടുത്തുന്നുമുണ്ട്‌. &lt;br /&gt;6. ഹിഡുംബിയ്ക്കും ഒരു 'സാരി'യുണ്ട്‌. &lt;br /&gt;7. 'കരി'യായിത്തന്നെയാണ്‌ രംഗപ്രവേശം. &lt;br /&gt;8. അടന്തയിലുള്ള പതിഞ്ഞകാലത്തിലുള്ള നായകനോടുള്ള പദമുണ്ട്‌. &lt;br /&gt;&lt;br /&gt;എന്നാൽ ഇതിനേക്കാൾ ഗൗരവതരത്തിലുള്ള വിരുദ്ധലക്ഷണങ്ങളാണ്‌ കൂടുതലായിട്ടുള്ളത്‌. &lt;br /&gt;&lt;br /&gt;1. ഹിഡുംബി രാക്ഷസിയാണ്‌, ഭീകരരൂപിയാണ്‌, മായാവിയാണ്‌. എന്നാൽ പ്രാകൃതസ്വഭാവത്തോടും, ക്രൂരതയോടും കൂടിയവളല്ല. അവളുടെ സമീപനം, നല്ല സംസ്ക്കാരസമൂഹത്തിലെ ഒരംഗമാണെന്ന് തോന്നിയ്ക്കും വിധമാണ്‌. മാത്രമല്ല തന്റെ ലക്ഷ്യം നേടുന്നതിന്ന് ക്രൂരമായ സമീപനം അവൾ സ്വീകരിയ്ക്കുന്നതേയില്ല. താനാരാണെന്ന് ആദ്യംതന്നെ വ്യക്തമാക്കിയാണ്‌ കാര്യങ്ങൾ പറഞ്ഞുതുടങ്ങുന്നത്‌. സിംഹികയും, നക്രതുണ്ടിയും താനൊരു ദേവസ്ത്രീയാണെന്ന് നുണ തന്നെ പറയുന്നുണ്ട്‌. ജ്യേഷ്ഠൻ കൊല്ലപ്പെട്ടപ്പോഴാകട്ടെ, അനാഥയായ ഹിഡുംബി ഒട്ടും സമനില വിടാതെ, പാണ്ഡവരുടെ പിന്നാലെ കൂടുകയാണ്‌ ചെയ്തത്‌. ഭീമന്റെ മനസ്സ്‌ മാറി തന്നെ സ്വീകരിയ്ക്കാറാകുന്നതു വരെ ക്ഷമയോടെ അവൾ കാത്തിരുന്നു. മറ്റ്‌ ലളിതകൾ ചെയ്തതുപോലെ ഭീമനെ കയറിപിടിയ്ക്കുന്നതിന്നോ, ബലം പ്രയോഗിയ്ക്കുന്നതിന്നോ അവളൊരുമ്പെട്ടില്ലെന്നർത്ഥം. &lt;br /&gt;&lt;br /&gt;2. ഏതൊരു സ്ത്രീയ്ക്കും തോന്നുന്ന തരത്തിലുള്ള 'അനുരാഗമാണ്‌' ഹിഡുംബിയ്ക്ക്‌ ഭീമനോട്‌ തോന്നിയത്‌. ഇതിന്ന് കാമവികാരവുമായി അൽപം വ്യത്യാസമുണ്ട്‌. സദാസമയവും ഇഷ്ടജനത്തോടുകൂടി വസിയ്ക്കയാണ്‌ അനുരാഗത്തിന്റെ ഒരു ലക്ഷ്യം. അതിന്നായാണ്‌ അവൾ ഭീമനോടാവശ്യപ്പെടുന്നതും. &lt;br /&gt;&lt;br /&gt;3. കരിയായിട്ടാണ്‌ പ്രവേശിയ്ക്കുന്നതെങ്കിലും ഹിഡുംബിയ്ക്ക്‌ അടന്തവട്ടവും, പഞ്ചാരിവട്ടവും ഇല്ല. ഇത്‌ വളരെ പ്രധാനപ്പെട്ട വൈരുദ്ധ്യമാണ്‌. &lt;br /&gt;&lt;br /&gt;4. നായകനോടുള്ള പദത്തിൽ വളരെ ആർജ്ജവത്തോടെയാണ്‌ അവൾ കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നത്‌. തന്റെ വ്യക്തിത്വത്തിലുള്ള എല്ലാ 'ജാട'യും വ്യക്തമാകുന്ന തരത്തിലുള്ള പദങ്ങളാണ്‌ മറ്റ്‌ ലളിതമാർക്കുള്ളത്‌. ശൂർപ്പണേഖയ്ക്ക്‌ മറവുകളൊന്നുമില്ല. പ്രാകൃതമായ സ്വഭാവം അങ്ങിനെതന്നെ വ്യക്തമാക്കുന്ന തരത്തിലാണ്‌ ആ പദം. സിംഹികയുടേയും, നക്രതുണ്ടിയുടേയും, പൂതനയുടേയും പദങ്ങളാവട്ടെ, അതിഭാഷണം കൊണ്ട്‌ വിപുലമാക്കപ്പെട്ടതാണ്‌. ഇതിൽ സിംഹിക കുറച്ച്‌ മുമ്പിൽ നിൽക്കുന്നു. അവരുടെ സമീപനത്തിൽ ആർജ്ജവമില്ലെന്ന് മാത്രമല്ല, ധാരാളം നുണകൾ പറയുന്നുമുണ്ട്‌. എന്നാൽ ഹിഡുംബിയുടെ പദമാകട്ടെ, &lt;br /&gt;&lt;br /&gt;'ക്രൂരനാം ഹിഡുംബൻ എന്നൊരു നിശാചര- &lt;br /&gt;വീരൻ വാണീടുന്നീ വനം തന്നിൽ &lt;br /&gt;സാദരം കേട്ടുകൊൾക ഞാനവൻ തന്റെ &lt;br /&gt;സോദരീ ഹിഡുംബി ആകുന്നല്ലോ &lt;br /&gt;നിങ്ങളെക്കൊല്ലുവാൻ വന്നീടിനോരെന്നെ &lt;br /&gt;മംഗലാകൃതേ, മാരൻ കൊല്ലുന്നു.' &lt;br /&gt;ഞാൻ നിങ്ങളെ കൊല്ലാൻ വന്നവളാണ്‌. എന്നാൽ അങ്ങയെ നേരിൽ കണ്ടപ്പോൾ അനുരാഗാധീനയായി തീരുകയാണുണ്ടായത്‌. എന്റെ ജ്യേഷ്ഠൻ ക്രൂരനാണ്‌. അയാൾ ഇവിടെ ഇപ്പോൾ എത്തിച്ചേരും. അതിന്ന് മുമ്പ്‌ നമുക്കെങ്ങോട്ടെങ്കിലും രക്ഷപ്പെടാം' എന്നാണ്‌ പറയുന്നത്‌. &lt;br /&gt;&lt;br /&gt;'നക്തഞ്ചരനിങ്ങാശു വന്നിടും മുമ്പേ &lt;br /&gt;സത്വരം പോക നാമിരുവരും &lt;br /&gt;ഇഷ്ടസുഖങ്ങളനുഭവിച്ചീടാമല്ലോ &lt;br /&gt;പെട്ടെന്ന് പോരിക നീ നരപതേ'. &lt;br /&gt;എന്ന് ആ പദത്തിന്റെ അവസാന ഭാഗം. &lt;br /&gt;&lt;br /&gt;ഒരു താരതമ്യ പഠനത്തിന്നായി നക്രതുണ്ടിയുടേയും, സിംഹികയുടേയും പദങ്ങളിലെ ചില തിരഞ്ഞെടുത്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു. ആദ്യം നക്രതുണ്ടിയുടേതാണ്‌. ഒട്ടും പക്വതയില്ലാതെ പ്രകൃതന്മാരുടെ ഭാഷയിലാണ്‌ അവൾ സംസാരിയ്ക്കുന്നത്‌. &lt;br /&gt;&lt;br /&gt;'അത്ര നിന്നെ കാൺകയാലേ ആനന്ദം മേ വളരുന്നു &lt;br /&gt;ഭർത്തൃഭാഗ്യം ഇന്നു മമ വന്നിതഹോ ദൈവാൽ &lt;br /&gt;&lt;br /&gt;സൂനബാണമേറ്റു പാരം കേണുഴന്നീടിനോരെങ്കൽ &lt;br /&gt;കാണിനേരം വൈകാതെ നീ കാമകേളി ചെയ്ക &lt;br /&gt;&lt;br /&gt;ഏണാംഗസമവദനാ, ഇന്നു നിൻ വിരഹമെന്നാൽ &lt;br /&gt;നൂനം സഹിയ്ക്കാവതല്ല നാളീകായതാക്ഷ &lt;br /&gt;&lt;br /&gt;നിന്നെക്കൊണ്ടുപോവതിന്നായ്‌ വന്നു ഞാനുമിവിടെ &lt;br /&gt;ധന്യ നിന്നെ പിരിഞ്ഞു ഞാൻ പോകയില്ല കാണൂ &lt;br /&gt;&lt;br /&gt;&lt;br /&gt;'വലവിമഥനസുതനാകും &lt;br /&gt;നിന്നുടൽ ബലയുതകരഹതികൊണ്ടു തകർത്തുടൻ &lt;br /&gt;ചലമിഴിമാരേ കണ്ടയി പോവൻ &lt;br /&gt;ചപലതരമതേ കാണുനീയധുനാ &lt;br /&gt;വിക്രമജലധേ രണധരണിയിൽ &lt;br /&gt;വിര വരിക വരിക രണധരണിയിൽ' &lt;br /&gt;&lt;br /&gt;സിംഹികയുടേത്‌ വേറിട്ടൊരു വഴിയാണ്‌. വളരെ സംസ്ക്കാരസമ്പന്നരായവർ പറയുന്നതുപോലെയാണ്‌ സിംഹിക സംസാരിയ്ക്കുക. എന്നാൽ മറ്റാരേക്കാളും കടുത്ത ക്രൂരത അവളുടെ വാക്കുകളിൽ ഒളിഞ്ഞിരിയ്ക്കുന്നതു കാണാം. &lt;br /&gt;&lt;br /&gt;'മാത്സര്യമിതെന്നു തോന്നരുതേതും ബാലേ, &lt;br /&gt;മത്സഖീ, മഹനീയതരഗുണശീലേ &lt;br /&gt;വാത്സല്യം കൊണ്ട്‌ നീ പറകെടോ വഴിപോലെ &lt;br /&gt;വത്സേ തവ കുലനാമങ്ങളമലേ' &lt;br /&gt;&lt;br /&gt;തുടർന്ന് വരുന്ന 'കണ്ടാലതിമോദ'മെന്ന പദം മുഴുവൻ ഇവിടെ ഉദ്ധരിയ്ക്കാൻ തക്ക യോഗ്യമാണ്‌. സ്ഥലപരിമിതി മൂലം അതിന്നൊരുമ്പെടുന്നില്ല. താരതമ്യേന ലളിതകൾക്കുണ്ടായി കാണുന്ന ക്രൂരത, കാപട്യം എന്നിവ ഹിഡുംബിയ്ക്കില്ലെന്ന് സ്ഥാപിയ്ക്കാനാണ്‌ ഇവിടെ ഉദ്യമിച്ചത്‌. &lt;br /&gt;&lt;br /&gt;5. മറ്റുള്ളവർക്കെല്ലാം താരതമ്യേന അധമമായ ഒരു ലക്ഷ്യമാണുള്ളത്‌. ഹിഡുംബിയ്ക്കാകട്ടെ, സ്നേഹിച്ച പുരുഷനോടു കൂടി മറ്റെല്ലാ അല്ലലുകളും ഒഴിവാക്കി കാലാകാലം വാഴുക എന്ന ഏറ്റവും ശ്രേഷ്ഠമായ അഭിലാഷം മാത്രമാണുള്ളത്‌. ഇതും പ്രധാനപ്പെട്ട ഒന്നാണ്‌. &lt;br /&gt;&lt;br /&gt;6. മറ്റു ലളിതകൾക്കൊന്നും സ്വന്തം ലക്ഷ്യം നേടാൻ സാധിയ്ക്കുന്നില്ല. മാത്രമല്ല ഒന്നുകിൽ വൈരൂപ്യമോ അല്ലെങ്കിൽ മരണം തന്നെയോ സംഭവിയ്ക്കുന്നു. എന്നാൽ ഹിഡുംബിയാകട്ടെ ലക്ഷ്യം നേടുന്നുണ്ടെന്നു മാത്രമല്ല, ഏറ്റവും ശ്രേയസ്ക്കരമായ ഒരവസ്ഥയെ പ്രാപിയ്ക്കുകയും ചെയ്യുന്നു. താൻ സ്നേഹിച്ച പുരുഷനിൽ നിന്ന് വീര്യവാനായ ഒരു പുത്രനെ അവൾക്കു ലഭിയ്ക്കുന്നുണ്ട്‌. അനാഥയാകപ്പെട്ട അവൾ അതോടെ സനാഥയാകുന്നു. തുടർന്ന് മകനോടു കൂടി സ്വന്തം വനത്തിൽ വാഴുകയും ചെയ്യുന്നു. ഇതും വളരെ പ്രധാനപ്പെട്ട ഒരു വൈരുദ്ധ്യമായി കാണേണ്ടതാണ്‌. &lt;br /&gt;&lt;br /&gt;8. നായകനെ കണ്ടുമുട്ടി കഴിഞ്ഞാൽ ഹിഡുംബിയുടെ 'ലളിത' എന്ന വ്യക്തിത്വം ഇല്ലാതാകുന്നു. ആ രംഗങ്ങൾ സാധാരണ ആട്ടക്കഥകളിൽ കാണുന്ന തരത്തിലുള്ള പച്ചയും സ്ത്രീവേഷവും തമ്മിലുള്ള രംഗങ്ങൾ തന്നെ ആയിമാറുന്നു. അവിടെ ഹിഡുംബി വെറും 'നായിക' മാത്രമായി മാറുന്നു. &lt;br /&gt;&lt;br /&gt;ചുരുക്കത്തിൽ ലളിതാനാമധാരിയാണെങ്കിലും, ഹിഡുംബിയെ ലളിതയുടെ ഗണത്തിൽ കൂട്ടുന്നതിന്ന് സാദ്ധ്യമല്ലെന്നർത്ഥം. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;ഊർവ്വശി. &lt;/strong&gt;&lt;br /&gt;&lt;br /&gt;കോട്ടയത്തു തമ്പുരാന്റെ 'നിവാതകവച കാലകേയവധം' എന്ന കഥയിലാണ്‌ ഈ കഥാപാത്രമുള്ളത്‌. ഊർവ്വശിയ്ക്ക്‌ 'ലളിത' എന്ന പേരില്ലെങ്കിലും പ്രമേയപരമായും, പ്രയോഗപരമായും ലളിതയ്ക്ക്‌ സമാനങ്ങളായ ഗുണകർമ്മങ്ങൾ അവൾക്കുണ്ട്‌. അതിനാൽ ആ വേഷത്തെ കുറിച്ചുകൂടി ചിലത്‌ പറയട്ടെ. &lt;br /&gt;&lt;br /&gt;പരമേശ്വരനെ പ്രീതിപ്പെടുത്തി ദിവ്യാസ്ത്രങ്ങൾ സമ്പാദിച്ച്‌, വർദ്ധിതപരാക്രമിയായ അർജ്ജുനൻ. ഇന്ദ്രന്റെ ആവശ്യപ്രകാരം സ്വർഗ്ഗത്തിലെത്തുകയും, അവിടെ കുറച്ച്‌ ദിവസം താമസിയ്ക്കുകയും ചെയ്തു. ആ കാലത്ത്‌ അദ്ദേഹത്തിന്റെ പരാക്രമകഥകൾ സ്വർഗ്ഗത്തിൽ പരന്നു തുടങ്ങി. അതു കേട്ട്‌ അപ്സരസ്സുകളുടെ മനസ്സ്‌ ഉലഞ്ഞുതുടങ്ങി. ഈ കാര്യം ഒരു ദണ്ഡകത്തിൽ കോട്ടയത്ത്‌ തമ്പുരാൻ വിശദീകരിയ്ക്കുന്നുണ്ട്‌. &lt;br /&gt;&lt;br /&gt;'അംഗീകരിച്ചു ചിലർ സംഗീതരീതി &lt;br /&gt;ചിലർ ശൃംഗാരചേഷ്ടകൾ തുടങ്ങി &lt;br /&gt;ചിലർ മയങ്ങീ &lt;br /&gt;ചിലർ തല വണങ്ങി &lt;br /&gt;അതുപൊഴുതു വിജയനുടെ രൂപഗുണമാലോക്യ &lt;br /&gt;കുഹചിദപി കുസുമശരന്നൊതുങ്ങീ' &lt;br /&gt;മദനശരവിവശരായ അപ്സരസ്സുകൾ മനം മയങ്ങി വിവിധ ചേഷ്ടകൾ തുടങ്ങിയതിപ്രകാരമാണ്‌. ചില സ്ത്രീകൾ അർജ്ജുനന്റെ മുമ്പിൽ വന്നുനിന്ന് പാട്ടുകൾ പാടാൻ തുടങ്ങി. ചിലരാകട്ടെ വിവിധ ശൃംഗാരചേഷ്ടകൾ കാണിയ്ക്കാനാണ്‌ തുടങ്ങിയത്‌. മറ്റു ചിലർക്ക്‌ മോഹാലസ്യം തന്നെയുണ്ടായി. വേറെ ചിലർ വിജയനെ നേരിൽ വന്ദിച്ച്‌ നിൽപായി. പുരുഷന്മാരിൽ താനാണ്‌ സുന്ദരനെന്ന് അഭിമാനിച്ചിരുന്ന കാമദേവൻ എവിടെയോ പോയൊളിയ്ക്കുകയും ചെയ്തു. ഇതാണ്‌ സാരം. &lt;br /&gt;&lt;br /&gt;ഈ അപ്സരസ്സുകളുടെ കൂട്ടത്തിൽ ഊർവ്വശിയുമുണ്ടായിരുന്നു. അപ്പോഴാണ്‌ വജ്രകേതു, വജ്രബാഹു എന്നീ രണ്ടു സഹോദരന്മാർ സ്വർഗ്ഗത്തെ ആക്രമിയ്ക്കുകയും ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിയ്ക്കുകയും ചെയ്യുന്നത്‌. അവരുടെ പിടിയിലകപ്പെട്ട ദേവസ്ത്രീകൾ ഉറക്കെ നിലവിളിയ്ക്കുന്നതു കേട്ട്‌ ഓടിയെത്തിയ അർജ്ജുനൻ ആ രാക്ഷസന്മാരെ നിഗ്രഹിച്ച്‌ ഊർവ്വശി മുതലായവരെ രക്ഷിയ്ക്കുന്നു. ആ യുദ്ധത്തിന്റെ ദൃക്സാക്ഷിയായ ഊർവ്വശിയ്ക്ക്‌, അർജ്ജുനന്റെ പരാക്രമം നേരിട്ട്‌ കാണുകയും കൂടി ചെയ്തപ്പോൾ മദനവികാരം സഹിയ്ക്കാതെയായി. അവൾ തന്റെ സങ്കടമെല്ലാം സ്വന്തം സഖിയെ അറിയിയ്ക്കുന്നു. സാധാരണ ഇതുപോലുള്ള സ്ത്രീകൾക്ക്‌ വളരെ വിശ്വസ്ഥയും അതുകൊണ്ടുതന്നെ രഹസ്യങ്ങളെല്ലാം കൈമാറുകയും ചെയ്യുന്ന ഒരു സഖി ഉണ്ടായിരിയ്ക്കും. ഉഷയ്ക്ക്‌ ചിത്രലേഖയെന്ന പോലെ. ഊർവ്വശിയുടെ ഈ സഖിയും അപ്രകാരമുള്ള ഒരുവളായിരിയ്ക്കണം. കാരണം ഊർവ്വശി ഒട്ടും മറയില്ലാതെ തന്റെ അവ്സ്ഥ സഖിയ്ക്കും മുമ്പിൽ അവതരിപ്പിയ്ക്കുന്നുണ്ട്‌. നോക്കൂ, &lt;br /&gt;'തൊണ്ടിപ്പവിഴമിവ മണ്ടുമധരമതു &lt;br /&gt;കണ്ടിടുന്നളവിലിണ്ടൽ പൂണ്ടു ബത &lt;br /&gt;കൊണ്ടലണികുഴലീ കോമളവദനേ &lt;br /&gt;അയി സഖി ബത!' &lt;br /&gt;&lt;br /&gt;അല്ലയോ! കാർമേഘം പോലെ കറുത്തിരുണ്ട മുടിയോടുകൂടിയ മനോഹരമായ മുഖമുള്ള ഹേ! സഖീ! ആ അർജ്ജുനന്റെ ചുണ്ടുകൾ നേരിൽ കാണുകയാണെങ്കിൽ, തൊണ്ടിപ്പഴം, പവിഴം എന്നിവ രണ്ടും വളരെ സങ്കടപ്പെട്ട്‌ ഓടിമറയും. എന്നൊക്കെയാണ്‌ ഊർവ്വശി പറയുന്നത്‌. സഖിയാകട്ടെ സ്വൽപം വീണ്ടുവിചാരത്തോടെയാണ്‌ മറുപടി പറയുന്നത്‌. 'അല്ലേ! സഖീ! അർജ്ജുനനോട്‌ തോന്നുന്ന നിന്റെ അനുരാഗം ഏറ്റവും യുക്തം തന്നെ. എന്തെന്നാൽ അവൻ പരമയോഗ്യനും, അതീവ ധീരനും, വിഷ്ണുതുല്യനും, ഉദാരാമതിയുമാണ്‌. എന്നാൽ, അവന്റെ മനസ്സറിയാനുള്ള നിന്റെ ഈ അവിവേകം മാനഹാനി വരുത്തിവെച്ചേയ്ക്കും. അപ്പോൾ ആ മനസ്സറിയാനുള്ള കുറ്റമറ്റൊരു വഴിയെന്താണെന്ന് ഊർവ്വശി ആരായുന്നു. ആരുമറിയാതെ രഹസ്യമായി അവന്റെ അടുത്തുചെന്ന്, ആഗ്രഹം അറിയിയ്ക്കുവാനാണ്‌ സഖി ഉപദേശിയ്ക്കുന്നത്‌. ഊർവ്വശിയെപോലുള്ള ഒരു സുന്ദരീരത്നത്തിന്റെ മന്ദഹാസമധുതൂകി കൊണ്ടുള്ള ഇത്തരത്തിലുള്ളൊരപേക്ഷ ഏതൊരു പുരുഷനും തട്ടിക്കളയാനാവുകയില്ലെന്ന ഒരുറപ്പും അവൾ നൽകുന്നുണ്ട്‌. അങ്ങിനെയാണ്‌ ഊർവ്വശി ആ രഹസ്യാഗമനത്തിന്ന് ഒരുങ്ങി പുറപ്പെടുന്നത്‌. അർജ്ജുനനിൽ ആഗ്രഹം ജനിപ്പിയ്ക്കുന്നതിന്നായി സൗന്ദര്യവർദ്ധകങ്ങളായ പദാർത്ഥങ്ങളെകൊണ്ട്‌ അലങ്കരിച്ചിട്ടാണ്‌ അവൾ അവിടെ ചെല്ലുന്നത്‌. ആട്ടക്കഥാകാരൻ ഇത്‌ വ്യക്തമാക്കുന്നുണ്ട്‌. 'രുചിരാലംകാരശാലിനീ' (ഭംഗിയുള്ള ആടയാഭരണങ്ങൾ കൊണ്ട്‌ ശോഭിയ്ക്കുന്നവൾ), 'മധുരാ' (കാഴ്ചയിൽ കൗതുകം തോന്നിപ്പിയ്ക്കുന്നവൾ) എന്നീ വിശേഷണങ്ങളാണ്‌, ഊർവ്വശിയ്ക്കായി അവിടെ ഉപയോഗിച്ചിട്ടുള്ളത്‌. &lt;br /&gt;&lt;br /&gt;ഉയർന്ന യോനിജയാണെങ്കിലും ഊർവ്വശി, രാക്ഷസികളേക്കാളും താണതരത്തിലുള്ള ഒരു സമീപനമാണ്‌ അവലംബിയ്ക്കുന്നത്‌. യഥാർത്ഥത്തിൽ രാക്ഷസികൾ ലളിതകളായി മാറുമ്പോളുള്ളതിനേക്കാൾ കൂടുതൽ വ്യക്തമായി 'രാക്ഷസീയത', ഊർവ്വശി പ്രകടിപ്പിയ്ക്കുന്നുണ്ട്‌. ഈ വേഷത്തെ ലളിതകളുടെ ഗണത്തിൽപ്പെടുത്താനവശ്യമായ യോഗ്യത ഈ സ്വഭാവം കാരണം ഉണ്ടാകുന്നുണ്ട്‌. &lt;br /&gt;&lt;br /&gt;വിജയന്റെ മുമ്പിൽ പരമാവധി വശ്യവാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ്‌ ഊർവ്വശി തുടങ്ങുന്നത്‌. തുടക്കത്തിൽ തന്നെ അവൾ ഒരു സൂചന, 'സതതം ത്വദധീനാം' എന്ന പ്രയോഗത്തിൽ കൂടി കൊടുക്കുന്നുണ്ട്‌. എല്ലായ്പ്പോഴും അഥവാ എല്ലാം കൊണ്ടും ഞാനങ്ങയ്ക്കധീനയാണ്‌ എന്നാണവൾ പറയുന്നത്‌. ഇവിടത്തെ സൂചന രണ്ടു തരത്തിലാണ്‌. ഒന്ന്, ഒരു ലൈംഗീക വേഴ്ച തന്നെയാണ്‌ ഊർവ്വശിയുടെ ലക്ഷ്യം എന്നത്‌. രണ്ട്‌, താനൊരു ഉന്നതകുലജാതയാണെങ്കിലും മദനവികാരം ഹേതുവായി സമനില വിട്ട അവസ്ഥയിലാണ്‌ എന്നത്‌. തുടർന്ന് ഊർവ്വശി പറയുകയാണ്‌, 'പരാക്രമികളായ ശത്രുക്കളുടെ കൂട്ടങ്ങളെ ക്ഷണനേരം കൊണ്ട്‌ നശിപ്പിയ്ക്കുന്നതിൽ അതീവ നിപുണനായിട്ടുള്ളോനേ! അല്ലയോ കരുണാ സാഗരാ! ആശ്രയിയ്ക്കുന്ന ജനങ്ങളെ പരിപാലിയ്ക്കുക അങ്ങയുടെ കുലധർമ്മമാണല്ലോ. കാമബാണമേറ്റ്‌ അതീവ ദുഃഖിതയായ ഞാൻ, അങ്ങയെ ആശ്രയിച്ചിരിയ്ക്കുകയാണ്‌. എന്നെ വേണ്ടതുപോലെ പരിപാലിച്ചാലും. ആയതെങ്ങിനെയാണ്‌ എന്നാണെങ്കിൽ, തൊണ്ടിപ്പഴത്തിന്ന് സമാനമായ അങ്ങയുടെ അധരങ്ങൾ എനിയ്ക്ക്‌ തന്നുകൊണ്ടും, വില്ലിനോട്‌ സമാനമായ അങ്ങയുടെ പുരികങ്ങൾകൊണ്ടുള്ള അടി ഉടനെ നിർത്തിവെച്ചുകൊണ്ടുമാണ്‌ വേണ്ടത്‌'. ക്രമേണ സഭ്യത വിട്ടുകൊണ്ട്‌ കാര്യങ്ങൾ പറയാൻ തുടങ്ങുന്നുമുണ്ട്‌. അർജ്ജുനൻ പലതരത്തിലുള്ള ന്യായങ്ങൾ പറഞ്ഞ്‌ ഒഴിഞ്ഞുമാറുന്നു. അപ്പോൾ അടവൊന്ന് മാറ്റി. &lt;br /&gt;അതീവ ദയനീയമായി താണുകേണപേക്ഷിയ്ക്കാൻ തുടങ്ങി. &lt;br /&gt;&lt;br /&gt;'അല്ലൽ പെരുകി വലയുന്നു ഞാനതി- &lt;br /&gt;നില്ലയോ കരുണതെല്ലുമേ? &lt;br /&gt;കല്ലിനോടു തവ തുല്യമോ ഹൃദയ- &lt;br /&gt;മില്ലതിന്നു ബത! സംശയമധുനാ'. &lt;br /&gt;എന്ന് ഊർവ്വശി കരഞ്ഞ്‌ പറയുന്നുണ്ട്‌. അതിന്നും അർജ്ജുനൻ വഴിപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ സമനില വിട്ട്‌, ഭർത്സിച്ചുകൊണ്ട്‌ സംസാരിയ്ക്കുന്നു. ആദ്യം സൂര്യനോടും, പിന്നീട്‌ സൂര്യപുത്രനായ യമനോടും രമിച്ച സ്ത്രീയല്ലേ നിന്റെ അമ്മ എന്നവൾ ചോദിയ്ക്കുന്നു. തുടർന്ന് കോപാന്ധയായ അവൾ, അർജ്ജുനനെ ശപിച്ച്‌ നപുംസകമാക്കി അവിടെ നിന്ന് നിരാശയോടെ മടങ്ങുന്നു. &lt;br /&gt;&lt;br /&gt;ഹിഡുംബി സംസ്ക്കാരസമ്പന്നത കൊണ്ടും, ലക്ഷ്യത്തിന്റെ സാധുത കൊണ്ടും രാക്ഷസിത്വത്തിൽ നിന്ന് മുകളിലേയ്ക്കുയർന്നപ്പോൾ, ഊർവ്വശി സംസ്ക്കാരം കുറഞ്ഞതിന്നാലും, ലക്ഷ്യം സാധുവല്ലാത്തതിന്നാലും ദേത്വത്തിൽ നിന്ന് വളരെയേറെ താഴേയ്ക്ക്‌ പതിയ്ക്കുന്നതായാണ്‌ ഇവിടെ കാണുന്നത്‌. &lt;br /&gt;&lt;br /&gt;ആദ്യത്തെ രംഗത്തിൽ ഊർവ്വശിയും സഖിയുമാണുള്ളത്‌. അർജ്ജുനനോടുള്ള അനുരാഗത്താൽ വിവശയായി, ഊർവ്വശി സഖിയോട്‌ സങ്കടം പറയുന്നതാണീ രംഗം. ശങ്കരാഭരണരാഗത്തിൽ ചെമ്പടതാളത്തിലുള്ള ഒരു പതിഞ്ഞപദമാണിത്‌. 'കിടതക ധീം താം' കഴിഞ്ഞാൽ പദം തുടങ്ങുന്നു. ആദ്യത്തെ നാല്‌ താളവട്ടം നോക്കിക്കാണലാണ്‌. ഇവിടെ ഊർവ്വശി ആവിഷ്ക്കരിയ്ക്കാനുദ്ദേശിയ്ക്കുന്ന ശൃംഗാരരസത്തിന്റെ ആലംബനവിഭാവമായ അർജ്ജുനൻ അരങ്ങത്തില്ല. ഒപ്പമുള്ളത്‌ സഖിയാണ്‌. അപ്പോൾ ആലംബനപ്രതിഷ്ഠ എന്ന നിലയ്ക്ക്‌ സഖിയെ നോക്കിക്കാണുന്നതിന്ന് നിവർത്തിയില്ല. മാത്രമല്ല തനിയ്ക്ക്‌ അങ്ങോട്ടുണ്ടെന്നല്ലാതെ അർജ്ജുനന്ന് ഇങ്ങോട്ട്‌ അനുരാഗമുണ്ടോ എന്ന് വ്യക്തമല്ല. മാത്രമല്ല വ്യത്യസ്ഥ ജാതിയാണ്‌ താനും. ഊർവ്വശി ദേവസ്ത്രീയും അർജ്ജുനൻ മനുഷ്യനുമാണല്ലോ. ഇതെല്ലാം ദ്യോതിപ്പിയ്ക്കുന്ന തരത്തിലുള്ള ഒരു നോക്കിക്കാണൽ ആണ്‌ അവിടെ നടക്കുന്നത്‌. നേരെ നോക്കിയാണ്‌ നോക്കിക്കാണൽ നടത്തുന്നത്‌. അർജ്ജുനനെ മനസ്സിൽ കണ്ട്‌ ആലംബനപ്രതിഷ്ഠ നടത്തുന്നു. മുഖത്ത്‌ ആദ്യം, വിചാരദൃഷ്ടിയാണ്‌ പ്രകടിപ്പിയ്ക്കുക. തുടർന്ന്, 'ആശ്ചര്യം' നടിയ്ക്കുന്നു. അർജ്ജുനന്റെ സൗന്ദര്യാദിശയത്വം വീരപ്രാക്രമിത്വവും ആണ്‌ ഈ ആശ്ചര്യത്തിന്നു കാരണം. അർജ്ജുനനെ നേരെ മുമ്പിൽ കാണുന്നതുപോലെ നടിയ്ക്കുന്നു. അതിന്ന് ശേഷം സാധാരണ പോലെയുള്ള ഒരു പതിഞ്ഞപദം. ഇതിന്നവസാനം ഇതിന്ന് മാത്രമായി ചിട്ടപ്പെടുത്തിയ ഒരു ഇരട്ടിക്കലാശമുണ്ട്‌. ഘടനാപരമായി അത്ര സങ്കീർണ്ണമൊന്നുമല്ല ഈ കലാശം. എന്നാൽ നൃത്തപരമായി മനോഹരമായ ഒന്നാണുതാനും. മോഹിനിയാട്ടത്തിലും മറ്റും ഇതിന്റെ സ്വാധീനത്തിലുള്ള ചുവടുവെപ്പും, ആംഗ്യങ്ങളും കാണാം. &lt;br /&gt;&lt;br /&gt;തുടർന്നുള്ള രംഗത്തിൽ ഊർവ്വശി അർജ്ജുനന്റെ സമീപത്ത്‌ വരുന്നു. ഇവിടെയുള്ള ഊർവ്വശിയുടെ 'സ്മരസായകദൂനാം' എന്ന് തുടങ്ങുന്ന പദം കാംബോജീരാഗത്തിൽ, ചെമ്പട പതിഞ്ഞകാലത്തിലുള്ളതാണ്‌. ഇവിടെ നോക്കിക്കാണൽ, സാധാരണ സംഭോഗശൃംഗാരരസപ്രധാനമായ പതിഞ്ഞപദങ്ങളിൽ കാണുന്നതു പോലെയല്ല. സ്വാധീനനായ നായകനോടുള്ള സമീപനം ഇവിടെ പറ്റില്ലല്ലോ. ഊർവ്വശിയെ സംബന്ധിച്ചിടത്തോളം അപ്പോൾ, തന്റെ ആരാധനാപാത്രമായ അർജ്ജുനന്റെ സമീപത്ത്‌ വിജനതയിൽ ഒറ്റയ്ക്ക്‌ എത്തിപ്പെട്ടതിനാലുള്ള പരിഭ്രമം, തന്റെ ചെയ്തി എത്രകണ്ട്‌ ശരിയാണെന്ന ആശങ്ക, ലജ്ജ, തനിയ്ക്ക്‌ സ്വയം നിയന്ത്രിയ്ക്കാൻ കഴിയാതെ പ്രവഹിച്ചുകൊണ്ടിരിയ്ക്കുന്ന മദനവികാരം, ആശ്രയിയ്ക്കുന്ന തന്നെ ഉപേക്ഷിയ്ക്കരുതേ എന്ന പ്രാർത്ഥന, അർജ്ജുനൻ തന്നെ തിരസ്ക്കരിയ്ക്കുമോ എന്ന ഭയം എന്നീ വിവിധ വികാരങ്ങൾ തിങ്ങിനിറഞ്ഞ ഒരവസ്ഥയാണ്‌. ഈ അവസ്ഥ വേണ്ടതുപോലെ പ്രതിഫലിപ്പിയ്ക്കുന്ന ഒരു ആലംബനപ്രതിഷ്ഠയാണിവിടെ ഉള്ളത്‌. ആദ്യം ശൃംഗാരം, തുടർന്ന് വിഷാദം, കാമവികാരം, ലജ്ജ എന്നിവ ക്രമേണ നടിച്ച്‌, അവസാനം ആശ്രയഭാവം എന്നാതാണ്‌ ഇവിടെ ക്രമം. ശൃംഗാരത്തിന്ന് പുറമേ മറ്റ്‌ വികാരങ്ങൾ ഉള്ളതുകൊണ്ടാവണം നോക്കിക്കാണൽ-ആലംബനപ്രതിഷ്ഠ-ഇങ്ങനെ ചിട്ടപ്പെടുത്തിയത്‌. &lt;br /&gt;&lt;br /&gt;ഈ രംഗത്തിന്റെ അവസാനത്തിൽ അർജ്ജുനനെ ശപിയ്ക്കുവാനായി കയ്യോങ്ങി, പെട്ടെന്ന് സ്തംഭിച്ചപോലെ നിന്ന്, ചിന്താധീനയായി, അർജ്ജുനന്ന് നേരെ തിരിഞ്ഞ്‌ നിൽക്കുന്നു. എന്നിട്ട്‌ അർജ്ജുനന്റെ രൂപലാവണ്യമോർത്ത്‌ സന്തോഷം, കാമപാരവശ്യം, ആഗ്രഹം, ലക്ഷ്യം സാധിയ്ക്കാത്തതിൽ സങ്കടം എന്നിവ രണ്ടുതവണ അഭിനയിച്ച്‌, ഒന്നുകൂടി ചിന്തിച്ച്‌, പെട്ടെന്ന് ശപിച്ച്‌ പിന്മാറുന്നു. അഭിനയത്തിന്റെ മർമ്മമറിയാവുന്നവർക്ക്‌ പൊലിപ്പിച്ചെടുക്കാവുന്ന ഒരു രംഗമാണിത്‌. &lt;br /&gt;&lt;br /&gt;ഹിഡുംബിയുടെ വിപരീതദിശയിലുള്ള ലക്ഷണസമുച്ചയമാണ്‌ ഊർവ്വശിയ്ക്കുള്ളത്‌. അവൾക്ക്‌ ലളിത എന്ന നാമം ഇല്ലെന്ന് വാസ്തവം തന്നെ. അതിന്ന് സാദ്ധ്യമല്ലതാനും. എന്നാൽ ലളിതകൾക്കുള്ള അനവധി ഘടകങ്ങൾ ഊർവ്വശിയിൽ കാണാവുന്നതാണ്‌. &lt;br /&gt;&lt;br /&gt;ഊർവ്വശിയ്ക്ക്‌ മറ്റു ലളിതകളുമായി നിരവധി സമാനതകളുണ്ടെന്നു പറഞ്ഞുവല്ലോ. അവയിൽ പ്രധാനപ്പെട്ട ചിലത്‌ താഴെ പറയുന്നു. &lt;br /&gt;&lt;br /&gt;1. പ്രതാപവാനും, വീരനുമായ ഒരു പുരുഷരത്നത്തെ കണ്ടപ്പോൾ പെട്ടെന്നുണ്ടായ മദനവികാരം തന്നെയാണ്‌ ഊർവ്വശിയെ പ്രവൃത്ത്യുന്മുഖയാക്കിയത്‌. പൂതനയൊഴിച്ച്‌ മറ്റു ലളിതകളെല്ലാം അങ്ങിനെയാണല്ലോ. &lt;br /&gt;&lt;br /&gt;2. സ്വതേ സുന്ദരിയാണെങ്കിലും അലങ്കാരവസ്തുക്കളെ കൊണ്ട്‌ സൗന്ദര്യത്തെ വർദ്ധിപ്പിച്ചതിന്ന് ശേഷമാണ്‌, ഊർവ്വശി, നായകനെ സമീപിയ്ക്കുന്നത്‌. അതായത്‌ ഇവിടെ ഒരു 'ലളിത'യായി മാറലുണ്ടെന്നർത്ഥം. &lt;br /&gt;&lt;br /&gt;3. ലളിതകളെപ്പോലെ ഊർവ്വശിയും സംഗീതാദികളിൽ അതീവ പ്രഗത്ഭയാണെന്ന് പ്രസിദ്ധമാണ്‌. &lt;br /&gt;&lt;br /&gt;4. ഊർവ്വശി 'വശ്യ' വാക്കുകൾ സമർത്ഥമായിത്തന്നെ പ്രയോഗിയ്ക്കുന്നുണ്ട്‌. &lt;br /&gt;&lt;br /&gt;5. ഈ വക കഴിവുകൾ ഉള്ള ഒരാളാണ്‌ ഊർവ്വശി, എന്ന അവസ്ഥ പരമാവധി മുതലെടുത്തുകൊണ്ട്‌ തന്നെയാണ്‌ ആ കഥാപാത്രത്തിന്റെ രംഗപാഠങ്ങൾ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്‌. മറ്റ്‌ ലളിതകളുടെ അവസ്ഥയും ഇതു തന്നെയാണല്ലോ. ഊർവ്വശിയ്ക്കു മാത്രമായി ഒരു 'ഇരട്ടികലാശം' ചിട്ടപ്പെടുത്തുക പോലും ചെയ്തിട്ടുണ്ട്‌. മാത്രമല്ല കോട്ടയത്ത്‌ തമ്പുരാന്ന് വളരെ താൽപര്യമുള്ള വേഷമായിരുന്നു ഇതെന്ന് കേട്ടിട്ടുണ്ട്‌. അദ്ദേഹം പലപ്പോഴും ആ വേഷത്തിൽ രംഗത്ത്‌ വരാറുണ്ടായിരുന്നുവത്രേ. &lt;br /&gt;&lt;br /&gt;6. സ്വന്തം സഖിയുമായി തന്റെ കഷ്ടപ്പാടുകൾ ചർച്ച ചെയ്ത്‌, കാര്യസാദ്ധ്യത്തിന്ന് തന്റെ രൂപം പോരെന്ന് ബോദ്ധ്യമായി, സഖിയുടെ ഉപദേശപ്രകാരം, അലങ്കാരവസ്തുക്കളെ കൊണ്ട്‌ സൗന്ദര്യം വർദ്ധിപ്പിച്ച്‌ 'ലളിത' ആയതിന്ന് ശേഷമാണ്‌ നായകനെ സമീപിയ്ക്കുന്നത്‌. &lt;br /&gt;&lt;br /&gt;7. ഊർവ്വശിയ്ക്കും രണ്ട്‌ പതിഞ്ഞപദങ്ങളുണ്ട്‌. ആദ്യത്തേത്‌ സഖിയോടും അടുത്തത്‌ അർജ്ജുനനോടും. &lt;br /&gt;&lt;br /&gt;8. ഊർവ്വശിയ്ക്കും ലക്ഷ്യം നേടാൻ സാധിയ്ക്കുന്നില്ല. &lt;br /&gt;&lt;br /&gt;9. ഊർവ്വശിയുടെ സംസാരത്തിലുടനീള പക്വതമില്ലായ്മ കാണാം. സഖിയോടായാലും, അർജ്ജുനനോടായാലും മദനവികാരം കാരണം സമനില വിട്ട്‌, മറ്റ്‌ ലളിതകളെപ്പോലെ തന്നെ കാര്യങ്ങൾ പറയുന്നത്‌ കാണാം. &lt;br /&gt;&lt;br /&gt;ഊർവ്വശിയ്ക്ക്‌ ലളിതകളുമായി കുറച്ച്‌ വൈരുദ്ധ്യങ്ങളും ഇല്ലെന്നില്ല. അവ ഇപ്രകാരമാണ്‌ :- &lt;br /&gt;&lt;br /&gt;1. ഊർവ്വശി രാക്ഷസസ്ത്രീയോ അസുരസ്ത്രീയോ അല്ല. മറിച്ച്‌ ഒരപ്സരസ്സാണ്‌. ശൂർപ്പണേഖ, സിംഹിക, പൂതന, ഹിഡുംബി എന്നിവർ രാക്ഷസികളും, നക്രതുണ്ടി അസുരസ്ത്രീയുമാണ്‌. ഊർവ്വശിയാകട്ടെ ഒരപ്സരസ്സാണ്‌. &lt;br /&gt;&lt;br /&gt;2. അതുകൊണ്ടുതന്നെ ഭീകരരൂപിയോ, ക്രൂരയോ, പ്രാകൃതസ്വഭാവത്തോട്‌ കൂടിയവളോ അല്ല. മായ വശമായിരുന്നിരിയ്ക്കാം. എന്നാൽ വളരെ വിവേചനബുദ്ധിയോടെ മാത്രം അതുപയോഗിയ്ക്കുന്നവളാണ്‌. &lt;br /&gt;&lt;br /&gt;3. ഊർവ്വശിയുടെ ലക്ഷ്യം, മറ്റ്‌ ലളിതകളുടേതു പോലെ (ഹിഡുംബിയൊഴിച്ച്‌), അത്ര ശ്രേഷ്ഠമായതല്ലെന്ന് മുമ്പ്‌ സൂചിപ്പിച്ചു. എന്നാൽ സമീപനം താരതമ്യേന സംസ്ക്കാരസമ്പന്നമാണ്‌. അതിന്ന് കാരണം അവളുടെ കുലമഹിമയാകാം. &lt;br /&gt;&lt;br /&gt;4. ഭീകരരൂപിയല്ലാത്തതിനാൽ വേഷം മാറി ലളിതയാകേണ്ടതില്ല. എന്നാൽ ചെറിയതോതിൽ സൗന്ദര്യം വർദ്ധിപ്പിയ്ക്കുന്ന ഒരേർപ്പാട്‌ അവിടെയുണ്ട്‌. &lt;br /&gt;&lt;br /&gt;5. കരിയായിട്ടുള്ള പ്രവേശനമില്ല. അതിനാൽ അടന്തവട്ടവും, പഞ്ചാരിവട്ടവുമില്ല. &lt;br /&gt;&lt;br /&gt;6. ലക്ഷ്യം നേടാനാവാതെ വന്നപ്പോൾ പ്രതികരിച്ചതിന്റെ ഫലമായി, ഹിഡുംബിയൊഴിച്ചുള്ള ലളിതകൾക്ക്‌, വൈരൂപ്യമോ, മരണമോ ഏതെങ്കിലും ഒന്ന് സ്വീകരിയ്ക്കേണ്ടി വന്നു. എന്നാൽ ഇവിടെ നേരെ വിപരീതമാണ്‌ സംഭവിച്ചത്‌. ലക്ഷ്യം നേടാനാവില്ലെന്നു വന്നപ്പോൾ, ക്രുദ്ധയായ ഊർവ്വശി, അർജ്ജുനനെ ശപിച്ച്‌ വിരൂപനാക്കുകയാണ്‌ ചെയ്തത്‌. &lt;br /&gt;&lt;br /&gt;ചില പ്രത്യേക ഗുണകർമ്മങ്ങൾ ഹേതുവായി ഒന്നിച്ചു നിൽക്കുന്ന, കഥകളിയിലെ ആറ്‌ വേഷങ്ങളെ കുറിച്ച്‌ ഒരു വിചിന്തനമാണിവിടെ നടത്തിയത്‌. ഇവിടെ പറയാനുദ്ദേശിച്ചവ, ചുരുക്കത്തിൽ, കഥകളി കാലത്തെ വളരെ സമർത്ഥമായി അതിജ്ജിവിച്ചിട്ടുണ്ടെന്നും, അത്‌ സാധിച്ചത്‌ യുക്തങ്ങളായ പരിഷ്ക്കാരങ്ങളും മാറ്റങ്ങളും വേണ്ടതുപോലെ ഉൾക്കൊണ്ടതുകൊണ്ടാണെന്നും, ആ പരിഷ്ക്കാരങ്ങളുടെ ഫലമായി കഥകളിയുടേത്‌ മാത്രമായ ചില ഘടകങ്ങൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടെന്നും , അവയിലൊന്നാണ്‌ ലളിതകൾ എന്നുമാണ്‌. ഈ ലളിതകൾക്കെല്ലാം ഒരേ ഗുണകർമ്മങ്ങളാണുള്ളത്‌ എന്നും, ലളിതമാനധാരിയാണെങ്കിൽ കൂടി, ഹിഡുംബിയെ ഈ കൂട്ടത്തിൽപെടുത്താൻ പറ്റുന്നതല്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്‌. കുറേയേറെ ഘടകങ്ങൾ ലളിതയ്ക്ക്‌ സമാനമാക കാരണം, ലളിതയെന്ന് വിളിയ്ക്കപ്പെടുന്നില്ലെങ്കിലും, ഊർവ്വശിയെ ഈ ഗണത്തിൽ പെടുത്താവുന്നതാണെന്നും കൂടി പറഞ്ഞുവെയ്ക്കുകയുണ്ടായി. &lt;br /&gt;&lt;br /&gt;ഏതായാലും രംഗപാഠങ്ങളെക്കൊണ്ടും, സംഗീതമേള സാദ്ധ്യതകളെക്കൊണ്ടും കഥകളിത്തം ഏറെ മുറ്റിനിൽക്കുന്ന രംഗങ്ങളാണ്‌ ലളിതകളുടേയും, ഊർവ്വശിയുടേയും എന്ന് നിസ്സംശയം പറയാവുന്നതാണ്‌. ഇതിൽ കോട്ടയത്ത്‌ തമ്പുരാന്റേതായ മൂന്നെണ്ണം മേറ്റ്ല്ലാത്തിനേയും കവച്ചുവെയ്ക്കുന്നതാണെന്ന് എടുത്തു പറയേണ്ടിയിരിയ്ക്കുന്നു. &lt;br /&gt;&lt;br /&gt;*ശുഭം*&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;em&gt;ആശ്രയിച്ച ഗ്രന്ഥങ്ങൾ.&lt;/em&gt; &lt;br /&gt;&lt;br /&gt;1. അഷ്ടകലാശം - കർത്താവ്‌ - പ്രൊഫ്‌.അയ്മനം കൃഷ്ണക്കൈമൾ, പ്രസാധകൻ - പ്രൊഫ.അയ്മനം കൃഷ്ണക്കൈമൾ, വർഷം-1977. &lt;br /&gt;&lt;br /&gt;2. കഥകളിയാട്ടപ്രകാരം. ഒന്നാം ഭാഗം - കർത്താവ്‌ - കെ.പി.എസ്‌. മേനോൻ, പ്രസാധകർ - കേരളകലാമണ്ഡലം, വർഷം - 1989. &lt;br /&gt;&lt;br /&gt;3. കഥകളിയാട്ടപ്രകാരം. മൂന്നാം ഭാഗം - കർത്താവ്‌ - കെ.പി.എസ്‌.മേനോൻ, പ്രസാധകർ - കേരളകലാമണ്ഡലം, വർഷം - 1979. &lt;br /&gt;&lt;br /&gt;4. കഥകളി വിജ്ഞാനകോശം - കർത്താവ്‌ - പ്രൊഫ്‌. അയ്മനം കൃഷ്ണക്കൈമൾ, പ്രസാധകർ - സാഹിത്യപ്രവർത്തകസഹകരണ സംഘം, വർഷം -1986. &lt;br /&gt;&lt;br /&gt;5. കഥകളി വേഷം. രണ്ടാം ഭാഗം- കർത്താവ്‌ - സി. പത്മനാഭൻ നായർ, പ്രസാധകൻ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌, വർഷം -1982. &lt;br /&gt;&lt;br /&gt;6. കോട്ടയത്തു തമ്പുരാന്റെ ആട്ടകഥകൾ. മലയാളം വ്യാഖ്യാനം - വ്യാഖാതാവ്‌ - ദേശമംഗലത്ത്‌ രാമവാര്യർ, പ്രസാധക - ശ്രീമതി ശ്രീദേവി രാമവാര്യർ, വർഷം - 1976. &lt;br /&gt;&lt;br /&gt;7. ചൊല്ലിയാട്ടം. ഒന്നാം വാല്യം - കർത്താവ്‌ - കലാമണ്ഡലം പത്മനാഭൻ നായർ, വർഷം - 2000. &lt;br /&gt;&lt;br /&gt;8. നാട്യകൽപദ്രുമം - മാണിമാധവചാക്യാർ, പ്രസാധകർ - കേരളകലാമണ്ഡലം, വർഷം - 1975. &lt;br /&gt;&lt;br /&gt;9. 101 ആട്ടക്കഥകൾ. ഒന്നാം ഭാഗം - സമാഹരിച്ച്‌ തയ്യാറാക്കിയവർ - ഡോ. എസ്‌. കെ. നായർ, പ്രൊഫ്‌.ആനന്ദകുട്ടൻ നായർ, അക്കിത്തം. പ്രസാധകർ :- സാഹിത്യപ്രവർത്തകസഹകരണ സംഘം, വർഷം - 1979.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2294161829900039773-9141599588477172286?l=kathaykkappuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kathaykkappuram.blogspot.com/feeds/9141599588477172286/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2294161829900039773&amp;postID=9141599588477172286' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/9141599588477172286'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/9141599588477172286'/><link rel='alternate' type='text/html' href='http://kathaykkappuram.blogspot.com/2009/06/3_18.html' title='ലളിതകള്‍-3'/><author><name>Dr.T.S.Madhavankutty</name><uri>http://www.blogger.com/profile/03697049739331669516</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-2294161829900039773.post-3206793783963740845</id><published>2009-06-01T06:13:00.000-07:00</published><updated>2009-06-02T00:54:04.287-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ലളിതകള്‍ - 2</title><content type='html'>&lt;strong&gt;അടുത്തത്‌ സിംഹിക.&lt;/strong&gt;&lt;br /&gt;&lt;br /&gt;ലളിതകളിൽ ഏറ്റവും ശ്രേഷ്ഠമായത്‌, കിർമ്മീരവധത്തിലെ സിംഹികയാണെന്ന് പറയേണ്ടിയിരിയ്ക്കുന്നു. അതിന്റേതായ ഗുണങ്ങളും കർമ്മങ്ങളും ഉദാത്തമായ നിലയിൽ തന്നെ ആവിഷ്ക്കരിയ്ക്കുന്നതിന്ന് കോട്ടയത്ത്‌ തമ്പുരാന്ന് കഴിഞ്ഞിട്ടുണ്ട്‌.&lt;br /&gt;മഹാഭാരതത്തിലെ ചില കഥാഭാഗങ്ങളെ വികസിപ്പിച്ചെടുത്താണ്‌ തമ്പുരാൻ തന്റെ ആട്ടക്കഥകൾക്ക്‌ ഇതിവൃത്തങ്ങൾ തയ്യാറാക്കിയിരിയ്ക്കുന്നത്‌. ആവശ്യമെന്ന് തോന്നുന്നേടങ്ങളിൽ, ഇതിഹാസത്തിൽ അത്രതന്നെ ഊന്നൽ കൊടുക്കാത്തതായ സംഭവങ്ങൾ കൂടുതൽ വിസ്തരിച്ചും, ചിലപ്പോൾ കഥാപാത്രങ്ങളെ സൃഷ്ടിച്ച്‌ ചേർത്തും ആട്ടക്കഥയേ വേണ്ടതുപോലെ പരിഷ്ക്കരിച്ചെടുത്തിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;ചൂതിൽ തോറ്റ്‌ സ്വന്തം രാജ്യവും, ഐശ്വര്യങ്ങളും നഷ്ടപ്പെട്ട പാണ്ഡവർ, പാഞ്ചാലിയോടും കുറേ ബ്രാഹ്മണരോടും കൂടി കാട്ടിൽ അലയുന്ന സമയത്താണ്‌ കിർമ്മീരവധത്തിലെ കഥകൾ നടക്കുന്നത്‌. ആ കാലത്ത്‌ ഒരിയ്ക്കൽ, ശാർദ്ദൂലൻ എന്ന രാക്ഷസൻ അർജ്ജുനനോടേറ്റുമുട്ടുകയും, ആ യുദ്ധത്തിൽ മരണമടയുകയും ചെയ്യുന്നു. ഇതിൽ ദുഃഖിതയായ ശാർദ്ദൂലപത്നി സിംഹിക, പാണ്ഡവപത്നിയായ ദ്രൗപദിയെ അപഹരിച്ച്‌ സ്വന്തം ജ്യേഷ്ഠന്ന് കാഴ്ചവെയ്ക്കാൻ നിശ്ചയിയ്ക്കുന്നു. അതിന്നായി ലളിതയായിത്തീർന്ന്, പാഞ്ചാലീസമീപത്ത്‌ വന്ന്, വശ്യവാക്കുകളെ കൊണ്ട്‌ അവളേ ആകർഷിച്ച്‌ കുറേ ദൂരത്തേയ്ക്ക്‌ കൊണ്ടുപോകുന്നു. കുറച്ചുകഴിഞ്ഞപ്പോൾ അപകടം മണത്തറിഞ്ഞ പാഞ്ചാലി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നു. അപ്പോൾ സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന സിംഹിക അവളെ ബലാൽ എടുത്തുകൊണ്ടുപോകുന്നു. പേടിച്ച്‌ വിലപിയ്ക്കുന്ന പാഞ്ചാലിയുടെ കരച്ചിൽ കേട്ട്‌ അവിടെയെത്തുന്ന സഹദേവൻ പാഞ്ചാലിയെ രക്ഷിയ്ക്കുകയും, സിംഹികയുടെ മൂക്കും മുലയും ചെവിയുമരിഞ്ഞ്‌ വിരൂപയാക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;സിംഹികയും രാക്ഷസകുലജാതതന്നെയാണ്‌. അതിനാൽതന്നെ അവൾ ഘോരരൂപിയും, ക്രൂരസ്വഭാവമുള്ളവളും, മായാവിയുമാണ്‌. ആ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ശ്ലോകത്തിൽ ഈവക കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;'ശ്രാവം ശ്രാവം തദാനീം പ്രിയനിധനമഥ ക്രോധസംഘൂർണ്ണിതാഭ്യാം&lt;br /&gt;ചക്ഷുർഭ്യാമുദ്വമന്തീ സ്മരഹരനിടിലോദ്ഭ്രാന്തബർഹിശിഖാഭാം&lt;br /&gt;ഭ്രാമ്യജ്ജ്യോതിഷ്കണാളീം ഘടനഝടഝടാദംഷ്ട്രികാ സിംഹികേതി&lt;br /&gt;ഖ്യാതാസഹരൂക്ഷാക്ഷരകഥനപരാ രാക്ഷസീ പ്രോത്ഥിതാഭ്ഭൂൽ'&lt;br /&gt;(അപ്പോൾ സിംഹികാ എന്ന പ്രസിദ്ധയായ രാക്ഷസി, ഭർത്താവിന്റെ (ശാർദ്ദൂലന്റെ) വധത്തെ കുറിച്ച്‌ പലരും പറഞ്ഞുകേട്ടിട്ട്‌, കോപം കൊണ്ട്‌ ഉരുട്ടിമിഴിച്ച കണ്ണുകളിൽനിന്ന്, കാമാന്തകന്റെ നെറ്റിയിൽ നിന്ന് തെറിച്ച തീജ്വാലയുടെ ശോഭയുള്ള പാറിപ്പറക്കുന്ന തീപ്പൊരികളുടെ സമൂഹത്തെ പുറത്തുവിട്ടുകൊണ്ട്‌, കൂട്ടിമുട്ടി ഝടഝടാ എന്നു ശബ്ദിയ്ക്കുന്ന ദംഷ്ട്രകളോടുകൂടിയവളായിട്ട്‌, സഹിയ്ക്കാൻ കഴിയാത്ത പരുഷവാക്കുകൾ പറഞ്ഞുകൊണ്ട്‌ ചാടിപുറപ്പെട്ടു.)&lt;br /&gt;&lt;br /&gt;കഥാപാത്രത്തിന്റെ രൂപവും, ഭാവവും വ്യക്തമാക്കുന്ന ഒരു ശ്ലോകമാണിതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.&lt;br /&gt;&lt;br /&gt;വേഷം പെൺകരി തന്നെ. തിരനോക്ക്‌, അടന്തവട്ടം മുതലായവ ശൂർപ്പണേഖയ്ക്ക്‌ പറഞ്ഞതുപോലെത്തന്നെയാണ്‌. പഞ്ചാരിവട്ടത്തിന്ന് ശേഷം, പീഠത്തിലിരുന്ന് ക്ഷീണം തീർക്കുന്നതിന്നിടയിൽ പെട്ടെന്ന് ഭക്ഷണം തേടിപ്പോയ ഭർത്താവ്‌ തിരിച്ചെത്തിയിട്ടില്ലെന്നോർത്ത്‌ അന്വേഷിച്ചിറങ്ങുന്നു. വഴിയിൽ വെച്ച്‌, വഴിപോക്കർ സംസാരിയ്ക്കുന്നത്‌ ശ്രദ്ധിച്ചപ്പോൾ, തന്റെ ഭർത്താവ്‌ പാണ്ഡവരിൽ ഒരുവനായ അർജ്ജുനനുമായി ഏറ്റുമുട്ടിയെന്നും, ആ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നും മനസ്സിലാക്കുന്നു. അപ്പോഴാണ്‌ അവൾ കാമാന്തകനായ ശിവന്റെ നെറ്റിയിൽ നിന്ന് തെറിച്ച തീജ്വാലയുടെ ശോഭയോടു കൂടിയ, പാറിപ്പറക്കുന്ന തീപ്പൊരികളുടെ സമൂഹത്തെ പുറത്തുവിട്ടുകൊണ്ടിരിയ്ക്കുന്ന കണ്ണുകളോടും കൂട്ടിമുട്ടി 'ഝടഝടാ' എന്ന് ശബ്ദിയ്ക്കുന്ന ദംഷ്ട്രകളോടും കൂടിയവളായിത്തീരുന്നത്‌. തുടർന്ന് നാലാമിരട്ടിയെടുത്ത്‌ കലാശിച്ച്‌ ഒരു വിചാരപദമാടുന്നു. ഈ പദത്തിൽ ഭർത്തൃഘാതകരായ പാണ്ഡവരെ ഒരു പാഠം പഠിപ്പിയ്ക്കണമെന്നും, അതിന്നുള്ള ഉപായമായി അവരുടെ അഞ്ചുപേരുടേയും കൂടി പത്നിയായ പാഞ്ചാലിയെ അപഹരിച്ച്‌ തന്റെ ജ്യേഷ്ഠനായ കിർമ്മീരന്ന് കാഴ്ചവെയ്ക്കുകയും ചെയ്യണമെന്ന് നിശ്ചയിയ്ക്കുന്നു. തുടർന്ന് ആലോചിച്ചപ്പോൾ, തന്റെ ഘോരമായ രൂപം, ഈ ദൗത്യനിർവ്വഹണത്തിന്ന് യോജിച്ചതല്ലെന്ന് തിരിച്ചറിയുന്നു. അതിനാൽ മായ കൊണ്ട്‌ ഒരു സുന്ദരീ-ലളിത-രൂപം ധരിച്ച്‌ പാഞ്ചാലിയെ സമീപിയ്ക്കുകയാണ്‌ ഉചിതമെന്ന് തീരുമാനിയ്ക്കുന്നു. അങ്ങിനെ മായ കൊണ്ട്‌ വേഷം മാറിയതായി നടിച്ച്‌, ലളിതയുടെ സ്തോഭത്തിൽ മറയുന്നു.&lt;br /&gt;&lt;br /&gt;അടുത്തരംഗത്തിൽ മിനുക്കിലുള്ള ലളിത പ്രവേശിയ്ക്കുന്നു. താണുനിന്ന്, ശൃംഗാരം നടിച്ച്‌, ശിരോവസ്ത്രത്തിന്റെ തുമ്പുകൾ രണ്ടുകയ്യിലും പിടിച്ച്‌, മുദ്രാഖ്യ മുദ്രകൾക്കിടയിൽ പിടിച്ച്‌ ചിരിച്ച്‌ പുരികമിളക്കിക്കൊണ്ടാണ്‌ പ്രവേശം. പതിഞ്ഞ 'കിടതകധിംതാ'മിലുള്ള ആ പ്രവേശത്തിൽ തന്നെ ചുറ്റുപാടും നോക്കുന്ന നോട്ടത്തിൽ കൂടിയും മറ്റും തന്റെ 'കള്ളലക്ഷണം' അവൾ വ്യക്തമാക്കുന്നുണ്ട്‌. തുടർന്ന് അടന്ത താളത്തിൽ നവരസരാഗത്തിലുള്ള 'നല്ലാർക്കുലം' എന്ന പദം തുടങ്ങുന്നു. പല്ലവിയും അനുപല്ലവിയും പതിഞ്ഞകാലത്തിലുള്ളതാണ്‌. ചരണങ്ങൾ മുറുകിയതാണെന്ന് പറയാം. അതായത്‌ പല്ലവിയും, അനുപല്ലവിയും 56 അക്ഷരകാലത്തിലും, ചരണങ്ങൾ 14 അക്ഷരകാലത്തിലുമാണ്‌.&lt;br /&gt;&lt;br /&gt;പദം തുടങ്ങുമ്പോൾ നോക്കിക്കാണലാണ്‌ ആദ്യമായിട്ടുള്ളത്‌. കഥകളിയിലെ ഒരു ചടങ്ങാണ്‌ നോക്കിക്കാണൽ. വിഭാവം, അനുഭാവം വ്യഭിചാരി എന്നിവയുടെ വേണ്ടതുപോലെയുള്ള സംയോഗം കൊണ്ടാണ്‌ രസനിഷ്പത്തി ഉണ്ടാകുന്നതെന്ന് പ്രസിദ്ധമാണല്ലോ. അതിൽ വിഭാവം, ആലംബനമെന്നും ഉദ്ദീപകമെന്നും രണ്ടുതരത്തിലുണ്ട്‌. ശൃംഗാരരസത്തിൽ നായകനെ സംബന്ധിച്ചിടത്തോളം നായികയും, നായികയെ സംബന്ധിച്ചിടത്തോളം നായകനും ആലംബനവിഭാവങ്ങളാണ്‌. അതുപോലെ വീരരസത്തിൽ 'ജേതവ്യ'നാണ്‌ ആലംബനവിഭാവം. ഇതുപോലെ എല്ലാ രസത്തിന്നും ആലംബനത്തെ പറയുന്നുണ്ട്‌. ഈ ആലംബനത്തെ പ്രതിഷ്ഠിയ്ക്കുകയാണ്‌ നോക്കിക്കാണൽ കൊണ്ടുദ്ദേശ്ശിയ്ക്കുന്നത്‌. ആലംബനത്തിന്റെ സ്വഭാവത്തിനനുസരിച്ച്‌ നോക്കിക്കാണലിന്റെ ചടങ്ങുകളും മാറിമാറി വരുന്നു. ആവിഷ്ക്കരിയ്ക്കാനുദ്ദേശ്ശിയ്ക്കുന്ന രസത്തിന്റെ ആലംബനത്തെ വ്യക്തവും, ശക്തവും ആയി പ്രതിഷ്ഠിയ്ക്കാൻ സാധിച്ചാൽ അദ്ധ്വാനത്തിന്റെ പകുതി തീർന്നു. രസാവിഷ്ക്കാരം പിന്നെ താരതമ്യേന എളുപ്പമാണ്‌. നോക്കിക്കാണുന്നതിന്നുള്ള പ്രാധാന്യം ഇതാണ്‌. രണ്ട്‌ താളവട്ടം കൊണ്ടാണ്‌ ഇവിടെ അത്‌ നടക്കുന്നത്‌. ആദ്യം സിംഹിക ആലംബനവിഭാവത്തിന്റെ-പാഞ്ചാലിയുടെ-മുഖത്ത്‌ നോക്കി ഭംഗി നടിച്ചതിന്ന് ശേഷം, ക്രമേണ താഴോട്ട്‌ നോക്കി പാദങ്ങൾ കണ്ട്‌, അതിന്റെ ഭംഗി നടിയ്ക്കുന്നു. തുടർന്ന് മുകളിലേയ്ക്കു നോക്കി, രണ്ടാമത്തെ താളവട്ടത്തിന്റെ അവസാനത്തിൽ ക്രമേണ മുഖത്ത്‌ ദൃഷ്ടി ഉറപ്പിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;പതിഞ്ഞപദത്തിന്റെ വിപുലമായ സാദ്ധ്യതകൾ വേണ്ടതുപോലെ ചൂഷണം ചെയ്തുകൊണ്ടാണ്‌ 'നല്ലാർക്കുല'ത്തിന്റെ പല്ലവിയും അനുപല്ലവിയും ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്‌. 'സുന്ദരി' 'അല്ലണിക്കുഴലാൾ' എന്നീ മുദ്രകളുടെ ആവിഷ്ക്കാരം ശ്രദ്ധിച്ചാൽ ഇത്‌ മനസ്സിലാകുന്നതാണ്‌.&lt;br /&gt;&lt;br /&gt;ഒരു രാജ്ഞിയെ മുഖസ്തുതിയും മറ്റും പറഞ്ഞ്‌, സ്വന്തം കാര്യം നേടുന്നതിന്ന് എങ്ങിനെ ഉപയോഗിയ്ക്കാമെന്ന് കൃത്യമായി അറിയുന്നവളാണ്‌ സിംഹിക. ആയത്‌ വളരെ സമർത്ഥമായ തന്നെ പ്രയോഗിയ്ക്കുന്നതിന്ന് വേണ്ട വാക്ചാതുരിയും അവൾക്കുണ്ട്‌. കോട്ടയത്ത്‌ തമ്പുരാന്റ രചനാ വൈഭവം ഇവിടെ വിളങ്ങുന്നത്‌ കാണാം. നീയാരാണ്‌ എന്നും, എന്തുകൊണ്ടാണ്‌ ഈ വനത്തിൽ നടന്നലയുന്നത്‌ എന്നും പാഞ്ചാലിയോട്‌ ചോദിയ്ക്കുന്നതിനോടൊപ്പം തന്നെ, താനൊരു ദേവസ്ത്രീയാണെന്നും, പേര്‌ 'ഗണികാ' എന്നാണെന്നും അവൾ വെളിപ്പെടുത്തുന്നു. തുടർന്ന് പാഞ്ചാലിയെ വശീകരിയ്ക്കുന്നതിന്നായി തന്റെ വാക്ചാതുരി അവൾ പുറത്തെടുക്കുന്നു. അവൾ പാഞ്ചാലിയെ ഉദ്ദേശിച്ച്‌ പ്രയോഗിയ്ക്കുന്ന സംബുദ്ധികൾ തന്നെ ശ്രദ്ധിയ്ക്കുക.&lt;br /&gt;&lt;br /&gt;1. നല്ലാർക്കുലമണിയും മൗലിമാലേ = സുന്ദരീവർഗ്ഗം മുടിയിൽ ചൂടുന്ന മാലയായിട്ടുള്ളോളെ. സുന്ദരികളിൽ വെച്ച്‌ സുന്ദരിയായിട്ടുള്ളവളേ! എന്നർത്ഥം.&lt;br /&gt;2. അല്ലണികുഴലാളേ = രാത്രിപോലുള്ള കറുത്തനിറത്തോടു കുടിയ അഴകാർന്ന മുടിയുള്ളവളേ!&lt;br /&gt;3.ഹരിണാംഗോപമാനനേ = ചന്ദ്രന്‌ തുല്യമായ മുഖപ്രസാദത്തോടുകുടിയവളേ!&lt;br /&gt;4. അരുണാംഭോരുഹദളനയനേ = ചെന്താമരയിതൾ പോലുള്ള കണ്ണുകളോടുകൂടിയവളേ!&lt;br /&gt;5. ബാലേ = ബാലികയെന്നാണ്‌ മുദ്ര കാണിയ്ക്കുക. വാത്സല്യക്കൂടുതലാണ്‌ ഈ സംബോധനയിൽ നിറഞ്ഞ നിൽക്കുന്നത്‌.&lt;br /&gt;6. മത്സഖീ = എന്റെ തോഴീ! അപ്പോഴേയ്ക്കും സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞിരിയ്ക്കുന്നു എന്നർത്ഥം.&lt;br /&gt;7. മഹനീയതരഗുണശീലേ = എല്ലാവരാലും മാനിയ്ക്കപ്പെടുന്ന ഗുണങ്ങളും, സ്വഭാവവിശേഷങ്ങളുമുള്ളവളേ!&lt;br /&gt;8. എടോ = തനിയ്ക്ക്‌ സമാനമായവരേയാണ്‌ അങ്ങിനെ വിളിയ്ക്കുക. സിംഹിക അത്രയ്ക്ക്‌ അടുത്തുകഴിഞ്ഞു എന്ന് നടിയ്ക്കുകയാണ്‌.&lt;br /&gt;8. വത്സേ = വീണ്ടും വാത്സല്യാതിരേകം സൂചിപ്പിയ്ക്കുന്നു.&lt;br /&gt;10. അമലേ = ഉള്ളിൽ കളങ്കമില്ലാത്തവളേ!&lt;br /&gt;11. ഗതിജിതകളഭേ = നടത്തത്തിൽ ആനയേ ജയിച്ചവളേ!&lt;br /&gt;&lt;br /&gt;ഏതൊരാൾക്കും ഈ സംബോധനകൾ കേട്ടാൽ, അത്‌ പ്രയോഗിയ്ക്കുന്ന ആളോട്‌ എന്തെന്നില്ലാത്ത പ്രതീതി തോന്നുമെന്നുള്ളതിന്ന് സംശയമൊന്നുമില്ല. അതുതന്നെയാണ്‌ സിംഹിക ഉദ്ദേശിയ്ക്കുന്നതും. ഇതുപോലെ പാഞ്ചാലിയെ സന്തോഷിപ്പിയ്ക്കുന്നതിന്ന് ഇനിയും പല തന്ത്രങ്ങൾ അവൾ പ്രയോഗിയ്ക്കുന്നുണ്ട്‌. ഉദാഹരണത്തിന്ന് താഴെ പറയുന്ന രണ്ട്‌ പ്രയോഗങ്ങൾ ശ്രദ്ധിയ്ക്കുക.&lt;br /&gt;&lt;br /&gt;1. സിംഹിക പാഞ്ചാലിയോട്‌ പറയുകയാണ്‌,&lt;br /&gt;'അല്ലലകന്നിതു അരികിൽത്തന്നെ&lt;br /&gt;അല്ലണികുഴലാളേ കാൺകയാൽ നിന്നെ'&lt;br /&gt;&lt;br /&gt;'നിന്നെ ഇപ്പോൾ നേരിൽ കണ്ടത്‌ ഹേതുവായി എന്നിലുള്ള അല്ലലുകളെല്ലാം തീർന്നു' എന്ന്.&lt;br /&gt;(ഇത്‌ ഒരു കഥകളി ശൈലിയാണ്‌. നിരവധി സന്ദർഭങ്ങളിൽ ഈ പ്രയോഗം കാണാം.)&lt;br /&gt;&lt;br /&gt;2. വീണ്ടും പറയുന്നു.&lt;br /&gt;'ഹരിണാംഗോപമാനനേ! ആരും കൂടാതെ&lt;br /&gt;അരുണാംഭോരുഹദളനയനേ! നീ പഴുതേ&lt;br /&gt;ഹരിണാരികൾ വാണിടുമരണ്യത്തിലനുചിതേ&lt;br /&gt;ചരണാംബുജംകൊണ്ടു ചരണം ചെയ്യരുതേ.'&lt;br /&gt;&lt;br /&gt;'വരയൻപുലികൾ (ഹരിണാരികൾ) ധാരാളം വിഹരിയ്ക്കുന്ന ഈ ഒട്ടും ചേർച്ചയില്ലാത്ത (അനുചിതേ) വനാന്തർഭാഗത്ത്‌ നിന്റെ മനോഹരങ്ങളായ ഈ ചരണങ്ങളെകൊണ്ട്‌ ചവിട്ടി നടക്കരുതേ.'&lt;br /&gt;&lt;br /&gt;തുടർന്ന് അന്യോന്യം സൗഹൃദം ഉണ്ടായതായി ഭാവിച്ച്‌, പാഞ്ചാലിയോട്‌ സ്വന്തം വൃത്താന്തങ്ങൾ മുഴുവനായി പറയാനാവശ്യപ്പെടുന്നു. ആ കഥാപാത്രത്തിന്റെ സംഭാഷണചാതുരി നോക്കൂ!&lt;br /&gt;&lt;br /&gt;കഥകളിയുടെ നൃത്തസങ്കേതങ്ങൾക്ക്‌ ഇണങ്ങുന്നതരത്തിലുള്ള പദഘടനയാണ്‌ ഈ പദത്തിലുള്ളത്‌. ഒരു ഉദാഹരണം മാത്രം എടുത്തുപറയാം.&lt;br /&gt;'അല്ലണികുഴലാളേ' എന്നിടത്തുള്ള ചിട്ട താഴെ പറയും പ്രകാരത്തിലാണ്‌. &lt;br /&gt;&lt;br /&gt;സിംഹിക, രണ്ടടി പിന്നിലേയ്ക്ക്‌ മാറിനിന്ന്, അതിന്റെ ഇടതുഭാഗത്തു നിൽക്കുന്ന പാഞ്ചാലിയുടെ മുടി നോക്കിക്കാണുന്നു. അതിന്ന് ഒരു ക്രമമുണ്ട്‌. താഴോട്ടും മേലോട്ടും ഉഴിഞ്ഞു നോക്കുകയാണ്‌ ചെയ്യുന്നത്‌. ആ നോട്ടത്തിലൂടെ മുടിയുടെ നീളത്തിനെ ദ്യോതിപ്പിയ്ക്കും. നോട്ടം താഴോട്ടിറക്കുമ്പോൾ കൺതടമിളക്കി മുടിയുടെ കറുപ്പുനിറത്തേയും, ദൃഷ്ടി മേലോട്ടുയർത്തുമ്പോൾ കൃഷ്ണമണി വട്ടത്തിൽ ചുഴറ്റി മുടിയുടെ ചുരുളിച്ചയും സൂചിപ്പിയ്ക്കുന്നു. വിസ്താരഭയത്താൽ ഈ വിവരണം ഇവിടെ ചുരുക്കുന്നു.&lt;br /&gt;&lt;br /&gt;തുടർന്ന് പാഞ്ചാലി തന്റെ വിവരങ്ങൾ ഒന്നൊഴിയാതെ സിംഹികയുടെ മുമ്പിലവതരിപ്പിയ്ക്കുന്നു. കണ്ടുമുട്ടിയിട്ട്‌ അധികസമയമായിട്ടില്ലെങ്കിലും, തന്റെ വിവരങ്ങളെല്ലാം വെളിപ്പെടുത്താൻ അവൾക്ക്‌ ഒട്ടും മടി തോന്നുകയുണ്ടായില്ല. അത്രത്തോളമൊരടുപ്പം പാഞ്ചാലിയ്ക്കു തോന്നിയിട്ടുണ്ടായിരിയ്ക്കണം.&lt;br /&gt;ഇതുതന്നെയായിരുന്നു സിംഹികയുടെ ഉദ്ദേശവും. താൻ പറഞ്ഞത്‌ അതുപോലെ പാഞ്ചാലി അനുസരിയ്ക്കുമെന്ന് ബോദ്ധ്യമായ ഉടനെ അവൾ, ഈ സമീപവനത്തിൽ ഒരു ദുർഗ്ഗാക്ഷേത്രമുണ്ടെന്നും, അവിടെ ചെന്ന് പ്രാർത്ഥിയ്ക്കുന്ന സ്ത്രീകൾക്ക്‌ അഭീഷ്ടങ്ങളെല്ലാം സാധിയ്ക്കാറുണ്ടെന്നും പറയുന്നു. പല തരത്തിലുള്ള കഷ്ടതകൾ ഒന്നിനുപുറകെ മറ്റൊന്നായി അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന പാഞ്ചാലിയ്ക്ക്‌, അവയെല്ലാമൊഴിഞ്ഞുകിട്ടുകയെന്ന 'അഭീഷ്ടസിദ്ധി' ഉണ്ടാകുമെന്ന് തീർച്ചയാണല്ലോ. ആ വശത്തെ തൊട്ടുണർത്തി പാഞ്ചാലിയെ പ്രലോഭിപ്പിച്ച്‌ ദൂരേ കാട്ടിന്നുള്ളിലേയ്ക്ക്‌ നയിയ്ക്കുകയാണ്‌ ലളിതയുടെ ഉദ്ദേശവും. 'ഇഥം പ്രലോഭ്യ വചനൈരഥ യാജ്ഞസേനീം' എന്ന് കവിവാക്യം.&lt;br /&gt;&lt;br /&gt;സ്വന്തം വാക്ചാതുരി കൊണ്ട്‌ ഇപ്രകാരം പാഞ്ചാലിയെ ബോദ്ധ്യപ്പെടുത്തി അവളുടെ കൈകോർത്തുപിടിച്ചു കൊണ്ട്‌ ('ഹസ്തേന ഹസ്തതലമാത്തസുഖം ഗൃഹീത്വാ' എന്ന് ശ്ലോകഭാഗം), ലളിത, കാട്ടിന്നുള്ളിലേയ്ക്കു പുറപ്പെടുന്നു. കാട്ടിന്നുള്ളിലെത്തിയപ്പോൾ അവൾ തന്റെ വശ്യവാക്കുകൾ വീണ്ടും പ്രയോഗിച്ചു തുടങ്ങി. നിർത്താതെ സംസാരിയ്ക്കുന്നതിനിടയ്ക്ക്‌, പരമാവധി ദൂരത്തേയ്ക്ക്‌ പാഞ്ചാലിയെ നയിയ്ക്കുകയാണ്‌ ലളിതയുടെ ഉദ്ദേശം. ചുറ്റുമുള്ള വനഭംഗി കാണിച്ചുകൊടുത്തുകൊണ്ട്‌, പ്രകൃതി മുഴുവൻ പാഞ്ചാലിയെ ആദരിച്ച്‌, സ്വീകരിയ്ക്കുകയാണോ എന്ന് തോന്നും എന്നുവരെ അവൾ പറഞ്ഞുവെയ്ക്കുന്നു. 'കണ്ടാലതി മോദമുണ്ടായിവരും' എന്ന് തുടങ്ങുന്ന കാംബോജിരാഗത്തിലുള്ള പ്രസിദ്ധമായ പദമാണിത്‌. സംഗീതാത്മകമായ പദഘടന കൊണ്ടും, കാവ്യാത്മകമായ രചനാവൈശിഷ്ട്യം കൊണ്ടും, കഥകളി ചടങ്ങുപ്രകാരമുള്ള നൃത്തങ്ങൾക്കുള്ള സാദ്ധ്യത കൊണ്ടും അതീവ ഹൃദ്യമായ ഈ പദം ഒന്ന് പരിശോധിയ്ക്കാം.&lt;br /&gt;&lt;br /&gt;ഒന്നാം ചരണം :- മാർദ്ദവമുള്ളതും, കരിംപായൽ പോലെ ഭംഗിയുള്ളതുമായ മുടിയോടുകൂടിയവളേ! ഇതാ നോക്കൂ. കരിങ്കാർക്കൂട്ടത്തിനോടും, കൂരിരുട്ടിനോടും മത്സരിയ്ക്കാൻ യോഗ്യതയുള്ള നിന്റെ ഈ നീണ്ടിരുണ്ടു ചുരുണ്ട മുടി കണ്ട്‌ ഭ്രമിച്ച്‌ അനവധി വണ്ടുകൾ ഓടിയടുക്കുകയും കാര്യം മനസ്സിലായപ്പോൾ, ഹാ കഷ്ടം! നിരാശയോടെ മടങ്ങിപ്പോകയും ചെയ്യുന്നത്‌ കണ്ടോ?&lt;br /&gt;&lt;br /&gt;രണ്ടാം ചരണം :- വണ്ട്‌ തുളച്ച മുളയിൽ കൂടി കാറ്റടിയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദം ശ്രുതിയാക്കി കുയിലുകൾ പാടുന്ന പാട്ട്‌ കേട്ടുവോ! ഈ സമയത്ത്‌ മന്ദമായടിയ്ക്കുന്ന കാറ്റേറ്റ്‌, തളിരുകളോടു കൂടിയ വള്ളികൾ ആടിക്കളിയ്ക്കുന്നത്‌ കണ്ടുവോ! ഇതെല്ലാം കണ്ടാൽ, ശ്രുതിയൊപ്പിച്ചുള്ള കുയിലുകളുടെ സംഗീതത്തിന്നനുസരിച്ച്‌, ലതകളാകുന്ന നർത്തകികൾ, തളിരുകളാകുന്ന വിരലുകളെ കൊണ്ട്‌ മുദ്രകൾ കാണിച്ച്‌ നൃത്തം വെയ്ക്കുകയാണോ എന്ന് സംശയം തോന്നുന്നില്ലേ!&lt;br /&gt;&lt;br /&gt;മൂന്നാം ചരണം :- അല്ലേ കരിങ്കൂവളപ്പൂവിനെ പോലുള്ള കണ്ണുകളോടു കൂടിയവളേ! ചുറ്റും നിരനിരയായി നിൽക്കുന്ന കുരവക (ചെങ്കുറിഞ്ഞി) വൃക്ഷങ്ങളിൽ നിന്ന് കൊഴിഞ്ഞ്‌ വീണുകൊണ്ടിരിയ്ക്കുന്ന പൂക്കൾ, നിന്റെ കുറുനിരയിലതാ അങ്ങിങ്ങായി തങ്ങിനിൽക്കുന്നു. ഇത്‌ കണ്ടാൽ ഈ വനം നിന്നെ പൂവിട്ടാരാധിയ്ക്കയാണെന്ന് തോന്നുന്നില്ലേ!&lt;br /&gt;&lt;br /&gt;ഈ പദത്തിനെ രണ്ട്‌ തരത്തിൽ സമീപിയ്ക്കാം. ഒന്ന്, പ്രമേയപരമായ സമീപനമാണ്‌. പാഞ്ചാലിയെ തന്റെ വാക്സാമർത്ഥ്യം കൊണ്ട്‌ പരമാവധി സന്തോഷിപ്പിയ്ക്കുകയും, അങ്ങിനെ അവളറിയാതെ കാട്ടിന്നുള്ളിലേയ്ക്കു കുറേ ദൂരം നയിച്ചുകൊണ്ട്‌ പോവുകയുമാണ്‌ സിംഹികയുടെ ലക്ഷ്യം. അത്‌ എത്ര ഫലവത്തായി ഈ പദത്തിൽ നിർവ്വഹിയ്ക്കപ്പെട്ടിരിയ്ക്കുന്നു, എന്ന് പറഞ്ഞറിയിയ്ക്ക വയ്യ. മാത്രമല്ല ശബ്ദഭംഗി കൊണ്ടും, അർത്ഥഭംഗി കൊണ്ടും വളരെ മനോഹരമായ ഒരു പദമാണിതെന്നും നിസ്തർക്കമാണ്‌.&lt;br /&gt;&lt;br /&gt;അടുത്തത്‌ കഥകളിസംബന്ധിയായ ആ പദത്തിന്റെ രംഗപാഠങ്ങളുടെ പ്രയോഗങ്ങളാണ്‌. ഒന്നാം ചരണത്തിലെ വണ്ടുകളുടെ തിരിഞ്ഞുള്ളോട്ടം, രണ്ടാമത്തേതിൽ വള്ളികളുടെ നൃത്തം, മൂന്നാമത്തേതിൽ എതിരേൽക്കൽ എന്നിവ വർണ്ണിയ്ക്കുന്നേടത്ത്‌ കഥകളിയുടെ നൃത്താംശം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുന്നതായി കാണാം. ഒരു ഇരട്ടിയുടെ ഘടനയാണ്‌ ഇവിടത്തെ നൃത്തത്തിൽ അന്തർലീനമായിട്ടുള്ളത്‌. ഒരു നല്ല നടന്റെ കഴിവിന്റെ പരമാവധി ഉപയോഗിയ്ക്കേണ്ടിവരുന്ന ഒരു സന്ദർഭമാണിത്‌.&lt;br /&gt;&lt;br /&gt;ക്രമേണ സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കുന്ന പാഞ്ചാലി മടങ്ങിപ്പോകാനൊരുങ്ങുന്നു. അപ്പോൾ ലളിത തടയുകയും, 'പെട്ടെന്ന് തിരിച്ചുപോയി, സ്വജനങ്ങളോടൊത്തൊരുമിച്ച്‌ ജീവിയ്ക്കാൻ ഇനി ഞാനനുവദിയ്ക്കയില്ലെ'ന്ന് പറയുകയും ചെയ്യുന്നു. തുടർന്ന്, 'കണ്ടാലതിഘോരമാകും ശരീരമിതു കണ്ടായോ' എന്ന് പറഞ്ഞ്‌, സ്വന്തം രൂപം വെളിപ്പെടുത്തുന്നു. പേടിച്ചരണ്ട പാഞ്ചാലി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിന്നിടയിൽ, ഭർത്താക്കന്മാരെ മാറിമാറി പേരെടുത്തുവിളിച്ച്‌ നിലവിളിയ്ക്കുന്നു. ഭർത്താക്കന്മാരഞ്ചു പേരേയും വെവ്വേറെ വിളിച്ച്‌ നിലവിളിയ്ക്കുന്ന ചരണങ്ങൾ ഈ പദത്തിലുണ്ട്‌. അരങ്ങത്ത്‌, ആദ്യത്തെ ചരണം കഴിഞ്ഞാൽ സഹദേവനെ വിളിയ്ക്കുന്ന ചരണമേ ഇപ്പോൾ പതിവുള്ളു. നിലവിളി കേട്ട്‌ സഹദേവൻ ഓടിവരുകയും, പാഞ്ചാലിയെ രക്ഷിച്ച്‌ സിംഹികയുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. അവസാനം സഹദേവൻ അവളുടെ മൂക്കും, മുലകളും, ചെവികളും സ്വന്തം വാളുകൊണ്ട്‌ അരിഞ്ഞിടുന്നു.&lt;br /&gt;&lt;br /&gt;സഹദേവന്റെ പദത്തിൽ 'തവ്ദ്‌ ഗുരു കുചയുഗഖണ്ഡനമാരചയേ' എന്നും, തുടർന്നുള്ള ശ്ലോകത്തിൽ 'ചിച്ഛേദ സ്തനയുകമാത്ത ചന്ദ്രഹാസഃ' എന്നും മാത്രമേ പറയുന്നുള്ളു. അതായത്‌ മുലകൾ അരിഞ്ഞുകളഞ്ഞു എന്ന് കാര്യം. എന്നാൽ തുടർന്നുവരുന്ന, ഈ കാലത്ത്‌ പതിവില്ലാത്തതായ രംഗത്തിൽ സഹദേവന്റെ ധർമ്മപുത്രരോടുള്ള പദത്തിൽ 'നാസികയും കുചങ്ങളുമാശു ഞാനറുത്തു' എന്നും കാണുന്നുണ്ട്‌. ഏതായാലും നിണമുണ്ടാവുകയാണെങ്കിൽ, നാസികയും, കുചങ്ങളും, ചെവിയും മുറിഞ്ഞനിലയിലാണ്‌ പതിവ്‌.&lt;br /&gt;&lt;br /&gt;നിണമായിത്തീർന്ന സിംഹിക കിർമ്മീരന്റെ സമീപത്തേയ്ക്ക്‌ ഓടിയെത്തുന്നു. ഈ രംഗത്തിൽ നിണമില്ലാതേയും പതിവുണ്ട്‌. അപ്പോൾ കിർമ്മീരൻ തന്നെ നിണമായി പകർന്നാടുകയാണ്‌ പതിവ്‌. നിണത്തിന്റെ വരവ്‌, ആ രൂപത്തിന്റെ ബീഭത്സത എന്നിവ സ്വയം അഭിനയിച്ച്‌ ഫലിപ്പിയ്ക്കണം. മാത്രമല്ല നിണം പറയുന്ന കാര്യങ്ങൾ 'കേട്ടാടണം'.&lt;br /&gt;&lt;br /&gt;ഈ കിർമ്മീരന്റെ നിണവുമായുള്ള രംഗത്തിന്ന് നിയതമായ ചടങ്ങുകളുണ്ട്‌. ശിവ പൂജയിലേർപ്പെട്ടിരിയ്ക്കുന്ന കിർമ്മീരൻ ആദ്യം ഒരു ശബ്ദം കേൾക്കുന്നതായി നടിയ്ക്കുന്നു. തുടക്കത്തിൽ അതത്ര സാരമില്ലെന്നു കരുതി ശ്രദ്ധിയ്ക്കാതെയിരിയ്ക്കുന്നു. വീണ്ടും കൂടുതലുച്ചത്തിൽ ശബ്ദം കേട്ടപ്പോൾ, അതത്ര നിസ്സാരമല്ലെന്ന് മനസ്സിലാക്കി അന്വേഷിച്ചിറങ്ങുന്നു. ഈ അന്വേഷണത്തിന്നും നോട്ടത്തിന്നുമൊക്കെ കൃത്യമായ ചടങ്ങുകളുണ്ട്‌. തുടർന്ന്, ദൂരത്ത്‌ മൂക്കും മുലകളും കാതുകളും അരിയപ്പെട്ട്‌ രക്തത്തിൽ കുളിച്ച്‌ ഒരു സ്ത്രീരൂപത്തെ കാണുന്നു. ക്രമേണ അത്‌ തന്റെ സഹോദരിയാണെന്ന് കിർമ്മീരന്ന് മനസ്സിലാകുന്നു. അവളോടി വന്ന് സ്വസഹോദരന്റെ കാൽക്കൽ വീണ്‌ കാര്യങ്ങൾ പറയുന്നത്‌ കേട്ടതായി നടിയ്ക്കുന്നു. എന്നിട്ട്‌ അവളോട്‌ സമാധാനമായിരിയ്ക്കാനും, ഇതിന്ന് തക്കതായ പ്രതിക്രിയ താൻ ചെയ്യുന്നുണ്ടെന്നും പറയുന്നു. തുടർന്ന് 'പടപ്പുറപ്പാട്‌'. ഇത്‌ കഥകളിയിലെ ഒരു സാങ്കേതികസംജ്ഞയാണ്‌. യുദ്ധത്തിന്ന് പുറപ്പെടുവാനായി തീരുമാനമെടുത്തു കഴിഞ്ഞാൽ, അതിന്നൊരുങ്ങുന്ന ചടങ്ങാണിത്‌. തേര്‌ തയ്യാറാക്കുക, ആയുധങ്ങൾ ഒന്നിന്ന് പുറകെ ഒന്നായി ഒരുക്കിവെയ്ക്കുക എന്നിവയെല്ലാമാണ്‌ പടപ്പുറപ്പാടിൽ ആവിഷ്ക്കരിയ്ക്കുന്നത്‌. ഇവിടെ കാട്ടിൽ വസിയ്ക്കുന്ന മനുഷ്യരെ പരാജയപ്പെടുത്തി നശിപ്പിയ്ക്കുന്നതിന്നുള്ള യുദ്ധത്തിന്നായി പുറപ്പെടുക തന്നെയെന്ന് നിശ്ചയിച്ച്‌ പുറപ്പെടാനൊരുങ്ങുന്നു. ആദ്യമായി സൂതനോട്‌ തേര്‌ കൂട്ടിക്കൊണ്ടുവരുവാൻ ആജ്ഞാപിയ്ക്കുന്നു. തുടർന്ന് സേനാനായകന്മാരോട്‌ ആയുധങ്ങളോടു കൂടി ഒരുങ്ങിവരുവാൻ കൽപിയ്ക്കുന്നു. തന്റേതായ എല്ലാ ആയുധങ്ങളും ഓരോന്നായി പരിശോധിച്ച്‌, വേണ്ടതുവണ്ണം തയ്യാറാക്കി തേരിൽ കയറ്റി കെട്ടിവെയ്ക്കുന്നു. എന്നിട്ട്‌ യുദ്ധത്തിന്ന് പുറപ്പെടാനായി സൂതനൊടും ഒപ്പമുള്ള സൈന്യത്തോടുമാജ്ഞാപിച്ച്‌ തേരിൽ കയറി യാത്രയാകുന്നു. നൃത്തത്തിന്റെ ഗാംഭീര്യം കൊണ്ടും, മേളക്കൊഴുപ്പു കൊണ്ടും ഈ രംഗം വളരെ ഉജ്ജ്വലമായ ഒന്നാണ്‌. അപ്പോൾ പകർന്നാട്ടം, കേട്ടാട്ടം എന്നീ വകകളിൽ യുക്തങ്ങളായ മാറ്റങ്ങളുമുണ്ട്‌. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;അടുത്തത്‌ നരകാസുരവധത്തിലെ നക്രതുണ്ടിയാണ്‌.&lt;/strong&gt;&lt;br /&gt;&lt;br /&gt;ദേവേന്ദ്രൻ സുരസുന്ദരിമാരോടുകൂടി സസന്തോഷം സ്വർഗ്ഗത്തിൽ വസിയ്ക്കുന്നതറിഞ്ഞ്‌ സഹികെട്ട ദേവശത്രുവായ നരകാസുരൻ, ദേവസുന്ദരിമാരെ അപഹരിച്ചുകൊണ്ടു വരുന്നതിന്നായി സ്വന്തം സഹോദരിയായ നക്രതുണ്ടിയെ നിയോഗിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;'ക്രീഡന്തമാലോക്യ സുരാധിനായകം&lt;br /&gt;നിജാംഗനാദിസമമാത്തകൗതുകം' എന്ന് കവിവാക്യം.&lt;br /&gt;അങ്ങിനെ നക്രതുണ്ടി സ്വർഗ്ഗലോകത്തുവന്ന് അപ്സരസ്സുകളെയെല്ലാമപഹരിച്ച്‌ മടങ്ങുന്ന വഴി ഇന്ദ്രപുത്രനായിരിയ്ക്കുന്ന ജയന്തനെ കണ്ടെത്തുന്നു. അതുസുന്ദരനായ അയാളെ കണ്ട്‌ കാമാതുരയായിത്തീർന്ന നക്രതുണ്ടി, തന്റെ കൂടെയുള്ള ദേവനാരികളെ മായായവനികയ്ക്കുള്ളിൽ മറച്ച്‌ ഒരു ലളിതയായി മാറി ജയന്തനെ സമീപിയ്ക്കുന്നു. അവളുടെ വീണ്ടും വീണ്ടുമുള്ള കാമാഭ്യർത്ഥന അയാൾ നിരസിയ്ക്കുന്നു. അവസാനം ക്രുദ്ധയായ നക്രതുണ്ടി സ്വരൂപം വെളിപ്പെടുത്തി ജയന്തനെ എടുത്തുകൊണ്ടു പോകുന്നതിന്നായി ഒരുങ്ങുന്നു. ജയന്തൻ സ്വന്തം വാളൂരി അവളുടെ മൂക്ക്‌, മുലകൾ, കാതുകൾ എന്നിവയറുത്തു മാറ്റി വിരൂപയാക്കുന്നു.&lt;br /&gt;&lt;br /&gt;മറ്റെല്ലാ ലളിതകളേയും പോലെ 'കരി'യായിത്തന്നെയാണ്‌ നക്രതുണ്ടി അരങ്ങത്ത്‌ പ്രത്യക്ഷപ്പെടുന്നത്‌. നരകാസുരനാൽ സ്വർഗ്ഗത്തിലേയ്ക്ക്‌ നിയോഗിയ്ക്കപ്പെട്ട അവസ്ഥയിലാണ്‌ പ്രവേശം. 'സാ നക്രതുണ്ടീ നരകപ്രചോദിതാ' എന്നാണ്‌ ശ്ലോകത്തിൽ. തിരനോക്കിന്റെ ചടങ്ങുകൾ കഴിഞ്ഞാൽ, അടന്തവട്ടവും പഞ്ചാരിവട്ടവും. അവ കഴിഞ്ഞാൽ പീഠത്തിലിരുന്ന് ക്ഷീണം നടിച്ച്‌, ഉത്തരീയം കൊണ്ട്‌ വീശിക്കൊണ്ടിരിയ്ക്കുന്നു. പെട്ടെന്ന് നരകാസുരൻ തന്നെ ചില കാര്യങ്ങൾക്കായി നിയോഗിച്ചിരിയ്ക്കുന്നതായി ഓർത്ത്‌ സ്വർഗ്ഗത്തിലേയ്ക്ക്‌ പുറപ്പെട്ട്‌ നാലാമിരട്ടിയെടുക്കുന്നു. തുടർന്ന് പദം.&lt;br /&gt;'ക്രൂരയാകും നക്രതുണ്ടി' എന്നു തുടങ്ങുന്ന സൗരാഷ്ട്രരാഗത്തിൽ മുറിയടന്ത താളത്തിലുള്ള ഈ പദം ആരുടേയും വാക്കല്ല. അഥവാ കവിയുടെ വാക്കാണ്‌. സാധാരണ കഥകളിയിൽ ശ്ലോകങ്ങൾ നിർവ്വഹിയ്ക്കുന്ന ധർമ്മം മാത്രമേ ഈ പദം കൊണ്ട്‌ നടക്കുന്നുള്ളു. &lt;br /&gt;'ഘോരങ്ങളായിരിയ്ക്കുന്ന ദംഷ്ട്രകളോടു കൂടി, ഭീഷണരൂപിയായി, വീരന്മാരായിരിയ്ക്കുന്ന വൈരികളുടെ കുലത്തെത്തന്നെ അതിവിദഗ്ദ്ധമായി സംഹരിയ്ക്കുന്ന ശീലത്തോടുകൂടി, ശ്രേഷ്ഠന്മാരായ മനുഷ്യരേയും ബ്രാഹ്മണരേയും കൊന്ന് അവരുടെ ചോര കുടിയ്ക്കുന്ന പതുവുള്ളവളായി, സിംഹങ്ങളെ സ്വന്തം കാതിൽ തോടയായി അണിഞ്ഞിട്ടുള്ളവളായി ക്രൂരയായി വിളങ്ങുന്ന നക്രതുണ്ടിയെന്ന ദാനവി, വളരെ സാവധാനത്തിൽ സ്വർഗ്ഗത്തിലെത്തിച്ചേർന്നു.'അവിടെ അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയ ദേവസുന്ദരിമാരോട്‌ പറയുവാൻ തുടങ്ങി എന്നതാണ്‌ ആ പദത്തിന്റെ സാരം. &lt;br /&gt;നക്രതുണ്ടിയെ കുറിച്ചുള്ള വിവരണങ്ങളും, കഥാസന്ദർഭം സൂചിപ്പിയ്ക്കുകയും മാത്രമാണ്‌ ഈ പദത്തിൽ ചെയ്തുകാണുന്നത്‌. വേഷം അരങ്ങത്തുള്ള ഒരു പദമാകകൊണ്ട്‌ അതിന്ന് ഭംഗിയുള്ള രംഗപാഠങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. അരങ്ങത്ത്‌ നടുവിൽ ഒരു പെട്ടിക്കാരൻ തിരശ്ശീല നിവർത്തി പിടിച്ച്‌ നിൽക്കുന്നു. പദം ചൊല്ലിക്കൊണ്ടിരിയ്ക്കുമ്പോൾ, നക്രതുണ്ടി തിരശ്ശീലയ്ക്ക്‌ പിന്നിൽ താളത്തിന്നൊപ്പം നടക്കുകയും, ഇടയ്ക്കിടയ്ക്ക്‌ ഇരുഭാഗത്തേയ്ക്കും ഓടിച്ചെന്ന് അലറിക്കൊണ്ട്‌ നിൽക്കുകയും ചെയ്യുന്നു. ഈ സമയമത്രയും കയ്യിൽ 'തൂപ്പ്‌' പിടിച്ചിട്ടുമുണ്ടായിരിയ്ക്കും. ഇതാണ്‌ ആ പദത്തിന്നുള്ള അരങ്ങത്തുള്ള ചടങ്ങ്‌. നക്രതുണ്ടിയുടെ സ്വർഗ്ഗത്തിലേയ്ക്കുള്ള യാത്രയാണ്‌ ഇവിടെ സൂചിപ്പിയ്ക്കുന്നത്‌. കൂട്ടത്തിൽ 'നക്രതുണ്ടിത്വം' വെളിപ്പെടുത്തുകയും. പുതുമയോടുകൂടിയ ഈ പദത്തിന്റെ ആവിഷ്ക്കാരമാണ്‌, ഈ കരിയുടെ കേമത്തം. അതുകൊണ്ടുതന്നെ ലളിതയായിമാറുന്ന മറ്റു കരികളേക്കാൾ നക്രതുണ്ടിയ്ക്ക്‌ ശ്രേഷ്ഠത കൂടുതലുണ്ട്‌. മെയ്യിന്ന് പ്രാഗത്ഭ്യമുള്ള ഒരു നടന്റെ കയ്യിൽ ഈ കഥാപാത്രം ഉൽകൃഷ്ഠമായിത്തീരുന്നത്‌ കാണാറുണ്ട്‌.&lt;br /&gt;&lt;br /&gt;പദം തീരുന്നതോടുകൂടി തിരശ്ശീലക്കാരൻ മാറുന്നു. അതിന്ന് ശേഷം നക്രതുണ്ടി സ്വർഗ്ഗത്തിലെത്തിയതായി നടിച്ച്‌ കുറച്ച്‌ ചുറ്റിനടക്കുന്നു. അപ്പോൾ കുറച്ചപ്പുറത്തായി ഇന്ദ്രന്റെ സമക്ഷത്തിങ്കൽ അപ്സരസ്സുകൾ നൃത്തം ചെയ്യുന്നത്‌ കാണുന്നു. ഇന്ദ്രന്റെ മുമ്പിൽ വെച്ച്‌ അവരെ പിടികൂടാൻ സാദ്ധ്യമല്ലാത്തതിനാൽ കുറച്ചുനേരം കാത്തുനിന്ന ശേഷം, ഇന്ദ്രൻ പോയതായറിഞ്ഞ്‌, അവരെ ചെന്ന് പിടിയ്ക്കാൻ നിശ്ചയിയ്ക്കുന്നു. ഇവിടെ 'അഹോ സഫലം' എന്ന് തുടങ്ങുന്ന ഒരു പദമുണ്ട്‌. ഇതിന്റെ ആദ്യഭാഗം ആത്മഗതം പോലെയാണ്‌. എന്റെ ആഗ്രഹം സഫലമായി. ഞാനീ സുന്ദരികളെ ബലമുപയോഗിച്ചു തന്നെ അപഹരിച്ചു കൊണ്ടുപോയി ജ്യേഷ്ഠനായ നരകാസുരന്ന് കാഴ്ചവെയ്ക്കുന്നുണ്ട്‌. ഇതാണ്‌ ആത്മഗതഭാഗത്തിന്റെ അർത്ഥം. തുടർന്നുള്ള ഉത്തരഭാഗം, ദേവസ്ത്രീകളോടുള്ള വചനമാണ്‌. അടുത്തുവരാൻ അനുനയത്തോടെ ആവശ്യപ്പെടുകയും, സംശയിച്ചുനിന്നാൽ കൂട്ടത്തോടെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോകുന്നതാണെന്ന താക്കീതുമാണ്‌ ഈ ഭാഗത്തുള്ളത്‌.&lt;br /&gt;&lt;br /&gt;അങ്ങിനെ ദേവസ്ത്രീകളെ രണ്ടുകയ്യിലും അടക്കിപ്പിടിച്ച്‌ മടങ്ങാൻ തുടങ്ങുമ്പോൾ, പെട്ടെന്ന് കുറച്ചകലെ ഇന്ദ്രപുത്രനായ ജയന്തനെ കാണുന്നു. അയാളുടെ സൗന്ദര്യാതിരേകത്തിൽ ആകൃഷ്ടയായ ആവൾക്ക്‌, സ്വന്തം കാമകേളിയ്ക്കായി ജയന്തനെ ലഭിയ്ക്കണമെന്ന ആഗ്രഹം ജനിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;'പുരിക്കുഴലിൽ നറുമലർകൾ ചൂടിയും ബാലാ&lt;br /&gt;സരസതര ഗാനം ചെയ്തു സരസനൃത്തമാടിയും&lt;br /&gt;സുരതരുണിപോലെ ദേഹകാന്തിയും അവൾ&lt;br /&gt;വരസുരതമോഹം പൂണ്ടു വിവിധ ലീലചെയ്കയും'&lt;br /&gt;എന്നാണ്‌ തുടർന്ന് വരുന്ന 'സാരിയുടെ പദത്തിൽ പറയുന്നത്‌. സാരിയ്ക്കുള്ള പദങ്ങളിലെ പ്രമേയം, നായികയുടെ സൗന്ദര്യവർണ്ണനയോ, അല്ലെങ്കിൽ അവളുടെ അവസ്ഥയോ ആയിരിയ്ക്കുമെന്ന് മുമ്പ്‌ പറഞ്ഞുവെച്ചിട്ടുണ്ട്‌. തുടർന്ന് മായ കൊണ്ട്‌ സ്വന്തം രൂപവും, ദേവസ്ത്രീകളേയും മറച്ച്‌, ഒരു സുന്ദരിയുടെ (ലളിതയുടെ) രൂപമെടുക്കുന്നു. ഇവിടേയും ലളിതയുടെ സ്തോഭത്തിലാണ്‌ രംഗം വിടുന്നത്‌.&lt;br /&gt;&lt;br /&gt;അടുത്ത രംഗത്ത്‌ ലളിതയുടെ പ്രവേശനമാണ്‌. ഇവിടേയും ആദ്യം സാരി തന്നെ. തുടർന്ന് ജയന്തനെ കണ്ട്‌ ലജ്ജ നടിച്ച്‌ പദം തുടങ്ങുന്നു. നീലാംബരി രാഗത്തിൽ ചെമ്പട താളം ഒന്നാം കാലത്തിലുള്ള 'വൃതവരിനന്ദനാ' എന്ന് തുടങ്ങുന്ന പദമാണത്‌. സ്വന്തം രാക്ഷസസ്വഭാവം-ആസുരഭാവം-വ്യക്തമാക്കുന്ന രീതിയിൽതന്നെയാണ്‌ കാര്യങ്ങളുടെ അവതരണം. &lt;br /&gt;'വിശ്രുതപരാക്രമിയും, ദേവന്മാരിൽ ശ്രേഷ്ഠനുമായ അല്ലയോ ഇന്ദ്രപുത്രാ! എന്റെ വാക്കുകൾ സന്തോഷത്തോടെ കേട്ടാലും. ഇപ്പോൾ നിന്നെ കണ്ടതു കൊണ്ട്‌ ഞാൻ അതീവ സന്തുഷ്ടയാണ്‌. എന്തെന്നാൽ ദൈവാനുഗ്രഹത്താൽ എനിയ്ക്ക്‌ ഭർത്തൃഭാഗ്യം വന്നതായി ഞാനറിയുന്നു.'&lt;br /&gt;എന്നാണ്‌ ആ പദത്തിന്റെ സാരം. 'ഹാ! സുന്ദരാ!വരൂ! നമുക്ക്‌ കാമകേളി തുടങ്ങുകയല്ലേ!?' എന്ന് നേരിട്ട്‌ ചോദിയ്ക്കുന്നതുപോലുണ്ട്‌ അവളുടെ സമീപനം.&lt;br /&gt;&lt;br /&gt;ആദ്യം ജയന്തൻ മനസംയമനം വിടാതെ അവളുടെ വിവരങ്ങൾ അന്വേഷിയ്ക്കുകയാണ്‌ ചെയ്യുന്നത്‌. നീയാരാണ്‌? ദേവസുന്ദരിയാണോ? ഭൂമിയിലുള്ള ഏതെങ്കിലും രാജകുമാരിയാണോ? ഇവിടെ വന്നതെന്തിനാണ്‌? എന്നെല്ലാം അന്വേഷിയ്ക്കുന്ന ജയന്തനോട്‌, ലളിത, താൻ മനുഷ്യസ്ത്രീയോ അസുരസ്ത്രീയോ അല്ലെന്നും, ഒരു ദേവസ്ത്രീയാണെന്നും പറയുന്നതോടൊപ്പം, കാമശരങ്ങളേറ്റ്‌ വലയുകയാണെന്നും അതിനാൽ ഉടനെ കാമകേളികളാരംഭിയ്ക്കണമെന്നും അറിയിയ്ക്കുന്നു. &lt;br /&gt;&lt;br /&gt;'മാനുഷനാരിയുമല്ല ദാനവിയുമല്ലഹോ ഞാൻ&lt;br /&gt;വാനവർ കുലത്തിലൊരു മാനിനി ഞാനല്ലോ&lt;br /&gt;സൂനബാണമേറ്റു പാരം കേണുഴന്നീടിനോരെങ്കൽ&lt;br /&gt;കാണിനേരം വൈകാതെ നീ കാമകേളി ചെയ്ക'&lt;br /&gt;എന്ന് പദഭാഗം. ജയന്തൻ, അച്ഛന്റെ സമ്മതം കൂടാതെ താൻ വിവാഹം കഴിയ്ക്കില്ലെന്ന് പറയുന്നു. വീണ്ടും വീണ്ടും ലളിത നിർബന്ധിച്ച്‌ തുടങ്ങിയപ്പോൾ, ജയന്തൻ അവളോട്‌ പോകാനായാജ്ഞാപിയ്ക്കുന്നു. സഹികെട്ട അവൾ സ്വന്തം രൂപം വെളിപെടുത്തി ജയന്തനോട്‌ യുദ്ധത്തിന്നൊരുങ്ങുന്നു. ആ പോരിന്നവസാനത്തിൽ ജയന്തൻ അവളുടെ മൂക്ക്‌, മുലകൾ, ചെവികൾ എന്നിവ അരിഞ്ഞ്‌ വീഴ്ത്തി 'നിണ'മാക്കി മാറ്റുന്നു.&lt;br /&gt;&lt;br /&gt;ആ നിലയിൽ രക്തത്തിൽ കുളിച്ച നക്രതുണ്ടി നരകാസുരന്റെ അടുത്തേയ്ക്ക്‌ ഓടിയെത്തുന്നു. ഇവിടെ നരകാസുരന്റെ ആട്ടത്തിന്ന് കിർമ്മീരന്റേതുമായി ചില മാറ്റങ്ങളുണ്ട്‌. വിസ്തരിച്ചുള്ള ശബ്ദവർണ്ണന പതിവുണ്ട്‌. &lt;br /&gt;നരകാസുരൻ പത്നിയുമായി സല്ലപിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ്‌, അലമുറയിട്ട്‌ വരുന്ന നിണത്തിന്റെ ഘോരമായ ശബ്ദം കേൾക്കുന്നത്‌.&lt;br /&gt;&lt;br /&gt;അതെന്താണെന്നന്വേഷിച്ചറിയാനുറച്ച്‌ പത്നിയെ അന്തപുരത്തിലേയ്ക്ക്‌ പറഞ്ഞുവിടുന്നു. തുടർന്ന് ആ ശബ്ദമെന്താണെന്ന് ആലോചിയ്ക്കുന്നു. ആദ്യം പർവ്വതങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദമാണോ എന്ന് സംശയിയ്ക്കുന്നു. ഉടനെത്തന്നെ അതല്ലെന്നും ബോദ്ധ്യം വരുന്നു. കാരണം; ഇന്ദ്രൻ പർവ്വതങ്ങളുടെ ചിറകുകളെല്ലാമറുത്തെടുത്തിട്ടുണ്ട്‌. അതിനാൽ പർവ്വതങ്ങൾ നിശ്ചലങ്ങളാണ്‌. അതുകൊണ്ട്‌ പർവ്വതങ്ങൾ കൂട്ടിയിടിയ്ക്കുന്ന ശബ്ദമല്ല. സമുദ്രം ഇരച്ചുവരുന്നതാണോ എന്നാണ്‌ അടുത്ത സംശയം. ഊർവ്വൻ എന്ന മഹർഷി, അധികരിച്ചുവരുന്ന സമുദ്രജലത്തെ കുടിച്ചുവറ്റിയ്ക്കാനായി തന്റെ പുത്രനായ 'ബഡവാനല'നെ നിയോഗിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ സമുദ്രത്തിന്റെ ശബ്ദവുമല്ല. ക്രമേണ മൂക്കും, മുലകളും, ചെവികളുമരിയപ്പെട്ട നിലയിൽ നിലവിളിച്ച്‌ ഓടിവരുന്ന തന്റെ സഹോദരിയാണതെന്ന് മനസ്സിലാക്കുന്നു. ഇതെല്ലാം ആട്ടത്തിൽ കൂടിയാണ്‌ ആവിഷ്ക്കരിയ്ക്കുന്നത്‌. നക്രതുണ്ടിയുടെ വൃത്താന്തമെല്ലാമറിഞ്ഞപ്പോൾ, ഇന്ദ്രനോട്‌ യുദ്ധത്തിന്ന് തയ്യാറാവുന്നു. തുടർന്ന് പടപ്പുറപ്പാടുണ്ട്‌. ഇതിനെല്ലാം പിൻബലമായി നല്ല മേളത്തിന്റെ അകമ്പടി കൂടിയാകുമ്പോൾ ഈ ആട്ടമെല്ലാം വളരെ ഉജ്ജ്വലമായിത്തീരുന്നു.&lt;br /&gt;&lt;br /&gt;-&lt;br /&gt;തുടരും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2294161829900039773-3206793783963740845?l=kathaykkappuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kathaykkappuram.blogspot.com/feeds/3206793783963740845/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2294161829900039773&amp;postID=3206793783963740845' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/3206793783963740845'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/3206793783963740845'/><link rel='alternate' type='text/html' href='http://kathaykkappuram.blogspot.com/2009/06/2.html' title='ലളിതകള്‍ - 2'/><author><name>Dr.T.S.Madhavankutty</name><uri>http://www.blogger.com/profile/03697049739331669516</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-2294161829900039773.post-7628061102799662181</id><published>2009-05-19T02:51:00.000-07:00</published><updated>2009-05-27T03:42:47.775-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ലളിതകള്‍-1</title><content type='html'>കഥകളിയ്ക്ക്‌ ഏകദേശം ഒരു നാനൂറുകൊല്ലത്തെ പഴക്കമാണുള്ളത്‌. ഒരു ജീവസുറ്റ ശാസ്ത്രീയ കലയെന്ന നിലയ്ക്ക്‌, നാനൂറു വയസ്സ്‌ അത്രവലിയ പ്രായമൊന്നുമല്ല. എന്നാൽ കഥകളിയെ സംബന്ധിച്ചിടത്തോളം ഇതിൽ ശ്രദ്ധേയമായ കാര്യം, ഈ സമയം കൊണ്ട്‌ അത്‌ കാലത്തെ സമർത്ഥമായി തന്നെ അതിജീവിച്ചുയെന്നുള്ളതാണ്‌. യുക്തമായ മാറ്റങ്ങൾ, ഒട്ടും വിട്ടുവീഴ്ച കൂടാതെ തന്നെ ഉൾക്കൊണ്ടതുകൊണ്ടാണതു സാധിച്ചത്‌. അതുകൊണ്ടുതന്നെ മറ്റ്‌ സമാനകലകൾ നേടിയതിനേക്കാൾ പുരോഗതി അത്‌ നേടിയിട്ടുണ്ടെന്ന് നിസ്സംശയം പറയാവുന്നതാണ്‌. അതായത്‌ കാലത്തിന്റെ സമ്മർദ്ദത്തിന്നടിപ്പെട്ട്‌ നശിയ്ക്കാതെയോ, മറ്റൊന്നായി മാറാതെയോ അതിജീവിയ്ക്കുന്നതിന്നാവശ്യമായ മാറ്റങ്ങൾ, അഥവാ പരിഷ്ക്കാരങ്ങൾ അതാതു സന്ദർഭങ്ങളിൽ കൈക്കൊണ്ടാണ്‌ കഥകളി മുമ്പോട്ട്‌ നീങ്ങിയതെന്നർത്ഥം.&lt;br /&gt;&lt;br /&gt;പ്രസ്തുത പരിണാമക്രിയ കുറേ കൂട്ടിച്ചേർക്കലുകളും, കുറേ കിഴിച്ചെടുക്കലുകളും, കുറേ മറ്റൊന്നായി മാറ്റിയെടുക്കലുകളും നടത്തിക്കൊണ്ടാണ്‌ സംഭവിച്ചത്‌. ഈ പരിണാമത്തിലൂടെ കഥകളിയുടെ മാത്രം ഗുണങ്ങളും, കർമ്മങ്ങളും (properties and functions) ആയിത്തീർന്ന നിരവധി പ്രത്യേകതകൾ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്‌. ആ കൂട്ടത്തിൽ ഗണിയ്ക്കാവുന്ന ഒന്നാണ്‌ 'ലളിതകൾ'.&lt;br /&gt;&lt;br /&gt;ഒന്നുകൂടി വിശദീകരിയ്ക്കാം. ഗുണകർമ്മങ്ങളിൽ സമാനതകൾ ഉള്ളതായ ഒന്നിലധികം ഇനങ്ങൾ ഒന്നിച്ചുചേർത്തി ഒരു ഗണമായി കണക്കാക്കുന്ന ചിലവയുണ്ട്‌ കഥകളിയിൽ. കത്തികൾ, പച്ചകൾ, കലാശങ്ങൾ, ദണ്ഡകം എന്നൊക്കെ പറയുമ്പോൾ നമുക്കു വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്‌. കത്തികൾ എന്നു പറയുമ്പോൾ, കഥകളിയ്ക്കു മാത്രം നിശ്ചയിച്ചിട്ടുള്ള ഗുണങ്ങളിലും, കർമ്മങ്ങളിലും ചിലവ ഒന്നിച്ച്‌ കാണപ്പെടുന്ന ഒരു കൂട്ടം വേഷങ്ങൾ എന്ന് നമുക്ക്‌ മനസ്സിലാകുന്നു. ഗുണത്തിലും കർമ്മത്തിലും അന്യോന്യം സമാനങ്ങളായി നിൽക്കുമ്പോൾതന്നെ, ചില ഘടകങ്ങളിൽ വ്യത്യാസത്തോടുകൂടിയും ഈ വേഷങ്ങൾ നിൽക്കുന്നത്‌ കാണാം. ഈവക കാര്യങ്ങൾ കുറഞ്ഞൊന്ന് പരിശോധിയ്ക്കുകയാണിവിടെ ചെയ്യുന്നത്‌.&lt;br /&gt;&lt;br /&gt;ലളിതകൾക്ക്‌ ആ പേര്‌ കൊടുത്തതാരാണെന്ന് വ്യക്തമല്ല. ആട്ടക്കഥാകർത്താക്കളോ, കഥകളിപ്രണേതാക്കളോ കൽപിച്ചുകൊടുത്തതാകാൻ തരമില്ല. ആരോ അത്‌ ഉപയോഗിച്ചുതുടങ്ങുകയും, പിന്നീട്‌ ഒരു സാങ്കേതികസംജ്ഞയായി തീരുകയും ചെയ്തതാവാനാണ്‌ വഴി. ഏതായാലും ഇപ്പോൾ ആ വാക്കുപയോഗിയ്ക്കുമ്പോൾ ഒരു കൂട്ടം പ്രത്യേകവേഷങ്ങളെ കുറിച്ച്‌ വ്യക്തമായ ബോധം ഉണ്ടായിത്തീരുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;പ്രൊഫസർ അയ്മനം കൃഷ്ണക്കൈമൾ, ഈ പേര്‌ വരാൻ രണ്ട്‌ സാദ്ധ്യതകളാണ്‌ ചൂണ്ടികാണിയ്ക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;ഒന്ന്.&lt;/strong&gt; കൃഷ്ണനാട്ടത്തിലെ പൂതനയെ അവതരിപ്പിയ്ക്കുന്ന ശ്ലോകത്തിൽ, 'താവ ഝംഭൃത മഞ്ജുളാംഗ ലതികാ' എന്നൊരു ഭാഗമുണ്ട്‌. ഈ പ്രയോഗത്തിൽ നിന്നായിരിയ്ക്കാം 'ലളിത' ശബ്ദം ഉടലെടുത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;രണ്ട്‌.&lt;/strong&gt; രാമനാട്ടകഥയായ ഖരവധത്തിലെ, സുന്ദരിയായി വേഷം മാറിയ ശൂർപ്പണേഖയോടുള്ള, ശ്രീരാമന്റെ പദത്തിലെ, 'സുതനോ സുലളിതതാനോ' എന്ന പ്രയോഗത്തിൽ നിന്ന് 'ലളിത'ശബ്ദം ഉരുത്തിരിഞ്ഞു വന്നതായിരിയ്ക്കാമെന്ന് അദ്ദേഹം പറയുന്നു.&lt;br /&gt;&lt;br /&gt;കൃഷ്ണനാട്ടശ്ലോകത്തിൽ 'ലതിക' എന്ന പദമാണ്‌ ഉപയോഗിച്ചിരിയ്ക്കുന്നത്‌. ആ ശബ്ദത്തിൽ നിന്ന്, ലളിതാശബ്ദം ഉടലെടുക്കുന്നതിന്ന് സാദ്ധ്യത കുറവാണ്‌. 'ലടിത' എന്നതിൽ നിന്നോ, 'ലലിത' എന്നതിൽ നിന്നോ ലളിതാ ശബ്ദം ഉരുത്തിരിഞ്ഞു വരാവുന്നതാണ്‌.&lt;br /&gt;&lt;br /&gt;ഖരവധത്തിലെ പദഭാഗത്തുനിന്നാവാം ഈ പ്രയോഗത്തിന്റെ ഉൽപത്തിയെന്ന വാദഗതിയ്ക്ക്‌ സാധുതയില്ലാതെയില്ല എന്നേ പറയാൻ പറ്റൂ. എന്തെന്നാൽ പിന്നീടുണ്ടായ ലളിതകൾക്കെല്ലാം ആദിരൂപമായി വർത്തിയ്ക്കുന്നത്‌ ശൂർപ്പണേഖയാണ്‌. അതിന്നാൽ അതിന്റെ ചുവടുപിടിച്ചുവന്ന മറ്റ്‌ ലളിതകൾക്ക്‌ അതുമായി പലതരത്തിലുള്ള അധമർണ്യം ഉണ്ടായിത്തീരാവുന്നതാണ്‌. അതുപ്രകാരം ഈ കൂട്ടം വേഷങ്ങൾക്ക്‌ ഒരു പേരുണ്ടായിത്തീരുന്നതിന്ന് അത്‌ കാരണമായിത്തീർന്നു എന്നും വരാവുന്നതാണ്‌.&lt;br /&gt;&lt;br /&gt;എന്നാൽ ഇതിനേക്കാളുമൊക്കെ മുമ്പായി കൂടിയാട്ടത്തിൽ ലളിതശബ്ദം ഉപയോഗിച്ചിരുന്നതായി കാണാം. ആശ്ചര്യചൂടാമണിയുടെ ക്രമദീപികയും, ആട്ടപ്രകാരവും ശ്രീ കെ.പി. നാരായണപിഷാരോടി സമ്പാദിച്ചത്‌, കേരള സംഗീതനാടക അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതിന്റെ 1988-ൽ ഇറക്കിയ രണ്ടാം പതിപ്പിൽ 'ലടിതപുറപ്പാടിന്ന്' അഷ്ടമംഗലവും നിറപറയും എന്ന പ്രയോഗം കാണുന്നുണ്ട്‌. എന്നാൽ ഇതിന്റെ 1967-ൽ ഇറങ്ങിയ ഒന്നാം പതിപ്പിൽ ഈ സ്ഥാനത്ത്‌ 'ലളിത' എന്നുതന്നെയാണ്‌ പ്രയോഗിച്ചിരിയ്ക്കുന്നത്‌.&lt;br /&gt;&lt;br /&gt;ഇതിന്നുപുറമേ, കൂടിയാട്ടത്തിന്റെ സിദ്ധാന്തങ്ങളേയും, അനുഷ്ഠാനങ്ങളേയും സമഗ്രമായി പ്രതിപാദിയ്ക്കുന്ന, യശഃശരീരനായ മാണിമാധവചക്യാരുടെ 'നാട്യകൽപദ്രുമം' എന്ന ഗ്രന്ഥത്തിലും ലളിതാ പരാമർശ്ശമുണ്ട്‌. കൂടിയാട്ടത്തിന്റെ രസസിദ്ധാന്തങ്ങളെ പറ്റി ചർച്ച ചെയ്യുന്ന സന്ദർഭത്തിൽ, ചാക്യാർ, 'ലളിതാദൃഷ്ടി' എന്നൊരു ദൃഷ്ടിയെ പറ്റി പറയുന്നുണ്ട്‌. അതിന്റെ ലക്ഷണം താഴെ പറയുന്നപ്രകാരമാണ്‌.&lt;br /&gt;&lt;br /&gt;'മധുരാ കുഞ്ചിതാ ച സഭ്രുക്ഷേപാ ച സസ്മിതാ&lt;br /&gt;സമന്മഥവികാരാ ച ദൃഷ്ടിഃ സാ ലളിതാ സ്മൃതാ'&lt;br /&gt;പുരികക്കൊടികൾ ഇളക്കി, ചിരിച്ചുകൊണ്ട്‌, കണ്ണുകൾ കുറഞ്ഞൊന്ന് ചെറുതാക്കി, കാമവികാരത്തോടുകൂടി, കടക്കണ്ണുകൊണ്ട്‌ കാണികൾക്ക്‌ കൊതിതോന്നിയ്ക്കുമാറ്‌ നോക്കുന്നത്‌ ലളിതാദൃഷ്ടിയാകുന്നു.&lt;br /&gt;&lt;br /&gt;ചുരുക്കത്തിൽ കൂടിയാട്ടത്തിൽ ലളിതശബ്ദം മുമ്പുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. കഥകളി കൂടിയാട്ടത്തിൽ നിന്ന് കുറേയധികം കടം കൊണ്ടിട്ടുണ്ട്‌. അക്കൂട്ടത്തിലൊന്നായിരിയ്ക്കാം ഇതും. മാത്രമല്ല രാമനാട്ടത്തിൽ കൂടിയാട്ടത്തിന്റെ സ്വാധീനം കുറച്ച്‌ കുടുതൽ കാണാം. അതായത്‌ രാമനാട്ടം കഥയിലെ സമാനതയുള്ള ഈ വേഷത്തിന്ന് കൂടിയാട്ടത്തിലെ അതേ പേര്‌ സ്ഥാപിതമായി എന്ന് കരുതുന്നതിൽ തെറ്റില്ലെന്നർത്ഥം.&lt;br /&gt;&lt;br /&gt;&lt;br /&gt;ഭാഷയിൽ ലളിതശബ്ദത്തിന്ന് താഴെ പറയുന്ന അർത്ഥങ്ങൾ കൽപിയ്ക്കപ്പെട്ടിരിയ്ക്കുന്നു.&lt;br /&gt;1. ആഗ്രഹിയ്ക്കപ്പെട്ട.&lt;br /&gt;2. വേശ്യാസ്ത്രീ.&lt;br /&gt;3. സൗന്ദര്യമുള്ള.&lt;br /&gt;4. നിർദ്ദോഷിയെന്ന് തോന്നിയ്ക്കുന്ന ഉപദ്രവകാരി.&lt;br /&gt;5. കൃത്രിമവസ്തുക്കളെകൊണ്ട്‌ സൗന്ദര്യത്തെ വർദ്ധിപ്പിച്ചിട്ടുള്ളവൾ.&lt;br /&gt;&lt;br /&gt;ഈ അർത്ഥങ്ങളെല്ലാം കഥകളിയിലെ ലളിതകൾക്ക്‌ യോജിയ്ക്കുന്നതാണ്‌. മാണിമാധവചാക്യാരുടെ നിരുക്തിയിൽ നിന്ന് കുറഞ്ഞൊരു വിശേഷാർത്ഥം കൂടി ഇവിടെ കൽപ്പിച്ചിട്ടുണ്ടെന്ന് പറയേണ്ടിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;ചുരുക്കത്തിൽ, സുന്ദരികളും, കൃത്രിമമായ വർദ്ധിതസൗന്ദര്യത്തോടുകുടിയവരും, സംഗീതാദികളിൽ അതീവ പ്രാഗത്ഭ്യമുള്ളവരും, നല്ല വാക്ചാതുര്യമുള്ളവരും, ചില രഹസ്യങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നവരും, ചിലർക്ക്‌ ഉപദ്രവകാരികളുമായ കഥകളിയിലുള്ള ഒരുകൂട്ടം സ്ത്രീ കഥാപാത്രങ്ങളേയാണ്‌ ഇവിടെ ലളിതശബ്ദം കൊണ്ട്‌ വിവക്ഷിയ്ക്കുന്നത്‌.&lt;br /&gt;&lt;br /&gt;അപ്രകാരമുള്ള ലളിതകൾ അഞ്ചെണ്ണമാണുള്ളത്‌.&lt;br /&gt;&lt;br /&gt;1. ശൂർപ്പണേഖ - ഖരവധം ആട്ടക്കഥ - കൊട്ടാരക്കര തമ്പുരാൻ - 17-ശതകം.&lt;br /&gt;2. സിംഹിക - കിർമ്മീരവധം - കോട്ടയത്ത്‌ തമ്പുരാൻ - 17-ശതകം.&lt;br /&gt;3. നക്രതുണ്ടി - നരകാസുരവധം - കാർത്തികതിരുന്നാൾ മഹാരാജാവ്‌ - കൊല്ല വർഷം - 899-973.&lt;br /&gt;4. പൂതന - പൂതനാമോക്ഷം - അശ്വതിതിരുന്നാൾ - കൊല്ലവർഷം - 1756-1794.&lt;br /&gt;5. ഹിഡുംബി - ബകവധം - കോട്ടയത്ത്‌ തമ്പുരാൻ -17-ശതകം.&lt;br /&gt;&lt;br /&gt;ലളിതനാമത്തിലറിയപ്പെടുന്നില്ലെങ്കിലും, ചില സമാനതകളുടെയടിസ്ഥാനത്തിൽ, കോട്ടയത്ത്‌ തമ്പുരാന്റെ 'നിവാതകവചകാലകേയവധം' എന്ന കഥയിലെ, ഊർവ്വശിയേ കൂടി ഈ കൂട്ടത്തിൽതന്നെ പരിഗണിയ്ക്കേണ്ടതാണ്‌.&lt;br /&gt;&lt;br /&gt;ഈ ലളിതകൾക്കെല്ലാം സമാനങ്ങളായി ചില ലക്ഷണങ്ങളുണ്ട്‌. ഇവിടെ ലക്ഷണങ്ങളെന്നു പറയുമ്പോൾ, ഗുണപരമായും, കർമ്മപരമായും (properties and functions) വരുന്ന ഘടകങ്ങളെയാണുദ്ദേശിയ്ക്കുന്നത്‌. അവയിൽ പ്രധാനപ്പെട്ടവയെ കുറിച്ച്‌ ചെറുതായൊന്ന് ചിന്തിയ്ക്കാം.&lt;br /&gt;&lt;br /&gt;&lt;strong&gt;ഒന്ന്.&lt;/strong&gt; എല്ലാ ലളിതകളും രാക്ഷസികളാണ്‌. എന്നാൽ നക്രതുണ്ടി മാത്രം അസുരസ്ത്രീയാണ്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;രണ്ട്‌.&lt;/strong&gt; അവരെല്ലാം ഭീകരും, ബീഭത്സവുമായ ശരീരാകൃതികളോടു കൂടിയവരാണ്‌. മാത്രമല്ല പ്രാകൃതവും, ക്രൂരവുമായ സ്വഭാവത്തോടു കൂടിയവരുമാണ്‌. ഇതിനെല്ലാം പുറമേ 'മായാജാല'ത്തിൽ പ്രഗത്ഭകളാണ്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;മൂന്ന്.&lt;/strong&gt; ക്രൂരമായ ഒരു ലക്ഷ്യം നേടുന്നതിന്ന് ഇറങ്ങിതിരിച്ചവരാണവരെല്ലാവരും. പ്രതാപവാനും, പരാക്രമിയും, യോഗ്യനും, സുന്ദരനുമായ ഒരു പുരുഷനെ കണ്ടപ്പോൾ പെട്ടെന്നുത്ഭവിച്ച മദനവികാരം സഹിയ്ക്കാതെ വന്നപ്പോൾ, അവരുമായി കാമകേളി നടത്തുകയാണ്‌ അവരുടെ ലക്ഷ്യം. എന്നാൽ സിംഹികയുടേയും, പൂതനയുടേയും ലക്ഷ്യമതല്ലായിരുന്നു.&lt;br /&gt;വശ്യവാക്കുകളെ കൊണ്ട്‌ പാഞ്ചാലിയെ വശീകരിച്ച്‌ കൊണ്ടുപോയി, ജ്യേഷ്ഠനായ കിർമ്മീരന്ന് കാഴ്ചവെയ്ക്കുകയാണ്‌ സിംഹികയുടെ ലക്ഷ്യം. പൂതനയുടേതാകട്ടെ കംസാജ്ഞ ഹേതുവായി, അമ്പാടിയിലുള്ള നന്ദഗോപസുതനായിരിയ്ക്കുന്ന കൃഷ്ണനെ വധിയ്ക്കുകയെന്നതും.&lt;br /&gt;&lt;br /&gt;&lt;strong&gt;നാല്‌.&lt;/strong&gt; പ്രസ്തുത ലക്ഷ്യപ്രാപ്തിയ്ക്ക്‌ സ്വന്തം ശരീരപ്രകൃതി അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞ്‌, ഒരു സുന്ദരിയുടെ-ലളിതയുടെ-വേഷം സ്വീകരിച്ചവരാണവരെല്ലാം.&lt;br /&gt;&lt;br /&gt;&lt;strong&gt;അഞ്ച്‌.&lt;/strong&gt; എല്ലാ ലളിതകളും സംഗീതനൃത്താദികളിൽ അതീവ പ്രഗത്ഭകളും, സരസമായി സംസാരിയ്ക്കുന്നവരുമാണ്‌. എന്നാൽ അവരുടെ വാൿപ്രഭാവത്തിന്നിടയിൽ സ്വന്തം വ്യക്തിത്വം-രാക്ഷസീയത-കുറഞ്ഞൊന്ന് സ്ഫുരിയ്ക്കുന്നതും കാണാം. എല്ലാ ആട്ടക്കഥാകാരന്മാരും ഇവരുടെ ഈവക കഴിവുകളെ വേണ്ടതു പോലെ കണക്കിലെടുത്തിട്ടാണ്‌ രചന നടത്തിയിട്ടുള്ളത്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;ആറ്‌.&lt;/strong&gt; സംഗീതാദികളിൽ പ്രഗത്ഭകളായ ഇവർക്കു വേണ്ടി രംഗപാഠം ചിട്ടപ്പെടുത്തുമ്പോഴും ഈ കാര്യം വളരെ ശ്രദ്ധയോടെ നിഷ്ക്കർഷിച്ചിട്ടുണ്ട്‌. അവർക്കായി നിബന്ധിച്ചിരിയ്ക്കുന്ന പദങ്ങളെല്ലാംതന്നെ സാഹിത്യ ഗുണത്തിലും, സംഗീതസാദ്ധ്യതകളിലും, നൃത്തത്തിലുള്ളവകയിലും വളരെ ഉയർന്ന നിലവാരം പുലർത്തുന്നവയാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;ഏഴ്‌.&lt;/strong&gt; ഇവർക്കായി നിബന്ധിച്ചിരിയ്ക്കുന്ന രംഗപാഠങ്ങളുടെ കാര്യത്തിലും കുറെയേറെ സമാനതകളുണ്ട്‌.&lt;br /&gt;&lt;br /&gt;a. എല്ലാവരും 'കരി'കളായാണ്‌ രംഗത്ത്‌ വരുന്നത്‌. താടിവേഷത്തിന്റെ ഒരു വകഭേദമായ ഇതിന്ന് 'പെൺകരി' എന്നാണ്‌ പേര്‌. 'കരി' കാട്ടാളനാണ്‌. നളചരിതം രണ്ടാം ദിവസം, കിരാതം മുതലായകഥകളിലാണ്‌, കാട്ടാളനുള്ളത്‌. അതിന്റെ സ്ത്രീരൂപമാണ്‌ ഈ പെൺകരി. തേപ്പ്‌ മുതലായവയിൽ കാര്യമായ വ്യത്യാസമില്ല. സ്ത്രീത്വം വരുത്താനായി ഒരു മുല വെച്ചുകെട്ടും. മറ്റുചില ചെറിയ മാറ്റങ്ങളും വരുത്തുമെന്നു മാത്രം. രണ്ട്‌ കയ്യിലും ഒരു കെട്ട്‌ 'തൂപ്പ്‌' പിടിച്ചുകൊണ്ടാണ്‌ വരുന്നത്‌. ഇലകളോടുകൂടിയ ചെറിയ കൊമ്പുകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയതാണ്‌ ഈ 'തൂപ്പ്‌'.&lt;br /&gt;&lt;br /&gt;b. ഈ വേഷങ്ങൾക്ക്‌ 'തിരനോക്ക്‌' ഉണ്ട്‌. താടിയുടെ തിരനോക്കുപോലെതന്നെയുള്ള മുറുകിയ കാലത്തിലുള്ള തിരനോക്കാണ്‌ എല്ലാ കരികൾക്കുമുള്ളത്‌. അലർച്ചയ്ക്ക്‌ പകരം സ്ത്രീത്വമുള്ള ഒരു പ്രത്യേകതരം ശബ്ദമാണ്‌ പുറപ്പെടുവിയ്ക്കുക.&lt;br /&gt;&lt;br /&gt;c. തിരനോക്കിന്റെ ചടങ്ങുകൾ കഴിഞ്ഞാൽ 'അടന്തവട്ടം' എന്ന് വിളിയ്ക്കുന്ന ഒരു ഭാഗമുണ്ട്‌. തിരനോക്ക്‌ കഴിഞ്ഞാൽ പീഠത്തിന്മേൽ കയറിനിന്ന്, കയ്യിൽ തൂപ്പോടുകൂടി, തിരതാഴ്ത്തുന്നു. എന്നിട്ട്‌ ഒറ്റക്കാൽ ചവിട്ടിക്കൊണ്ട്‌, ഒരുവട്ടം രണ്ട്‌ ഭാഗത്തേയ്ക്കും സാവധാനത്തിൽ നോക്കുന്നു. അതിന്ന് ശേഷം ഒരു ചുഴിപ്പോടെ താഴേയ്ക്ക്‌ ചാടുന്നു. ഇവിടം മുതൽ താളം മുറിയടന്ത രണ്ടാം കാലമാകുന്നു. അതായത്‌ 'അടന്തവട്ടം' തുടങ്ങുന്നുവെന്നർത്ഥം. ആദ്യം ചില നടത്തവിശേഷങ്ങളും, നൃത്തവിശേഷങ്ങളും കാണിയ്ക്കുന്നു. തുടർന്ന് സ്വന്തം രൂപം ഭംഗി കൂട്ടുന്നതിനുള്ള ശ്രമമാണ്‌. കാത്‌ തുടച്ച്‌ തോടയിടുക, മുടി വേറുടുത്ത്‌ കെട്ടിവെയ്ക്കുക, കുറിയിടുക മുതലായവ നടത്തി, സ്വയം നോക്കി തൃപ്തി നടിയ്ക്കുന്നു. എന്നിട്ട്‌ അടുത്തുകാണുന്ന ചില സ്ത്രീകളെ വിളിച്ച്‌, കൂടെ കളിയ്ക്കാനായി ക്ഷണിയ്ക്കുന്നു. അവർ കൂടെ വരാൻ തയ്യാറല്ലെന്ന് കണ്ട്‌, ഒറ്റയ്ക്ക്‌ കളിയ്ക്കാൻ ഒരുങ്ങുന്നു. ഇവിടെ താളം 'പഞ്ചാരി'യായി മാറുന്നു. ഇതിനെ തൽക്കാലം 'പഞ്ചാരിവട്ട'മെന്ന് വിളിയ്ക്കാം. അങ്ങിനെയൊരു പേര്‌ നിലവിൽ പ്രചാരത്തിലില്ല. ഒന്നിലധികം പേർ ചേർന്ന് ചെയ്യേണ്ടതായ കുമ്മിയടി, തിരുപ്പറക്കൽ മുതലായ കളികൾ അവിടെ ഒറ്റയ്ക്ക്‌ ചെയ്യുന്നു. തിരുപ്പറക്കൽ കലാശിയ്ക്കുന്നതോടെ താളം ചെമ്പടയാകുന്നു. ഇതിനെല്ലാം ഒരു ഹാസ്യാത്മകത ഉണ്ടായിരിയ്ക്കും. ഹിഡുംബിയ്ക്ക്‌ അടന്തവട്ടവും, പഞ്ചാരിവട്ടവും ഇല്ല.&lt;br /&gt;&lt;br /&gt;d. തുടർന്ന് പീഠത്തിലിരുന്ന് ഉത്തരീയം വീശിക്കൊണ്ട്‌ ക്ഷീണം തീർക്കുന്നു. അപ്പോഴാണ്‌ പെട്ടെന്ന് ഓർമ്മ വന്നതായി നടിച്ച്‌, കഥയുടെ പ്രകൃതത്തിലേയ്ക്ക്‌ പ്രവേശിയ്ക്കുന്നത്‌. ഇവിടെ ആത്മഗതമായോ അല്ലാതെയോ സന്ദർഭത്തിന്നനുസൃതമായി ഒരു പദമുണ്ടാകും.&lt;br /&gt;&lt;br /&gt;e. ഈ പദത്തിന്റെ അവസാനത്തിലാണ്‌, തന്റെ ദൗത്യം തീരുമാനമാകുന്നത്‌. എന്നിട്ട്‌ പ്രസ്തുത സംരംഭത്തിന്ന് തന്റെ ആകാരം ഒട്ടും അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞ്‌, ഒരു സുന്ദരിയായി വേഷം മാറുകതന്നെ എന്ന് തീരുമാനിയ്ക്കുന്നു. അങ്ങിനെ സുന്ദരിയായ വേഷത്തിന്നെയാണ്‌ 'ലളിത' എന്ന് വിളിയ്ക്കുന്നത്‌. അപ്രകാരമുള്ള വേഷത്തിന്റെ കഥകളിസങ്കേതത്തിന്നനുസരിച്ചുള്ള ലളിതയുടെ 'സ്തോഭ'ത്തിൽ ആ കരി പിൻമാറുന്നു. ഒരുവിധം എല്ലാ കരികളുടേയും ചടങ്ങുകൾ ഇങ്ങനെത്തന്നെയാണ്‌.&lt;br /&gt;&lt;br /&gt;f. ലളിതയുടെ പ്രവേശത്തിൽ ഒരു 'സാരി' ഉണ്ട്‌. ശൂർപ്പണേഖയ്ക്കും, സിംഹികയ്ക്കും സാരിയില്ല. 'സാരി' എന്നത്‌ 'ലളിത' എന്നതുപോലുള്ള ഒരു സാങ്കേതിക സംജ്ഞയാണ്‌. ആദ്യവസാന സ്ത്രീവേഷങ്ങൾക്കാണ്‌ സാരി കണ്ടുവരുന്നത്‌. ചെമ്പട താളത്തിൽ യദുകുലകാംബോജിയിലുള്ള നാലോ അഞ്ചോ ചരണങ്ങളുള്ള ഒരു പദമായിരിയ്ക്കും ഇതിന്നുള്ളത്‌. നായികയുടെ അവസ്ഥ, അവളുടെ രൂപവർണ്ണന മുതലായവയായിരിയ്ക്കും പദത്തിലെ പ്രതിപാദ്യം. വേഷമാകട്ടെ ആ പദത്തിന്നനുസരിച്ച്‌ ചില നൃത്തമുദ്രകളോടെ ചുവടുവെയ്ക്കുകയാണ്‌ ചെയ്യുക. അല്ലാതെ പദത്തിലെ ആശയങ്ങൾ മുദ്രയിൽ കാണിയ്ക്കുന്നില്ല. പദം തുടങ്ങുന്നതിന്ന് മുമ്പ്‌ രണ്ട്‌ താളവട്ടം രാഗം പാടുകയാണ്‌ ചെയ്യുക. കൂടിയാട്ടത്തിലെ ചില നൃത്തവിശേഷങ്ങൾക്ക്‌ 'ചാരി'യെന്ന് പേരുണ്ട്‌. അതിൽനിന്നായിരിയ്ക്കാം, സാരിശബ്ദമുടലെടുത്തത്‌. ഒരാൾ ഒറ്റയ്ക്കും ഒന്നിലധികം പേർ ചേർന്നും സാരികൾ എടുത്തുവരാറുണ്ട്‌. നായകന്റെ മുമ്പിൽ പ്രവേശിയ്ക്കുന്ന മുഗ്ദ്ധയായ നായികയ്ക്കാണ്‌ സാരി നിശ്ചയിച്ചിട്ടുള്ളത്‌. അങ്ങിനയല്ലാത്ത ചില സാരിരംഗങ്ങളുമില്ലെന്നില്ല.&lt;br /&gt;&lt;br /&gt;g. തുടർന്ന് ലളിതയുടെ പദമാണ്‌. ഇതിന്ന് ചെമ്പടയും, അടന്തയും ഉപയോഗിച്ചുകാണുന്നുണ്ട്‌. കാലം പതിഞ്ഞതായിരിയ്ക്കും. ശൂർപ്പണേഖയ്ക്കും, പൂതനയ്ക്കും പതിഞ്ഞകാലത്തിലുള്ള പദങ്ങളില്ല. സിംഹികയുടേതാകട്ടെ പല്ലവിയും, അനുപല്ലവിയും മാത്രമേ പതിഞ്ഞകാലത്തിലുള്ളു. &lt;br /&gt;ഇവിടെ പതിഞ്ഞപദങ്ങളെകുറിച്ച്‌ കുറഞ്ഞൊന്ന് പറയേണ്ടിയിരിയ്ക്കുന്നു. കഥകളി സംബന്ധിയായ ഒരു സാങ്കേതികസംജ്ഞയാണ്‌ 'പതിഞ്ഞപദം' എന്നത്‌. ലളിതശബ്ദത്തെപോലെതന്നെ കാലക്രമേണ ഉരുത്തിരിഞ്ഞുവന്നതാണ്‌ ആ സംജ്ഞയും. ഒരു താളത്തിന്ന് മൂന്ന് അവസ്ഥയാണുള്ളത്‌. പതിഞ്ഞത്‌, ഇടമട്ട്‌, മുറുകിയത്‌. മുറുകിയത്‌ മുതൽ പിന്നിലേയ്ക്ക്‌ കണക്കാക്കുമ്പോൾ, ഒരു താളവട്ടത്തിൽ, മുറുകിയതിൽ നിയതമായ എണ്ണം details അഥവാ അക്ഷരങ്ങൾ നിശ്ചയിച്ച്‌, അതിന്റെ കൃത്യം ഇരട്ടി എണ്ണം details ഉള്ളത്‌ ഇടമട്ടും, അതിന്റെ ഇരട്ടി details ഉള്ളത്‌ പതിഞ്ഞതുമായി കണക്കാക്കുന്നു. ഉദാഹരണമായി ചെമ്പട താളമെടുക്കുക. എട്ടു മാത്രകളുള്ള ചെമ്പടയ്ക്ക്‌, ഓരോ മാത്രയുടേയും നീളം ഓരോ അക്ഷരകാലമാക്കിയാൽ മുറുകിയതിന്റെ ആകെ നീളം എട്ട്‌ അക്ഷരകാലമായിത്തീരുന്നു. ഇങ്ങനെ പതിച്ചെടുക്കുന്ന താളത്തിന്റെ മൊത്തം വിസ്താരം (span) കൂടുന്നതിന്നാൽ അതിൽ പ്രമേയത്തിന്റെ ഏറ്റവും ലഘുവായ വിശദീകരണങ്ങൾ (finer details) കൂടി ആവിഷ്ക്കരിയ്ക്കേണ്ടിവരികയും ചെയ്യുന്നു. ഇതാണ്‌ കഥകളിയിൽ പതിഞ്ഞകാലം കൊണ്ട്‌ നേടുന്നത്‌. 'കുഞ്ജരസമാനഗമനേ' എന്ന സംബുദ്ധി പതിഞ്ഞകാലത്തിൽ കാണിയ്ക്കുമ്പോൾ, ആനയുടെ നടത്തവും നായികയുടെ നടത്തവും തമ്മിലുള്ള സാധർമ്മ്യങ്ങൾ, അതിന്റെ എല്ലാ ലഘുവിശദീകരണങ്ങളോടു കൂടി ആവിഷ്ക്കരിയ്ക്കാൻ കഴിയുന്നു എന്നർത്ഥം.&lt;br /&gt;&lt;br /&gt;(പതിഞ്ഞപദങ്ങളെ കുറിച്ച്‌ കൂടുതൽ &lt;a href="http://kathaykkappuram.blogspot.com/2009/03/blog-post.html"&gt;ഇവിടെ&lt;/a&gt; വായിയ്ക്കാം.)&lt;br /&gt;&lt;br /&gt;h. ലളിതകൾക്കാർക്കും നിശ്ചയിയ്ക്കപ്പെട്ട ലക്ഷ്യം നേടാൻ കഴിയുന്നില്ല. മറിച്ച്‌ ബീഭത്സമായ വൈരൂപ്യത്തെ പ്രാപിയ്ക്കേണ്ടിവരുകയും ചെയ്യുന്നു. എന്നാൽ ഹിഡുംബിയാകട്ടെ ലക്ഷ്യം നേടുന്നുണ്ട്‌. അവൾ കൂടുതൽ സൗഭാഗ്യപൂർണ്ണമായ അവസ്ഥയെ പ്രാപിയ്ക്കുകയും ചെയ്യുന്നു-പുത്രവതിയായിത്തീരുന്നു എന്നർത്ഥം. മോഹിച്ച പുരുഷനെ ലഭിയ്ക്കുകയും, ആ പുരുഷനിൽ നിന്ന് വീര്യവാനായ ഒരു പുത്രനെ നേടുകയും ചെയ്യുന്നത്‌, ഏതൊരു സ്ത്രീയ്ക്കും സൗഭാഗ്യപൂർണ്ണമായ അവസ്ഥയാണെന്നതിൽ സംശയമൊട്ടുമില്ലല്ലോ. പൂതനയ്ക്കാകട്ടെ മറ്റൊന്നാണ്‌ സംഭവിയ്ക്കുന്നത്‌. അവൾ വൈരൂപ്യത്തിന്ന് പകരം മരണത്തെയാണ്‌ പ്രാപിയ്ക്കുന്നത്‌. മറ്റുള്ളവർക്കാകട്ടെ, താൻ കാമിച്ച പുരുഷൻ വശംവദനാകുന്നില്ലെന്ന് മാത്രമല്ല, അയാളാൽ മൂക്കും മുലയും, കാതും അരിയ്ക്കപ്പെട്ട്‌ വിരൂപിയാക്കപ്പെടുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;i. ഇങ്ങനെ വിരൂപമാക്കപ്പെട്ട വേഷത്തിന്ന് 'നിണം' എന്നാണ്‌ പേര്‌. കൂടിയാട്ടത്തിലെ ശൂർപ്പണേഖാംഗത്തിലാവണമിത്‌ ആദ്യം ആവിഷ്ക്കരിച്ചിട്ടുണ്ടാവുക. കഥകളി അതിൽ നിന്ന് കടം കൊണ്ടതായിരിയ്ക്കണം. നിണമവതരിപ്പിയ്ക്കുന്നതിന്ന് ചില പ്രത്യേക ചടങ്ങുകളുണ്ട്‌. 'നിണമണിയൽ' എന്നാണതിന്ന് പേര്‌. മഞ്ഞപ്പൊടിയും നൂറും ചേർത്തി രക്തവർണ്ണത്തിലുള്ള 'കുരുതി'യുണ്ടാക്കി, അതിൽ അരിമാവും ചേർത്ത്‌ തിളപ്പിച്ച്‌ കുറുക്കി കൊഴുത്ത ചോരയുണ്ടാക്കി മേലുമുഴുവനുപയോഗിച്ച്‌, ഉണ്ണിപ്പിണ്ടി കൊണ്ട്‌ മുറിഞ്ഞ്‌ തൂങ്ങികിടക്കുന്ന മുല, കാത്‌, മൂക്ക്‌ എന്നിവയുണ്ടാക്കി പിടിപ്പിച്ച്‌, അതീവ ബീഭത്സമായ ഒരു രൂപമാണിത്‌.&lt;br /&gt;ഈ നിണം ഇപ്പോൾ അരങ്ങത്ത്‌ അത്രതന്നെ സാധാരണമല്ല. അതിന്ന് മൂന്ന് കാരണങ്ങളുണ്ട്‌.&lt;br /&gt;&lt;br /&gt;1. വല്ലാതെ മനം മടുപ്പിയ്ക്കുന്ന രൂപം, ആട്ടക്രമം എന്നിവ കാരണവും, അംഗിരസം ബീഭത്സമായതിനാലും അത്രതന്നെ ആ രംഗം ആസ്വാദ്യമല്ല.&lt;br /&gt;2. ആ വേഷം ഒരുങ്ങുന്നതിന്ന് കുറേയധികം ബുദ്ധിമുട്ടുകളുണ്ട്‌.&lt;br /&gt;3. നിണമില്ലാതെതന്നെ മറ്റു വേഷങ്ങൾ പകർന്നാടി, അനുയോജ്യമായ മേളത്തിന്റേയും, രംഗപാഠങ്ങളുടേയും സഹായത്താൽ ഒട്ടും കുറവു വരുത്താതെ തന്നെ ആ രംഗം അരങ്ങത്ത്‌ സമർത്ഥമായി ആവിഷ്ക്കരിയ്ക്കാൻ കഴിയുന്നുണ്ട്‌. അപ്പോൾ കാര്യമായി ബുദ്ധിമുട്ടി, അത്രതന്നെ ആസ്വാദ്യമല്ലാത്ത വേഷം വേണ്ടതില്ലെന്ന് ആസ്വാദകർ കരുതിയിട്ടുണ്ടാകും. അങ്ങിനെ കൊഴിഞ്ഞുപോകുന്ന പതിവ്‌ കഥകളി അരങ്ങത്ത്‌ സാധാരണമാണ്‌.&lt;br /&gt;&lt;br /&gt;ഇവയൊക്കെയാണ്‌ ലളിതകൾക്കുള്ള പ്രത്യേക ലക്ഷണങ്ങളായി പറയാവുന്നത്‌. ഇവ മാത്രമാണ്‌ എന്നിവിടെ വിവക്ഷയില്ല.&lt;br /&gt;&lt;br /&gt;&lt;strong&gt;ശൂർപ്പണേഖ.&lt;/strong&gt;&lt;br /&gt;&lt;br /&gt;ആദ്യത്തെ ലളിത കൊട്ടാരക്കരതമ്പുരാന്റെ ശൂർപ്പണേഖയാണ്‌. അതുകൊണ്ടുതന്നെ ലളിതാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ കൊട്ടാരക്കരതമ്പുരാനാണെന്ന് പറയാം. ഖരവധം ആട്ടക്കഥയിലാണ്‌, ഈ കഥാപാത്രമുള്ളത്‌.&lt;br /&gt;&lt;br /&gt;ഈ ആട്ടക്കഥ ഞാൻ നേരിൽ ഇതുവരെ കണ്ടിട്ടില്ല. പറഞ്ഞുകേട്ടിട്ടുള്ളതും, ചോദിച്ചറിഞ്ഞിട്ടുള്ളതുമായ ധാരണയുടെ അടിസ്ഥാനത്തിലാണ്‌ താഴെ പറയുന്ന കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നത്‌. പിഴവുണ്ടെങ്കിൽ അറിവുള്ളവർ തിരുത്തിത്തരണമെന്ന് അപേക്ഷിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;ദേവന്മാരോടുള്ള യുദ്ധത്തിൽ തന്റെ ഭർത്താവായ വിദ്ദ്യുജ്ജിഹ്വാൻ മരണപ്പെട്ടതറിഞ്ഞ ശൂപ്പണേഖ, ജ്യേഷ്ഠസഹോദരനായ രാവണനോട്‌ ചെന്ന് സങ്കടം പറയുന്നു. രാവണൻ അവളോട്‌, പഞ്ചവടിയിൽ ചെന്ന് താമസിയ്ക്കാനും, അവിടെ വന്നുപോകുന്ന നാനാജാതി ജനങ്ങളിൽ യോഗ്യനായ ഒരാളെ ഭർത്താവായി തിരഞ്ഞെടുക്കാനും നിർദ്ദേശിയ്ക്കുന്നു. അങ്ങിനെ ശൂർപ്പണേഖ പഞ്ചവടിയിൽ കഴിയുന്ന കാലത്ത്‌, ഒരു ദിവസം വഴിയിൽ ലക്ഷണയുക്തങ്ങളായ മനുഷ്യരുടെ കാലടികൾ കാണുന്നു. അന്വേഷിച്ചുപോയ അവൾ രാമലക്ഷ്മണന്മാരേയും, സീതയേയും ഒരാശ്രമത്തിൽ കണ്ടെത്തുന്നു. ആ പുരുഷന്മാരിൽ ഒരാളെ തന്റെ ഭർത്താവാക്കാമെന്ന് ആഗ്രഹിച്ച്‌, ഒരു ലളിതയുടെ രൂപം ധരിച്ച്‌, അവളാദ്യം ശ്രീരാമനെ സമീപിയ്ക്കുന്നു. ശ്രീരാമൻ അവളുടെ ആഗ്രഹം നിരാകരിയ്ക്കുകയും ലക്ഷ്മണനെ സമീപിയ്ക്കുവാൻ നിർദ്ദേശിയ്ക്കുകയും ചെയ്യുന്നു. ലക്ഷ്മണനും അത്‌ സമ്മതിയ്ക്കുന്നില്ലെന്നു മാത്രമല്ല, വീണ്ടും ശ്രീരാമനെത്തന്നെ സമീപിയ്ക്കുവാൻ നിർദ്ദേശിയ്ക്കുകയാണ്‌ ചെയ്തത്‌. ശ്രീരാമനാൽ വീണ്ടും നിരാകരിയ്ക്കപ്പെട്ട അവൾ ലക്ഷ്മണനോട്‌ ഒരിയ്ക്കൽ കൂടി വിവാഹത്തിന്നായപേക്ഷിയ്ക്കുന്നു. ലക്ഷ്മണൻ അപ്പോഴും ഒഴിഞ്ഞുമാറി ശ്രീരാമന്റെയടുത്തേയ്ക്ക്‌ തന്നെ പറഞ്ഞയയ്ക്കുന്നു. തന്നെ വിഡ്ഢിയാക്കുന്നതരത്തിലുള്ള ഈ പ്രവർത്തനത്തിൽ അവൾക്ക്‌ ക്രമേണ സംയമനം നഷ്ടമാകുന്നുണ്ട്‌. അവസാനം സഹികെട്ട അവൾ, സ്വന്തരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ലക്ഷ്മണനേയും വഹിച്ച്‌ ആകാശത്തിലേയ്ക്ക്‌ ഉയരുകയും ചെയ്യുന്നു. ക്രുദ്ധനായ ലക്ഷ്മണൻ വാളെടുത്ത്‌ അവളുടെ മൂക്കും മുലകളും ചെവികളും അരിഞ്ഞിടുന്നു.&lt;br /&gt;&lt;br /&gt;രാക്ഷസകുലജാതയായ ശൂർപ്പണേഖയുടെ വേഷം കരി തന്നെയാണ്‌. സാധാരണ കരികൾക്കുള്ള തിരനോക്കും, അടന്തവട്ടവും, പഞ്ചാരിവട്ടവും ഇവിടെയുമുണ്ട്‌. ആ വക ചടങ്ങുകളെല്ലാം കഴിഞ്ഞ്‌ പീഠത്തിലിരുന്ന് വിചാരിയ്ക്കുന്നു. തന്റെ ഇപ്പോഴുള്ള കഷ്ടകാലം എങ്ങിനയാണ്‌ സംഭവിച്ചതെന്ന് ഓർമ്മിച്ചെടുക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. ഭർത്താവ്‌ നഷ്ടപ്പെട്ടതും, രാവണനെ ശരണം പ്രാപിച്ചതും, രാവണനിർദ്ദേശപ്രകാരം ഭർത്താവിനെ അന്വേഷിയ്ക്കാനായി പഞ്ചവടിയിൽ എത്തിച്ചേർന്നതുമായുള്ള സംഭവപരമ്പരകൾ ഈ വിചാരത്തിൽ വിവരിയ്ക്കുന്നു. തുടർന്ന് വീണ്ടും അന്വേഷണത്തിന്നായി ഇറങ്ങുന്നു. അപ്പോൾ വഴിയിൽ കാൽപ്പാടുകൾ കാണുകയും, അത്‌ അന്വേഷിച്ച്‌ ചെന്നപ്പോൾ, കുറച്ച്‌ ദൂരത്ത്‌ രാമലക്ഷ്മണന്മാരെയും സീതയേയും കാണുകയും ചെയ്യുന്നു. അതിലൊരാളെ ഭർത്താവായി ലഭിയ്ക്കുന്നതിന്നുള്ള ആഗ്രഹമുണ്ടാവുകയും അത്‌ നേടുന്നതിന്നായി പരിശ്രമിയ്ക്കാൻ ഒരുങ്ങുകയും ചെയ്യുന്നു. പെട്ടെന്ന് തന്റെ രൂപം ശ്രദ്ധിച്ച്‌, ഇത്‌ കാര്യസാദ്ധ്യത്തിന്ന് തടസ്ഥമാകുമെന്ന് മനസ്സിലാക്കി രൂപം മാറി ലളിതയായിത്തീരുന്നു. എന്നിട്ട്‌ ലളിതയുടെ 'സ്തോഭ'ത്തിൽ നൃത്തചുവടുകളോടെ രംഗം വിടുന്നു.&lt;br /&gt;&lt;br /&gt;തുടർന്ന് ലളിതരൂപത്തിൽ ശ്രീരാമസമീപത്തിൽ പ്രത്യക്ഷപ്പെടുന്നു. തുടക്കത്തിൽ തന്നെ അവൾ, ശ്രീരാമനോട്‌ ഒട്ടും മറവും ലജ്ജയും കൂടാതെ കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നു. നീചയോനിയായ രാക്ഷസകുലത്തിൽ ജനിച്ചത്‌ കാരണം, മനുഷ്യരോ ദേവന്മാരോ കാണിയ്ക്കുന്നതായ സംസ്ക്കാരസമ്പന്നത ഇവൾ ഒട്ടുംതന്നെ പ്രകടിപ്പിയ്ക്കുന്നില്ല. സ്വന്തം വികാരങ്ങളെ ഒരു മറയും കൂടാതെ അവതരിപ്പിയ്ക്കുകയും പെട്ടെന്ന് പ്രതികരിയ്ക്കുകയും ചെയ്യുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;രാമന്റെ മുമ്പിൽ പ്രവേശിച്ച ഉടനെത്തന്നെ താനാരാണെന്നും ഈ വനത്തിൽ കാണപ്പെടുന്നതെന്തു കൊണ്ടാണെന്ന് അന്വേഷിയ്ക്കുന്ന രാമനോട്‌ അവൾ,&lt;br /&gt;&lt;br /&gt;'ഈ വനത്തിലനേകം നാളുണ്ടു ഞാൻ വസിച്ചീടുന്നു&lt;br /&gt;കേവലം വരഭാവേന വരനായി നീ വരുവാനായി&lt;br /&gt;രാകേന്ദുവദനാ, നിന്നെയകമഴിഞ്ഞു കാൺകയാൽ&lt;br /&gt;മോഹനാ, തെളിഞ്ഞു ഹൃദയം, നളിനാക്ഷ! രണദക്ഷ!' എന്നാണു പറയുന്നത്‌. അതിന്നുള്ള കാരണവും ഉടനേ അവളറിയിയ്ക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;'മല്ലികവളർക്കോദണ്ഡന്നല്ലലണിയിയ്ക്കും മേനി-&lt;br /&gt;യല്ലോ നിന്നുടൽ രാജൻ, ധൃതകാണ്ഡ സുകോദണ്ഡ!&lt;br /&gt;ഇത്രയും സുന്ദരനായ നിനക്ക്‌, അനുരൂപനായ വധു താൻതന്നെയാണെന്നും അവളറിയിയ്ക്കുന്നുണ്ട്‌. രാമനോട്‌ സീതയെ സൂചിപ്പിച്ചുകൊണ്ട്‌, 'വല്ലഭയിലുമധികം നല്ലവൾ ഞാനല്ലയോതാൻ?' എന്ന് നേരിട്ടു ചോദിയ്ക്കുന്നുമുണ്ട്‌. ഈ ചരണം തുടങ്ങുന്നതിന്ന് മുമ്പ്‌, ലളിത സീതയേയും അവനവനേയും അടിമുടി ഒന്ന് വീക്ഷിച്ചു, താനാണ്‌ കൂടുതൽ സുന്ദരിയെന്നഭിമാനിയ്ക്കുന്ന തരത്തിൽ ഒരു ചടങ്ങും അരങ്ങത്ത്‌ പതിവുണ്ട്‌.&lt;br /&gt;&lt;br /&gt;രണ്ടുപേരാലും നിരസിയ്ക്കപ്പെട്ടപ്പോൾ ശൂർപ്പണേഖ അതീവ ദയനീയമായി ലക്ഷ്മണനോട്‌:&lt;br /&gt;"അയ്യോയിതു ചെയ്യാതെ, മാം കൈവെടിഞ്ഞീടൊല്ല&lt;br /&gt;മയ്യിൽ നിന്നിൽകൊണ്ടു ഞാനും പൊയ്യല്ലേതുമേ.'&lt;br /&gt;എന്നു താണുവീണ്‌ കരയുന്നുമുണ്ട്‌. ഇതുകൊണ്ടും കാര്യം നടക്കില്ലെന്ന് മനസ്സിലായപ്പോൾ, സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെട്ട്‌, ബലാൽ തന്നെ തന്റെ ഇംഗിതം നടപ്പാക്കാൻ ശ്രമിയ്ക്കുന്നുമുണ്ട്‌. തുടർന്ന് ലക്ഷണനാൽ വിരൂപയാക്കപ്പെട്ട അവൾ, ശ്രീരാമന്റെ സമീപത്ത്‌ വന്ന്, കുറേ ഭർത്സിച്ച്‌ സംസാരിച്ചതിന്റെ ശേഷം സഹോദരനായ ഖരന്റെ സമീപത്തേയ്ക്ക്‌ പോവുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;മറ്റ്‌ ലളിതകളെ പോലെത്തന്നെ ശൂർപ്പണേഖയും ഘോരരൂപി തന്നെയാണ്‌. 'രാക്ഷസീ ഘോരരൂപാ പങ്ക്തികണ്ഠാനുജാ സാ' എന്ന് തമ്പുരാന്റെ വാക്കുകൾ. എന്നാൽ ലളിതയായിത്തീർന്ന അവൾ, മറ്റുള്ളവരെപ്പോലെ സംഗീതനൃത്താദികളിൽ അത്രതന്നെ പ്രവീണയല്ല. മാത്രമല്ല സരസമായി സംസാരിയ്ക്കുന്നവളുമല്ല. അതിനാൽതന്നെ 'സാരി'യോ, കഥകളിയുടെ നൃത്തസാദ്ധ്യതകൾ വേണ്ടതു പോലെ ഉപയോഗിയ്ക്കാൻ പറ്റുന്നതരത്തിലുള്ള പദാവലികളോ ഇവിടെയില്ല.&lt;br /&gt;&lt;br /&gt;ഈ കരിയും ലളിതയും അരങ്ങത്ത്‌ ധാരാളം പതിവില്ല. ഈ പ്രചാരക്കുറവിന്നുള്ള കാരണം, ഈ വേഷങ്ങളുടെ ഘടന പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്‌. മാത്രമല്ല കഥകളി കാലത്തെ അതിജീവിയ്ക്കാൻ വേണ്ടി സ്വീകരിയ്ക്കുന്ന അടവുകളിൽ പ്രധാനപ്പെട്ട ഒന്നായ, ആവശ്യമില്ലാത്ത അഥവാ അരങ്ങത്ത്‌ യോജിയ്ക്കാത്ത ഭാഗങ്ങൾ മുറിച്ചുകളയുക എന്ന പ്രതിഭാസത്തിന്ന് ഒരു ഉദാഹരണമായും ഇതിനെ കണക്കാക്കാവുന്നതാണ്‌.&lt;br /&gt;&lt;br /&gt;രണ്ട്‌ കഥാപാത്രങ്ങൾ അരങ്ങത്ത്‌ വന്നുനിന്ന്, ചെറിയ ചെറിയ വാചകങ്ങൾ കൈമാറുന്ന തരത്തിലുള്ള സംഭാഷണങ്ങൾ, കഥകളി അരങ്ങത്തു നിന്ന് കൊഴിഞ്ഞുപോകുന്നതായി കാണാം. കോട്ടയത്ത്‌ തമ്പുരാന്റെ തന്നെ കല്യാണസൗഗന്ധികത്തിലെ ഭീമനും ഹനൂമാനും തമ്മിലുള്ള രംഗം തന്നെ എടുക്കുക. ഭീമന്റെ:&lt;br /&gt;'പടുത്ത്വമോടുടനടുത്തു ഞാ-&lt;br /&gt;നടിച്ചു നിന്നുടൽ പൊടിച്ചിടും.' എന്ന ഭാഗം കഴിഞ്ഞാൽ, ബാക്കി സംഭാഷണങ്ങൾ കൊഴിഞ്ഞുപോയിട്ടുള്ളതായി കാണാം. ആ ഭാഗങ്ങൾ മുദ്രയിൽ കഴിയ്ക്കുകയേ പതിവുള്ളു. രണ്ട്‌ കഥാപാത്രങ്ങൾ അരങ്ങത്തു നിന്ന്, കൊച്ചുവർത്തമാനങ്ങൾ തുടങ്ങിയാൽ അത്‌ മൊത്തമായ 'കഥകളിത്തത്തെ' തന്നെ നശിപ്പിയ്ക്കുന്നതായാണ്‌ അനുഭവം. എന്തു പറയുന്നു എന്നുള്ളതല്ല, കഥകളിയരങ്ങത്തെ പ്രശ്നം. എങ്ങിനെ പറയുന്നു എന്നുള്ളതാണ്‌. പറയാനുള്ളത്‌ വളരെ ലളിതമാക്കി, കഥകളിയുടെ ചിട്ടവട്ടങ്ങളെകൊണ്ട്‌ ഉജ്ജ്വലമാക്കിയെടുക്കുകയാണ്‌ അവിടെ നടക്കുന്നത്‌. അതിന്നുള്ള സാദ്ധ്യത താരതമ്യേന കുറഞ്ഞ രംഗങ്ങളെ കാലം വെട്ടിമാറ്റുകതന്നെ ചെയ്യും. ഇവിടെയും അതാണ്‌ സംഭവിച്ചത്‌.&lt;br /&gt;&lt;br /&gt;കൊച്ചുവർത്തമാനങ്ങൾ പറയുന്നുവെന്ന് മാത്രമല്ല ഇവിടത്തെ പ്രശ്നം. സിംഹിക, ഹിഡുംബി, പൂതന മുതലായ ലളിതകൾക്കുള്ളതുപോലുള്ള, കഥകളിയുടെ ചിട്ടവട്ടങ്ങളെക്കൊണ്ട്‌ പൊലിപ്പിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള പദാവലികളടങ്ങിയ പദങ്ങളും ഇവിടെയില്ല.&lt;br /&gt;&lt;br /&gt;നിണമായിത്തീർന്ന ശൂർപ്പണേഖ, ഒരു ‘മുടി‘യുടെ (ശ്രീരാമന്റെ) മുമ്പിലേയ്ക്കാണ്‌ വരുന്നത്‌. 'കത്തി'യുടെ മുമ്പിലേയ്ക്കല്ലയെന്നത്‌ വളരെ ശ്രദ്ധേയമാണ്‌. രാജസഭാവം കൊണ്ടും, ഉദ്ധതങ്ങളായ രംഗപാഠങ്ങളെക്കൊണ്ടും ഏറ്റവും പൊലിമയുള്ള കത്തിവേഷത്തിന്ന് വളരെ മനോഹരമാക്കിത്തീർക്കാവുന്ന രംഗമാണ്‌ നിണം എന്ന് നരകാസുരവധവും കിർമ്മീരവധവും തെളിയിച്ചിട്ടുണ്ട്‌. മേളത്തിന്റെ യുക്തമായ പിൻബലത്തോടെയുള്ള ആ രംഗത്തിന്റെ പൊലിമ അനുഭവിച്ചറിയേണ്ടതുതന്നെയാണെന്നു മാത്രം ഇവിടെ പറഞ്ഞുവെയ്ക്കുന്നു. നിണത്തോടുകൂടിയുള്ളതായാലും, പകർന്നാട്ടമായാലും രംഗത്തിന്റെ പൊലിമയ്ക്ക്‌ വലിയ വ്യത്യാസം വരുന്നില്ല. ഈ സാദ്ധ്യത, നിണം ഒരു മുടിവേഷത്തിന്റെ മുമ്പിലേയ്ക്ക്‌ വന്നപ്പോൾ ഇല്ലാതായിപ്പോയി. കൂടിയാട്ടത്തിന്റെ സ്വാധീനം കൊണ്ട്‌ സംഭവിച്ചതാകുമിത്‌. രാമനാട്ടം കഥകൾ പരിശോധിച്ചാൽ, കൊട്ടാരക്കരതമ്പുരാനെ കൂടിയാട്ടം വല്ലാതെ സ്വാധീനിച്ചതായി മനസ്സിലാക്കാം. ശൂർപ്പണേഖാംഗം കൂടിയാട്ടത്തിൽ, നിണം ശ്രീരാമന്റെ മുമ്പിലേയ്ക്കാണ്‌ വരുന്നത്‌.&lt;br /&gt;&lt;br /&gt;ഏതായാലും ഈ രംഗത്തിന്റെ പ്രചാരം കുറയുന്നതിന്ന് മുകളിൽ പറഞ്ഞ മൂന്ന് കാര്യങ്ങൾ കാരണമായി വർത്തിച്ചുവെന്ന് നിസ്സംശയം പറയാവുന്നതാണ്‌.&lt;br /&gt;&lt;br /&gt;കൊട്ടാരക്കര തമ്പുരാന്റെ കാലത്തിന്ന് ശേഷം കഥകളിയിൽ വന്ന പരിവർത്തനമാണ്‌, ഇന്നത്തെ കത്തികൾ എന്നത്‌ ഇവിടെ വിസ്മരിയ്ക്കുന്നില്ല.&lt;br /&gt;&lt;br /&gt;-&lt;br /&gt;തുടരും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2294161829900039773-7628061102799662181?l=kathaykkappuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kathaykkappuram.blogspot.com/feeds/7628061102799662181/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2294161829900039773&amp;postID=7628061102799662181' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/7628061102799662181'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/7628061102799662181'/><link rel='alternate' type='text/html' href='http://kathaykkappuram.blogspot.com/2009/05/1_19.html' title='ലളിതകള്‍-1'/><author><name>Dr.T.S.Madhavankutty</name><uri>http://www.blogger.com/profile/03697049739331669516</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-2294161829900039773.post-1733208571005090885</id><published>2009-04-12T02:47:00.000-07:00</published><updated>2009-04-13T06:18:41.142-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>മൂന്നു ചെമ്പടകൾ</title><content type='html'>മലയാളിമനസ്സിനെ സംഗീതത്തേക്കാൾ സ്വാധീനിച്ചത്‌ താളമായിരുന്നു. സമീപപ്രദേശങ്ങളിൽ സംഗീതത്തിന്ന് പ്രാധാന്യം കൂടുകയും ആ വിഷയത്തിൽ പുരോഗമനാത്മകമായതും, നൂതനങ്ങളുമായ പരിഷ്ക്കാരപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇവിടെ അത്തരം പ്രവർത്തനങ്ങൾ താളത്തിൻമേലാണ്‌ നടന്നിരുന്നത്‌ എന്നു വേണം പറയാൻ. (സ്വാതിതിരുന്നാൾ മുതൽ നൂറണി പരമേശ്വര അയ്യർ വരേയുള്ള വാഗ്ഗേയകാരന്മാരെ മറന്നല്ല ഇതു പറയുന്നത്‌.) ആയതിന്റെ ഫലമായി ശാസ്ത്രീയമായി കെട്ടുറപ്പുള്ള ഒരു താളപദ്ധതി ഇവിടെ പ്രചാരത്തിൽ വന്നു. അതിന്റെ സിദ്ധാന്തവശത്തെ കുറിച്ച്‌ എന്റേതായ ചില വാദഗതികൾ ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിയ്ക്കുകയാണു.&lt;br /&gt;&lt;br /&gt;&lt;br /&gt;തുടർന്നുള്ള വിവരണം വേണ്ടതുപോലെ ഉൾക്കൊള്ളുന്നതിന്ന്, കേരളീയതാളപദ്ധതി, ഇതരതാളപദ്ധതികൾ എന്നിവയേ കുറിച്ച്‌ ചെറുതായൊന്ന് പരാമർശ്ശിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഇതര താളപദ്ധതികളെന്നു പറയുമ്പോൾ പ്രധാനമായും കർണ്ണാടകസംഗീതപദ്ധതിയിലെ താളപദ്ധതിയേയാണ്‌ ഉദ്ദേശ്ശിയ്ക്കുന്നത്‌. അതിന്ന് കാരണം, കേരളീയതാളപദ്ധതിയിൽനിന്നന്യമായ, ഇവിടെ പ്രചാരമുള്ള, മറ്റൊരു താളപദ്ധതി അതാണ്‌ എന്നതാണ്‌. ഇത്‌ രണ്ടിന്റേയും സ്വഭാവം, സാധർമ്മ്യവൈധർമ്മ്യങ്ങൾ, പ്രത്യേകതകൾ എന്നിവയെ കുറിച്ചാണ്‌ 'വിവരിയ്ക്കുക'യെന്നതു കൊണ്ടുദ്ദേശ്ശിച്ചത്‌.&lt;br /&gt;&lt;br /&gt;ചുരുക്കത്തിൽ, കേരളത്തിന്ന് സ്വന്തമായ ഒരു താളപദ്ധതിയുണ്ടെന്നും, അത്‌ കൃത്യമായ സങ്കേതങ്ങളെക്കൊണ്ട്‌ ചിട്ടപ്പെടുത്തിയതായതിനാൽ ശൈലിബദ്ധമായതാണെന്നും അതുകൊണ്ടുതന്നെ ആ താളപദ്ധതി ശാസ്ത്രീയമായി കെട്ടുറപ്പുള്ളതാണെന്നും ഉറപ്പിച്ചു പറയാമെന്നർത്ഥം. ഇതിന്ന് ഉപോൽബ്ബലകമായി ചില കാര്യങ്ങൾ താഴെ പറയുന്നു.&lt;br /&gt;&lt;br /&gt;ലോകത്തിൽ മറ്റൊരിടത്തും കാണാത്ത, കേരളത്തിൽ മാത്രം കണ്ടുവരുന്നതായ ഒരു കലയാണ്‌, വിവിധതരത്തിലുള്ള മേളങ്ങൾ. കൊട്ടുന്ന ഉപകരണങ്ങൾ മാത്രമുപയോഗിച്ച്‌ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന, താളത്തെ മാത്രം ആശ്രയിച്ച്‌ സംഗീതം ഒട്ടുമില്ലാത്ത ഒരു കലാപ്രകടനമാണിത്‌. നല്ല കെട്ടുറപ്പുള്ള, ശാസ്ത്രീയമായ ചിട്ടകളോടുകൂടിയ ഒരു താളപദ്ധതിയുണ്ടെങ്കിൽ മാത്രമേ മേളങ്ങൾ ആവിഷ്ക്കരിയ്ക്കാൻ കഴിയുകയുള്ളു. അതായത്‌ പഞ്ചാരി മുതലായ വിവിധതരത്തിലുള്ള മേളങ്ങളുടെ സാന്നിദ്ധ്യംതന്നെ ആ താളപദ്ധതിയുടെ മഹത്വത്തെ വിളിച്ചോതുന്നതാണെന്നർത്ഥം.&lt;br /&gt;&lt;br /&gt;ഇത്തരത്തിലുള്ള മേളങ്ങൾ മെനഞ്ഞെടുക്കുന്നതിന്നും, അവ ആവിഷ്ക്കരിയ്ക്കുന്നതിന്നും അടിസ്ഥാനമായി വർത്തിയ്ക്കുന്നത്‌ ഇവിടെ പ്രചാരത്തിലുള്ള മുൻപറഞ്ഞ ആ താളപദ്ധതിയാണ്‌. ആയതിന്ന് ദക്ഷിണേന്ത്യയുടെ മറ്റുഭാഗങ്ങളിലും, ഹിന്ദുസ്ഥാനിസംഗീതത്തിലും പ്രചരിച്ചു വരുന്നതുമായ താളപദ്ധതിയുമായി അടിസ്ഥാനപരമായി വ്യത്യാസമൊന്നുമില്ല. എന്നാൽ പ്രായോഗിക തലത്തിൽ കാര്യമായ ചില വ്യത്യാസങ്ങളുണ്ടുതാനും. ഇതരപ്രദേശങ്ങളിൽ സംഗീതത്തെകുറിച്ച്‌ കാര്യക്ഷമമായി ചിന്തിയ്ക്കാനും, അതിന്നനുസരിച്ച്‌ സംഗീതം വളർന്ന് വികസിയ്ക്കാനും തുടങ്ങുന്നതിന്ന് എത്രയോ മുമ്പുതന്നെ മലയാളിമനസ്സിനെ താളം സ്വാധീനിയ്ക്കുകയുണ്ടായി. അതിൻഫലമായി ശാസ്ത്രീയമായി നല്ല കെട്ടുറപ്പുള്ള ഒരു താളപദ്ധതി ഇവിടെ നിലവിൽ വന്നു. ആ താളപദ്ധതിയെ ഉപജീവിച്ച്‌ കുറേ കലാപ്രസ്ഥാനങ്ങളും ഉടലെടുത്തു. ഇത്‌ വേണമെങ്കിൽ മറ്റൊരുതരത്തിലും പറയാവുന്നതാണ്‌, കേരളത്തിൽ ഉടലെടുത്ത്‌ പ്രചാരത്തിൽ വന്ന വിവിധതരം കലകളിൽ താളത്തിന്ന് എന്തെന്നില്ലാത്ത പ്രാധാന്യം വന്നു. അങ്ങിനെ താളത്തെ മാത്രം ആശ്രയിച്ച്‌ ഒട്ടും സംഗീതമില്ലാതെ, ആവിഷ്ക്കരിയ്ക്കപ്പെടുന്ന ചിലകലകളും ഇവിടെ ആവിർഭവിയ്ക്കുകയുണ്ടായി. അവയാണ്‌ മുൻസൂചിപ്പിച്ച 'മേള'ങ്ങൾ.&lt;br /&gt;&lt;br /&gt;നല്ല കാലപ്പഴക്കുമുള്ള ഒരു താളപദ്ധതിയാണിത്‌. ആറാട്ടുപുഴ അമ്പലത്തിന്റെ ഗോപുരത്തിന്മേൽ കുറിച്ചിരിയ്ക്കുന്ന ഒരു ശ്ലോകത്തിലുള്ള കലിദിനസംഖ്യയുടെ അടിസ്ഥാനത്തിൽ അവിടത്തെ പൂരം ഇന്നത്തെ നിലയിൽ ആഘോഷിയ്ക്കാൻ തുടങ്ങിയിട്ട്‌ ആയിരത്തിനാനൂറു കൊല്ലത്തിലധികമായി എന്ന് മനസ്സിലാക്കാവുന്നതാണ്‌. അതായത്‌ വിവിധതരത്തിലുള്ള മേളങ്ങൾ പ്രയോഗിയ്ക്കാൻ തുടങ്ങിയിട്ട്‌ ഒരു ആയിരത്തിനാനൂറിലധികം കൊല്ലങ്ങളായി എന്ന് കാര്യം. കാലത്തിന്റെ അനുസ്യൂതമായ ഒഴുക്കിൽപ്പെട്ട്‌, ഈ മേളങ്ങൾ മാറ്റങ്ങൾക്ക്‌ വിധേയമായിട്ടുണ്ടാകുമെന്നത്‌ പരമാർത്ഥം തന്നെ. എന്നാൽ അടിസ്ഥാനപരമായി വർത്തിയ്ക്കുന്ന താളപദ്ധതിയ്ക്ക്‌ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിരിയ്ക്കാൻ സാദ്ധ്യതയില്ല.&lt;br /&gt;&lt;br /&gt;കാലപ്പഴക്കമുണ്ടെന്ന് പറഞ്ഞാൽതന്നെ നല്ല കെട്ടുറപ്പുള്ള, ശാസ്ത്രീയമായിതന്നെ ചിട്ടയുള്ള താളപദ്ധതിയാണ്‌ എന്നനുമാനിയ്ക്കാവുന്നതാണ്‌. അത്‌ സത്യമാണുതാനും. ഒരു പുതിയ താളം തയ്യാറാക്കി അതിൽ ഒരു മേളം ഉണ്ടാക്കിയെടുക്കാവുന്നതാണ്‌. പലരും അത്‌ ചെയ്തിട്ടുമുണ്ട്‌. ഉദാഹരണത്തിന്നായി പഞ്ചവാദ്യമെടുക്കുക. സ്വതേ പഞ്ചവാദ്യം ത്രിപുടതാളത്തിലാണ്‌. എന്നാൽ അടുത്തകാലത്ത്‌ അത്‌ പഞ്ചാരിതാളത്തിൽ ചിട്ടപ്പെടുത്തി കാണുകയുണ്ടായി. അതുപോലെ നിലവിലുള്ള ഒന്നാം കാലത്തിന്ന് തൊട്ട്‌ താഴെയുള്ള പതിഞ്ഞകാലവും കൊട്ടികാണുകയുണ്ടായി. ഇതെല്ലാം സാധിയ്ക്കുന്നു എന്നുള്ളതുതന്നെ ആ പദ്ധതിയുടെ ശാസ്ത്രീയതയും, കെട്ടുറപ്പുമാണ്‌ സൂചിപ്പിയ്ക്കുന്നത്‌.&lt;br /&gt;&lt;br /&gt;കേരളത്തിൽ 'ചെമ്പട' എന്ന വാക്ക്‌ ചെറിയ വ്യത്യാസത്തോടെ മൂന്ന് രൂപത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ആദ്യത്തേത്‌ ഒരു താളത്തിന്റെ അടിസ്ഥാനഘടകമായിവർത്തിയ്ക്കുന്ന, ചെമ്പട എന്ന് പേരുള്ള ഒരു യൂണിറ്റാണ്‌. ഇത്‌ സ്വതന്ത്രമായ ഒരു താളമല്ല. മറിച്ച്‌ ഒരു സ്വതന്ത്രതാളത്തിന്റെ അവയവം മാത്രമാണ്‌. അടുത്തത്‌ ആ പേരുള്ള ഒരു സ്വതന്ത്ര താളമാണ്‌. മൂന്നാമത്തേത്‌ ഒരു കൂട്ടം അക്ഷരങ്ങളുടെ കൂട്ടായ്മയാണ്‌. അതിന്ന് ചെമ്പടവട്ടമെന്ന പേരുമുണ്ട്‌. ഇതും സ്വതന്ത്രമായ ഒരു താളമല്ല. ഈ മൂന്ന് ചെമ്പടകളെ പറ്റിയാണ്‌ ചെറുതായൊന്ന് വിവരിയ്ക്കാൻ പോകുന്നത്‌.&lt;br /&gt;&lt;br /&gt;കേരളീയമായ താളപദ്ധതിയ്ക്ക്‌ 'ഏകസൂളാദിതാളം' എന്നൊരു പേരുണ്ട്‌. അതിന്റെ സ്വഭാവങ്ങളെ കുറിച്ച്‌ ചിലത്‌ പറയാം.&lt;br /&gt;&lt;br /&gt;ഇനി വരുന്ന കാര്യങ്ങൾ വിശദീകരിയ്ക്കുമ്പോൾ കൂടുതൽ വ്യക്തമാകുന്നതിനു വേണ്ടി, താഴെ പറയുന്ന രണ്ട്‌ വാക്കുകളുടെ നിരുക്തി ഒന്ന് വ്യക്തമാക്കേണ്ടിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;ആദ്യത്തേത്‌ 'മാത്ര'യെന്ന വാക്കാണ്‌. ഓരോ താളവും സമങ്ങളായ ഖണ്ഡങ്ങളാക്കിയാണ്‌ പിടിയ്ക്കുക. അതായത്‌ ചെമ്പടയ്ക്ക്‌ എട്ടും, പഞ്ചാരിയ്ക്ക്‌ ആറും, അടന്തയ്ക്ക്‌ പതിന്നാലും, ചമ്പയ്ക്ക്‌ പത്തും എണ്ണം ഖണ്ഡങ്ങളാണുള്ളത്‌. ഈ ഓരോ ഖണ്ഡത്തിന്നും 'മാത്രാ' എന്ന് പേര്‌. അപ്പോൾ ചെമ്പടയ്ക്ക്‌ എട്ടും, പഞ്ചാരിയ്ക്ക്‌ ആറും, അടന്തയ്ക്ക്‌ പതിന്നാലും, ചമ്പയ്ക്ക്‌ പത്തും എണ്ണം മാത്രകളാണുള്ളത്‌ എന്നർത്ഥം.&lt;br /&gt;&lt;br /&gt;അടുത്തത്‌ 'അക്ഷര'മാണ്‌. അക്ഷരമെന്നത്‌ സമയത്തിന്റെ അളവുകോലാണ്‌. ഒരു ഹ്രസ്വാക്ഷരം ഉച്ചരിയ്ക്കുന്നതിന്നുള്ള സമയദൈർഘ്യമാണ്‌ ഒരു 'അക്ഷരം'. ചെമ്പടതാളത്തിന്ന് എട്ട്‌ മാത്രകളാണുള്ളതെന്ന് മുമ്പ്‌ പറഞ്ഞു. ഓരോ മാത്രയ്ക്കും ഒരക്ഷരം വീതം നീളമുണ്ടെങ്കിൽ ഒരു ചെമ്പടതാളവട്ടത്തിന്ന് മൊത്തം എട്ടക്ഷരം നീളം വരുന്നു. ഒരു മാത്രയ്ക്ക്‌ രണ്ടക്ഷരം നീളമാണുള്ളതെങ്കിൽ ഒരു താളവട്ടത്തിൽ മൊത്തം പതിന്നാറക്ഷരങ്ങൾ വരുന്നു.&lt;br /&gt;&lt;br /&gt;ഈ രണ്ട്‌ പദങ്ങൾക്കും താളശാസ്ത്രത്തിൽ ഇതേ നിരുക്തിതന്നെയാണ്‌ ഉള്ളത്‌ എന്നുറയ്ക്കേണ്ട. ഇവിടെ കാര്യങ്ങൾ വ്യക്തമാക്കാനുള്ള സൗകര്യത്തിന്നായി ഇപ്രകാരത്തിൽ പറഞ്ഞു എന്നു മാത്രം കണക്കാക്കിയാൽ മതി.&lt;br /&gt;&lt;br /&gt;താളത്തിന്റെ പ്രാണസമാനമായി കാലം, മാർഗ്ഗം എന്ന് തുടങ്ങി പത്ത്‌ കാര്യങ്ങൾ സംഗീതശാസ്ത്രത്തിൽ വിവരിയ്ക്കുന്നുണ്ട്‌. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഇവിടെ പ്രസക്തമായതും ആയി രണ്ടെണ്ണമാണുള്ളത്‌. അവയാണ്‌ 'ക്രിയ', 'അംഗം' എന്നിവ. താളം പിടിയ്ക്കുന്നതിന്നായി നടത്തുന്ന മനുഷ്യന്റെ പ്രയത്നമാണ്‌ ക്രിയ. താളത്തിന്റെ അവയവങ്ങളാണ്‌ അംഗങ്ങൾ. ഒന്നിലധികം അവയവങ്ങൾ ഒന്നിച്ച്‌ ചേർന്നാലാണ്‌ ഒരു പരിപൂർണ്ണ താളമാകുന്നത്‌.&lt;br /&gt;&lt;br /&gt;ക്രിയകൾ രണ്ടുതരത്തിലാണുള്ളത്‌. ഒന്ന്, സശബ്ദക്രിയ, രണ്ട്‌, നിശ്ശബ്ദക്രിയ. പേരുകൾ സൂചിപ്പിയ്ക്കുന്നതുപോലെ തന്നെയാണ്‌ അവയുടെ അർത്ഥവും. ശബ്ദം ഉണ്ടാക്കുന്ന ക്രിയ സശബ്ദക്രിയ. കയ്യുകൾ തമ്മിൽ കൂട്ടിയടിയ്ക്കുക, വിരൽ ഞൊടിയ്ക്കുക, ചേങ്ങിലയിൽ വടികൊണ്ടടിയ്ക്കുക, രണ്ട്‌ ഇലത്താളങ്ങൾ തമ്മിലടിയ്ക്കുക മുതലായവ സശബ്ദക്രിയകളാണ്‌. അതുപോലെ ശബ്ദം ഉണ്ടാക്കാത്ത ക്രിയകൾ നിശ്ശബ്ദക്രിയകൾ. കയ്യ്‌ വീശുക, വിരൽ മടക്കുക, ക്രിയകൾ ഒന്നും ചെയ്യാതിരിയ്ക്കുക എന്നിവ നിശ്ശബ്ദക്രിയകൾക്ക്‌ ഉദാഹരണമാണ്‌.&lt;br /&gt;&lt;br /&gt;കേരളത്തിൽ ഈ സശബ്ദനിശബ്ദക്രിയകൾ പിടിയ്ക്കുന്നതിന്നുള്ള പതിവും ഒന്ന് പറയാം. താളം പിടിയ്ക്കുന്നതിന്ന് ഇവിടെ പ്രധാനമായും ഉപയോഗിയ്ക്കുന്ന ഉപകരണം ഇലത്താളമാണ്‌. അതിനാൽ അതിന്റെ ക്രമം പറയാം. മൂന്ന് തരത്തിൽ സശബ്ദക്രിയ പിടിയ്ക്കുന്നു. അടച്ച്‌, തുറന്ന്, തരിയിട്ട്‌ എന്നിവയാണവ. രണ്ട്‌ ഇലത്താളങ്ങളും കൂട്ടിയടിച്ച്‌ വേർപ്പെടുത്താതെ അടച്ച്‌ തന്നെ പിടിയ്ക്കുന്നത്‌ അടച്ച്‌. തമ്മിൽ കൂട്ടിയടിച്ചുകഴിഞ്ഞാൽ ഉടനെതന്നെ വലിച്ചെടുക്കുന്നത്‌ തുറന്നത്‌. ഇതിന്റെ ശബ്ദത്തിന്ന് നീളം കൂടുന്നതാണ്‌. താഴത്തെ ഇലത്താളത്തിന്റെ ഉപരിതലത്തിൽകൂടി മുകളിലെ ഇലത്താളം ഉരുട്ടിയെടുക്കുന്നതാണ്‌ തരിയിട്ടത്‌. ഒരു നിശ്ശബ്ദക്രിയയുടെ തൊട്ടുമുമ്പുവരുന്ന സശബ്ദക്രിയയാണ്‌ സാധാരണയായി തരിയിട്ട്‌ പിടിയ്ക്കുക പതിവ്‌. നിശബ്ദക്രിയയ്ക്ക്‌ ക്രിയകളൊന്നുമില്ല. ചെണ്ടയായാലും ചേങ്ങിലയായാലും അതുപോലുള്ള മറ്റേതൊരു ഉപകരണമായാലും എല്ലാം പിടിയ്ക്കുന്നത്‌ ഏകദേശം ഇതുപോലെതന്നെ. ഉപകരണത്തിന്റെ സ്വഭാവത്തിന്നനുസരിച്ച്‌ സ്വൽപം വ്യത്യാസങ്ങൾ വരില്ലെന്നില്ല.&lt;br /&gt;&lt;br /&gt;ഈ ക്രിയകളുടെ കൂട്ടമാണ്‌ വ്യത്യസ്ഥതാളങ്ങളെ ഉണ്ടാക്കുന്നത്‌. അതായത്‌ ഒന്നിലധികം ക്രിയകൾ ഒന്നിച്ച്‌ ഒരു യൂണിറ്റായി നിൽക്കുന്നു. അങ്ങനെയുള്ള ഒന്നിലധികം യൂണിറ്റുകൾ കൂടിച്ചേർന്നാണ്‌ ഒരു താളം ഉണ്ടാകുന്നത്‌. യൂണിറ്റിന്നുള്ളിലെ താളക്രിയകളുടേയും, അതുപോലെ യൂണിറ്റുകളുടെ തന്നെയും എണ്ണത്തിൽ വൈവിദ്ധ്യം വരുത്തിയാണ്‌ വിവിധതരത്തിലുള്ള താളങ്ങൾ ഉണ്ടായിട്ടുള്ളത്‌. ഈ യൂണിറ്റുകളെയാണ്‌ അംഗങ്ങൾ എന്ന് വിളിയ്ക്കുന്നത്‌. ഒരു യൂണിറ്റിലെ ഓരോ ക്രിയയും ഒരു മാത്രയേയാണ്‌ പ്രതിനിധീകരിയ്ക്കുന്നത്‌.&lt;br /&gt;&lt;br /&gt;കേരളീയതാളപദ്ധതിയിലും, കർണ്ണാടകസംഗീതപദ്ധതിയിലും താളം സ്വരൂപപ്പെട്ടുവരുന്നതിന്നുള്ള സിദ്ധാന്തം ഒന്നുതന്നെയാണ്‌. അതായത്‌ ക്രിയകൾ ചേർന്ന് അംഗമുണ്ടാകുന്നു. അംഗങ്ങളൊന്നിച്ച്‌ താളമുണ്ടാകുന്നു. എന്നാൽ ക്രിയയുടേയും അംഗത്തിന്റേയും അടിസ്ഥാനസ്വഭാവത്തിൽ രണ്ടും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്‌.&lt;br /&gt;&lt;br /&gt;ഒന്ന് വിശദീകരിയ്ക്കാം. ഒന്നിലധികം താളക്രിയകൾ ഒന്നിച്ച്‌ നിൽക്കുന്നതാണ്‌ അംഗം എന്ന് മുമ്പു പറഞ്ഞുവല്ലോ. കേരളീയതാളപദ്ധതിയിൽ അംഗത്തിന്ന് ചില നിയതമായ സ്വഭാവങ്ങളുണ്ട്‌.&lt;br /&gt;&lt;br /&gt;അവ താഴെ കൊടുക്കുന്നു.&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;ഒരംഗത്തില്‍ രണ്ടോ അതിലധികമോ ക്രിയകളുണ്ടായിരിയ്ക്കും&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;എല്ലാ അംഗങ്ങളും സശബ്ദത്തോടെ തുടങ്ങുന്നു&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;ഓരോ അംഗത്തിലും ഒരു നിശ്ശബ്ദക്രിയ മാത്രമേ ഉണ്ടായിരിയ്ക്കുകയുള്ളു. ബാക്കിയെല്ലാം സശബ്ദക്രിയകളായിരിയ്ക്കും&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;ആ നിശ്ശബ്ദക്രിയ ഏറ്റവും അവസാനത്തേതുമായിരിയ്ക്കും&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;5&lt;/td&gt;&lt;td&gt;ഓരോ ക്രിയയും ഒരു മാത്രയേയാണ് പ്രതിനിധീകരിയ്ക്കുന്നത്&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ ലക്ഷണങ്ങളുള്ള അഞ്ചെണ്ണം അംഗങ്ങളാണ്‌ നമ്മുടെ താളപദ്ധതിയിലുള്ളത്‌. ഇവ താളത്തിന്റെ അടിസ്ഥാനഘടകങ്ങൾ മാത്രമാണ്‌. ഈ അഞ്ച്‌ യൂണിറ്റുകളുടെ, അഥവാ, അംഗങ്ങളുടെ വിശദ വിവരങ്ങൾ താഴെ പട്ടികയായി കൊടുത്തിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;ക്രമ നമ്പർ, കൂട്ടത്തിന്റെ പേര്‌, അതിൽ വരുന്ന ക്രിയകൾ, മൊത്തം മാത്രകളുടെ എണ്ണം എന്ന ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;ഏകം&lt;/td&gt;&lt;td&gt;ഒരു സശബ്ദം, ഒരു നിശ്ശബ്ദം&lt;/td&gt;&lt;td&gt;2&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;രൂപം&lt;/td&gt;&lt;td&gt;രണ്ട് സശബ്ദം,ഒരു നിശ്ശബ്ദം&lt;/td&gt;&lt;td&gt;3&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;ചെമ്പട&lt;/td&gt;&lt;td&gt;മൂന്ന് സശബ്ദം,ഒരു നിശ്ശബ്ദം&lt;/td&gt;&lt;td&gt;4&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;കാരിക&lt;/td&gt;&lt;td&gt;നാല് സശബ്ദം,ഒരു നിശ്ശബ്ദം&lt;/td&gt;&lt;td&gt;5&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;5&lt;/td&gt;&lt;td&gt;പഞ്ചകാരിക&lt;/td&gt;&lt;td&gt;അഞ്ച് സശബ്ദം,ഒരു നിശ്ശബ്ദം&lt;/td&gt;&lt;td&gt;6&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇവിടെയാണ്‌ ആദ്യത്തെ ചെമ്പട വരുന്നത്‌. അത്‌ ഒരു ലക്ഷണമൊത്ത താളമല്ല, മറിച്ച്‌ താളങ്ങൾ രൂപപ്പെട്ടുവരുന്നതിന്ന് കാരണമായിവർത്തിയ്ക്കുന്ന ചില അടിസ്ഥാന യൂണിറ്റുകളിൽ ഒന്നുമാത്രമാണത്‌. ഈ യൂണിറ്റ്‌ കേരളീയ പദ്ധതിയിൽ മാത്രം കാണുന്ന ഒന്നാണ്‌. കർണ്ണാടക സംഗീതപദ്ധതിയിൽ നാല്‌ മാത്രകളുള്ള താളാംഗമുണ്ട്‌. ചതുരസ്രജാതിയിൽ വരുന്ന ലഘുവാണത്‌. എന്നാൽ അതിന്റെ സ്വഭാവം വളരെ വ്യത്യസ്ഥമാണ്‌. ഒരടിയും, മൂന്ന് വിരലുകൾ വെയ്ക്കുകയുമാണ്‌ അതിന്റെ ക്രിയകൾ. അതായത്‌, ഒരു സശബ്ദക്രിയയും, തുടർന്ന് മൂന്ന് നിശ്ശബ്ദക്രിയകളുമെന്നർത്ഥം.&lt;br /&gt;&lt;br /&gt;ഏകാദികളായിരിയ്ക്കുന്ന ഈ അഞ്ച്‌ യൂണിറ്റുകളുടെ വിവിധതരത്തിലുള്ള ചേരുവകളാണ്‌ വിവിധ താളത്തിലുള്ളത്‌ എന്ന് മുമ്പ്‌ പറഞ്ഞു. ഈ അഞ്ച്‌ യൂണിറ്റുകൾ ചേർന്ന് എങ്ങനെയാണ്‌ താളങ്ങളുണ്ടാകുന്നത്‌ എന്നത്‌ താഴെ കാണുന്ന പട്ടികയിൽ കാണിച്ചിരിയ്ക്കുന്നു. കേരളത്തിൽ പ്രചാരമുള്ള പ്രധാനപ്പെട്ട ആറ്‌ താളങ്ങളാണ്‌ പട്ടികയിൽ ചേർത്തിരിയ്ക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ക്രമനമ്പർ, താളത്തിന്റെ പേര്‌, യൂണിറ്റുകളിൽ വരുന്ന മാത്രകൾ, യൂണിറ്റുകൾ ഏവ എന്ന്, മൊത്തം മാത്രകളുടെ എണ്ണം എന്ന ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;പഞ്ചാരി&lt;/td&gt;&lt;td&gt;6&lt;/td&gt;&lt;td&gt;ഒരു പഞ്ചകാരിക&lt;/td&gt;&lt;td&gt;6&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;ചെമ്പട&lt;/td&gt;&lt;td&gt;4,2,2&lt;/td&gt;&lt;td&gt;ഒരു ചെമ്പട, രണ്ട് ഏകം&lt;/td&gt;&lt;td&gt;8&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;ചമ്പ&lt;/td&gt;&lt;td&gt;5,3,2&lt;/td&gt;&lt;td&gt;ഒരു കാരിക,ഒരു രൂപം, ഒരു ഏകം&lt;/td&gt;&lt;td&gt;10&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;അടന്ത&lt;/td&gt;&lt;td&gt;5,5,2,2&lt;/td&gt;&lt;td&gt;രണ്ട് കാരിക, രണ്ട് ഏകം&lt;/td&gt;&lt;td&gt;14&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;5&lt;/td&gt;&lt;td&gt;ത്രിപുട&lt;/td&gt;&lt;td&gt;6,4,4&lt;/td&gt;&lt;td&gt;ഒരു പഞ്ചകാരിക,രണ്ട് ചെമ്പട&lt;/td&gt;&lt;td&gt;14&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;6&lt;/td&gt;&lt;td&gt;മുറിയടന്ത&lt;/td&gt;&lt;td&gt;3,4&lt;/td&gt;&lt;td&gt;ഒരു രൂപം,ഒരു ചെമ്പട&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇങ്ങനെ ക്രിയയുടെ കൂട്ടങ്ങൾ ഒരു പ്രത്യേകരീതിയിൽ ചേർന്ന് നിന്ന് താളാംഗങ്ങൾ ഉണ്ടാകുന്നു. ആ അംഗങ്ങൾ പ്രത്യേക രീതിയിൽ ചേർന്ന് നിന്ന് താളവും ഉണ്ടാകുന്നു.&lt;br /&gt;&lt;br /&gt;ഈ സിദ്ധാന്തത്തിന്ന് പല മെച്ചങ്ങളുമുണ്ട്‌. അതിൽ പ്രധാനപ്പെട്ട ഒന്നാണ്‌, പുതിയ മേളങ്ങൾ ചിട്ടപ്പെടുത്താൻ കഴിയുന്നു എന്നത്‌. മാത്രമല്ല നിലവിലുള്ളത്‌ വൈവിദ്ധ്യത്തോടെ പരിഷ്ക്കരിച്ചെടുക്കാനും കഴിയുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ഒരു ഉദാഹരണം പറയാം. പഞ്ചവാദ്യത്തിലെ അവസാനത്തിലുള്ള 'തിമിലവറവ്‌' അഥവാ 'തിമിലഇടച്ചിൽ' എന്ന ഭാഗം എടുക്കുക. അതിന്റെ വായ്ത്താരി ചെമ്പടയൂണിറ്റിലാണ്‌ പ്രചാരത്തിലുള്ളത്‌. തക്കെ തക്കെ തോംകെ, തക്കെ എന്നാണ്‌ അതിന്റെ വായ്ത്താരി. ഇവിടെ ശ്രദ്ധിയ്ക്കാനുള്ളത്‌ രണ്ട്‌ കാര്യങ്ങളാണ്‌. ഒന്ന് ഒരു മാത്രയിൽ രണ്ടക്ഷരം വരുന്നു. രണ്ട്‌, നിശബ്ദക്രിയയ്ക്ക്‌ തൊട്ടു മുമ്പ്‌ വരുന്ന സശബ്ദക്രിയ 'തുറന്ന്' പിടിയ്ക്കുന്നു. അതായത്‌ തകാരം മാറി തോംകാരം വരുന്നു. എന്നിട്ട്‌ കൊട്ടിന്റെ വേഗത ക്രമേണ കൂട്ടിക്കൊണ്ടുവരുകയും, അതിനോടൊപ്പം അവനവന്റെ സാധകത്തെ വെളിപ്പെടുത്തിക്കൊണ്ട്‌ improvise ചെയ്യുകയും ചെയ്യുന്നു. അങ്ങനെ പരമാവധി വേഗതകൂട്ടി പഞ്ചവാദ്യം കലാശിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;ഇത്‌ എലാ താളത്തിലും ചെയ്യാവുന്നതാണ്‌. വിവിധ താളത്തിലുള്ള തിമിലവറവിന്റെ വായ്ത്താരികൾ താഴെ കൊടുക്കുന്നു.&lt;br /&gt;&lt;br /&gt;ക്രമനമ്പർ, താളത്തിന്റെ പേര്‌, വായ്ത്താരി എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;പഞ്ചാരി&lt;/td&gt;&lt;br /&gt;&lt;td&gt;തക്കെ, തക്കെ, തക്കെ, തക്കെ, തോംക്കെ, തക്കെ&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;ചെമ്പട&lt;/td&gt;&lt;td&gt;തക്കെ, തക്കെ, തോംക്കെ, തക്കെ, തോംക്കെ, തക്കെ, തോംക്കെ, തക്കെ&lt;/td&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;ചമ്പ&lt;/td&gt;&lt;td&gt;തക്കെ,തക്കെ,തക്കെ, തോംക്കെ,തക്കെ, തക്കെ, തോംക്കെ,തക്കെ, തോംക്കെ,തക്കെ&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;അടന്ത&lt;/td&gt;&lt;td&gt;തക്കെ,തക്കെ,തക്കെ, തോംക്കെ,തക്കെ, തക്കെ,തക്കെ,തക്കെ, തോംക്കെ,തക്കെ, തോംക്കെ,തക്കെ, തോംക്കെ,തക്കെ&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;5&lt;/td&gt;&lt;td&gt;ത്രിപുട&lt;/td&gt;&lt;td&gt;തക്കെ,തക്കെ,തക്കെ,തക്കെ, തോംക്കെ,തക്കെ, തക്കെ,തക്കെ, തോംക്കെ,തക്കെ, തക്കെ,തക്കെ, തോംക്കെ,തക്കെ&lt;/td&gt;&lt;/tr&gt;&lt;br /&gt;&lt;tr&gt;&lt;td&gt;6&lt;/td&gt;&lt;td&gt;മുറിയടന്ത&lt;/td&gt;&lt;td&gt;തക്കെ, തോംക്കെ,തക്കെ, തക്കെ,തക്കെ, തോംക്കെ,തക്കെ.&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതൊരു ഉദാഹരണം മാത്രമാണ്‌. ഇതുപോലെ പുതിയ താളങ്ങളും, ആ താളത്തിലുള്ള കൊട്ടലുകളും സംവിധാനം ചെയ്തെടുക്കാൻ കഴിയുന്നതാണ്‌, എന്നുള്ളതിന്ന് ഒരു തെളിവ്‌ അവതരിപ്പിച്ചു എന്ന് മാത്രം കരുതിയാൽ മതി. വിസ്താരഭയത്താൽ ഈ വിഷയമിവിടെ നിർത്തട്ടെ.&lt;br /&gt;&lt;br /&gt;ഇനി ചെമ്പട എന്ന സ്വതന്ത്രതാളത്തെ കുറിച്ച്‌ ചിന്തിയ്ക്കാം.&lt;br /&gt;&lt;br /&gt;കർണ്ണാടകസംഗീതപദ്ധതിയിൽ ക്രിയകൾ, അവ ചേർന്ന് അംഗങ്ങൾ ഉണ്ടാകുന്നത്‌ എന്നിവ കേരളീയപദ്ധതിയിൽ എന്നപോലെതന്നെ. എന്നാൽ അംഗങ്ങളുടേയും അവ ചേർന്നുണ്ടാകുന്ന താളങ്ങളുടേയും സ്വഭാവത്തിൽ ചില വ്യത്യാസങ്ങളുണ്ട്‌. അവയെ കുറിച്ച്‌ ചെറുതായൊന്ന് ചിന്തിയ്ക്കാം.&lt;br /&gt;&lt;br /&gt;നിരവധി സമാനതകളുണ്ടെങ്കിലും താളത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ, കേരളവും കർണ്ണാടകസംഗീതപദ്ധതിയും തമ്മിൽ കാര്യമായ ചില വ്യത്യാസങ്ങളൂണ്ട്‌. സപ്തതാളപദ്ധതി അഥവാ സൂളാദിതാളപദ്ധതി എന്നൊക്കെ വിളിയ്ക്കുന്ന ഒരു പദ്ധതിയാണ്‌ കർണ്ണാടകസംഗീതത്തിന്നുള്ളത്‌. ഏഴ്‌ അടിസ്ഥാനതാളങ്ങളെ പറഞ്ഞ്‌, അവയിൽ വരുന്ന ഗതിഭേദങ്ങളേയും, ജാതിഭേദങ്ങളേയും ആശ്രയിച്ച്‌, ഒരുന്നൂറ്റി എഴുപത്തിയഞ്ച്‌ എണ്ണം താളങ്ങളെ അതിൽ വിവരിയ്ക്കുന്നു. അവയുടെ സ്വഭാവത്തെ കുറിച്ച്‌ സ്വൽപം പറയാം.&lt;br /&gt;&lt;br /&gt;മുകളിൽ പറഞ്ഞ സപ്തതാളങ്ങളിൽ ഓരോ താളവും പിടിയ്ക്കുന്നത്‌ സശബ്ദക്രിയ, നിശ്ശബ്ദക്രിയ എന്നീ രണ്ട്‌ ക്രിയകളെകൊണ്ടാണ്‌. ഇവയുടെ വിവിധതരത്തിലുള്ള ചേരുവകൾ കൊണ്ടാണ്‌ താളം പിടിയ്ക്കുക. സശബ്ദവും, നിശ്ശബ്ദവും പ്രത്യേകതരത്തിലുള്ള കൂട്ടങ്ങൾ കൂട്ടിച്ചേർത്താണ്‌ താളത്തിന്റെ സ്വരൂപം ഉണ്ടാകുന്നത്‌. ആ കൂട്ടങ്ങളെയാണ്‌ താളാംഗങ്ങൾ എന്നു പറയുന്നത്‌. ഇതെല്ലാം മുമ്പ്‌ പറഞ്ഞവ തന്നെ. ഈ താളാംഗങ്ങളുടെ സ്വഭാവം താഴെ ചേർക്കുന്നു. കേരളീയപദ്ധതിയുമായുള്ള വ്യത്യാസവും കൂടി ചേർത്തിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;ക്രമനമ്പർ, കർണ്ണാടക സംഗീതപദ്ധതിപ്രകാരമുള്ളത്‌, കേരളീയപദ്ധതിയിൽ കാണുന്ന വ്യത്യാസം എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;ഒന്നോ അതിലധികമോ ക്രിയകള്‍ ഒരംഗത്തിലുണ്ടായിരിയ്ക്കും&lt;/td&gt;&lt;td&gt;ചുരുങ്ങിയത് രണ്ടു ക്രിയകളുണ്ടായിരിയ്ക്കും&lt;/td&gt;&lt;/tr&gt;&lt;br /&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;ഒരംഗത്തില്‍ വരാവുന്ന സശബ്ദക്രിയകളുടേയും, നിശ്ശബ്ദക്രിയകളുടേയും എണ്ണത്തിന്ന് നിയതമായ ഒരു കണക്കില്ല.&lt;/td&gt;&lt;td&gt;ഒരംഗത്തില്‍ ഒരു നിശ്ശബ്ദക്രിയ മാത്രം. ബാക്കിയൊക്കെ സശബ്ദക്രിയകളാണ്&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;കാകപാദം എന്ന അംഗമൊഴിച്ച് ബാക്കിയെല്ലാ അംഗങ്ങളും സശബ്ദക്രിയയോടെ തുടങ്ങുന്നു&lt;/td&gt;&lt;td&gt;എല്ലാ അംഗങ്ങളും സശബ്ദക്രിയയോടെ തുടങ്ങുന്നു&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;അനുദ്രുതമൊഴിച്ച് ബാക്കിയെല്ലാ അംഗങ്ങളും നിശ്ശബ്ദക്രിയയോടെ അവസാനിയ്ക്കുന്നു&lt;/td&gt;&lt;td&gt;എല്ലാ അംഗങ്ങളും സശബ്ദക്രിയയോടെ അവസാനിയ്ക്കുന്നു&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;5&lt;/td&gt;&lt;td&gt;കാകപാദമെന്ന അംഗത്തില്‍ എല്ലാം നിശ്ശബ്ദക്രിയകളാണ്&lt;/td&gt;&lt;td&gt;നിശ്ശബ്ദക്രിയകള്‍ മാത്രമായ അംഗമില്ല&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;6&lt;/td&gt;&lt;td&gt;ഒരു ക്രിയ ഒരു മാത്രയേ പ്രതിനിധീകരിയ്ക്കുന്നു&lt;/td&gt;&lt;td&gt;ഒരു ക്രിയ ഒരു മാത്രയേ പ്രതിനിധീകരിയ്ക്ക്കുന്നു&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;7&lt;/td&gt;&lt;td&gt;മൊത്തം ആറെണ്ണം അംഗങ്ങളുണ്ട്&lt;/td&gt;&lt;td&gt;മൊത്തം അഞ്ച് അംഗങ്ങള്‍ മാത്രം&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കർണ്ണാടകസംഗീതപദ്ധതിയിൽ ആറ്‌ അംഗങ്ങളാണുള്ളത്‌. അവയുടെ സ്വരൂപം താഴെ കൊടുക്കുന്നു.&lt;br /&gt;ക്രമനമ്പർ, അംഗത്തിന്റെ പേരുകൾ, ക്രിയകൾ എന്നീ ക്രമത്തിൽ താഴെ കൊടുത്തിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;അനുദ്രുതം&lt;/td&gt;&lt;td&gt;കൈ വീശി അടിയ്ക്കുന്നത്&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;ദ്രുതം&lt;/td&gt;&lt;td&gt;ഒരടിയും ഒരു വീച്ചും. കൈ വീശുന്നതിനേയാണ് വീച്ച് എന്നു പറയുന്നത്&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;ലഘു&lt;/td&gt;&lt;td&gt;ഒരടിയും വിരലുകള്‍ വെയ്ക്കുകയും ചെയ്യുന്നത്&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;ഗുരു&lt;/td&gt;&lt;td&gt;ഒരടി, തുടര്‍ന്ന് വിരലുകള്‍ വെയ്ക്കുക, അതിന്ന് ശേഷം കൈ താഴോട്ട് വീശുകയും ചെയ്യുന്നത്&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;5&lt;/td&gt;&lt;td&gt;പ്ലുതം&lt;/td&gt;&lt;td&gt;ഒരടി, തുടര്‍ന്ന് വിരലുകള്‍ വെയ്ക്കുക അതിന്നു ശേഷം ആദ്യം ഇടത്തോട്ടും പിന്നെ വലത്തോട്ടും കൈ വീശുന്നത്&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;6&lt;/td&gt;&lt;td&gt;കാകപാദം&lt;/td&gt;&lt;td&gt;കൈ ആദ്യം ഇടത്തോട്ടും പിന്നീട് ക്രമേണ വലത്തോട്ടും, മുകളിലേയ്ക്കും, താഴേയ്ക്കും വീശുന്നത്&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതിൽ അവസാനം പറഞ്ഞ മൂന്നെണ്ണം അൽപം സങ്കീർണ്ണമാണ്‌, മാത്രമല്ല ഇവിടെ അത്ര പ്രസക്തവുമല്ല. അതിനാൽ അവയെ തൽക്കാലം മറക്കാവുന്നതാണ്‌.&lt;br /&gt;&lt;br /&gt;ആദ്യത്തെ മൂന്ന് അംഗങ്ങൾ വിവിധ തരത്തിൽ വ്യന്യസിച്ചാണ്‌ സപ്തതാളങ്ങൾ നിർമ്മിച്ചിരിയ്ക്കുന്നത്‌. അത്‌ താഴെ കാണിച്ച പ്രകാരത്തിലാന്‌.&lt;br /&gt;&lt;br /&gt;ക്രമനമ്പർ, താളത്തിന്റെ പേര്‌, അംഗങ്ങൾ എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;ധ്രുവം&lt;/td&gt;&lt;td&gt;ലഘു, ദ്രുതം, ലഘു,ലഘു&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;മഠ്യം&lt;/td&gt;&lt;td&gt;ലഘു,ദ്രുതും,ലഘു&lt;/td&gt;&lt;/tr&gt;&lt;br /&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;രൂപകം&lt;/td&gt;&lt;td&gt;ദ്രുതം,ലഘു&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;ഝം‌പ&lt;/td&gt;&lt;td&gt;ലഘു,അനുദ്രുതം,ദ്രുതം&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;5&lt;/td&gt;&lt;td&gt;ത്രിപുട&lt;/td&gt;&lt;td&gt;ലഘു,ദ്രുതം,ദ്രുതം&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;6&lt;/td&gt;&lt;td&gt;അട&lt;/td&gt;&lt;br /&gt;&lt;td&gt;ലഘു,ലഘു,ദ്രുതം,ദ്രുതം&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;7&lt;/td&gt;&lt;td&gt;ഏകം&lt;/td&gt;&lt;td&gt;ലഘു&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഓരോ ക്രിയയ്ക്കും ഒരു മാത്ര വീതമാണ്‌ വരുന്നത്‌. ഒരു ദ്രുതം എന്ന് പറഞ്ഞാൽ ഒരടിയും, ഒരു വീച്ചും എന്നാണല്ലോ അർത്ഥം. അപ്പോൾ ഒരംഗത്തിലെ ഓരോ ക്രിയയ്ക്കും ഓരോ മാത്ര വീതം കണക്കാക്കിയാൽ ഒരു ദ്രുതത്തിന്ന് രണ്ട്‌ മാത്രയാണ്‌ വരുക. ലഘുവിന്നാകട്ടെ അടിച്ച്‌ വിരൽ വെയ്ക്കുകയാണ്‌ ക്രിയ. അപ്പോൾ എത്ര വിരൽവെയ്ക്കുന്നു എന്നതിന്നനുസരിച്ചാണ്‌ ആ അംഗത്തിലെ മാത്ര നിശ്ചയിയ്ക്കുന്നത്‌. അടിച്ച്‌ രണ്ട്‌ വിരൽ വെച്ചാൽ മൊത്തം മാത്രകൾ മൂന്ന്. ഇങ്ങനെ ലഘുവിലെ മാത്രകളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തി താളത്തിന്ന് വൈവിദ്ധ്യം വരുത്താവുന്നതാണ്‌. ഈ വകഭേദങ്ങൾക്ക്‌ ജാതി എന്ന് പേർ. ജാതികൾ അഞ്ചെണ്ണമാണ്‌. അവയുടെ സ്വരൂപവിവരണം താഴെ കൊടുക്കുന്നു.&lt;br /&gt;&lt;br /&gt;ക്രമനമ്പർ, ജാതിയുടെ പേർ അടിയ്ക്ക്‌ ശേഷമുള്ള വിരലുകളുടെ എണം, ആകെ ആ ലഘുവിൽ വരുന്ന മാത്രകളുടെ എണം എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;br /&gt;&lt;td&gt;1&lt;/td&gt;&lt;td&gt;തിസ്രജാതി&lt;/td&gt;&lt;td&gt;2&lt;/td&gt;&lt;td&gt;3&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;ചതുരസ്രജാതി&lt;/td&gt;&lt;td&gt;3&lt;/td&gt;&lt;td&gt;4&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;ഖണ്ഡജാതി&lt;/td&gt;&lt;td&gt;4&lt;/td&gt;&lt;td&gt;5&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;മിശ്രജാതി&lt;/td&gt;&lt;td&gt;6&lt;/td&gt;&lt;br /&gt;&lt;td&gt;7&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;5&lt;/td&gt;&lt;td&gt;സങ്കീര്‍ണ്ണജാതി&lt;/td&gt;&lt;td&gt;8&lt;/td&gt;&lt;td&gt;9&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഉദാഹരണത്തിന്നായി ത്രിപുട താളമെടുക്കുക. അതിൽ വരുന്ന ജാതിഭേദങ്ങളേയും അതുമൂലമുണ്ടാകുന്ന മാത്രകളുടെ എണ്ണത്തിൽ വരുന്ന വ്യത്യാസവും താഴെ പട്ടികയായി ചേർത്തിരിയ്ക്കുന്നു. ത്രിപുട താളത്തിൽ ഒരു ലഘുവും, രണ്ട്‌ ദ്രുതങ്ങളുമാണുള്ളതെന്ന് ഓർക്കുമല്ലോ.&lt;br /&gt;&lt;br /&gt;ക്രമനമ്പർ, ജാതിയുടെ പേർ അടിയ്ക്കു ശേഷമുള്ള വിരലുകളുടെ എണ്ണം, ആകെ ആ ലഘുവിൽ വരുന്ന മാത്രകളുടെ എണ്ണം, ഒരു താളവട്ടത്തിൽ വരുന്ന മൊത്തം മാത്രകളുടെ എണ്ണം എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;തിസ്രജാതി&lt;/td&gt;&lt;td&gt;2&lt;/td&gt;&lt;td&gt;3&lt;/td&gt;&lt;td&gt;3+2+2=7&lt;/td&gt;&lt;br /&gt;&lt;/td&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;ചതുരസ്രജാതി&lt;/td&gt;&lt;br /&gt;&lt;td&gt;3&lt;/td&gt;&lt;td&gt;4&lt;/td&gt;&lt;td&gt;4+2+2=8&lt;/td&gt;&lt;br /&gt;&lt;/td&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;ഖണ്ഡജാതി&lt;/td&gt;&lt;td&gt;4&lt;/td&gt;&lt;td&gt;5&lt;/td&gt;&lt;td&gt;5+2+2=9&lt;/td&gt;&lt;br /&gt;&lt;/td&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;മിശ്രജാതി&lt;/td&gt;&lt;td&gt;6&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;br /&gt;&lt;td&gt;7+2+2=11&lt;/td&gt;&lt;br /&gt;&lt;/td&gt;&lt;tr&gt;&lt;td&gt;5&lt;/td&gt;&lt;td&gt;സങ്കീര്‍ണ്ണജാതി&lt;/td&gt;&lt;td&gt;8&lt;/td&gt;&lt;td&gt;9&lt;/td&gt;&lt;td&gt;9+2+2=13&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇത്തരത്തിലുള്ള ജാതിഭേദങ്ങൾ എല്ലാ താളത്തിലുമുണ്ടാക്കാവുന്നതാണ്‌. ഇവിടെ പ്രസക്തമായ താളം ചതുരസ്രജാതി ത്രിപുടയാണ്‌. അതിൽ നാല്‌ മാത്രകളുള്ള ഒരു ലഘുവും രണ്ട്‌ ദ്രുതങ്ങളുമാണുള്ളത്‌. അതായത്‌ മൊത്തം, എട്ട്‌ മാത്രകൾ. അതും നാല്‌, രണ്ട്‌, രണ്ട്‌ എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളിലായി. താളം പിടിയ്ക്കുന്നത്‌, ഒരടി, മൂന്ന് വിരലുകൾ, ഒരടി, ഒരു വീച്ച്‌, ഒരടി, ഒരു വീച്ച്‌ എന്ന ക്രമത്തിലാണ്‌. ഇതുതന്നെയാണ്‌ രണ്ടാമത്തെ ചെമ്പട. അതായത്‌ ചെമ്പടയെന്ന സ്വതന്ത്ര താളം. ഇന്നത്തെ ഇവിടത്തെ വിഷയം ഈ ചെമ്പട താളമാണെന്ന്.&lt;br /&gt;&lt;br /&gt;ഈ താളത്തിന്ന് സമാനമായ കർണ്ണാടകസംഗീതപദ്ധതിയിലെ താളത്തിന്റെ പേര്‌ ചതുരസ്രജാതി ത്രിപുടതാളമാണെന്ന് പറഞ്ഞുകഴിഞ്ഞു. ആ താളത്തിന്ന് 'ആദിതാളം' എന്ന പേരുമുണ്ട്‌. ഏറ്റവും ആദിയിലുള്ള താളമെന്നർത്ഥം. ഏറ്റവും ആദ്യമുണ്ടായ വ്യവസ്ഥാപിതമായ താളം ഈ ആദിതാളമാണെന്നതിന്ന് ഉറപ്പൊന്നുമില്ല. അതിനാൽ ആ നിരുക്തിയ്ക്കത്ര സാംഗത്യമില്ല. താളപദ്ധതിയുടെ സിദ്ധാന്തങ്ങൾ വിലയിരുത്തുമ്പോൾ ഏറ്റവും പ്രഥമഗണനീയമായതാളമെന്ന് മറ്റൊരർത്ഥം പറയാം. പ്രാദേശികഭേദമില്ലാതെ, സംഗീതത്തിലും, വാദ്യത്തിലും, നൃത്തത്തിലും കൂടുതൽ ഉപയോഗിയ്ക്കുന്നതും, അതിനാൽതന്നെ കൂടുതൽ പ്രചാരമുള്ളതും, താരതമ്യേന ലളിതവും ആയ താളമായതിനാൽ ഈ രണ്ടാമത്തെ നിരുക്തിയ്ക്ക്‌ കൂടുതൽ സാംഗത്യമുണ്ട്‌. ഈ വക കാരണങ്ങളാലായിരിയ്ക്കണം ഇതിന്ന് ആദിതാളമെന്ന പേര്‌ വന്നത്‌.&lt;br /&gt;&lt;br /&gt;ചെമ്പടയുടേയും അവസ്ഥ ഇതുതന്നെ. നാല്‌ മാത്രയുള്ള ഒരു ലഘുവും, രണ്ട്‌ ദ്രുതങ്ങളും ചേർന്ന് ഉണ്ടാകുന്ന താളത്തിനെയാണ്‌ ആദിതാളം എന്നു പറയുന്നത്‌. ഇതേ താളത്തിനെ "ഝോമ്പട" എന്നാണ്‌ വെങ്കിടമഖി വിളിയ്ക്കുന്നത്‌. ആ പദം മലയാളികൾ ഉച്ചരിച്ച്‌ ചെമ്പട ആയതാകാം. അതിനാലാണ്‌ രണ്ടും ഒന്നാണെന്ന് പറഞ്ഞത്‌.&lt;br /&gt;&lt;br /&gt;ചെമ്പടതാളത്തിന്നും എട്ട്‌ മാത്രകളാണ്‌. പക്ഷെ ഇവിടെ അടിസ്ഥാനപരമായ നിരവധി വ്യത്യാസങ്ങളുണ്ട്‌. എട്ട്‌ മാത്രകളുള്ള എല്ലാ താളവും മലയാളിയ്ക്ക്‌ ചെമ്പട തന്നെയാണ്‌. കർണ്ണാടകസംഗീതപദ്ധതിയിൽ അങ്ങനെയല്ല. അവിടെ എട്ട്‌ മാത്രകളുടെ സാന്നിദ്ധ്യം മാത്രമുണ്ടായാൽ പോര, അതിന്ന് നിയതമായ ഒരു ക്രമവും ഉണ്ടായിരിയ്ക്കണം. അതായത്‌ ഓരോ താളത്തിന്നും നിശ്ചയമായും ഉണ്ടായിരിയ്ക്കേണ്ടതായ താളാംഗങ്ങളുടെ ഒരു ക്രമമുണ്ട്‌. അത്‌ മാറാൻ പാടില്ല. മൊത്തം മാത്രകളുടെ എണ്ണം എട്ട്‌ ആണെങ്കിൽ കൂടി, അംഗങ്ങളുടെ വിന്യാസക്രമത്തിൽ മാറ്റമുണ്ടെങ്കിൽ, താളം വ്യത്യസ്ഥമാണ്‌. ചുരുക്കത്തിൽ, നാല്‌ മാത്രകളുടെ ഒരു ലഘുവും, രണ്ട്‌ മാത്രകളുടെ രണ്ട്‌ ദ്രുതങ്ങളും എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളായി താളം പിടിച്ചാൽ മാത്രമേ ആ താളം ആദിതാളം അഥവാ ചതുരസ്രജാതി ത്രിപുടയാകയുള്ളു. അല്ലാതെ പിടിയ്ക്കുന്ന എട്ട്‌ മാത്രകളുടെ കൂട്ടങ്ങളെല്ലാം കർണ്ണാടകസംഗീതപദ്ധതി പ്രകാരം ഈ താളമാകുന്നതല്ല. ജാതിഭേദമനുസരിച്ച്‌ കണക്കാക്കുമ്പോൾ എട്ട്‌ മാത്രകൾ വരുന്ന മൂന്ന് താളങ്ങളാണ്‌ കർണ്ൺനാടകസംഗീതപദ്ധതിയിൽ വരുന്നത്‌. അവയുടെ വിശദവിവരങ്ങൾ പട്ടികയായി താഴെ കൊടുക്കുന്നു.&lt;br /&gt;&lt;br /&gt;ക്രമനമ്പർ, താളത്തിന്റെ പേര്‌, അംഗങ്ങളുടെ ക്രമം, ജാതിയുടെ പേര്‌, മാത്രകളുടെ കൂട്ടങ്ങളുടെ ക്രമം, മൊത്തം മാത്രകൾ എന്ന ക്രമത്തിൽ ചേർത്തിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;ത്രിപുട&lt;/td&gt;&lt;td&gt;ലഘു,ദ്രുതം,ദ്രുതം&lt;/td&gt;&lt;td&gt;ചതുരസ്രം&lt;/td&gt;&lt;td&gt;4,2,2&lt;/td&gt;&lt;td&gt;8&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;മഠ്യം&lt;/td&gt;&lt;td&gt;ലഘു,ദ്രുതം,ലഘു&lt;/td&gt;&lt;td&gt;തിസ്രം&lt;/td&gt;&lt;td&gt;3,2,3&lt;/td&gt;&lt;td&gt;8&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;ഝം‌പ&lt;/td&gt;&lt;td&gt;ലഘു,അനുദ്രുതം,ദ്രുതം&lt;/td&gt;&lt;td&gt;ഖണ്ഡം&lt;/td&gt;&lt;td&gt;5,1,2&lt;/td&gt;&lt;td&gt;8&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അതായത്‌ കർണ്ണാടകസംഗീതപദ്ധതിയിൽ എട്ട്‌ മാത്രകൾ നിയതമായ ക്രമത്തിൽ പിടിച്ചാൽ മാത്രമേ അതൊരു താളമകുന്നുള്ളു. അതു മൂന്ന് തരത്തിലുള്ള ക്രമം മാത്രമേയുള്ളു എന്നർത്ഥം. എന്നാൽ കേരളത്തിൽ പ്രചാരത്തിലുള്ള താളപദ്ധതിയിലാകട്ടെ എട്ട്‌ മാത്രകൾ ഏത്‌ ക്രമത്തിൽ പിടിച്ചാലും അത്‌ ചെമ്പട തന്നെയാണ്‌. ഇവിടെ പ്രചാരത്തിലുള്ള ചെമ്പട പിടിയ്ക്കുന്ന വിവിധ ക്രമങ്ങൾ താഴെ കൊടുക്കുന്നു.&lt;br /&gt;&lt;br /&gt;ക്രമനമ്പർ, എട്ട്‌ മാത്രകളിൽ വരുന്ന ക്രിയകൾ എന്നതാണിവിടത്തെ ക്രമം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;br /&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;5&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;td&gt;അടി&lt;/td&gt;&lt;td&gt;വീച്ച്&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇനിയും വൈവിദ്ധ്യങ്ങൾ ഉണ്ടാക്കാവുന്നതാണ്‌. എന്നാൽ ഇവയെല്ലാം ചെമ്പട തന്നെ.&lt;br /&gt;&lt;br /&gt;കേരളത്തിന്റെ താളപദ്ധതിയുടെ ഒരു പ്രത്യേകതയാണിത്‌.&lt;br /&gt;&lt;br /&gt;ഇവിടെ ശ്രദ്ധേയമായ രണ്ട്‌ കാര്യങ്ങളുണ്ട്‌. ആദ്യത്തേത്‌ പഞ്ചാരിതാളമാണ്‌. പഞ്ചകാരിക എന്ന യൂണിറ്റ്‌ അങ്ങിനെ തന്നെ നിലനിർത്തിയതാണ്‌ പഞ്ചാരി താളം. അതായത്‌ അഞ്ച്‌ സശബ്ദക്രിയയും, ഒരു നിശ്ശബ്ദക്രിയയും കൂടി ആകെ ആറ്‌ മാത്രകളുള്ള താളമാണിത്‌. ആ അടിസ്ഥാന യൂണിറ്റിനെ അങ്ങിനെതന്നെ താളമാക്കിമാറ്റിയിരിയ്ക്കുന്നു. ഈ പ്രതിഭാസം പഞ്ചകാരികയ്ക്ക്‌ മാത്രമേയുള്ളു. പേരും അങ്ങിനെ തന്നെയാകാനാന്‌ സാദ്ധ്യത. പഞ്ചകാരിക എന്ന വാക്ക്‌ ഉപയോഗിച്ചുപയോഗിച്ച്‌ പഞ്ചാരിയായതാണെന്ന് വേണം കരുതാൻ. ആ പേരിൽ മറ്റൊരു കാര്യംകൂടി ശ്രദ്ധേയമാണ്‌. നാല്‌ സശബ്ദക്രിയയുള്ളത്‌ കാരികയാണ്‌. അഞ്ച്‌ സശബ്ദക്രിയയുള്ളത്‌ പഞ്ചകാരിക എന്ന് പേരിട്ടതാകാം. താളത്തിന്ന് പേരിടുന്നതിൽ ഈ തന്ത്രം കേരളീയതാളപദ്ധതിയിൽ സുലഭമാണ്‌. ഉദാഹരണം മേളത്തിൽ കണ്ടുവരുന്ന 'അഞ്ചടന്ത' എന്ന താളം തന്നെ. അടന്തയിൽ ആദ്യത്തെ രണ്ട്‌ യൂണിറ്റിൽ നാല്‌ സശബ്ദക്രിയയാണുള്ളത്‌. അത്‌ അഞ്ചെണ്ണമാക്കിയാൽ അഞ്ചടന്തയായി. താളത്തിന്റെ സ്വരൂപം താഴെ കൊടുക്കുന്നു.&lt;br /&gt;&lt;br /&gt;താളത്തിന്റെ പേർ, യൂണിറ്റുകളിൽ വരുന്ന മാത്രകൾ, യൂണിറ്റുകൾ ഏവ എന്ന്, മൊത്തം മാത്രകളുടെ എണ്ണം എന്ന ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;അഞ്ചടന്ത&lt;/td&gt;&lt;td&gt;6,6,2,2&lt;/td&gt;&lt;td&gt;രണ്ട് പഞ്ചകാരിക&lt;/td&gt;&lt;td&gt;രണ്ട് ഏകം&lt;/td&gt;&lt;td&gt;16&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അടുത്തത്‌ ചെമ്പടയാണ്‌. അതേ പേരിൽ ഒരു യൂണിറ്റ്‌ ഉണ്ട്‌. എന്നാൽ പഞ്ചാരിയിൽ ചെയ്തപോലെ ആ യൂണിറ്റ്‌ അങ്ങിനെയങ്ങ്‌ താളമായി നിർത്തുകയല്ല ഇവിടെ ചെയ്തത്‌. അതിന്റെ സ്വരൂപത്തിൽ നല്ല വ്യത്യാസമുണ്ടെന്ന് പട്ടിക നോക്കിയാൽ മനസ്സിലാകുന്നതാണ്‌. ഇതാണ്‌ സ്വതന്ത്രതാളമായ ചെമ്പട.&lt;br /&gt;&lt;br /&gt;മൂന്നാമത്തേത്‌ ചെമ്പടവട്ടമാണ്‌. എട്ടക്ഷരങ്ങളുടെ കൂട്ടത്തേയാണ്‌ ചെമ്പടവട്ടമെന്ന് പറയുന്നത്‌. ഇത്‌ വ്യക്തമാകണമെങ്കിൽ മാത്രയ്ക്കുള്ളിൽ അക്ഷരങ്ങൾ ചെലുത്തിക്കൊണ്ടുള്ള കാലംതാഴ്ത്തുന്ന കേരളീയതാളപദ്ധതിയെ കുറിച്ച്‌ പറയേണ്ടിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;കേരളീയ താളപദ്ധതിയിൽ കാലം താഴ്ത്തുന്നതിന്ന് തനതായ ഒരു പദ്ധതിയുണ്ട്‌. സാധാരണഗതിയിൽ മുറുകിയത്‌, ഇടമട്ട്‌, പതിഞ്ഞത്‌ എന്നീ മൂന്നു കാലങ്ങളാണ്‌ പ്രചാരത്തിലുള്ളത്‌. ഹിന്ദുസ്ഥാനി സംഗീതത്തിൽ ഇവയ്ക്ക്‌ യഥാക്രമം, ദ്രുത്‌, മദ്ധ്യമ്‌, വിളമ്പിത്‌ എന്നാണ്‌ പേരുകൾ. ഈ സമ്പ്രദായം ഒരുവിധം എല്ലാ സംഗീതപദ്ധയിലും കാണാവുന്നതാണ്‌. കേരളത്തിലും അങ്ങിനെത്തന്നെ. എന്നാൽ കേരളീയ താളപദ്ധതിയിൽ കൂടുതൽ പതിഞ്ഞതിലേയ്ക്കും, മുറുകിയതിലേയ്ക്കും കാലം വ്യാപിയ്ക്കുന്നുണ്ട്‌. ഓരോ മാത്രയിലും അക്ഷരങ്ങൾ ചെലുത്തിയാണ്‌ ഇത്‌ സാധിയ്ക്കുന്നത്‌.&lt;br /&gt;&lt;br /&gt;ഉദാഹരണത്തിന്നായി പഞ്ചാരി താളമെടുക്കുക. ഒരു താളവട്ടത്തിൽ ആറ്‌ മാത്രകളാണുള്ളത്‌. ഓരോ മാത്രയ്ക്കും ഓരോ അക്ഷരം വീതം നീളമാണെങ്കിൽ ഒരു താളവട്ടത്തിൽ മൊത്തം ആറക്ഷരം കിട്ടുന്നു. ഇതാണ്‌ മുറുകിയത്‌. ഇനി കാലം താഴ്ത്തേണ്ടി വരുമ്പോൾ ഓരോ മാത്രയിലും രണ്ടക്ഷരം വീതം ചെലുത്തുന്നു. അപ്പോൾ ഒരു താളവട്ടത്തിൽ പന്ത്രണ്ട്‌ അക്ഷരങ്ങൾ വീതം വരുന്നു. ഇനിയും കാലം താഴ്ത്താവുന്നതാണ്‌. അതിന്നാവശ്യമായ അക്ഷരങ്ങൾ ചെലുത്തുകയാണ്‌ വേണ്ടത്‌. അത്‌ 'ജ്യോമട്രിക്കൽ പ്രോഗ്രഷൻ' പ്രകാരമാണ്‌ വേണ്ടത്‌. അതായത്‌ അടുത്ത ഘട്ടത്തിലേയ്ക്ക്‌ കാലം താഴ്ത്തുന്നതിന്നായി ഒരു മാത്രയിൽ നാലക്ഷരങ്ങൾ ചെലുത്തണം. അപ്പോൾ ഒരു താളവട്ടത്തിൽ മൊത്തം (6ഗുണം4) ഇരുപത്തിനാലക്ഷരങ്ങൾ വരുന്നതാണ്‌. വീണ്ടും കാലം താഴ്ത്തുമ്പോൾ ഒരു മാത്രയിൽ എട്ടക്ഷരം വീതം ഒരു താളവട്ടത്തിൽ (6 ഗുണം 8) നാൽപത്തെട്ടക്ഷരങ്ങളും, അടുത്ത ഘട്ടത്തിൽ ഒരു മാത്രയിൽ പതിനാറ്‌ അക്ഷരം വീതം ഒരു താളവട്ടത്തിൽ (6 ഗുണം 16) തൊണ്ണൂറ്റാറക്ഷരങ്ങളും വരുന്നു. ഈ അവസ്ഥയിലാണ്‌ പഞ്ചാരിമേളം തുടങ്ങുന്നത്‌. അതായത്‌ പഞ്ചാരിമേളത്തിന്റെ ഒന്നാം കാലത്തിൽ ഒരു താളവട്ടത്തിൽ മൊത്തം തൊണ്ണൂറ്റാറക്ഷരം ഉണ്ട്‌.&lt;br /&gt;&lt;br /&gt;ഈ കാലം താഴ്ത്തുന്ന പദ്ധതി എല്ലാ താളത്തിലുമാകാം. താഴെ കാണുന്ന പട്ടിക ശ്രദ്ധിയ്ക്കുക. സീരിയൽ നമ്പർ, താളത്തിന്റെ പേര്‌, ആ താളത്തിലെ മാത്രകൾ, ഒന്ന്, രണ്ട്‌, മൂന്ന്, നാല്‌ ഘട്ടങ്ങളിൽ ഒരു താളവട്ടത്തിൽ വരുന്ന മൊത്തം അക്ഷരങ്ങളുടെ എണ്ണം വെവ്വേറെ കോളങ്ങളിൽ, എന്നീ ക്രമത്തിലാണ്‌ താഴെ കൊടുത്തിരിയ്ക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;ചെമ്പട&lt;/td&gt;&lt;td&gt;8&lt;/td&gt;&lt;td&gt;8&lt;/td&gt;&lt;td&gt;16&lt;/td&gt;&lt;td&gt;32&lt;/td&gt;&lt;td&gt;64&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;അടന്ത&lt;/td&gt;&lt;td&gt;14&lt;/td&gt;&lt;td&gt;14&lt;/td&gt;&lt;td&gt;28&lt;/td&gt;&lt;td&gt;56&lt;/td&gt;&lt;td&gt;112&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;ചമ്പ&lt;/td&gt;&lt;td&gt;10&lt;/td&gt;&lt;td&gt;10&lt;/td&gt;&lt;td&gt;20&lt;/td&gt;&lt;td&gt;40&lt;/td&gt;&lt;td&gt;80&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;അഞ്ചടന്ത&lt;/td&gt;&lt;td&gt;16&lt;/td&gt;&lt;td&gt;16&lt;/td&gt;&lt;td&gt;32&lt;/td&gt;&lt;td&gt;64&lt;/td&gt;&lt;td&gt;128&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ത്രിപുടതാളത്തിലുള്ള പഞ്ചവാദ്യത്തിന്റെ പതികാലത്തിൽ തുടക്കത്തിൽ 1792 അക്ഷരമാണുള്ളത്‌. പഞ്ചവാദ്യത്തിലെ ഓരോ ഘട്ടത്തിലുമുള്ള മാത്രയും അക്ഷരങ്ങളുടെ എണ്ണവും താഴെ കൊടുക്കുന്നു. സീരിയൽ നമ്പർ, മാത്രയുടെ എണ്ണം, ഒരു മാത്രയിൽ ചെലുത്തിയ അക്ഷരങ്ങളുടെ എണ്ണം, ഒരു താളവട്ടത്തിൽ വരുന്ന മൊത്തം അക്ഷരങ്ങളുടെ എണ്ണം എന്ന ക്രമത്തിൽ ചേർത്തിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;td&gt;256&lt;/td&gt;&lt;td&gt;1792&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;td&gt;128&lt;/td&gt;&lt;td&gt;896&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;td&gt;64&lt;/td&gt;&lt;td&gt;448&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;td&gt;32&lt;/td&gt;&lt;td&gt;224&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;5&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;td&gt;16&lt;/td&gt;&lt;td&gt;112&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;6&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;td&gt;8&lt;/td&gt;&lt;td&gt;56&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;7&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;td&gt;4&lt;/td&gt;&lt;td&gt;28&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;8&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;td&gt;2&lt;/td&gt;&lt;td&gt;14&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;9&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;td&gt;1&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;10&lt;/td&gt;&lt;td&gt;7&lt;/td&gt;&lt;td&gt;1/2&lt;/td&gt;&lt;td&gt;31/2&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ അവസ്ഥയിൽ വന്നാൽ പിന്നീട്‌ ഏകതാളമായി പിടിച്ച്‌ താളത്തിന്റെ വേഗത പരമാവധി കൂട്ടി കലാശിയ്ക്കുകയാണ്‌ ചെയ്യുന്നത്‌.&lt;br /&gt;&lt;br /&gt;ഇവിടെ ഒരഭിപ്രായവ്യത്യാസവും രേഖപ്പെടുത്തട്ടെ. അന്നമനട പരമേശ്വരമാരാർ തയ്യാറാക്കി കലാമണ്ഡലം പ്രസിദ്ധീകരിച്ച പുസ്തകത്തിൽ കാണിച്ച കണക്കാണ്‌ മുകളിൽ കാണിച്ചത്‌. എന്നാൽ ശ്രീ.എ.എസ്സ്‌.എൻ നമ്പീശൻ തന്റെ പുസ്തകത്തിൽ പതികാലത്തിലെ അക്ഷരങ്ങളുടെ എണ്ണം 896 ആയാണ്‌ പറയുന്നത്‌. രണ്ടും ഏകദേശം ശരിയാണെന്ന് വേണം പറയാൻ. എലത്താളം പിടിയ്ക്കുന്നതിനെ അടിസ്ഥാനമാക്കി കണക്കാക്കിയാൽ ഒരു താളവട്ടത്തിൽ 1792 അക്ഷരങ്ങളും, തിമിലയെ അടിസ്ഥാനമാക്കി കണക്കാക്കിയാൽ ഒരു താളവട്ടത്തിൽ 896 അക്ഷരങ്ങളും കിട്ടുന്നതാണ്‌. പക്ഷെ പഞ്ചവാദ്യത്തിന്റെ താളത്തെ സംരക്ഷിയ്ക്കുന്നതും, താളത്തിന്റെ വിവിധ സ്ഥാനങ്ങളെ സൂചിപ്പിയ്ക്കുന്നതും, തിമിലയ്ക്കും, മദ്ദളത്തിനും സ്വതന്ത്രമായി പ്രയോഗിയ്ക്കാൻ താളത്തെ ആധാരമായി നിർത്തുന്നതും ഇലത്താളമാണ്‌. അതിനാൽ ഇലത്താളത്തിന്ന്, താളം കൈകാര്യം ചെയ്യുന്നേടത്ത്‌ കൂടുതൽ പ്രാധാന്യമുണ്ട്‌ എന്ന് അനുമാനിച്ചുകൊണ്ടാണ്‌ ഇലത്താളത്തിന്റെ കണക്ക്‌ ഇവിടെ കൊടുത്തത്‌.&lt;br /&gt;&lt;br /&gt;ഇവിടെ ശ്രദ്ധേയമായ ഒരു സംഗതി, അക്ഷരം ചെലുത്തുന്ന ക്രമം ജ്യോമട്രിക്കൽ പ്രോഗ്രഷൻ ആയതിനാൽ ഏത്‌ താളമായാലും ഒരു ഘട്ടമെത്തിയാൽ ഒരു താളവട്ടത്തിൽ വരുന്ന മൊത്തം അക്ഷരങ്ങളുടെയെണ്ണം എട്ടു കൊണ്ട്‌ ശിഷ്ടമില്ലാതെ ഹരിയ്ക്കാൻ കഴിയുന്നതായിരിയ്ക്കും. ഉദാഹരണത്തിന്നായി പഞ്ചാരിമേളം തന്നെയെടുക്കുക. അതിന്റെ മൂന്നാമത്തെ അവസ്ഥയിൽ ഒരു താളവട്ടത്തിൽ ഇരുപത്തിനാലക്ഷരമാണ്‌ വരുന്നത്‌. അതായത്‌ 6ഗുണം4=24 എന്നർത്ഥം. എന്നാൽ 8ഗുണം 3-ഉം 24 ആണ്‌. ഇവിടെ എത്തിയാൽ നാലക്ഷരങ്ങളുടെ ആറ്‌ ഖണ്ഡങ്ങൾ എന്നതിന്ന് പകരം എട്ടക്ഷരങ്ങളുടെ മൂന്ന് ഖണ്ഡമായിട്ടാണ്‌ താളം പിടിയ്ക്കുക. തൊട്ടടുത്ത നിലയിൽ 6 ഗുണം 8=48 ആണ്‌. എന്നാൽ ആറിന്റെ എട്ട്‌ ഖണ്ഡങ്ങൾക്ക്‌ പകരം എട്ടിന്റെ ആറ്‌ ഖണ്ഡങ്ങളായാണ്‌ താളം പിടിയ്ക്കുക. അതുപോലെ അവസാനത്തെ നിലയിൽ, അതായത്‌ പഞ്ചാരിമേളം ഒന്നാം കാലത്തിൽ, 6ഗുണം 6=96 ആണെങ്കിലും എട്ടിന്റെ പന്ത്രണ്ട്‌ ഖണ്ഡങ്ങളായാണ്‌ താളം പിടിയ്ക്കുക. ഈ എട്ടക്ഷരങ്ങളുടെ കൂട്ടത്തിന്‌ 'ചെമ്പടവട്ടം' അഥവാ 'തീവട്ടം' എന്നാണ്‌ പേര്‌. ഇത്‌ ചെമ്പടതാളമല്ല, ചെമ്പടവട്ടമാണ്‌. ചെമ്പടതാളത്തിന്ന് എട്ട്‌ മാത്രകളുള്ളപ്പോൾ ചെമ്പടവട്ടത്തിന്ന് എട്ടക്ഷരങ്ങളാണുള്ളത്‌. ഇതാണ്‌ മൂന്നാമത്തെ ചെമ്പട.&lt;br /&gt;&lt;br /&gt;വളരെയധികം അക്ഷരങ്ങളുള്ള ഒരു താളത്തെ വേണ്ടതുപോലെ ഉൾക്കൊള്ളാനും, വിവിധ തരത്തിൽ ആവിഷ്ക്കരിച്ചെടുക്കാനും അക്ഷരങ്ങളെ എട്ടിന്റെ പെരുക്കങ്ങളാക്കിയാൽ കൂടുതൽ സൗകര്യമുണ്ട്‌. മാത്രമല്ല അക്ഷരങ്ങളുടെ കൂട്ടങ്ങളെ ചെമ്പടവട്ടങ്ങളുടെ പെരുക്കങ്ങളായി മാറ്റിയിട്ടാണ്‌ മലയാളികൾ പറയുക. അതായത്‌ എട്ടക്ഷരങ്ങളുടെ കൂട്ടം എന്ന് പറയില്ല, പകരം ഒരു ചെമ്പടവട്ടം എന്നാണ്‌ പറയുക. ഇനിയും ഉദാഹരണങ്ങൾ പറയാം.&lt;br /&gt;&lt;br /&gt;സീരിയൽനമ്പർ, അക്ഷരങ്ങളുടെ എണ്ണം, ചെമ്പടവട്ടങ്ങളൂടെ എണ്ണം എന്നീ ക്രമത്തിൽ തയ്യാറാക്കിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;16&lt;/td&gt;&lt;td&gt;2&lt;/td&gt;&lt;td&gt;രണ്ട് ചെമ്പടവട്ടം&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;8&lt;/td&gt;&lt;td&gt;1&lt;/td&gt;&lt;td&gt;ഒരു ചെമ്പടവട്ടം&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;12&lt;/td&gt;&lt;td&gt;11/2&lt;/td&gt;&lt;td&gt;ഒന്നര ചെമ്പടവട്ടം&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;6&lt;/td&gt;&lt;td&gt;3/4&lt;/td&gt;&lt;td&gt;മുക്കാല്‍ ചെമ്പടവട്ടം&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;5&lt;/td&gt;&lt;td&gt;4&lt;/td&gt;&lt;td&gt;1/2&lt;/td&gt;&lt;td&gt;അര‍ ചെമ്പടവട്ടം&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;6&lt;/td&gt;&lt;td&gt;2&lt;/td&gt;&lt;td&gt;1/4&lt;/td&gt;&lt;td&gt;കാല്‍ ചെമ്പടവട്ടം&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;7&lt;/td&gt;&lt;td&gt;1&lt;/td&gt;&lt;td&gt;1/8&lt;/td&gt;&lt;td&gt;അരയ്ക്കാല്‍ ചെമ്പടവട്ടം&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇവിടെ പ്രത്യേകം എടുത്തു പറയേണ്ട രണ്ടു സംഗതികളുണ്ട്‌. ചെമ്പടവട്ടമെന്നാൽ ചെമ്പടതാളമല്ല. അത്‌ എട്ടക്ഷരങ്ങളുടെ ഒരു കൂട്ടമാണ്‌. താളമാകട്ടെ എട്ട്‌ മാത്രകളുടെ ഒരു കൂട്ടമാണ്‌. അടുത്തത്‌, താളംതാഴ്ത്തുക എന്ന് പറഞ്ഞാൽ, താളത്തിന്റെ വേഗത കുറയുകയല്ല മറിച്ച്‌ അതിന്നകത്തെ വിശദീകരണങ്ങൾ വർദ്ധിയ്ക്കുകയാണ്‌ ചെയ്യുന്നത്‌. താളത്തിന്റെ വേഗതയ്ക്കടിസ്ഥാനമായി വർത്തിയ്ക്കുന്ന അക്ഷരത്തിന്ന് നീളം കൂടുമ്പോഴാണ്‌ വേഗത കുറയുക. അതിവിടെ സംഭവിയ്ക്കുന്നില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2294161829900039773-1733208571005090885?l=kathaykkappuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kathaykkappuram.blogspot.com/feeds/1733208571005090885/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2294161829900039773&amp;postID=1733208571005090885' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/1733208571005090885'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/1733208571005090885'/><link rel='alternate' type='text/html' href='http://kathaykkappuram.blogspot.com/2009/04/blog-post.html' title='മൂന്നു ചെമ്പടകൾ'/><author><name>Dr.T.S.Madhavankutty</name><uri>http://www.blogger.com/profile/03697049739331669516</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-2294161829900039773.post-5087857601586240611</id><published>2009-03-01T03:45:00.000-08:00</published><updated>2009-03-10T07:17:22.484-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>പതിഞ്ഞപദങ്ങള്‍</title><content type='html'>കഥകളിയെ സ്നേഹിയ്ക്കുന്നവരുടേയും കഥകളി കലാകാരന്മാരുടേയും സംഘാടകരുടേയും, ഉറ്റ സുഹൃത്തായിരുന്ന, ഈയിടെ അകാലചരമം പ്രാപിച്ച കുഞ്ച്വേട്ടന്റെ ഷഷ്ഠിപൂര്‍ത്തി, രണ്ടുമൂന്ന് കൊല്ലം മുമ്പ് അദ്ദേഹത്തെ സ്നേഹിയ്ക്കുന്നവരെല്ലാവരും കൂടി ആഘോഷിയ്ക്കുകയുണ്ടായി. ആ അവസരത്തില്‍ നടത്തിയ ഡെമോണ്‍സ്റ്റ്രേഷനു വേണ്ടി തയ്യാറാക്കിയതാണീ ലേഖനം. ഇത് ഞാന്‍ കുഞ്ച്വേട്ടന്റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഏതെങ്കിലും ഒരു രസത്തിന്ന് പ്രാധാന്യം കൊടുത്ത്‌, തൗര്യത്രികത്തിലെ ഘടകങ്ങളെ കൊണ്ട്‌, അതിനെ വേണ്ടതുപോലെ പോഷിപ്പിയ്ക്കുകയാണല്ലോ കഥകളി അരങ്ങത്ത്‌ സംഭവിയ്ക്കുന്നത്‌. കഥാപാത്രങ്ങൾ വ്യക്തിപരമായി ആരുതന്നെ ആയിരുന്നാലും, സാത്വികാദി ഗുണഭേദങ്ങൾക്കും, ശൃംഗാരാദിരസഭേദങ്ങൾക്കുമനുസരിച്ച്‌ ആട്ടം, പാട്ട്‌, കൊട്ട്‌ എന്നിവ ചിട്ടപ്പെടുത്തുകയാണ്‌ ഇവിടെ ചെയ്യുന്നത്‌.&lt;br /&gt;&lt;br /&gt;അൽപം കൂടി വ്യക്തമാക്കാം. അഭിനയം നാലു വിധത്തിലുണ്ട്‌. കഥാപാത്രങ്ങളുടെ അനുഭവങ്ങളോട്‌ നടനിലുണ്ടാകുന്ന ആനുകൂല്യം നിമിത്തം മനസ്സുകൾ തമ്മിൽ താദാത്മ്യം പ്രാപിച്ചുണ്ടാകുന്ന അഭിനയം 'സാത്വികം'. വ്യവഹാര ഭാഷയിൽ 'ഭാവാഭിനയം' എന്നു പറയുന്നു. കരചരണാദി അംഗങ്ങളെക്കൊണ്ട്‌ മുദ്ര മുതലായവ കാണിയ്ക്കുന്നത്‌ 'ആംഗികം'. സന്ദർഭോചിതമായി സ്വരാനുസൃതമായോ അല്ലാതെയോ പറയുന്ന വാക്യങ്ങൾ 'വാചികം'. ആഭരണങ്ങൾ, മുഖത്തേപ്പ്‌ മുതലായവ 'ആഹാര്യം'.&lt;br /&gt;&lt;br /&gt;ഈ നാലുതരത്തിലുള്ള അഭിനയം കൊണ്ട്‌ ആവിഷ്കരിയ്ക്കുന്ന ഭാവങ്ങൾ നിരവധിയാണ്‌. അവയിൽ സ്ഥിരമാക്കി നിർത്തി അഭിനയിയ്ക്കാൻ കഴിയുന്ന ഭാവങ്ങൾ ഒമ്പതെണ്ണമാണ്‌. അവ രതി, ഹാസം, ശോകം, ക്രോധം, ഉത്സാഹം, ഭയം, ജുഗുപ്സ, വിസ്മയം, ശമം എന്നിവയാണ്‌. വിഭാവം, അനുഭാവം, വ്യഭിചാരി എന്നീ ഉപകരണങ്ങളെകൊണ്ട്‌ മുൻ പറഞ്ഞ ഭാവങ്ങളെ സ്ഥായിയായി നിർത്തുമ്പോൾ, നടൻ ആസ്വാദകനിലേയ്ക്കു പകരുന്നതാണ്‌ 'രസങ്ങൾ'. (വിഭാവാദികളെ വിസ്താരഭയത്താൽ ഇവിടെ വിവരിയ്ക്കുന്നില്ല.) രത്യാദി ഭാവങ്ങൾക്ക്‌ യഥാക്രമം ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നിവയാണ്‌ രസങ്ങൾ.&lt;br /&gt;&lt;br /&gt;കഥകളിയിലാകട്ടെ അരങ്ങത്ത്‌ ഭാവങ്ങൾ സ്ഥായിനിർത്തുന്നതിന്ന് വിഭാവാദികളായിരിയ്ക്കുന്ന ഉപകരണങ്ങളെ വേണ്ടത്ര ആശ്രയിയ്ക്കുന്നില്ല. മറിച്ച തൗര്യത്രികത്തിലെ ഘടകങ്ങളായ കൊട്ട്‌, പാട്ട്‌, ആട്ടം എന്നിവയെയാണ്‌ ഭാവങ്ങളെ സ്ഥായി നിർത്തി, രസങ്ങളെ പോഷിപ്പിയ്ക്കുന്നതിന്നായി ആശ്രയിയ്ക്കുന്നത്‌. ഇതാണ്‌ ആദ്യത്തെ ഖണ്ഡികയിൽ സൂചിപ്പിച്ചത്‌.&lt;br /&gt;&lt;br /&gt;ഉദാഹരണത്തിന്നായി കഥകളിത്തം തികഞ്ഞതാണെന്ന് എല്ലാവരും സമ്മതിയ്ക്കുന്ന കാലകേയവധത്തിലെ 'സലജ്ജോഹം' എന്ന രംഗമെടുക്കുക. അർജ്ജുനനും അദ്ദേഹത്തിന്റെ പിതാവിന്റെ സാരഥിയുമായ മാതലിയുമാണ്‌ അരങ്ങത്തുള്ളത്‌. ഈ രംഗത്തിന്റെ സ്ഥായിരസം വീരമാണ്‌. ആ രസത്തിന്റെ ആലംബനവിഭാവം ജേതവ്യനാണ്‌. ജേതവ്യനെന്നാൽ ജയിയ്ക്കപ്പെടെണ്ടുന്നവനെന്നർത്ഥം. അർജ്ജുനന്റെ ജേതവ്യന്മാർ കൗരവരാണെന്ന് പ്രസിദ്ധമാണ്‌. മാത്രമല്ല, പ്രസ്തുത കഥയിൽ അർജ്ജുനന്റെ ജേതവ്യന്മാരാകട്ടെ ദേവശത്രുക്കളുമാണ്‌. ഇവർ രണ്ടുപേരും ആ രംഗത്ത്‌ ഹാജരില്ല. ഹാജരുള്ളതോ സ്വപക്ഷക്കാരനായ മാതലിയും. പാരമ്പര്യ സൗന്ദര്യശാസ്ത്രവിധിപ്രകാരം രസപോഷണത്തിന്നാവശ്യമായ ആലംബനവിഭാവം ഇവിടെ ലഭ്യമല്ലെന്നർത്ഥം. അവിടെ രസപോഷണത്തിന്നുപാധിയായി ലഭ്യമായത്‌ തൗര്യത്രികത്തിലെ ഘടകങ്ങളാണ്‌. അത്‌ വേണ്ടതുപോലെ ഉപയോഗിച്ചു കൊണ്ടാണ്‌ ആ രംഗം ചിട്ടപ്പെടുത്തിയിരിയ്ക്കുന്നതെന്ന് അത്‌ നേരിട്ടു കണ്ടാലറിയാവുന്നതാണ്‌.&lt;br /&gt;&lt;br /&gt;ഇപ്രകാരം ചിട്ടപ്പെടുത്തിയെടുത്ത നിരവധി ഘടകങ്ങൾ കഥകളിയിലുണ്ട്‌. അഷ്ടകലാശം, തിരനോക്ക്‌, സാരി മുതയാലവ ഈ വിഭാഗത്തിൽപ്പെടുന്നതാണ്‌. ഇങ്ങനെയുള്ള ചിട്ടപ്പെടുത്തലുകൾക്കടിസ്ഥാനമായി വർത്തിയ്ക്കുന്ന കാര്യങ്ങൾ മൂന്നെണ്ണമാണ്‌. അവ, മുമ്പു സൂചിപ്പിച്ച 'പ്രാധാന്യേന വർത്തിയ്ക്കുന്ന' രസം, വേഷം, താളം എന്നിവയാണ്‌.&lt;br /&gt;&lt;br /&gt;ആട്ടം, കൊട്ട്‌, പാട്ട്‌ എന്നിവ കൊണ്ട്‌ അരങ്ങത്ത്‌ സ്ഥായിയായി നിലനിർത്തപ്പെടുന്ന രസമാണ്‌ 'പ്രാധാന്യേന വർത്തിയ്ക്കുന്ന രസം' എന്ന പദം കൊണ്ടുദ്ദേശ്ശിയ്ക്കുന്നത്‌. അതിനെ 'അംഗിരസം' എന്നു വിളിയ്ക്കാം. ഈ പദത്തിന്നു പ്രാധാന്യേന വർത്തിയ്ക്കുന്ന രസമെന്നതിന്നുപുറമേ, അംഗങ്ങളുള്ള രസമെന്നും അർത്ഥം പറയാം. ഇവിടത്തെ അംഗങ്ങൾ തൗര്യത്രികമായ കൊട്ടും, പാട്ടും, ആട്ടവുമാണ്‌.&lt;br /&gt;&lt;br /&gt;വേഷം എന്നു പറയുമ്പോൾ പച്ച, കത്തി, താടി മുതലായവയെയാണ്‌ ഉദ്ദേശ്ശിയ്ക്കുന്നത്‌. കഥാപാത്രങ്ങൾ വ്യക്തിപരമായി ആരുതന്നെ ആയിരുന്നാലും കഥകളിചിട്ടകളിൽ അതിന്ന് അത്ര പ്രാധാന്യമില്ല. അവിടെ കാര്യം ഏതുവേഷമാണ്‌ എന്നതാണ്‌. അതുകൊണ്ടു തന്നെ രാജസഗുണയുക്തനായ തെക്കൻ രാജസൂയത്തിലെ ജരാസന്ധൻ കത്തിയും, അതിന്നനുസരിച്ച ചടങ്ങുകളുമുള്ള വേഷമാണ്‌. എന്നാൽ വടക്കൻ രാജസൂയത്തിലെ താമസപ്രകൃതിയായ ജരാസന്ധൻ താടിയാണ്‌. ആള്‌ ജരാസന്ധൻ തന്നെ. നരകാസുരവധത്തിലാകട്ടെ, ഒരേ നരകാസുരൻ തന്നെ ആദ്യഭാഗത്ത്‌ കത്തിയും അവസാനഭാഗത്ത്‌ താടിയുമാണ്‌. അപ്പോൾ അതാതിന്നനുസരിച്ച ചിട്ടയുമുണ്ട്‌.&lt;br /&gt;&lt;br /&gt;അരങ്ങത്തെ എല്ലാ വ്യവഹാരങ്ങൾക്കും ആധാരമായി വർത്തിയ്ക്കുന്നത്‌ താളമാണ്‌. ഒരു നൂലിൽ കോർത്തെടുത്തതുപോലെ കൊട്ടും, പാട്ടും, ആട്ടവുമെല്ലാം വളരെ ചിട്ടയോടെ മേളിച്ചു പ്രവർത്തിയ്ക്കുന്നത്‌ താളത്തിന്റെ സഹായത്താലാണ്‌. അതിനാൽ താളത്തെ കൂടി കണക്കിലെടുക്കാതെ ചിട്ടകൾ സ്വരൂപപ്പെടുത്തുവാൻ സാധിയ്ക്കുന്നതല്ല.&lt;br /&gt;&lt;br /&gt;താളത്തിന്ന് മൂന്ന് അവസ്ഥകളാണുള്ളത്‌. വിളംബം, മദ്ധ്യം, ദ്രുതം. ഇത്‌ കഥകളിയിൽ മാത്രമല്ല, സംഗീതത്തിലും മേളത്തിലും ഒക്കെ കാണാവുന്നതാണ്‌. ഇവയ്ക്കുള്ള മലയാളി പേരുകളാണ്‌ ക്രമേണ പതിഞ്ഞത്‌, ഇടമട്ട്‌, മുറുകിയത്‌ എന്നിവ. ഇതിൽ പതിഞ്ഞ അവസ്ഥയിൽ പദം കൈകാര്യം ചെയ്യുമ്പോൾ ആ പദങ്ങളെ പതിഞ്ഞപദങ്ങൾ എന്നു പറയുന്നു. സാങ്കേതികമായ നിരവധി മേന്മകൾ ഈ പതിഞ്ഞപദങ്ങൾക്കുണ്ട്‌. അവയാണ്‌ ഇവിടത്തെ പ്രതിപാദ്യ വിഷയം.&lt;br /&gt;&lt;br /&gt;തുടർന്നുള്ള വ്യവഹാരത്തിന്റെ സൗകര്യത്തിന്നായി മാത്രാ, അക്ഷരം എന്നീ രണ്ടു പദങ്ങളെ ഇവിടെ അവതരിപ്പിയ്ക്കുന്നു. ഈ പദങ്ങൾക്കുള്ള നിരുക്തി ഇവിടെ പ്രതിപാദിയ്ക്കുന്നതു പോലെത്തന്നെയാണ്‌ ശാസ്ത്രങ്ങളിലും പറയുന്നത്‌ എന്നുറയ്ക്കേണ്ട. ഇനി വരുന്ന വ്യവഹാരത്തിന്റെ സൗകര്യത്തിന്നായി, അഥവാ ഇവിടത്തെ ആവശ്യങ്ങൾക്കു മാത്രമായി, ഈ അർത്ഥങ്ങൾ കൽപിച്ചിരിയ്ക്കുന്നു എന്നു മാത്രം കരുതിയാൽ മതി.&lt;br /&gt;&lt;br /&gt;എല്ലാ താളങ്ങളും തുല്ല്യങ്ങളായ ഖണ്ഡങ്ങളായി വിഭജിച്ചാണ്‌ പിടിയ്ക്കുക. ഉദാഹരണമായി ചെമ്പട താളത്തിന്ന് 8 ഖണ്ഡങ്ങളാണുള്ളത്‌. ചമ്പയ്ക്ക്‌ 10 ഖണ്ഡങ്ങൾ, അടന്തയ്ക്ക്‌ 14 ഖണ്ഡങ്ങൾ, പഞ്ചാരിയ്ക്ക്‌ 6 ഖണ്ഡങ്ങൾ എന്നതാണ്‌ ക്രമം. ഈ ഖണ്ഡങ്ങളെ മാത്ര എന്നു വിളിയ്ക്കാം. അപ്പോൾ ചെമ്പടയ്ക്ക്‌ 8 മാത്രകളുണ്ട്‌. അതുപോലെ ചമ്പയ്ക്ക്‌ 10-ഉം, അടന്തയ്ക്ക്‌ 14-ഉം, പഞ്ചാരിയ്ക്ക്‌ 6-ഉം മാത്രകളുണ്ട്‌ എന്നർത്ഥം.&lt;br /&gt;&lt;br /&gt;സമയത്തിന്റെ അളവാണ്‌ 'അക്ഷരം'. ഒരു ഹ്രസ്വാക്ഷരം ഉച്ചരിയ്ക്കുന്നതിന്നുള്ള സമയദൈർഘ്യത്തെ അക്ഷരമെന്നു വിളിയ്ക്കാം.&lt;br /&gt;ഒരു നിയതമായ എണ്ണം details-അക്ഷരങ്ങൾ-അടങ്ങിയത്‌ മുറുകിയത്‌ ആണെങ്കിൽ, അതിന്റെ കൃത്യം ഇരട്ടി details ഉള്ളത്‌ ഇടമട്ടും, അതിന്റെയിരട്ടി details ഉള്ളത്‌ പതിഞ്ഞതുമാകുന്നുവെന്നു പറയാം.&lt;br /&gt;&lt;br /&gt;കാലം പതിയ്ക്കുന്നതിന്ന് കേരളത്തിന്റേതായ ഒരു തന്ത്രമുണ്ട്‌. താളത്തിന്റെ ഓരോ മാത്രയിലും, അക്ഷരങ്ങൾ ചെലുത്തുകയെന്നതാണ്‌ ആ തന്ത്രം. Geomatrical Progression-ൽ ആണ്‌ അക്ഷരങ്ങൾ ചെലുത്തുന്നത്‌.&lt;br /&gt;&lt;br /&gt;ഉദാഹരണത്തിന്നായി ചെമ്പട താളം തന്നെയെടുക്കുക. അതിന്ന് 8 മാത്രകളാണുള്ളത്‌. ഓരോ മാത്രയ്ക്കും ഓരോ അക്ഷരം വീതം നീളമുണ്ടെങ്കിൽ, മൊത്തം എട്ടക്ഷരമായി. ഇതിനെ standard size ആയി കണക്കാക്കുക. കാലം പതിയ്ക്കേണ്ടിവരുമ്പോൾ, ഓരോ മാത്രയിലും geomatrical progression-ൽ അക്ഷരങ്ങൾ ചെലുത്തണം. അപ്പോൾ രണ്ടാമത്തെ നില, ഓരോ മാത്രയിലും രണ്ടക്ഷരം വീതമാണുള്ളത്‌. അതായത്‌ മൊത്തം പതിനാറക്ഷരമെന്നർത്ഥം. അടുത്തത്‌ ഓരോന്നിലും, നാലക്ഷരം വീതം ചെലുത്തുന്നതാണ്‌. ഇവിടെ മൊത്തം 32 അക്ഷരങ്ങൾ വരുന്നു. ഇങ്ങനെ എത്ര വേണമെങ്കിലും പതിച്ചെടുക്കാവുന്നതാണ്‌.&lt;br /&gt;&lt;br /&gt;ഇവിടെ അത്രതന്നെ സംഗതമല്ലാത്ത ഒരു കാര്യം, പ്രസംഗവശാലൊന്നു പറഞ്ഞുവെയ്ക്കട്ടെ. ജ്യോമട്രിക്കൽ പ്രോഗ്രഷൻ പ്രകാരം അക്ഷരങ്ങൾ ചെലുത്തി എത്ര വേണമെങ്കിലും കാലം താഴ്ത്തിയെടുക്കാൻ കഴിയുമെന്ന് പറഞ്ഞുവല്ലോ. ഇങ്ങനെ പതിച്ചെടുക്കുമ്പോൾ ഏതു താളമായാലും, ഒരവസ്ഥയിലെത്തുമ്പോൾ, മൊത്തം അക്ഷരങ്ങളെ 8 കൊണ്ട്‌ കൃത്യമായി ഹരിയ്ക്കാൻ പറ്റുന്ന നില വരുന്നു. അവിടുന്നങ്ങോട്ട്‌ പുരോഗമിയ്ക്കുമ്പോഴൊക്കെ ഈ നില തുടരുകയും ചെയ്യുന്നു. ഈയവസ്ഥ മുതൽക്കങ്ങോട്ട്‌ എട്ടിന്റെ ചക്രങ്ങളായിട്ടാണ്‌ താളം പിടിയ്ക്കുക. ഇത്‌ ചെമ്പട താളമല്ല, ചെമ്പടവട്ടമാണ്‌. വലിയ താളവട്ടങ്ങളിൽ കുറേയധികം അക്ഷരങ്ങളുണ്ടാകുമല്ലോ. അവയെ എട്ടിന്റെ ഗുണിതങ്ങളായി പിടിച്ചാൽ കൂടുതൽ സൗകര്യമുണ്ട്‌. അതിനാലായിരിയ്ക്കണം ഇങ്ങനെയൊരു പദ്ധതി നിലവിൽ വന്നത്‌. ഇത്‌ കേരളത്തിൽ മാത്രം കണ്ട്‌ വരുന്ന ഒരു പ്രവണതയാണ്‌.&lt;br /&gt;&lt;br /&gt;കഥകളിയിലെ പതിഞ്ഞകാലത്തിൽ, ഒരു മാത്രയിൽ നാലക്ഷരങ്ങളാണുണ്ടാവുക. അപ്പോൾ ഇടമട്ടിൽ രണ്ടക്ഷരങ്ങളും, മുറുകിയതിൽ ഓരോ അക്ഷരം വീതവും, ഓരോ മാത്രയിലും ഉണ്ടായിരിയ്ക്കും.&lt;br /&gt;&lt;br /&gt;കഥകളിയിൽ വിവിധ താളങ്ങൾ ഉപയോഗിച്ചുവരുന്നു. അവയിൽ കാലങ്ങൾ മാറ്റി പ്രയോഗിയ്ക്കുന്ന, പ്രധാനപ്പെട്ട താളങ്ങൾ നാലെണ്ണമാണ്‌. അവ ചെമ്പട, അടന്ത, ചമ്പ, പഞ്ചാരി എന്നിവയാണ്‌. ഇവയ്ക്കോരോന്നിന്നും, മൂന്നു കാലങ്ങളിലും വരുന്ന അക്ഷരങ്ങളുടെ ക്രമം താഴെ കൊടുക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;tbody&gt;&lt;tr&gt;&lt;td&gt;SL.No&lt;/td&gt;&lt;td&gt;താളം&lt;/td&gt;&lt;td&gt;മാത്ര&lt;/td&gt;&lt;td&gt;അക്ഷരങ്ങള്‍&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;-&lt;/td&gt;&lt;td&gt;-&lt;/td&gt;&lt;td&gt;-&lt;/td&gt;&lt;td&gt;മുറുകിയത്&lt;/td&gt;&lt;td&gt;ഇടമട്ട്&lt;/td&gt;&lt;td&gt;പതിഞ്ഞത്&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;ചെമ്പട&lt;/td&gt;&lt;td&gt;8&lt;/td&gt;&lt;td&gt;8&lt;/td&gt;&lt;td&gt;16&lt;/td&gt;&lt;td&gt;32&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;അടന്ത&lt;/td&gt;&lt;td&gt;14&lt;/td&gt;&lt;td&gt;14&lt;/td&gt;&lt;td&gt;28&lt;/td&gt;&lt;td&gt;56&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;ചമ്പ&lt;/td&gt;&lt;td&gt;10&lt;/td&gt;&lt;td&gt;10&lt;/td&gt;&lt;td&gt;20&lt;/td&gt;&lt;td&gt;40&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;പഞ്ചാരി&lt;/td&gt;&lt;td&gt;6&lt;/td&gt;&lt;td&gt;6&lt;/td&gt;&lt;td&gt;12&lt;/td&gt;&lt;td&gt;24&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചെമ്പടയിലോ അല്ലെങ്കിൽ അടന്തയിലോ ആണ്‌ ബഹുഭൂരിപക്ഷം പതിഞ്ഞപദങ്ങളും കാണുന്നത്‌. ചമ്പ പതിഞ്ഞത്‌ വളരെ ദുർല്ലഭവും, പഞ്ചാരി പതിഞ്ഞത്‌ പതിവില്ലാത്തതുമായി കാണുന്നു. പഞ്ചാരി ഇടമട്ട്‌ ദുർല്ലഭമായി കണ്ടുവരുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ഇതിൽ ശ്രദ്ധേയമായ ഒരു കാര്യം, പതിഞ്ഞത്‌ എന്നു പറയുമ്പോൾ, മുറുകിയത്‌ എന്നു പറയുന്ന അവസ്ഥയേക്കാൾ കൂടുതൽ അക്ഷരങ്ങൾ ഉള്ളതെന്നർത്ഥം. അതിനാൽ മൊത്തം താളത്തിന്റെ 'അവകാശം' span വർദ്ധിയ്ക്കുന്നു. അതിലെല്ലാം നിറച്ചെടുക്കുന്നതിന്ന് കൂടുതൽ details ആവശ്യമായി തീരുന്നു. അതായത്‌ മുറുകിയതിനേക്കാൾ കൂടുതൽ details ഇടമട്ടിലും, അതിനേക്കാൾ കുടുതൽ details പതിഞ്ഞതിലും കാണുന്നു എന്നർത്ഥം.&lt;br /&gt;&lt;br /&gt;അതായത്‌ കാലം താഴ്ത്തുക എന്നു പറയുമ്പോൾ, താളത്തിന്റെ വേഗത കുറയുക എന്നല്ല അർത്ഥം. മറിച്ച്‌ താളത്തിന്നകത്തെ അവകാശം വർദ്ധിയ്ക്കുകയെന്നും, അതുകൊണ്ടുതന്നെ details കൂടുക എന്നുമാണ്‌ അർത്ഥം. വേഗതയുടെ അടിസ്ഥാനഘടകമായ അക്ഷരത്തിന്റെ നീളത്തിന്ന് ഇവിടെ ഒന്നും സംഭവിയ്ക്കുന്നില്ല. എന്നാൽ ആ ഘടകത്തിന്റെ എണ്ണം കൂടുന്നതിന്നാൽ വേഗത കുറഞ്ഞതായി തോന്നുകയാണ്‌ ചെയ്യുന്നത്‌.&lt;br /&gt;&lt;br /&gt;എന്നാൽ ചില സന്ദർഭങ്ങളിൽ കഥകളിയിൽ താളത്തിന്റെ വേഗത കൂട്ടേണ്ടിവരാറുണ്ട്‌. അപ്പോൾ അക്ഷരത്തിന്റെ നീളം കുറയ്ക്കുകയാണ്‌ ചെയ്യുക. അതാത്‌ കാലങ്ങൾക്ക്‌ നിയതമായി ഉണ്ടായിരിയ്ക്കേണ്ട അക്ഷരങ്ങളുടെ എണ്ണം നിശ്ചയമായും ഉണ്ടായിരിയ്ക്കേണ്ടതാണ്‌. ഇതിനെ 'തള്ളി പിടിയ്ക്കുക' എന്നാണു പറയുക.&lt;br /&gt;&lt;br /&gt;ഒരു മാത്രയിൽ നാലക്ഷരങ്ങൾ എന്ന ക്രമത്തിൽ കാലം പതിച്ചാണ്‌ കഥകളിയിൽ പതിഞ്ഞകാലം കൈകാര്യം ചെയ്യുന്നതെന്ന് മുമ്പു പറഞ്ഞുവല്ലോ. അപ്പോൾ ഒരു താളവട്ടത്തിൽ, ചെമ്പടയിൽ മുപ്പത്തിരണ്ടക്ഷരങ്ങളും, അടന്തയിൽ അമ്പത്തിയാറക്ഷരങ്ങളും, ചമ്പയിൽ നാൽപതക്ഷരങ്ങളും ആണുണ്ടാവുക.&lt;br /&gt;&lt;br /&gt;തോഡി, ശങ്കരാഭരണം, കാംബോജി എന്നീ രാഗങ്ങളിലാണ്‌ കൂടുതൽ പതിഞ്ഞപദങ്ങൾ കണ്ടുവരുന്നത്‌. ബിലഹരി, മുഖാരി, സാവേരി എന്നീ രാഗങ്ങളിലും ദുർല്ലഭം പതിഞ്ഞപദങ്ങളുണ്ട്‌. എന്നാൽ കത്തിയുടെ പതിഞ്ഞപദങ്ങളെല്ലാം തന്നെ പാടിരാഗത്തിലുള്ളതാണ്‌. കഥകളിയിൽ മാത്രം കണ്ടുവരുന്ന ഒരു രാഗമാണിത്‌. സോപാനസംഗീതത്തിലും കുറേശ്ശെ കാണുന്നുണ്ട്‌. കർണ്ണാടകസംഗീതത്തിൽ പാടി എന്ന പേരിൽ ഒരു രാഗമുണ്ട്‌. അത്‌ മായാമാളവഗൗളയുടെ ജന്യമായ വളരേ വ്യത്യസ്ഥമായ മറ്റൊരു രാഗമാണ്‌. കഥകളിയിലെ പാടിയാകട്ടെ ഹരികാംബോജിയുടെ ജന്യരാഗമാണ്‌.&lt;br /&gt;&lt;br /&gt;കത്തിയും പച്ചയുമാണ്‌ പതിഞ്ഞപദങ്ങളാടുന്ന പ്രധാനവേഷങ്ങൾ. കത്തിയിൽ നരകാസുരൻ, ബാലിവിജയത്തിൽ രാവണൻ എന്നീ വേഷങ്ങളും, പച്ചയിൽ കാലകേയവധത്തിൽ അർജ്ജുനൻ, നളചരിതം രണ്ടാം ദിവസത്തിൽ നളൻ എന്നീ വേഷങ്ങളും പതിഞ്ഞപദങ്ങളുള്ള വേഷങ്ങൾക്കുദാഹരണങ്ങളാണ്‌. മിനുക്കിൽ ചില സ്ത്രീ വേഷത്തിന്ന് പതിഞ്ഞപദമുണ്ട്‌. നരകാസുരവധത്തിലെ ലളിത, കാലകേയവധത്തിലെ ഉർവ്വശി എന്നീ വേഷങ്ങൾ പതിഞ്ഞപദങ്ങളുള്ള സ്ത്രീവേഷങ്ങളാണ്‌. പച്ചയിൽ മുടിയെന്നറിയപ്പെടുന്ന കൃഷ്ണവേഷത്തിന്ന് പതിഞ്ഞപദങ്ങളുണ്ട്‌. നരകാസുരവധത്തിലേയും, സുഭദ്രാഹരണത്തിലേയും കൃഷ്ണൻ ഉദാഹരണമായി പറയാവുന്നതാണ്‌.&lt;br /&gt;&lt;br /&gt;ചില പദങ്ങളുടെ ആദ്യഭാഗം മാത്രം പതിഞ്ഞകാലത്തിൽ കാണാം. കിർമ്മീരവധത്തിലെ ലളിതയുടെ പദം അങ്ങിനെയാണ്‌.&lt;br /&gt;&lt;br /&gt;ബഹുഭൂരിപക്ഷം പതിഞ്ഞപദങ്ങളും നായകനും നായികയും തമ്മിലുള്ള രതി ആവിഷ്കരിയ്ക്കുന്നവയാണ്‌. അതായത്‌ സംഭോഗശൃംഗാരം സ്ഥായിയാട്ടുള്ള രംഗങ്ങൾ എന്നർത്ഥം. അതുകൊണ്ടുതന്നെ ഈ പദങ്ങൾക്ക്‌ 'ശൃംഗാരപദങ്ങൾ' എന്നു പേരുണ്ട്‌. മറിച്ചും പറയാറുണ്ട്‌. അതായത്‌ ശൃംഗാരരസപ്രധാനങ്ങളായ പദങ്ങൾക്ക്‌ പതിഞ്ഞപദങ്ങൾ എന്ന പേര്‌ പ്രചാരത്തിലുണ്ട്‌.&lt;br /&gt;&lt;br /&gt;എന്നാൽ കോട്ടയത്തു തമ്പുരാന്റെ പദങ്ങൾ അങ്ങനെയല്ല. മുമ്പു പറഞ്ഞതുപോലെയുള്ള ശൃംഗാരപദങ്ങൾക്കു പുറമേ വിവിധ രസപ്രധാനങ്ങളായ പദങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്‌. താഴെ കാണിച്ച പട്ടിക ശ്രദ്ധിയ്ക്കുക.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table border="1"&gt;&lt;br /&gt;&lt;tbody&gt;&lt;tr&gt;&lt;br /&gt;&lt;td&gt;SL.No&lt;/td&gt;&lt;br /&gt;&lt;td&gt;കഥ&lt;/td&gt;&lt;br /&gt;&lt;td&gt;പദം&lt;/td&gt;&lt;td&gt;കഥാപാത്രങ്ങള്‍&lt;/td&gt;&lt;td&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;1&lt;/td&gt;&lt;td&gt;കല്യാണസൌഗന്ധികം&lt;/td&gt;&lt;td&gt;പാഞ്ചാലരാജതനയേ&lt;/td&gt;&lt;td&gt;ഭീമന്‍,പാഞ്ചാലി&lt;/td&gt;&lt;td&gt;നായകന്‍,നായിക&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;2&lt;/td&gt;&lt;td&gt;കല്യാണസൌഗന്ധികം&lt;/td&gt;&lt;td&gt;അര്‍ച്ചനം ചെയ്തു&lt;/td&gt;&lt;td&gt;ഭീമന്‍,ഘടോല്‍ക്കചന്‍&lt;/td&gt;&lt;td&gt;അച്ഛന്‍,മകന്‍&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;3&lt;/td&gt;&lt;td&gt;ബകവധം&lt;/td&gt;&lt;td&gt;താപസകുലതിലകാ&lt;/td&gt;&lt;td&gt;ഭീമന്‍,വ്യാസന്‍&lt;/td&gt;&lt;td&gt;ശിഷ്യന്‍,ഗുരു&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;4&lt;/td&gt;&lt;td&gt;കാലകേയവധം&lt;/td&gt;&lt;td&gt;പാണ്ഡവന്റെ രൂപം&lt;/td&gt;&lt;td&gt;ഉര്‍വശി,തോഴി&lt;/td&gt;&lt;td&gt;നായിക,സഖി&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;div align="left"&gt;മന്ത്രേടത്തുനമ്പൂതിരിയുടെ സുഭദ്രാഹരണത്തിലെ 'കഷ്ടം ഞാൻ കപടം കൊണ്ടു' എന്ന പദം ഇവിടെ സ്മർത്തവ്യമാണ്‌. ഇത്‌ അർജ്ജുനന്റെ കൃഷ്ണനോടുള്ള പദമാണ്‌. ദൈവതുല്യനായ ശ്രീകൃഷ്ണൻ കപടസന്യാസി വേഷധാരിയായ തന്റെ കാൽക്കൽ നമസ്ക്കരിച്ചതിലുള്ള അർജ്ജുനന്റെ ജാള്യതയാണ്‌ ഇതിലെ അംഗിരസം.&lt;br /&gt;&lt;br /&gt;കാലം ഇങ്ങിനെ പതിയ്ക്കുന്നതുകൊണ്ടുള്ള നേട്ടമെന്താണ്‌ എന്നതാണ്‌ അടുത്തതായി ചിന്തിയ്ക്കേണ്ടത്‌.&lt;br /&gt;&lt;br /&gt;ധാരാളം അക്ഷരങ്ങൾ ഉപയോഗയോഗ്യമായി ലഭിയ്ക്കുന്നു എന്നതാണ്‌ ഏറ്റവും പ്രായോഗികതലത്തിലുള്ള മെച്ചം. അതുകൊണ്ടുതന്നെ ആവിഷ്ക്കരിയ്ക്കേണ്ടതിനെ വളരെ വിസ്തരിച്ചുതന്നെ ധാരാളം അക്ഷരങ്ങൾ ഉപയോഗിച്ച്‌ ആവിഷ്ക്കരിയ്ക്കുവാൻ സാധിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;വിസ്തരിയ്ക്കുക എന്നു പറയുമ്പോൾ, പ്രതിപാദ്യത്തിന്റെ ലഘു (fine) ആയ വിശദീകരണങ്ങൾ (details) കൂടി ആവിഷ്ക്കരിയ്ക്കുക എന്നർത്ഥം. "കുഞ്ജരസമാനഗമനേ"! എന്നു വിളിയ്ക്കുമ്പോൾ, ആനയുടെ നടത്തത്തിന്നും നായികയുടെ നടത്തത്തിനും തമ്മിലുള്ള സാധർമ്മ്യങ്ങൾ എല്ലാ ലഘുവിശദീകരണങ്ങളോടുകൂടി ആവിഷ്ക്കരിയ്ക്കുവാൻ ധാരാളം അക്ഷരങ്ങൾ വേണം. കാലം പതിയ്ക്കുമ്പോഴാണ്‌ അതു ലഭ്യമാകുന്നത്‌.&lt;br /&gt;&lt;br /&gt;അക്ഷരങ്ങളുടെ ധാരാളിത്തം കൊണ്ടുതന്നെ നൃത്തത്തിലും വിവിധതരത്തിലുള്ള patterns ആവിഷ്ക്കരിയ്ക്കുവാൻ സാധിയ്ക്കുന്നു. ഇതു പറഞ്ഞറിയിയ്ക്കാൻ കഴിയുന്നതല്ല, അനുഭവിച്ചറിയേണ്ടതാണ്‌.&lt;br /&gt;&lt;br /&gt;അങ്ങനെ ചിട്ടപ്പെടുത്തിയ പതിഞ്ഞപദങ്ങൾക്കെല്ലാം ചില പ്രത്യേക സ്വഭാവം കാണാം. അവയെകുറിച്ച്‌ കുറഞ്ഞൊന്ന് പര്യാലോചിയ്ക്കുകയാണിവിടെ.&lt;br /&gt;&lt;br /&gt;ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത, അവയുടേയെല്ലാം പ്രമേയം അതീവ ലളിതവൽകൃതമാണ്‌ എന്നതാണ്‌. കാര്യമായ സന്ദേശങ്ങളൊന്നും പ്രസ്തുത രംഗങ്ങൾ കൈകാര്യം ചെയ്യുന്നില്ല. നായികയുടേയോ, ഉദ്യാനത്തിന്റേയോ സൗന്ദര്യവർണ്ണന പോലുള്ള കാര്യങ്ങൾ അവിടെ നടക്കുന്നു. അതിന്നു മറുപടിയായി അന്യകഥാപാത്രം എന്തെങ്കിലും പറഞ്ഞുവെയ്ക്കുകയും ചെയ്യുന്നു. ഇവിടെ ലഭ്യമായ പ്രമേയത്തിനെ കഥകളിയുടെ ചിട്ടവട്ടങ്ങളെക്കൊണ്ട്‌, ലഘുവിശദീകരണങ്ങൾ കൂടി ആവിഷ്ക്കരിയ്ക്കുമാറ്‌ അവതരിപ്പിയ്ക്കുകയാണ്‌ ചെയ്യുന്നത്‌. അതായത്‌ പ്രമേയം അതീവ ലളിതവത്ക്കരിച്ച്‌ കഥകളിയുടെ ചിട്ടവട്ടങ്ങളെക്കൊണ്ട്‌ ആ രംഗത്തെ അന്യൂനമായ ഒന്നാക്കി ഉയർത്തുന്നു എന്നർത്ഥം. 'കമലദളം', 'ഏകലോചനം', 'കേകി' എന്നീ പേരുകളിലുള്ള രംഗങ്ങൾ ഈ വിഭാഗത്തിൽ പെടുന്നവയാണ്‌.&lt;br /&gt;&lt;br /&gt;അതുപോലെത്തന്നെ ഇത്തരം പദങ്ങളിൽ ഇതിവൃത്തസംബന്ധിയായ കാര്യമായ സംഭവവികാസങ്ങളൊന്നും (turning points) നടക്കുന്നില്ല. മാത്രമല്ല, ഇതിന്നു മറുപടിയായ തൊട്ടടുത്ത പദത്തിൽ പ്രസ്തുത സംഭവവികാസം സംഭവിയ്ക്കുന്നതായി കാണുകയും ചെയ്യാം. കല്യാണസൗഗന്ധികത്തിലെ പതിഞ്ഞപദം ഇതിന്നുദാഹരണമാണ്‌. പ്രസിദ്ധമായ 'പാഞ്ചാലരാജതനയേ' എന്നു തുടങ്ങുന്ന ശങ്കരാഭരണരാഗത്തിൽ, ചെമ്പട താളത്തിലുള്ള പ്രസ്തുത പദത്തിൽ, 'ഈ കാണുന്ന പാറപ്പുറത്തിരുന്ന് നമുക്ക്‌ കുറച്ചു നേരം വിശ്രമിയ്ക്കാം' എന്നു മാത്രമാണ്‌ പറയുന്നത്‌. കൂട്ടത്തിൽ നായികയുടെ സൗന്ദര്യം, സ്വഭാവം, കുലമഹിമ മുതലായവയെ സൂചിപ്പിയ്ക്കുന്ന കുറേ സംബോധനകളുമുണ്ട്‌. കഥാഗതിയെ നിയന്ത്രിയ്ക്കുന്ന കാര്യങ്ങളൊന്നും അതിലില്ല. തൊട്ടടുത്ത പാഞ്ചാലിയുടെ മറുപടിപദത്തിൽ അതുണ്ടുതാനും. തന്റെ കയ്യിലിരിയ്ക്കുന്നതായ മനോഹരമായ സൗഗന്ധിക പുഷ്പത്തിൽ തനിയ്ക്കാഗ്രഹമുണ്ടെന്നും, ആയത്‌ കുറേകൂടി സംഘടിപ്പിച്ചു തരണമെന്നും, പാഞ്ചാലി ആ പദത്തിലാവശ്യപ്പെടുന്നു. ഇതിവൃത്തത്തിന്റെ തുടർന്നുള്ള ഗതിയ്ക്കടിസ്ഥാനം ഈ ആവശ്യപ്പെടലാണ്‌.&lt;br /&gt;&lt;br /&gt;കഥാസന്ദർഭം, കഥാപാത്രത്തിന്റെ നില, അംഗിരസം, വേഷം, താളം, ആര്‌ ആരോടു പറയുന്നു, പുരുഷന്റെ അഥവാ സ്ത്രീയുടെ പദമാണോ, പുരുഷനോട്‌ അഥവാ സ്ത്രീയോടുള്ള പദമാണോ എന്നീ എട്ട്‌ നാട്യസംബന്ധിയായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്‌ എല്ലാ പതിഞ്ഞപദങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. പതിഞ്ഞപദങ്ങളെ കുറിച്ചു പഠിയ്ക്കുകയെന്നു പറയുമ്പോൾ, അവയിൽ ഈ ഘടകങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യപ്പെട്ടിരിയ്ക്കുന്നു എന്നുള്ളതിന്റെ വിസ്തരിച്ചുള്ള പഠനമാണ്‌ നടക്കുന്നത്‌.&lt;br /&gt;&lt;br /&gt;സാധാരണയായി പതിഞ്ഞപദങ്ങൾക്ക്‌ നിയതമായ ഒരു ഘടനയുണ്ട്‌. ഒമ്പത്‌ ഘടകങ്ങളായി ഈ ഘടനയേ തിരിച്ചുവെയ്ക്കാവുന്നതാണ്‌. അവ: യഥാക്രമം പ്രവേശം, നോക്കിക്കാണൽ, പല്ലവി, വട്ടംവെച്ചുകലാശം, വിപുലീകൃത (amplifide) മുദ്രകൾ, ഇരട്ടി, മറുപടിപദം, ആട്ടം, നിഷ്ക്രമണം എന്നിവയാണ്‌. ഈ ഒമ്പത്‌ ഘടകങ്ങളും വേണ്ടതുപോലെ ചിട്ടപ്പെടുത്തുമ്പോഴാണ്‌ ആ ആവിഷ്ക്കാരം കഥകളിയായി മാറുന്നത്‌.&lt;br /&gt;&lt;br /&gt;എന്നാൽ എല്ലാ പദങ്ങളിലും, ഈ ഒമ്പതു ഘടകങ്ങൾ ഒരേ പ്രാധാന്യത്തോടെയാണ്‌ വർത്തിയ്ക്കുന്നത്‌ എന്നു ധരിയ്ക്കരുത്‌. കഥാസന്ദർഭം എന്നു തുടങ്ങുന്ന മുകളിൽ സൂചിപ്പിച്ചതായ എട്ട്‌ ഘടകങ്ങൾക്ക്‌ ഇണങ്ങുന്ന രീതിയിലാണ്‌ ഈ ഒമ്പതെണ്ണം ചിട്ടപ്പെടുത്തുക. അപ്പോൾ ചില പദങ്ങളിൽ ചിലത്‌ വിസ്തരിച്ചും, മറ്റു ചിലത്‌ ചുരുക്കിയും കൈകാര്യം ചെയ്യും. ചിലത്‌ ഒഴിവാക്കിയെന്നും വരും.&lt;br /&gt;&lt;br /&gt;സുഭദ്രാഹരണത്തിലെ അർജ്ജുനന്റെ സുഭദ്രയോടുള്ള പതിഞ്ഞപദത്തിന്നു ശേഷം മറുപടിപദമില്ല. ആ കഥാസന്ദർഭത്തിന്ന് അത്‌ ചേരുന്നതല്ല. രണ്ടുപേരും കൂടി അവിടെനിന്ന് ആരും കാണാതെ ഓടിപ്പോകാൻ തീരുമാനിച്ച അവസരമാണത്‌. അപ്പോൾ അന്യോന്യം പ്രണയസല്ലാപം നടത്തി കാലതാമസം വരുത്താൻ പറ്റുന്നതല്ല. അതിനാൽ മറുപടിപദം ഒഴിവാക്കിയ ശേഷം നടക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ അടിയന്തിരമായി ചിന്തിയ്ക്കുകയാണ്‌ അവിടെ നടക്കേണ്ടത്‌. അതാണവിടെ നടക്കുന്നതും.&lt;br /&gt;&lt;br /&gt;സാധാരണനിലയ്ക്ക്‌ വിസ്തരിച്ചുള്ള നോക്കിക്കാണൽ ശൃംഗാരവീരരസങ്ങൾക്ക്‌ മാത്രമേ ചേരുകയുള്ളു. ഗുരുവിനോടുള്ള ശിഷ്യന്റെ പതിഞ്ഞപദത്തിൽ, ശിഷ്യൻ ഗുരുവിനെ വിസ്തരിച്ചു നോക്കിക്കാണാൻ നിന്നാൽ അത്‌ ശിഷ്യവേഷത്തിന്റെ നിലയേ ബാധിയ്ക്കുന്നതാണ്‌. അതിനാൽ ബകവധത്തിലെ ഭീമന്റെ വ്യാസനോടുള്ള പതിഞ്ഞപദത്തിൽ നോക്കിക്കാണൽ മുഴുവനും ഒരു 'കുമ്പിട'ലാക്കി മാറ്റിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;കഥാസന്ദർഭം എന്ന് തുടങ്ങുന്ന മുമ്പ്‌ സൂചിപ്പിച്ചതായ എട്ടെണ്ണത്തിനെ അടിസ്ഥാനമാക്കി നിർണ്ണയിയ്ക്കപ്പെട്ട യുക്തിയുടേയും, ഔചിത്യത്തിന്റേയും അടിസ്ഥാനത്തിൽ പ്രവേശം മുതലയ ഒമ്പത്‌ കാര്യങ്ങളുടെ ആവിഷ്ക്കാരത്തിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താറുണ്ട്‌ എന്ന് കാണിയ്ക്കാനാണ്‌ മുകളിലെ രണ്ടു ഉദാഹരണങ്ങൾ കാണിച്ചത്‌. ഈവക പദങ്ങളിലടങ്ങിയിരിയ്ക്കുന്ന നൃത്തസംബന്ധിയായ എല്ലാ കാര്യങ്ങളും ആ അഞ്ചെണ്ണത്തിനെ അടിസ്ഥാനമാക്കിയാണ്‌ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്‌. അതായത്‌ വട്ടംവെയ്ക്കൽ, ചുഴിപ്പ്‌, കലാശങ്ങൾ എന്നു തുടങ്ങിയ എല്ലാ കാര്യങ്ങളും കത്തി, പച്ച, സ്ത്രീവേഷം, മുടി മുതലായ സ്ത്രീവേഷങ്ങൾക്കനുസൃതമായാണ്‌ ചിട്ടപ്പെടുത്തി വെച്ചിട്ടുള്ളതെന്നർത്ഥം.&lt;br /&gt;&lt;br /&gt;നമുക്ക്‌ ഓരോന്നായെടുത്ത്‌ ഒന്നു പരിശോധിച്ചു നോക്കാം.&lt;br /&gt;&lt;br /&gt;പ്രവേശമെന്നു പറയുമ്പോൾ തിരശ്ശീല നീക്കുന്ന സമയത്തെ അവസ്ഥയെയാണ്‌ സൂചിപ്പിയ്ക്കുന്നത്‌. ഇതിനെ നിയന്ത്രിയ്ക്കുന്ന ഘടകങ്ങൾ പലതാണ്‌. മുമ്പു പറഞ്ഞ കഥാസന്ദർഭാദി എട്ട്‌ ഘടകങ്ങൾക്കു പുറമേ, തിർശ്ശീല മാറ്റുമ്പോൾ, കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്ന സ്ഥലം മുതൽ, പ്രസ്തുത രംഗത്തിലെ സംഭവങ്ങൾ നടക്കുന്ന സ്ഥലം വരെയുള്ള ദൂരം കൂടി ഇതിൽ പ്രസക്തമാണ്‌.&lt;br /&gt;&lt;br /&gt;ശൃംഗാര പദങ്ങൾ മിയ്ക്കതും ഉദ്യാനത്തിൽ വെച്ചാണ്‌ നടക്കുന്നത്‌. അപ്പോൾ നായികാനായകന്മാർ ആലിംഗനബദ്ധരായി, ആ ഉദ്യാനത്തിന്റെ നടയ്ക്കൽ പ്രത്യക്ഷപ്പെടുന്നതായാണ്‌ സങ്കൽപം. തുടർന്ന് നായകൻ നായികയ്ക്ക്‌ ഉദ്യാനത്തെ കാണിച്ചുകൊടുക്കുകയും, അതിലേയ്ക്ക്‌ പ്രവേശിയ്ക്കുകയല്ലേ എന്നു ചോദിയ്ക്കുകയും, അനുമതി കിട്ടിയതിന്നു ശേഷം പ്രവേശിയ്ക്കുകയും ചെയ്യുന്നു. കാലകേയവധത്തിൽ അർജ്ജുനന്റെ ഇന്ദ്രനോടുള്ള പദത്തിൽ, ഇന്ദ്രസദസ്സായ 'സുധർമ്മ'യുടെ ഗോപുരവാതിൽക്കലാണ്‌ അർജ്ജുനൻ പ്രത്യക്ഷപ്പെടുന്നത്‌. അതിന്ന് മുന്നിൽ സ്വാഭാവികമായും ഒരു വലിയ മുറ്റമുണ്ടാകും. വിശാലമായ ആ അങ്കണം മുഴുവൻ അദ്ദേഹത്തിന്ന് നടന്നു തീർക്കേണ്ടി വരുന്നു. മാത്രമല്ല വഴിയിൽ നിരവധി പേരെ കണ്ടുമുട്ടുകയും, അവരോട്‌ വേണ്ട പോലെ ലോഗ്യം നടിയ്ക്കുകയും ചെയ്യേണ്ടി വരുന്നുണ്ട്‌. ഇതു മുഴുവൻ അഭിനയിച്ചു തീർക്കുവാൻ ധാരാളം സമയം വേണം. അവിടെ അർജ്ജുനൻ മൂന്ന് 'കിടതകധിംതാം' ഉപയോഗിച്ചാണ്‌ അതു ചെയ്യുന്നത്‌. ഒരു വേഷത്തിന്റെ പ്രവേശത്തിന്ന് ഉപയോഗിയ്ക്കുന്ന കഥകളിയിലെ നൃത്തസംബന്ധിയായ ഒരു 'യൂണിറ്റ്‌' ആണ്‌ ഈ കിടതകധിംതാം എന്നത്‌.&lt;br /&gt;&lt;br /&gt;അടുത്തത്‌ നോക്കിക്കാണലാണ്‌. സംഭോഗശൃംഗാരരസപ്രധാനമായ പദങ്ങളിൽ നോക്കിക്കാണലിന്ന് നിയതമായ ചടങ്ങുകളുണ്ട്‌. നാലു താളവട്ടമാണ്‌ ഇതിന്നുള്ള ദൈർഘ്യം. നായകൻ ആദ്യം നായികയുടെ മുഖം കാണുന്നു. തുടർന്ന് നോട്ടം ക്രമേണ കീഴ്പ്പോട്ട്‌ കൊണ്ടുവന്ന്, സ്തനങ്ങൾ കാണുന്നു. വീണ്ടും കീഴ്പോട്ട്‌ വന്ന് കാലടികൾ കാണുന്നു. തുടർന്ന് സാവധാനത്തിൽ മേൽപ്പോട്ട്‌ നോക്കുന്നു. എവിടേയും തങ്ങാതെ മുഖത്തു വന്നു നിൽക്കുന്നു. അവിടെ നാലാമത്തെ താളവട്ടം അവസാനിയ്ക്കുന്നു. മുഖം കാണുമ്പോൾ ആ മുഖത്തിന്റെ ഭംഗി, ആഹ്ലാദദായിത്വം മുതലായ നടന്റെ മുഖത്ത്‌ വരണം. സ്തനങ്ങൾ കാണുമ്പോൾ അവയുടെ മുഴുപ്പ്‌, കാമോദ്ദീപകത്വം എന്നിവയാണ്‌ നടന്റെ മുഖത്ത്‌ വരേണ്ടത്‌. പാദങ്ങൾ കാണുമ്പോൾ അവയുടെ സൗന്ദര്യമാണ്‌ മുഖത്ത്‌ വരേണ്ടത്‌. എന്നാൽ മുൻപറഞ്ഞ കഥാസന്ദർഭം മുതലായവയുടെ വൈവിദ്ധ്യം കാരണം, നോക്കിക്കാണലിന്റെ ചടങ്ങുകൾക്ക്‌ പലപദങ്ങളിലും വ്യത്യാസമുണ്ടാകും. അരങ്ങത്ത്‌ നായകനും, നായികയും ആണെങ്കിൽ കൂടി, കിർമ്മീരവധത്തിലെ 'ബാലേ കേൾ നീ' എന്ന പദത്തിൽ നോക്കിക്കാണുമ്പോൾ സ്തനങ്ങൾ പ്രത്യേകം കാണുന്നില്ല. മാത്രമല്ല ആ നാലു താളവട്ടം മുഴുവനും മുഖത്ത്‌ ശോകം മാത്രമാണ്‌ ഭാവം. കാലകേയവധത്തിൽ ഉർവ്വശിയുടെ 'പാണ്ഡവന്റെ രൂപം' എന്ന പദത്തിൽ ആലംബനവിഭാവമായ നായകൻ (അർജ്ജുനൻ) അരങ്ങത്തില്ല. അപ്പോൾ നേരെ മുമ്പിലേയ്ക്ക്‌ വിളക്കിന്നു നേരെയാണ്‌ നോക്കിക്കാണുന്നത്‌. പുരുഷനെയാണ്‌ കാണുന്നത്‌ എന്നതിനാൽ സ്തനങ്ങൾ കാണുന്നുമില്ല.&lt;br /&gt;&lt;br /&gt;പതിഞ്ഞപദങ്ങളിലെ 'പല്ലവി'യ്ക്കുള്ള പ്രത്യേകത അതിലെ സംബോധനയ്ക്കാണ്‌. ഏതെങ്കിലുമൊരു വിശേഷണപദം സംബോധനയായുണ്ടാകും. സംബുദ്ധിമുദ്രയോടു കൂടി അന്യകഥാപാത്രത്തെ ആലിംഗനം ചെയ്യുകയാണ്‌ ഇവിടത്തെ ചടങ്ങ്‌. മുൻപറഞ്ഞ 'ബാലേ കേൾ നീ' എന്ന പദത്തിൽ ഈ സംബുദ്ധി മുദ്ര ഒഴിവാക്കിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;ഇനി വട്ടംവെച്ച കലാശം. പല്ലവി കഴിഞ്ഞാൽ അവിടെയൊരു 'വെട്ടംവെച്ചകലാശം' പതിവുണ്ട്‌. കലാശങ്ങൾ, പൊതുവേ പ്രസ്തുത ആവിഷ്ക്കാരം ഒരു കഥകളിയാക്കിത്തീർക്കുക എന്ന ധർമ്മമാണ്‌ നിർവ്വഹിയ്ക്കുന്നത്‌. കലാശങ്ങൾ ചിട്ടപ്പെടുത്തുമ്പോഴും ഈ കഥാസന്ദർഭാദി എട്ട്‌ ഘടകങ്ങളെയാണ്‌ ആശ്രയിയ്ക്കുന്നത്‌. അങ്ങനെ വരുമ്പോൾ കലാശങ്ങളിലും വൈവിദ്ധ്യങ്ങൾ കാണാം. ഇവിടേയും നല്ല ഉദാഹരണം 'ബാലേ കേൾ നീ' തന്നെ. പല്ലവി കഴിഞ്ഞ്‌ കലാശത്തിന്ന് വട്ടം തട്ടിയാൽ, അവിടെ ഉടനെ മാറിനിന്ന് കലാശമെടുക്കുന്നില്ല. നായികയുടെ മുഖത്തു നിൽക്കുന്ന ദൃഷ്ടി ക്രമേണ സാവധാനത്തിൽ നേരേ മുമ്പിലേയ്ക്ക്‌ കൊണ്ടുവന്ന്, സാവധാനത്തിൽ തന്നെ മുകളിലേയ്ക്കും, തുടർന്ന് താഴേയ്ക്കും, നേരെ നിർത്തിയതിന്നു ശേഷം ആത്മഗതമായി ചില കാര്യങ്ങൾ ലഘുമുദ്രയിൽ പറയുന്നു. അതിന്നു ശേഷം സാവധാനത്തിൽ തന്നെ പിന്നിലേയ്ക്കു വന്ന് കലാശമെടുത്ത്‌ തുടങ്ങുന്നു. ഈ ചടങ്ങുകൾക്ക്‌ കുറച്ചധികം നേരം കൊട്ടിനിൽക്കേണ്ടിവരുന്നു. അങ്ങിനെ ഉരുൾകൈ കൊട്ടിനിന്നാലേ അവിടത്തെ സ്ഥായിയായ 'ശോകം' വിടാതെ നിൽക്കുകയുള്ളു. മാത്രമല്ല കലാശമെടുക്കുമ്പോൾ ഊന്നിച്ചവിട്ടരുത്‌ എന്നും നിഷ്ക്കർഷയുണ്ട്‌.&lt;br /&gt;&lt;br /&gt;ഒരുവിധം എല്ലാ പതിഞ്ഞപദങ്ങളിലും, ആ പദത്തിലെ ഏതെങ്കിലുമൊരു മുദ്രയെ വിപുലീകരിച്ചു കാണിയ്ക്കും. ഈ വിപുലീകരണം (amplification) രണ്ടു തരത്തിൽ കാണാറുണ്ട്‌. ഒന്ന്, കഥകളിയുടേതായ നൃത്തചടങ്ങുകളെ കൊണ്ട്‌ ധാരാളം അക്ഷരങ്ങൾ ഉപയോഗിച്ച്‌ ഒരു മുദ്രയെ പരമാവധി വിപുലീകരിയ്ക്കുക. കാലകേയവധത്തിലെ 'സലജ്ജോഹം' എന്ന പദത്തിലെ 'അലംഭാവം', സുഭദ്രാഹരണത്തിലെ 'കഷ്ടം ഞാൻ കപടം കൊണ്ടു', എന്ന പദത്തിലെ 'ജളത' എന്നിവ ഇതിന്നുദാഹരണങ്ങളാണ്‌. ഒരാശയത്തെ വിപുലീകരിയ്ക്കലാണ്‌ രണ്ടാമത്തെ തരം. നരകാസുരവധത്തിലെ നരകാസുരന്റെ പദത്തിലെ 'കേകി' ഇതിന്നുദാഹരണമാണ്‌. മയിൽ എന്ന ആശയത്തെ എല്ലാ ലഘുവിശദീകരണങ്ങളോടെ അവതരിപ്പിയ്ക്കുകയാണിവിടെ ചെയ്യുന്നത്‌. മയിലിന്റെ വിവിധ ചേഷ്ടകൾ കഥകളിയെന്ന മാധ്യമത്തിൽ കൂടി ഇവിടെ അവതരിപ്പിയ്ക്കുന്നു. ഒരു ഇരട്ടി കലാശത്തെ വേണ്ടതുപോലെ പരിഷ്ക്കരിച്ചെടുത്താണ്‌ കേകി ചെയ്യുന്നത്‌. 'സലജ്ജോഹം' എന്ന പദത്തിലെ 'ഞളിയൽ' ഇതിന്ന് മറ്റൊരുദാഹരണമായി പറയാം. ഇതെല്ലാം എഴുതി ഫലിപ്പിയ്ക്കുക ബുദ്ധിമുട്ടാണ്‌. നേരിട്ട്‌ കണ്ടറിയുക തന്നെ വേണം.&lt;br /&gt;&lt;br /&gt;തുടർന്ന് വരുന്നത്‌ ഇരട്ടികലാശമാണ്‌. ചരണങ്ങൾക്കിടയ്ക്ക്‌ വരുന്ന കലാശമാണ്‌ ഇരട്ടി. മനോഹരമായ ഒരു നൃത്ത വിശേഷമാണിത്‌. തുടക്കത്തിലും, അവസാനത്തിലും പതിനാറക്ഷരം നീളമുള്ള ഒരു യൂണിറ്റ്‌ കലാശവും അവയ്ക്കിടയിൽ ഒരു ചുവടുവെപ്പും ഉണ്ടാകും. മധ്യത്തിലുള്ള ഭാഗത്തിന്ന്, തൊട്ടു മുമ്പുള്ള ചരണം ആവർത്തിച്ച്‌ ചൊല്ലും. കാലകേയവധത്തിലെ അർജ്ജുനന്റെ 'ജനകാ തവ ദർശ്ശനാൽ' എന്ന പദത്തിന്നും കല്യാണസൗഗന്ധികത്തിലെ 'പാഞ്ചാലരാജതനയേ' എന്ന പദത്തിന്നും, കാലകേയവധത്തിലെ തന്നെ ഊർവ്വശിയുടെ 'പാണ്ഡവന്റെ രൂപം' എന്ന പദത്തിന്നും അവയ്ക്കു മാത്രമായി ചിട്ടപ്പെടുത്തിയ ഇരട്ടികളുണ്ട്‌.&lt;br /&gt;&lt;br /&gt;മറുപടിപദങ്ങളത്ര പ്രാധാന്യമർഹിയ്ക്കുന്നില്ല. ഇവിടെ ശ്രദ്ധേയമായത്‌ മുമ്പു സൂചിപ്പിച്ച കാര്യമാണ്‌. അതായത്‌ ഇതിവൃത്തത്തിലെ കാര്യമായ സംഭവ വികാസം (turning point) സംഭവിയ്ക്കുന്നത്‌, പലപ്പോഴും താരതമ്യേന പ്രാധാന്യം കുറഞ്ഞ ഈ മറുപടിപ്പദങ്ങളിലാണ്‌.&lt;br /&gt;&lt;br /&gt;രംഗത്തിന്റെ അവസാനത്തിൽ ഒരാട്ടമുണ്ടായിരിയ്ക്കും. കഥാസന്ദർഭത്തിന്നനുസരിച്ച്‌ വിവിധങ്ങളായിരിയ്ക്കും വിഷയങ്ങൾ. ചിലതിനൊക്കെ ചിട്ടപ്പെടുത്തിയ ശ്ലോകങ്ങളുമുണ്ടായിരിയ്ക്കും. ചിട്ടയുള്ള ആട്ടങ്ങളിൽ ഒരു പ്രത്യേകത കാണാം. താളത്തിന്റെ വേഗത കുറഞ്ഞ അവസ്ഥയിലാണ്‌ ആട്ടം തുടങ്ങുക. ആട്ടത്തിന്നിടയ്ക്ക്‌ പടിപടിയായി ക്രമേണ വേഗത കൂട്ടി അവസാനമാകുമ്പോഴേയ്ക്കും 'നാലാമിരട്ടി' എടുക്കുന്നതിന്ന് പാകത്തിലുള്ള വേഗതയിൽ എത്തിയിരിയ്ക്കും. രംഗം അവസാനിയ്ക്കുമ്പോളെടുക്കുന്ന ഒരു കലാശമാണ്‌ നാലാമിരട്ടി. സലജ്ജോഹമെന്ന രംഗത്തിൽ അവസാനം ഇപ്രകാരമൊരു ആട്ടം കാണാം. അർജ്ജുനൻ മാതലിയോട്‌ സ്വർഗ്ഗത്തിലുള്ള തന്റെ അച്ഛന്റേയും കൂട്ടരുടേയും കുശലമന്വേഷിയ്ക്കുന്നതാണ്‌ വിഷയം. 'താതഃ കിം കുശലീ' എന്നു തുടങ്ങുന്ന ഒരു ശ്ലോകമാണത്‌. ഇവിടെ താളത്തിന്റെ വേഗത കൂർത്തുവരുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;മുൻചൊന്ന കഥാസന്ദർഭാദി എട്ട്‌ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ്‌ നിഷ്ക്രമണവും ചിട്ടപ്പെടുത്തുന്നത്‌. നിഷ്ക്രമണമെന്നാൽ രംഗം വിടൽ എന്നർത്ഥം. ആ രംഗത്തിലേയും തൊട്ടടുത്തുവരുന്ന രംഗത്തിലേയും പ്രമേയങ്ങൾ കൂടി ഈ ചിട്ടപ്പെടുത്തലിനെ സ്വാധീനിയ്ക്കാറുണ്ട്‌. എടുത്തുപറയേണ്ടുന്ന നിഷ്ക്രമണം, ബകവധത്തിലെ ഭീമനും, ഹിഡുംബിയും തമ്മിലുള്ള പതിഞ്ഞപദത്തിന്നു ശേഷമുള്ളതാണ്‌. മറുപടിപദത്തിൽ ഹിഡുംബി, അന്തീക്ഷത്തിന്റെ കാമോദ്ദീപകത സൂചിപ്പിച്ച്‌ കാലോചിതമായ അനന്തര നടപടികൾ എടുക്കുന്നതിന്നായി ഭീമനോട്‌ ആവശ്യപ്പെടുന്നു. തുടർന്ന് ഭീമന്റെ 'നീ വന്ന് എന്നെ ആലിംഗനം ചെയ്താലും' എന്നർത്ഥം വരുന്ന ഒരു ചെറിയ പദമുണ്ട്‌. (പച്ചവേഷത്തിന്റെ പാടി രാഗത്തിലുള്ള ഏകപദമാണിതെന്ന പ്രത്യേകതയും ഈ പദത്തിന്നുണ്ട്‌.) അതിന്റെ ഇരട്ടി കലാശം കഴിഞ്ഞ ഉടനെ രണ്ടുപേരും ആലിംഗനബദ്ധരായി ഒരു പ്രത്യേക ചുവടുകൾവെച്ച്‌ സാവധാനത്തിൽ നിഷ്ക്രമിയ്ക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. ആട്ടമില്ലെന്നതും ശ്രദ്ധേയമാണ്‌.&lt;br /&gt;&lt;br /&gt;ഒരു കാര്യമിവിടെ പ്രത്യേകമെടുത്തു പറയേണ്ടതുണ്ട്‌. മുമ്പു പറഞ്ഞ പ്രവേശാദി ഒമ്പതു ഘടകങ്ങൾ പതിഞ്ഞപദങ്ങൾക്കു മാത്രമുള്ള ചടങ്ങുകളല്ല. പതിഞ്ഞപദങ്ങളിൽ ഈ ചടങ്ങുകൾക്കു സംഭവിയ്ക്കുന്ന വ്യതിയാനങ്ങളാണിവിടെ പ്രതിപാദിച്ചിരിയ്ക്കുന്നത്‌.&lt;br /&gt;കഥാസന്ദർഭാദി എട്ട്‌ ഘടകങ്ങൾ ഹേതുവായി, പ്രവേശാദി ഒമ്പത്‌ കാര്യങ്ങളിൽ വ്യതിയാനങ്ങൾ സംഭവിയ്ക്കുന്നു എന്നാണിതുവരെ പറഞ്ഞത്‌. ഈ കഥാസന്ദർഭാദി എട്ട്‌ ഘടകങ്ങൾ എങ്ങനെ പ്രവർത്തിയ്ക്കുന്നു എന്നത്‌ മറ്റൊരു വിഷയമാണ്‌. അത്‌ വിസ്തരിയ്ക്കുന്നത്‌ മറ്റൊരു സന്ദർഭത്തിലാകാം.&lt;br /&gt;എന്നാൽ കഥകളിയിലെ ചില പ്രധാനപ്പെട്ട കുറച്ച്‌ പതിഞ്ഞപദങ്ങളിൽ പ്രസ്തുത എട്ട്‌ ഘടകങ്ങൾ എപ്രകാരത്തിലുള്ളതാണെന്ന് ഒരു പട്ടിക തയ്യാറാക്കി താഴെ കൊടുക്കുന്നു. അവ സ്വയം കാര്യങ്ങൾ വെളിപ്പെടുത്തുന്നതാണ്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-1&lt;/strong&gt;&lt;br /&gt;കഥ - ബകവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കോട്ടയത്ത്‌ തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - മാരസദൃശാ&lt;br /&gt;&lt;br /&gt;രാഗം - യദുകുലകാംബോജി.&lt;br /&gt;&lt;br /&gt;താളം -അടന്ത.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌- ലളിത.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - ഭീമൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - ലളിത വിഭാഗം. സാരിയുണ്ട്‌, സ്വന്തം ഇരട്ടിയുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-2&lt;/strong&gt;&lt;br /&gt;കഥ - ബകവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കോട്ടയത്ത്‌ തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - രണ്ട്‌.&lt;br /&gt;&lt;br /&gt;പദം - താപസകുല തിലകാ.&lt;br /&gt;&lt;br /&gt;രാഗം - ബിലഹരി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ഭീമൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - അനന്തിരവൻ/ശിഷ്യൻ.&lt;br /&gt;&lt;br /&gt;പുരുഷൻ / സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - വ്യാസൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - കാരണവർ / ഗുരു.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌ / മഹർഷി.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ഭക്തി.&lt;br /&gt;&lt;br /&gt;Remarks - നോക്കിക്കാണൽ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No - 3&lt;/strong&gt;&lt;br /&gt;കഥ - ബകവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കോട്ടയത്ത്‌ തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 3.&lt;br /&gt;&lt;br /&gt;പദം - ബാലേ വരിക നീ.&lt;br /&gt;&lt;br /&gt;രാഗം - തോടി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ഭീമൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ /സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - ലളിത.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - പാടിരാഗം, ചേവടിപണിയൽമുദ്ര, നിഷ്ക്രമണം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-4&lt;/strong&gt;&lt;br /&gt;കഥ - കിർമ്മീരവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കോട്ടയത്ത്‌ തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - ബാലേ കേൾ നീ.&lt;br /&gt;&lt;br /&gt;രാഗം - കാംബോജി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ധർമ്മപുത്രർ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - പാഞ്ചാലി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;br /&gt;രസം - കരുണം.&lt;br /&gt;&lt;br /&gt;Remarks - പ്രവേശം, നോക്കിക്കാണൽ, വട്ടംവെച്ച്‌ കലാശം മുതലായവ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-5&lt;/strong&gt;&lt;br /&gt;കഥ - കിർമ്മീരവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കോട്ടയത്ത്‌ തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 2&lt;br /&gt;&lt;br /&gt;പദം - നല്ലാർ കുലമണിയും.&lt;br /&gt;&lt;br /&gt;രാഗം - നവരസം.&lt;br /&gt;&lt;br /&gt;താളം - അടന്ത.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ലളിത.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - പാഞ്ചാലി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - സഹ സ്ത്രീപാത്രം/തോഴി.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശ്രൃംഗാരം. പ്രത്യേക വിഭാഗം.&lt;br /&gt;&lt;br /&gt;Remarks - പല്ലവിയും അനുപല്ലവിയും മാത്രം പതിഞ്ഞത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-6&lt;/strong&gt;&lt;br /&gt;കഥ - കല്യാണസൗഗന്ധികം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കോട്ടയത്ത്‌ തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - അർച്ചന ചെയ്തു.&lt;br /&gt;&lt;br /&gt;രാഗം - കാംബോജി.&lt;br /&gt;&lt;br /&gt;താളം - അടന്ത.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ഭീമൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - അച്ഛൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;br /&gt;ആരോട്‌ - പേര്‌ - ഘടോൽക്കചൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - മകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - കത്തി/കുട്ടിത്തരം/നെടുംകത്തി.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - വാത്സല്യം.&lt;br /&gt;&lt;br /&gt;Remarks - നോക്കിക്കാണൽ, 'ദിവ്യം' എന്ന മുദ്ര.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-7&lt;/strong&gt;&lt;br /&gt;കഥ - കല്യാണസൗഗന്ധികം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കോട്ടയത്ത്‌ തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 2.&lt;br /&gt;&lt;br /&gt;പദം - പാഞ്ചാലരാജ തനയേ.&lt;br /&gt;&lt;br /&gt;രാഗം - ശങ്കരാഭരണം.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ഭീമൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - പാഞ്ചാലി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - ഇരട്ടി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-8&lt;/strong&gt;&lt;br /&gt;കഥ - നിവാതകവച കാലകേയവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കോട്ടയത്ത്‌ തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - ഭവതീയ നിയോഗാൽ.&lt;br /&gt;&lt;br /&gt;രാഗം - സാവേരി.&lt;br /&gt;&lt;br /&gt;താളം - അടന്ത.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - മാതലി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - ഭൃത്യൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. ദൂതൻ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - ഇന്ദ്രൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - യജമാനൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - വീരം, ബഹുമാനം.&lt;br /&gt;&lt;br /&gt;Remarks - കാലംതള്ളിപതിവുണ്ട്‌, വിടകൊള്ളാമെന്ന മുദ്ര.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-9&lt;/strong&gt;&lt;br /&gt;കഥ - നിവാതകവച കാലകേയവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കോട്ടയത്ത്‌ തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 2.&lt;br /&gt;&lt;br /&gt;പദം - സലജ്ജോഹം.&lt;br /&gt;&lt;br /&gt;രാഗം - ശങ്കരാഭരണം.&lt;br /&gt;&lt;br /&gt;താളം - അടന്ത.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - അർജ്ജുനൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - യജമാനൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - മാതലി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - ഭൃത്യൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. ദൂതൻ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - വീരം.&lt;br /&gt;&lt;br /&gt;Remarks - അലംഭാവം, ഞെളിയൽ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No.10&lt;/strong&gt;&lt;br /&gt;കഥ - നിവാതകവച കാലകേയവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കോട്ടയത്ത്‌ തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 3.&lt;br /&gt;&lt;br /&gt;പദം - ജനകാ തവ ദർശ്ശനാൽ.&lt;br /&gt;&lt;br /&gt;രാഗം - തോടി.&lt;br /&gt;&lt;br /&gt;താളം - അടന്ത.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - അർജ്ജുനൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - മകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;br /&gt;ആരോട്‌ - പേര്‌ - ഇന്ദ്രൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - അച്ഛൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ഭക്തി.&lt;br /&gt;&lt;br /&gt;Remarks - പ്രവേശം, കുടിലതയകതാരിൽ, ഇരട്ടി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-11&lt;/strong&gt;&lt;br /&gt;കഥ - നിവാതകവച കാലകേയവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കോട്ടയത്ത്‌ തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 4.&lt;br /&gt;&lt;br /&gt;പദം - പാണ്ഡവന്റെ രൂപം.&lt;br /&gt;&lt;br /&gt;രാഗം - ശങ്കരാഭരണം.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ഉർവ്വശി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;br /&gt;ആരോട്‌ - പേര്‌ - തോഴി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - തോഴി.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌, സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. വിപ്രലംഭം.&lt;br /&gt;&lt;br /&gt;Remarks - നോക്കിക്കാണൽ. ഇരട്ടി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-12&lt;/strong&gt;&lt;br /&gt;കഥ - നിവാതകവച കാലകേയവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കോട്ടയത്ത്‌ തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 5.&lt;br /&gt;&lt;br /&gt;പദം - സ്മരസായക ദൂനാം...&lt;br /&gt;&lt;br /&gt;രാഗം - കാംബോജി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ഉർവ്വശി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - അർജ്ജുനൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം - സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - ......&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-13&lt;/strong&gt;&lt;br /&gt;കഥ - അംബരീഷചരിതം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - അശ്വതിതിരുന്നാൾ രാമവർമ്മ.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - അത്രിമാമുനി നന്ദനാ.&lt;br /&gt;&lt;br /&gt;രാഗം - കല്യാണി.&lt;br /&gt;&lt;br /&gt;താലം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - അംബരീഷൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - ദുർവ്വാസാവ്‌.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - ഗുരു/ആരാധ്യൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. മഹർഷി.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ഭക്തി.&lt;br /&gt;&lt;br /&gt;Remarks - പകുതിമാത്രം പതിഞ്ഞത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-14&lt;/strong&gt;&lt;br /&gt;കഥ - കീചകവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - ഇരയിമ്മൻ തമ്പി.&lt;br /&gt;&lt;br /&gt;പദം - മാലിനീ.&lt;br /&gt;&lt;br /&gt;രാഗം - പാടി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - കീചകൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - കത്തി.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - സൈരന്ധ്രി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - അധീനയല്ലാത്ത നായികയോട്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-15&lt;/strong&gt;&lt;br /&gt;കഥ - ഉത്തരാസ്വയംവരം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - ഇരയിമ്മൻ തമ്പി.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - കല്യാണി കാൺക.&lt;br /&gt;&lt;br /&gt;രാഗം - പാടി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ദുര്യോധനൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - കത്തി.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - ഭാനുമതി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - ഭാര്യ/നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - സാധാരണ പദം, ഏകലോചനം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-16&lt;/strong&gt;&lt;br /&gt;കഥ - ഉത്തരാസ്വയംവരം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - ഇരയിമ്മൻ തമ്പി.&lt;br /&gt;&lt;br /&gt;എണ്ണം -2&lt;br /&gt;&lt;br /&gt;പദം - അരവിന്ദമിഴിമാരേ.&lt;br /&gt;&lt;br /&gt;രാഗം - നവരസം.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ഉത്തരൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച. കുട്ടിത്തരം.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - പത്നിമാർ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - രണ്ട്‌ നായികമാർ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ&lt;/em&gt;.&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - രണ്ട്‌ നായികമാർ. ചരണങ്ങൾ ഇടമട്ടിൽ, കുമ്മി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.NO-17&lt;/strong&gt;&lt;br /&gt;കഥ - ദക്ഷയാഗം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - ഇരയിമ്മൻ തമ്പി.&lt;br /&gt;&lt;br /&gt;എണ്ണം - 1&lt;br /&gt;&lt;br /&gt;പദം - പൂന്തേൻ വാണി.&lt;br /&gt;&lt;br /&gt;രാഗം - കാംബോജി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ദക്ഷൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - പത്നി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - സാധാരണ പദം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-18&lt;/strong&gt;&lt;br /&gt;കഥ - ബാലിവിജയം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കല്ലൂർ നമ്പൂതിരിപ്പാട്‌.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - അരവിന്ദദളോപമ നയനേ.&lt;br /&gt;&lt;br /&gt;രാഗം - പാടി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - രാവണൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - കത്തി.&lt;/em&gt;&lt;br /&gt;&lt;br /&gt;ആരോട്‌ - പേര്‌ - മണ്ഡോദരി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക/ഭാര്യ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം&lt;br /&gt;&lt;br /&gt;Remarks - സാധാരണപദം. കരവിംശതി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;em&gt;SL.No-19&lt;/em&gt;&lt;br /&gt;കഥ - കാർത്തവീര്യാർജ്ജുനവിജയം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - പുതിയിയ്ക്കൽ തമ്പാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - കമലദള ലോചനേ.&lt;br /&gt;&lt;br /&gt;രാഗം - പാടി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - രാവണൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - കത്തി.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - മണ്ഡോദരി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക/ഭാര്യ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - സാധാരണ പദം, ഇടയിൽ സ്വൽപം ചമ്പ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-20&lt;/strong&gt;&lt;br /&gt;&lt;br /&gt;കഥ - ലവണാസുരവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - പാലക്കാട്‌ അമൃതശാസ്ത്രികൾ.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - നിൻ പദാംഭോരുഹം.&lt;br /&gt;&lt;br /&gt;രാഗം - കാംബോജി.&lt;br /&gt;&lt;br /&gt;താളം - അടന്ത.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ലവനും, കുശനും.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ, കുട്ടിത്തരം.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച. മുടി&lt;/em&gt;.&lt;br /&gt;&lt;br /&gt;ആരോട്‌ - പേര്‌ - സീത.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - അമ്മ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ഭക്തി.&lt;br /&gt;&lt;br /&gt;Remarks - രണ്ടുപേരുടെ പദം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-21&lt;/strong&gt;&lt;br /&gt;കഥ - തോരണയുദ്ധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കൊട്ടാരക്കര തമ്പുരാൻ.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - കൂരിരുൾ ഇടയുന്ന.&lt;br /&gt;&lt;br /&gt;രാഗം - പാടി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - രാവണൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - കത്തി.&lt;/em&gt;&lt;br /&gt;&lt;br /&gt;ആരോട്‌ - പേര്‌ - സീത.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - സ്വാധീനയല്ലാത്ത നായിക, തിരനോക്കിലെ പ്രത്യേകതകൾ, ആട്ടം, തോടി രാഗാലാപനം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No- 22&lt;/strong&gt;&lt;br /&gt;കഥ - സുഭദ്രാഹരണം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - മന്ത്രേടത്ത്‌ നമ്പൂതിരി.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - മാലിനിമാരടി കൂപ്പും.&lt;br /&gt;&lt;br /&gt;രാഗം - മുഖാരി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - കൃഷ്ണൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച. മുടി.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - രുഗ്മിണി, സത്യഭാമ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - രണ്ട്‌ നായികമാർ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - രണ്ട്‌ നായികമാർ, സൂചികലാശം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-23&lt;/strong&gt;&lt;br /&gt;കഥ - സുഭദ്രാഹരണം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - മന്ത്രേടത്ത്‌ നമ്പൂതിരി.&lt;br /&gt;&lt;br /&gt;എണ്ണം - 2.&lt;br /&gt;&lt;br /&gt;പദം - കഷ്ടം ഞാൻ കപടം കൊണ്ട്‌.&lt;br /&gt;&lt;br /&gt;രാഗം - മുഖാരി.&lt;br /&gt;&lt;br /&gt;താളം - അടന്ത.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - അർജ്ജുനൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - കൃഷ്ണൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - ഗുരുജനം/സുഹൃത്ത്‌.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച. മുടി.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ജളത.&lt;br /&gt;&lt;br /&gt;Remarks - വക്കിലുള്ള മുദ്രാരംഭം. 'ജളത' മുദ്ര.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-24&lt;/strong&gt;&lt;br /&gt;കഥ - സുഭദ്രാഹരണം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - മന്ത്രേടത്ത്‌ നമ്പൂതിരി.&lt;br /&gt;&lt;br /&gt;എണ്ണം - 3.&lt;br /&gt;&lt;br /&gt;പദം - കഞ്ജദളലോചനേ.&lt;br /&gt;&lt;br /&gt;രാഗം - തോടി.&lt;br /&gt;&lt;br /&gt;താളം - ചെമ്പ.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - അർജ്ജുനൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - സുഭദ്ര.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - ചമ്പയിലുള്ള പദം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-25&lt;/strong&gt;&lt;br /&gt;കഥ - നരകാസുരവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കാർത്തികതിരുന്നാൾ.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - ചഞ്ചലാക്ഷിമാരേ.&lt;br /&gt;&lt;br /&gt;രാഗം - തോടി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - കൃഷ്ണൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച. മുടി.&lt;/em&gt;&lt;br /&gt;&lt;br /&gt;ആരോട്‌ - പേര്‌ - രുഗ്മിണി, സത്യഭാമ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - രണ്ട്‌ നായികമാർ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;br /&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks -........&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-26&lt;/strong&gt;&lt;br /&gt;കഥ - നരകാസുരവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കാർത്തികതിരുന്നാൾ.&lt;br /&gt;&lt;br /&gt;എണം - 2.&lt;br /&gt;&lt;br /&gt;പദം - വൃത്രവൈരി നന്ദനാ.&lt;br /&gt;&lt;br /&gt;രാഗം - നീലാംബരി.&lt;br /&gt;&lt;br /&gt;താലം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - ലളിത.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - ജയന്തൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം&lt;br /&gt;&lt;br /&gt;Remarks - ലളിതവിഭാഗത്തിൽ പെടുന്നു, സാരിയുണ്ട്‌, സ്വാധീനനല്ലാത്ത നായകൻ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No- 27&lt;/strong&gt;&lt;br /&gt;കഥ - നരകാസുരവധം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - കാർത്തികതിരുന്നാൾ.&lt;br /&gt;&lt;br /&gt;എണ്ണം - 3.&lt;br /&gt;&lt;br /&gt;പദം - ബാലികമാർ.&lt;br /&gt;&lt;br /&gt;രാഗം - പാടി.&lt;br /&gt;&lt;br /&gt;താളം - ചെമ്പട.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - നരകാസുരൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - കത്തി.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - നരകാസുരപത്നി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - കേകി, നിണം , പടപ്പുറപ്പാട്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;SL.No-28&lt;/strong&gt;&lt;br /&gt;കഥ - നളചരിതം-രണ്ടാം ദിവസം.&lt;br /&gt;&lt;br /&gt;കർത്താവ്‌ - ഉണ്ണായിവാര്യർ.&lt;br /&gt;&lt;br /&gt;എണ്ണം - 1.&lt;br /&gt;&lt;br /&gt;പദം - കുവലയവിലോചനേ.&lt;br /&gt;&lt;br /&gt;രാഗം - തോടി.&lt;br /&gt;&lt;br /&gt;താളം - അടന്ത.&lt;br /&gt;&lt;br /&gt;ആര്‌ - പേര്‌ - നളൻ.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായകൻ.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - പുരുഷൻ.&lt;br /&gt;&lt;br /&gt;വേഷം - പച്ച.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;ആരോട്‌ - പേര്‌ - ദമയതി.&lt;br /&gt;&lt;br /&gt;&lt;em&gt;പാത്രം - നായിക.&lt;br /&gt;&lt;br /&gt;പുരുഷൻ/സ്ത്രീ - സ്ത്രീ.&lt;br /&gt;&lt;br /&gt;വേഷം - മിനുക്ക്‌. സ്ത്രീ.&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;രസം - ശൃംഗാരം. സംഭോഗം.&lt;br /&gt;&lt;br /&gt;Remarks - .....&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2294161829900039773-5087857601586240611?l=kathaykkappuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kathaykkappuram.blogspot.com/feeds/5087857601586240611/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2294161829900039773&amp;postID=5087857601586240611' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/5087857601586240611'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/5087857601586240611'/><link rel='alternate' type='text/html' href='http://kathaykkappuram.blogspot.com/2009/03/blog-post.html' title='പതിഞ്ഞപദങ്ങള്‍'/><author><name>Dr.T.S.Madhavankutty</name><uri>http://www.blogger.com/profile/03697049739331669516</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-2294161829900039773.post-6531513956478066885</id><published>2009-02-11T04:25:00.000-08:00</published><updated>2009-02-11T04:59:52.205-08:00</updated><category scheme='http://www.blogger.com/atom/ns#' term='അനുസ്മരണം'/><title type='text'>കലാമണ്ഡലം പത്മനാഭൻ നായർ-ഒരനുസ്മരണം</title><content type='html'>&lt;em&gt;&lt;span style="font-size:85%;"&gt;കേരള സർക്കാറിന്റെ ഒരു വകുപ്പായ കേരള ഗ്രന്ഥശാലാസംഘത്തിന്റെ മാസികയായ "ഗ്രന്ഥാവലോക"ത്തിലേയ്ക്കായി, കലാമണ്ഡലം പത്മനാഭൻ നായർ അന്തരിച്ച അവസരത്തിൽ എഴുതിയ ഒരു ലേഖനം.&lt;/span&gt; &lt;/em&gt;&lt;br /&gt;&lt;br /&gt;യശഃശരീരനായ, ആചാര്യവര്യനായിരുന്ന കലാമണ്ഡലം പത്മനാഭൻ നായരെ കുറിച്ചാലോചിയ്ക്കുമ്പോൾ എന്റെ മനസ്സിൽ ഉയർന്നുവരുന്ന ഒരു ചിത്രം, നല്ലവണ്ണം മൂത്തു പഴുത്ത്‌ ഹൃദ്യമായ സ്വാദോടുകൂടിയ നിരവധി ഫലങ്ങൾ തൂങ്ങി നിൽക്കുക കാരണം, കുനിഞ്ഞ കൊമ്പുകളോടുകൂടി പന്തലിച്ചു നിൽക്കുന്ന ഒരു വലിയ വൃക്ഷത്തിന്റേതാണ്‌. സമീപിയ്ക്കുന്നവർക്കെല്ലാവർക്കും മധുരം നൽകുന്ന പെരുമാറ്റത്തോടും, കഥകളിയുടെ സാങ്കേതികമായ എല്ലാ വശങ്ങളും കൃത്യമായ ധാരണയുള്ള വിജ്ഞാനത്തോടും കൂടിയ ആ മഹദ്വൈക്തി, എല്ലായ്പ്പോഴും വിനയം കൊണ്ട്‌ അൽപം കുനിഞ്ഞ ശിരസ്സോടു കൂടിയവനായിരുന്നു.&lt;br /&gt;&lt;br /&gt;മനസ്സിൽ നന്മകൾ നിറഞ്ഞ ആ പത്മനാഭൻ നായരുടെ ഓർമ്മയ്ക്കു മുമ്പിൽ അൽപം ചില വാക്കുകളേകൊണ്ട്‌ സ്മരണാഞ്ജലിയർപ്പിയ്ക്കുന്നതിന്നുള്ള ഒരു ശ്രമമാണിവിടെ.&lt;br /&gt;&lt;br /&gt;ആദരണീയവും, അനുകരണീയങ്ങളുമായ ചെയ്തികളോടു കൂടിയ പത്മനാഭൻ നായരേ പോലുള്ള വ്യക്തികളെ അനുസ്മരിയ്ക്കുകയെന്നു പറയുമ്പോൾ അവിടേ നമുക്കു ചെയ്യാനുള്ളത്‌, അവരുടെ അപ്രകാരമുള്ള ചെയ്തികളെ സ്മരിച്ചെടുത്ത്‌, വിലയിരുത്തുക എന്നതാണ്‌. അങ്ങിനെയുള്ള ഒരു പ്രക്രിയ കൊണ്ട്‌ ശേഷമുള്ളവരുടെ ഭാവിജീവിതം കൂടുതൽ ഫലവത്തും ശോഭനവുമായിത്തീരുമെന്നതിന്ന് ഒട്ടും സംശയമില്ല. അതിന്നാലാണ്‌ ഇത്തരത്തിലുള്ള ഒരു സംരംഭത്തിന്നൊരുമ്പെടുന്നത്‌.&lt;br /&gt;&lt;br /&gt;കലാമണ്ഡലം പത്മനാഭൻ നായരുടെ വ്യക്തിത്വത്തേ വിശകലനം ചെയ്യുമ്പോൾ, അതു നാലു തലങ്ങളിലായി വിഭജിച്ചു നിൽക്കുന്നത്‌ കാണാം.&lt;br /&gt;&lt;br /&gt;ആദ്യത്തേത്‌ ഉയർന്ന മനസ്സുള്ള, സംസ്കാരസമ്പന്നനായ ഒരു വ്യക്തി എന്നതാണ്‌. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വ്യക്തികളോട്‌ ഒരു വിവേചനബുദ്ധിയും കൂടാതെ സൗഹൃദത്തോടും താഴ്മയോടും കൂടിയാണദ്ദേഹം ഇടപ്പെട്ടിരുന്നത്‌. എന്നേ പോലുള്ളവരോടദ്ദേഹം കാണിച്ചിരുന്ന സൗഹൃദവും, വാത്സല്യവും പലപ്പോഴും ഞങ്ങൾക്കഭിമാനത്തിന്നു വക നൽകുന്ന അനുഭവങ്ങളായി മാറിത്തീർന്നിട്ടുണ്ട്‌. അതിനാൽ അദ്ദേഹത്തിന്റെ ദേഹവിയോഗം സത്യത്തിലൊരു വ്യക്തിപരമായ നഷ്ടമായിട്ടാണ്‌ ഞങ്ങൾക്കൊക്കെ തോന്നുന്നത്‌.&lt;br /&gt;&lt;br /&gt;രണ്ടാമത്തേത്‌ ഒരു കഥകളി ആചാര്യൻ എന്ന നിലയ്ക്കുള്ളതാണ്‌. സുവിദിതമായ പ്രസ്തുത വിഷയം, ധാരാളം ചർച്ച ചെയ്യപ്പെട്ടതാണ്‌. പ്രഗത്ഭനായ ഒരു ആചാര്യന്റെ പ്രഗത്ഭനായ പുത്രൻ എന്ന അവസ്ഥ അദ്ദേഹം തികച്ചും അന്വർത്ഥമാക്കിയിരുന്നു.&lt;br /&gt;കലാമണ്ഡലത്തിലെ അദ്ധ്യാപകനായി ഇരുന്ന്, നിരവധി പ്രഗത്ഭന്മാരായ കലാകാരന്മാർക്ക്‌ ജന്മം കൊടുക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചവനാണ്‌ അദ്ദേഹം. ഇന്നത്തെ കഥകളി ലോകത്തിൽ, കല്ലുവഴി ചിട്ടയിലെ പ്രഗത്ഭന്മാരായ കല്ലുവഴി വേഷക്കാരിൽ, നിരവധി പേർ അദ്ദേഹത്തിന്റെ കളരിയിൽ നിന്നും സ്വരൂപപ്പെട്ടു വന്നവരാണ്‌.&lt;br /&gt;&lt;br /&gt;മൂന്നാമത്തേതായി ഒരു കഥകളി പണ്ഡിതൻ എന്ന നിലയാണ്‌. സങ്കീർണ്ണങ്ങളായ നിരവധി സങ്കേതങ്ങളെക്കൊണ്ട്‌ നിറഞ്ഞ ഒരു കലാപ്രസ്ഥാനമാണ്‌ കഥകളി. അതിന്റെ കളരിയിലേയും അരങ്ങത്തേയും സങ്കേതങ്ങൾ വെവ്വേറെ കണക്കിലെടുക്കേണ്ടതുണ്ട്‌. ഇതു രണ്ടിന്റേയും ഗൂഢതലങ്ങൾ കൃത്യമായി ധരിച്ച്‌, വിശകലനം ചെയ്ത്‌ ചില നിഗമനങ്ങളിലെത്തിയ പണ്ഡിതവര്യനാണ്‌ കലാമണ്ഡലം പത്മനാഭൻ നായർ. കളരി സംബന്ധിച്ച കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിന്റെ നിദർശനങ്ങളാണ്‌, ഇന്ന് കഥകളി ലോകത്തിൽ കാണപ്പെടുന്ന അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാർ. അതുപോലെ അരങ്ങിനെ സംബന്ധിച്ച കാര്യങ്ങളിൽ അദ്ദേഹത്തിന്റെ അറിവിന്നുള്ള തെളിവായി, 'കഥകളി വേഷം', 'ചൊല്ലിയാട്ടം' എന്നീ അദ്ദേഹം രചിച്ച രണ്ടു ഗ്രന്ഥങ്ങളെ കണക്കാക്കാവുന്നതാണ്‌. ഞായത്ത്‌ ബാലൻ മാഷോടൊപ്പം എഴുതി പ്രസിദ്ധപ്പെടുത്തിയ 'നാട്യാചാര്യന്റെ ജീവിതമുദ്രകൾ' എന്ന പുസ്തകവും, വിവിധ പ്രസിദ്ധീകരണങ്ങളിൽ പല കാലങ്ങളിലായി വന്നിട്ടുള്ള ലേഖനങ്ങളും അദ്ദേഹത്തിന്റെ എഴുത്തുകാരൻ എന്ന നിലയ്ക്കുള്ള പ്രാഗത്ഭ്യം വെളിപ്പെടുത്തുന്നവയാണ്‌. ഈ വിഷയവും ധാരാളം ചർച്ചകൾക്കു വിധേയമായതിനാൽ തന്നെ കൂടുതൽ വിസ്തരിയ്ക്കുന്നില്ല.&lt;br /&gt;&lt;br /&gt;നാലാമത്തേത്‌, കഥകളികലാകാരൻ എന്ന നിലയ്ക്കുള്ള വ്യക്തിത്വമാണ്‌. സത്യത്തിൽ ഒന്നാമത്തേതായി പരിഗണിയ്ക്കേണ്ടത്‌ ഇതിനേയാണ്‌. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അയാൾക്കു കൂടുതൽ പരിചയമുള്ള, പത്മനാഭൻ നായരുടെ വ്യക്തിത്വവും ഇതു തന്നെ. എന്നാൽ എനിയ്ക്കു പറയാൻ കൂടുതലുള്ള വിഷയം എന്ന നിലയ്ക്ക്‌ അതിനെ അവസാനമായി പരിഗണിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;അദ്ദേഹത്തിന്റെ മാസ്റ്റർപീസ്‌ വേഷങ്ങളായി പറയപ്പെടുന്നവ നളചരിതം ഒന്നാം ദിവസത്തിലെ ഹംസം, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ, ബാലിവധത്തിലേയും തോരണയുദ്ധത്തിലേയും രാവണന്മാർ തുടങ്ങിയവയാണ്‌. അവയെല്ലാം തന്നെ ഒന്നിലധികം അരങ്ങുകളിൽ, പ്രഗത്ഭമാം വിധത്തിൽ തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്‌. എന്നാൽ എന്റെ ഓർമ്മയിൽ നിൽക്കുന്ന മൂന്ന് അരങ്ങുകളുണ്ട്‌. മൂന്നും പച്ചകളാണ്‌.&lt;br /&gt;കഥകളിയിലെ പച്ച വേഷം എന്നു പറയുമ്പോൾ പെട്ടെന്നു ധാരണയിൽ വരുന്ന ചില കാര്യങ്ങളുണ്ട്‌. കല്ലുവഴി ചിട്ടയുടെ സാങ്കേതികത്വങ്ങൾ മുഴുവൻ തികഞ്ഞു വിലസുന്നത്‌ ചില പച്ച വേഷങ്ങളിലാണ്‌, എന്നതാണ്‌ ആദ്യത്തേത്‌.&lt;br /&gt;കിർമ്മീരവധത്തിലെ ധർമ്മപുത്രർ, കല്യാണസൗഗന്ധികത്തിലേയും ബകവധത്തിലേയും ഭീമന്മാർ, കാലകേയവധത്തിലേയും സുഭദ്രാഹരണത്തിലേയും അർജ്ജുനന്മാർ, എന്നിവയാണാ പച്ചകൾ. ഇവയ്ക്കു കളരിയിലും അരങ്ങത്തും ഒരുപോലെ പ്രാധാന്യമുണ്ട്‌. ആകാരഭംഗി സ്വൽപം കുറവാണെങ്കിൽ കൂടി അഭ്യാസപാടവം കൊണ്ട്‌, അതായത്‌ നൃത്തമെന്ന ഘടകം കൊണ്ട്‌ പൊലിപ്പിച്ചെടുക്കാവുന്ന വേഷങ്ങളാണിവ.&lt;br /&gt;അടുത്തത്‌, നളന്മാർ, ബാഹുകന്മാർ, രുഗ്മാംഗദൻ, കർണ്ണൻ മുതലായ പച്ചകളാണ്‌. ഇവയ്ക്കു മുൻ പറഞ്ഞവയുമായുള്ള വ്യത്യാസം പ്രധാനമായും താഴേ പറയുന്നവയാണ്‌.&lt;br /&gt;അരങ്ങത്ത്‌ ആവിഷ്കാരം നടത്തുമ്പോൾ, കളരിയിൽ നിന്നും ഉണ്ടാക്കിയെടുക്കേണ്ടതായ മെയ്യിന്നു സമാനമായോ, അഥവാ അതിൽ കൂടുതലായോ ഭാവാഭിനയത്തിന്നു പ്രാധാന്യമുണ്ട്‌ എന്നതാണ്‌. നവനവോന്മേഷശാലിയായ പ്രജ്ഞയിൽ നിന്ന് ഉടലെടുത്തതും, ഔചിത്യപൂർണ്ണവുമായ സാത്വികാഭിനയത്തേയാണിവിടെ ഭാവാഭിനയമെന്നതു കൊണ്ടുദ്ദേശ്ശിയ്ക്കുന്നത്‌. അഭ്യസിച്ചുണ്ടാക്കിയതിനേക്കാൾ തന്റെ യുക്തി ഉപയോഗിച്ച്‌ അരങ്ങ്‌ പൊലിപ്പിച്ചെടുക്കേണ്ടി വരുന്ന ഒരവസ്ഥയാണിത്‌. ഇവിടെ ആകാരഭംഗിയ്ക്കു കാര്യമായ പങ്കുണ്ട്‌. നല്ല 'വേഷപ്പകർച്ച'യുണ്ടെങ്കിൽ ഈയരങ്ങുകളിൽ പകുതി അദ്ധ്വാനിച്ചാൽ മതി. എന്നാൽ, ആദ്യം പറഞ്ഞ പച്ചകളാകട്ടെ, കളരിയിൽ അഭ്യസിച്ചത്‌ അങ്ങനെത്തന്നെ അരങ്ങത്തവതരിപ്പിയ്ക്കുകയാണെങ്കിൽ, ഒരുവിധം നന്നാക്കിയെടുക്കാവുന്നതാണ്‌.&lt;br /&gt;ഈ രണ്ടു പച്ചയിൽ ആദ്യം പറഞ്ഞതിന്നു യോജിയ്ക്കുന്ന തരത്തിലുള്ള ആവിഷ്കാര ശൈലിയാണ്‌ കലാമണ്ഡലം പത്മനാഭൻ നായരുടേത്‌. അദ്ദേഹം അങ്ങനെ ധാരാളം പച്ചകൾ കെട്ടിയിരുന്നില്ല. അതിന്ന് പലതാണ്‌ കാരണം. അദ്ദേഹത്തേക്കാൾ ആകാരഭംഗിയുള്ള പച്ചവേഷക്കാർ ധാരാളം ലഭ്യമായിരുന്നുവെന്നത്‌ ഒരു പരമാർത്ഥം തന്നെയാണ്‌. ഇതൊരു പ്രധാന കാരണമാണ്‌. അരങ്ങത്തു വിജയിയ്ക്കുന്നതിന്നേക്കാൾ, കളരിയിൽ വിജയിയ്ക്കുന്നതിലായിരുന്നു അദ്ദേഹത്തിന്നു കൂടുതൽ താൽപര്യം എന്നതും ഒരു കാരണമാകാം. എന്നാൽ കോട്ടക്കൽ വെച്ചും തുടർന്ന് കലാമണ്ഡലത്തിൽ വെച്ചും സ്വന്തം പിതാവിന്റെ കീഴിലുണ്ടായ നീണ്ടകാലത്തെ നിഷ്കർഷയോടെയുള്ള അഭ്യാസം കാരണം, കറ കളഞ്ഞ ഒരു മെയ്യ്‌ അദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്‌. ഒന്നും കൂടി വ്യക്തമാക്കാം. താൻ അദ്ധ്വാനിച്ചുണ്ടാക്കിയ കഥകളി സംസ്കാരം ഒന്നു കൊണ്ടു മാത്രം അരങ്ങത്തു തിളങ്ങിയിരുന്ന ഒരു കഥകളി കലാകാരനായിരുന്നു കലാമണ്ഡലം പത്മനാഭൻ നായർ. അതായത്‌ ധർമ്മപുത്രർ മുതലായ പച്ചകൾ ആവിഷ്കരിയ്ക്കുന്നതിന്ന് അനുകൂലമായ ഒരവസ്ഥയാണ്‌ പത്മനാഭൻ നായർക്കുള്ളതെന്നർത്ഥം.&lt;br /&gt;ആ അവസ്ഥ വേണ്ടതു പോലെ വ്യക്തമാക്കുന്നവയായിരുന്നു, ഇവിടെ പറയാനുദ്ദേശ്ശിയ്ക്കുന്ന മൂന്നു പച്ചകൾ.&lt;br /&gt;&lt;br /&gt;ആദ്യത്തേത്‌ ഏകദേശം പതിനഞ്ചു കൊല്ലത്തോളം മുമ്പ്‌, പാലക്കാട്‌ ജില്ലയിലുള്ള കാറൽമണ്ണയിൽ വെച്ച്‌, വാഴേങ്കടകുഞ്ചുനായർ ട്രസ്റ്റ്‌ സംഘടിപ്പിച്ച ഒരരങ്ങിലായിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ വേഷം സുഭദ്രാഹരണത്തിലെ അർജ്ജുനനായിരുന്നു.&lt;br /&gt;പല കാരണങ്ങളാൽ ആ കാലത്ത്‌ ഈ വേഷം അരങ്ങത്തില്ലാതെ പോയിരുന്നു. കേരളകലാമണ്ഡലം, പി.എസ്‌.വി. നാട്യസംഘം മുതലായ ചിട്ടയായ അഭ്യാസം നടന്നുവന്നിരുന്ന ചില കളരികളിൽ മാത്രമേ ഈ വേഷം നിലനിന്നിരുന്നുള്ളൂ. സംഭോഗശൃംഗാരത്തിന്റെ മൂർത്തിമദ്രൂപമായ ആ അർജ്ജുനൻ, കഥകളിയരങ്ങിന്ന് അന്യമാകാൻ തുടങ്ങിയപ്പോഴാണ്‌ ഈയൊരരങ്ങ്‌ അവിടെ സംഭവിച്ചത്‌ എന്നതും വളരേ ശ്രദ്ധേയമാണ്‌.&lt;br /&gt;&lt;br /&gt;കല്ലുവഴിചിട്ടയുടെ ഉപജ്ഞാതാക്കളിൽ ഒരാളായ കുയിലിത്തൊടി ഇട്ടിരാരിച്ചി മേനവന്റെ മാസ്റ്റർപീസ്‌ വേഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ സുഭദ്രാഹരണത്തിലെ അർജ്ജുനനായിരുന്നു. ഈ ഇട്ടിരാരിച്ചി മേനവന്റെ ശിഷ്യനായ പട്ടിയ്ക്കാംതൊടി രാവുണ്ണിമേനവന്റെ ശിഷ്യനും മകനുമാണ്‌ കലമാണ്ഡലം പത്മനാഭൻ നായർ എന്നതും കണക്കിലെടുക്കേണ്ടതുണ്ട്‌.&lt;br /&gt;ഇതിനൊക്കെ പുറമേ കഥകളിയുടെ സങ്കീർണ്ണങ്ങളും, സുന്ദരങ്ങളുമായ ചിട്ടകളെക്കൊണ്ട്‌ മനോഹരമാക്കിയ ഒരു വേഷമാണ്‌ സുഭദ്രാഹരണത്തിലെ അർജ്ജുനൻ. അതുകൊണ്ടു തന്നെ മുമ്പ്‌ സൂചിപ്പിച്ചതായ പത്മനാഭൻ നായരുടെ ആവിഷ്കാര ശൈലിയ്ക്ക്‌ ഏറെ ഇണങ്ങുന്നതുമാണീ വേഷം. വളരെ പ്രഗദ്ഭമായ നിലയിൽതന്നെ അദ്ദേഹമത്‌ ആ അരങ്ങത്ത്‌ തെളിയിയ്ക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;അടുത്തത്‌ കുറച്ചു കൊല്ലങ്ങൾക്കു മുമ്പ്‌ കോട്ടക്കൽ ഉത്സവക്കാലത്ത്‌ നടന്ന ഒരരങ്ങാണ്‌. ബകവധത്തിലെ ആദ്യത്തെ ഭീമനായിരുന്നു അന്നദ്ദേഹത്തിന്റെ വേഷം. ഈ വേഷത്തിന്ന് സുഭദ്രാഹരണത്തിലെ അർജ്ജുനനുമായി കുറേയേറെ സമാനതകളുണ്ട്‌. രണ്ടു വേഷങ്ങളും ഏറെക്കുറെ അരങ്ങത്ത്‌ പതിവില്ലാത്തതാണ്‌. കൂടാതെ ചിട്ടയോടെ നടക്കുന്ന കളരിയിൽ മാത്രം കണ്ടുവരുന്നതും, സുന്ദരങ്ങളായ കഥകളിസങ്കേതങ്ങളെക്കൊണ്ട്‌ മനോഹരമാക്കിത്തീർത്തവയും. ഈവക കാരണങ്ങൾ കൊണ്ടുതന്നെ ഈ ഭീമൻ പത്മനാഭൻ നായർക്ക്‌ ഇണങ്ങുന്ന വേഷമാണ്‌. തന്റെ സൃഷ്ട്യുന്മുഖമായ പ്രതിഭ ഉപയോഗിച്ച്‌ അദ്ദേഹം ആ അരങ്ങ്‌ എന്നെന്നും ഓർമ്മിയ്ക്കത്തക്ക ഒരനുഭവമക്കിയെടുക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;മൂന്നാമത്തെ പച്ച, ദക്ഷയാഗത്തിലെ ആദ്യത്തെ ദക്ഷനാണ്‌. അതും വർഷങ്ങൾക്കു മുമ്പ്‌ കോട്ടക്കൽ ഉത്സവക്കളിയ്ക്കുണ്ടായതാണ്‌.&lt;br /&gt;കല്ലുവഴിചിട്ടയുടെ കളരിയിൽ, കോട്ടയംകഥകളുടെ പച്ചവേഷങ്ങൾക്കുള്ള പ്രാധാന്യം തന്നെയാണ്‌, തെക്കൻ കളരിയിൽ ഇരയിമ്മൻതമ്പിയുടെ ദക്ഷയാഗത്തിലെ ദക്ഷനുമുള്ളത്‌. അദ്ദേഹം തെക്കൻചിട്ട പ്രകാരമാണ്‌ ദക്ഷൻ അവതരിപ്പിയ്ക്കുന്നത്‌ എന്നല്ല, ആ വേഷത്തിന്ന് അങ്ങിനെയൊരു മാനം കൂടിയുണ്ടെന്ന് സൂചിപ്പിച്ചുവെന്ന് മാത്രം. കല്ലുവഴിച്ചിട്ടയുടെ കളരിയിലും ആ വേഷത്തിന്ന് കാര്യമായ പ്രാധാന്യമുണ്ട്‌. കൃത്യമായ കണക്കുകളും ചിട്ടകളും കൊണ്ട്‌ മനോഹരമാക്കിയ ഒരു വേഷമാണിത്‌; എന്നു പറഞ്ഞാൽ ഈ വേഷവും കലാമണ്ഡലം പത്മനാഭൻ നായരുടെ ആവിഷ്കാരശൈലിയ്ക്ക്‌ അനുയോജ്യമായതു തന്നെ എന്നർത്ഥം. എന്നെന്നും ഓർമ്മിയ്ക്കത്തക്ക ഒരനുഭവമായി ഈ വേഷവും അദ്ദേഹം മാറ്റിയെടുക്കുകയുണ്ടായി.&lt;br /&gt;&lt;br /&gt;ആ വേഷങ്ങൾ കാലാകാലം ഓർമ്മയിൽ തങ്ങിനിൽക്കുന്നവയാണെന്നു പറയാനുണ്ടായ കാരണം ഒന്നു പരിശോധിച്ചു നോക്കാം.&lt;br /&gt;&lt;br /&gt;ഈ മൂന്നു വേഷങ്ങൾക്കു തമ്മിൽ ചില സമാനതകളുണ്ട്‌.&lt;br /&gt;ഇവ മൂന്നും പച്ചകളാണ്‌, ആ പച്ചകളിൽ തന്നെ കളരിയിൽ വേണ്ടതുപോലെ അഭ്യാസം കിട്ടിയാൽ മാത്രം അരങ്ങത്ത്‌ നന്നാക്കാവുന്നവയും. അരങ്ങത്തു നടക്കുന്ന കഥകളി സംബന്ധിയായ പ്രയോഗങ്ങളേക്കൊണ്ടു മാത്രം നന്നാക്കേണ്ട വേഷങ്ങൾ. അതിനാൽ വേണ്ടതു പോലെ ചൊല്ലിയാടുകയാണെങ്കിൽ, ആകാരഭംഗി സ്വൽപം കുറവാണെങ്കിലും, ആയത്‌ അത്ര മുഴച്ചു കാണുകയില്ല.&lt;br /&gt;പത്മനാഭൻ നായരുടെ പച്ചകൾക്കും ഇതുതന്നെയാണവസ്ഥ. ശുഷ്ക്കാന്തിയോടേയും, നിഷ്ക്കർഷയോടേയും അനേകകാലമുണ്ടായ അഭ്യാസം കാരണം കറകളഞ്ഞ മെയ്യോടു കൂടിയ ഒരു കഥകളിക്കാരനാണദ്ദേഹം. അപ്രകാരമുള്ള മെയ്യുപയോഗിച്ചു നേടേണ്ടതായ കാര്യങ്ങൾ വേണ്ടതുപോലെ അദ്ദേഹം നേടിയെടുത്തു എന്നതുതന്നെയാണ്‌ ആ മൂന്നു വേഷങ്ങൾക്കുള്ള മഹത്വവും.&lt;br /&gt;&lt;br /&gt;ആ മൂന്നു വേഷങ്ങൾക്കും പതിഞ്ഞ പദങ്ങളുണ്ട്‌. പതിഞ്ഞ പദങ്ങളെന്നു പറയുമ്പോൾ, പല കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്‌. ആര്‌ ആരോടു പറയുന്നു, വേഷങ്ങൾ ഏതെല്ലാമാണ്‌, താളം എന്താണ്‌, അംഗിരസമെന്താണ്‌, മറുപടിപദമുണ്ടോ എന്നീ കാര്യങ്ങളാണ്‌ ഒരു പതിഞ്ഞപദത്തിലെ ചടങ്ങുകൾ നിശ്ചയിയ്ക്കുന്നത്‌. ആ ചടങ്ങുകൾക്കാകട്ടെ ഒരു നിയതസ്വഭാവമുണ്ടായിരിയ്ക്കുകയും ചെയ്യും. പൊതുവേ പതിഞ്ഞ പദങ്ങളിൽ കഥകളിസംബന്ധികളായ ഒമ്പത്‌ ഘടകങ്ങൾ കണ്ടുവരുന്നു. അവ പ്രവേശം നോക്കിക്കാണൽ, പല്ലവിയിലെ സംബുദ്ധി, വട്ടംവെച്ചകലാശം, പെരുപ്പിച്ച മുദ്രകൾ, ഇരട്ടി, മറുപടി പദം, ആട്ടം, നിഷ്ക്രമണം എന്നിവയാണ്‌. ഇവ മുഴുവനും എല്ലാ പതിഞ്ഞ പദങ്ങളിലും കണ്ടെന്നു വരില്ല. കാണുന്നവതന്നെ സന്ദർഭത്തിന്നനുസരിച്ച്‌ മാറ്റങ്ങൾ വരുത്തിയതുമായിരിയ്ക്കും.&lt;br /&gt;&lt;br /&gt;സുഭദ്രാഹരണത്തിലെ അർജ്ജുനന്ന് രണ്ട്‌ പതിഞ്ഞപദങ്ങളാണുള്ളത്‌.&lt;br /&gt;ആദ്യത്തേത്‌ കൃഷ്ണനോടുള്ള "കഷ്ടം ഞാൻ കപടം കൊണ്ട്‌' എന്നു തുടങ്ങുന്ന മുഖാരി രാഗത്തിൽ, അടന്ത താളത്തിലുള്ള പദം. കപടയതിയുടെ വേഷത്തിലിരിയ്ക്കുന്ന തന്റെ കാൽക്കൽ, ലോകനായകനായിരിയ്ക്കുന്ന ശ്രീകൃഷ്ണൻ നമസ്ക്കരിച്ചതോർത്തുണ്ടായ 'ജാള്യത'യാണ്‌ ആ പദത്തിന്റെ അംഗിരസം.&lt;br /&gt;അടുത്തത്‌, സുഭദ്രയോടുള്ള തോടി രാഗത്തിലുള്ള 'കഞ്ജദളലോചനേ' എന്നു തുടങ്ങുന്ന പദമാണ്‌. ഇതിന്റെ താളം ചമ്പയാണ്‌. പതിഞ്ഞ ചമ്പയിൽ ഇങ്ങനെയൊരു പദമേ ഇന്നു കഥകളിലോകത്തിൽ പ്രചാരത്തിലുള്ളൂ. ഇതിന്റെ അംഗിരസം സംഭോഗശൃംഗാരം തന്നെ.&lt;br /&gt;ബകവധത്തിലെ ആദ്യത്തെ ഭീമനും രണ്ട്‌ പതിഞ്ഞപദങ്ങളാണുള്ളത്‌. ആദ്യത്തേത്‌ ബിലഹരി രാഗത്തിൽ ചമ്പടതാളത്തിലുള്ള 'താപസകുലതിലകാ' എന്നു തുടങ്ങുന്ന പദമാണ്‌. ഭീമന്റെ വേദവ്യാസനോടുള്ള പദം. ഗുരുവിനോടുള്ള ശിഷ്യന്റെ പദമെന്നോ, കാരണവരോടുള്ള അനന്തിരവന്റെ പദമെന്നോ ഒക്കെ പറയാം. അംഗിരസം ഭക്തി അഥവാ ആദരവ്‌ ആണ്‌.&lt;br /&gt;രണ്ടാമത്തേത്‌ ഭീമന്റെ ഹിഡുമ്പിയോടുള്ള പദമാണ്‌. 'ബാലേ വരിക നീ' എന്നു തുടങ്ങുന്ന ഈ പദത്തിന്റെ രാഗം തോടിയിലും, താളം ചെമ്പടയുമാണ്‌. സാധാരണ നായകനും നായികയും തമ്മിലുള്ള ഒരു പതിഞ്ഞ പദം. ഇതിൽ മറുപടിപദം കഴിഞ്ഞുള്ള നായകന്റെ പദം 'പാടി' രാഗത്തിലുള്ളതാണ്‌. സാധാരണ കത്തിയുടെ പതിഞ്ഞപദത്തിന്നുപയോഗിയ്ക്കുന്ന രാഗമാണ്‌ പാടി. അതിവിടെ പച്ചയ്ക്കുപയോഗിയ്ക്കുന്നു എന്നൊരു പ്രത്യേകതയുമുണ്ട്‌.&lt;br /&gt;&lt;br /&gt;ദക്ഷയാഗത്തിലെ ആദ്യത്തെ ദക്ഷന്ന് ഒരു പതിഞ്ഞ പദമേയുള്ളൂ. ദക്ഷന്റെ ഭാര്യയായ വേദവല്ലിയോടുള്ള പദമാണിത്‌. രാഗം കാംബോജിയും, താളം ചെമ്പടയും. സാധാരണ മട്ടിലുള്ള നായകനും നായികയും തമ്മിലുള്ള പതിഞ്ഞപദം, അംഗിരസം സംഭോഗശൃംഗാരം തന്നെ.&lt;br /&gt;ഇവിടെ പ്രസക്തമായ ഒരു കാര്യം ഈവക പദങ്ങൾ പത്മനാഭൻ നായർ എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ്. പതിഞ്ഞപദങ്ങളെന്ന നിലയ്ക്ക്‌ അതിലടങ്ങിയിരിയ്ക്കുന്ന പ്രവേശാദി ഒമ്പത്‌ ഘടകങ്ങളും അദ്ദേഹം എങ്ങനെ ആവിഷ്കരിച്ചു എന്ന് വിസ്തരിയ്ക്കാനൊരുമ്പെടുന്നില്ല. എടുത്ത്‌ പറയത്തക്കതും, ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നതും, മനോഹരങ്ങളുമായ ചിലതു മാത്രം പറയാമെന്ന് വിചാരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;പതിഞ്ഞപദങ്ങളെന്നു കേൾക്കുമ്പോൾ ധാരണയിൽ വരുന്നത്‌ നായകനും നായികയും തമ്മിലുള്ള സംഭോഗശൃംഗാരപദങ്ങളാണ്‌. അതിന്ന് കാരണം കോട്ടയം തമ്പുരാന്റെ കഥകൾക്കു ശേഷം ഉടലെടുത്ത ബഹുഭൂരിപക്ഷം പതിഞ്ഞപദങ്ങളും അങ്ങനത്തതായിരുന്നു. ഇവിടെയാകട്ടെ, മൂന്നു പദങ്ങളുടെ അംഗിരസം ശൃംഗാരവും, ഒന്നിന്റെ ജാള്യതയും മറ്റൊന്നിന്റെ 'ഭക്തി'യുമാണ്‌. ശൃംഗാരപദങ്ങൾക്കു തന്നെ അന്യോന്യം ഇഷ്ടഭേദങ്ങളുണ്ടു താനും. സുഭദ്രാഹരണത്തിലെ പദമാകട്ടെ കുറച്ചുകാലം വളരെ ആഗ്രഹത്തോടെ കാത്തിരുന്നതിന്നു ശേഷം, ഒന്നിച്ചു ചേർന്ന ചെറുപ്പക്കാരായ നായികാനയകന്മാർ തമ്മിലുള്ളതാണ്‌. രണ്ടുപേരും കുലീനകുടുംബാംഗങ്ങളാണു താനും.&lt;br /&gt;ബകവധത്തിലെ നായകൻ ആദ്യം അനുകൂലനല്ലായിരുന്നു, മാത്രമല്ല നായിക ഒരു രാക്ഷസിയുമാണ്‌. ഇവിടെ പ്രേമമെന്നതിന്നേക്കാൾ കാമത്തിന്നാണ്‌ പ്രാധാന്യം.&lt;br /&gt;ദക്ഷയാഗത്തിലെ പദത്തിലാകട്ടെ അഭിജാതകുടുംബാംഗങ്ങളായിരിയ്ക്കുന്ന, വിവാഹം കഴിഞ്ഞ്‌ കുറച്ചധികം കാലമായിട്ടുള്ള ദമ്പതികളുടെ സല്ലാപമാണ്‌ വിഷയം.&lt;br /&gt;ഈ വൈവിദ്ധ്യം അവയുടെ ആവിഷ്കാരത്തിലും കാണാം. രംഗക്രിയകളിലെല്ലാം ഈ വൈവിദ്ധ്യം പ്രത്യേകം കണക്കിലെടുത്തിട്ടുണ്ട്‌. പത്മനാഭൻ നായരുടെ വേഷങ്ങൾ, ഈ വേഷങ്ങൾ ഔചിത്യത്തോടെ അവതരിപ്പിയ്ക്കുന്നതായിരുന്നു എന്ന് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്‌.&lt;br /&gt;&lt;br /&gt;വല്ലാത്തൊരു 'മൂഡ്‌' ഉള്ള പദമാണ്‌ 'കഷ്ടം ഞാൻ കപടം കൊണ്ട്‌' എന്നത്‌. ഒരു കപടവേഷധാരിയായി ദ്വാരകയിൽ വന്നവനാണ്‌ അർജ്ജുനൻ. അതും അവിടെയുള്ള കന്യകയെ കടത്തിക്കൊണ്ടുപോകുന്നതിന്നാണു താനും. തന്റെ ഈ കാപട്യങ്ങളെല്ലാം കൃത്യമായി അറിയുന്നവനാണ്‌ കൃഷ്ണൻ. താനിവിടെ നടത്താനുദ്ദേശ്ശിയ്ക്കുന്ന കള്ളപ്പണികൾക്ക്‌ ഒത്താശകളെല്ലാം നൽകുന്നത്‌ ഈ കൃഷ്ണൻ തന്നെയാണ്‌. അപ്രകാരം അദ്ദേഹത്തിന്റെ സഹായത്തോടെ കന്യകാവരണം ഗംഭീരമായിത്തന്നെ നടക്കുകയും ചെയ്തു. ആ അവസരത്തിൽ കൃഷ്ണൻ അർജ്ജുനനെ കുറേ പുകഴ്ത്തി സംസാരിയ്ക്കുകയും, ആ സന്ദർഭത്തിലുള്ള അർജ്ജുനന്റെ മറുപടിയാണ്‌ പ്രസ്തുത പദം. ഒന്നിന്നുപുറകേ മറ്റൊന്നായി പല കള്ളത്തരങ്ങളും ചെയ്യേണ്ടിവന്നതിനാലും, ആ കള്ളത്തരത്തിന്റെ ഭാഗമായി ലോകനായകനായിരിയ്ക്കുന്ന ശ്രീകൃഷ്ണൻ തന്റെ കാൽക്കൽ വീണു നമസ്ക്കരിച്ചത്‌ ഓർക്കുക കാരണമായും അർജ്ജുനന്ന് തോന്നുന്ന ജാള്യത മുഴുവനായും പ്രകടിപ്പിയ്ക്കുന്നതാണ്‌ ഈ പദം. അതിന്നിണങ്ങുന്ന ചിട്ടകളോടു കൂടിയതാണത്‌. ഈവക എല്ലാ പ്രത്യേകതകളും വെവ്വേറേ എടുത്തുകാണിയ്ക്കുന്ന തരത്തിലായിരുന്നു പത്മനാഭൻ നായരുടെ ആവിഷ്കാരം.&lt;br /&gt;&lt;br /&gt;അതിലടങ്ങിയ കഥകളി ചടങ്ങുകൾ മുഴുവൻ എടുത്തു പറയുന്നില്ല. എന്നാൽ അതിൽ ഒന്നു രണ്ടു മുദ്രകൾ പെരുപ്പിച്ചു കാണിയ്ക്കുന്നുണ്ട്‌. പദത്തിലെ പ്രമേയത്തിന്റെ പ്രധാന ഘടകം പ്രകടിപ്പിയ്ക്കുന്ന മുദ്ര, ധാരാളം അക്ഷരകാലങ്ങളുപയോഗിച്ച്‌ വിസ്തരിച്ചു കാണിയ്ക്കുക എന്ന തന്ത്രത്തേയാണ്‌ ഇവിടെ മുദ്രകൾ 'പെരുപ്പിച്ചു കാണിയ്ക്കുക' എന്നതുകൊണ്ട്‌ ഉദ്ദേശ്ശിയ്ക്കുന്നത്‌. ഒരുവിധം എല്ലാ പതിഞ്ഞപദങ്ങളിലും ഇങ്ങനത്തെ ഒന്നിലധികം മുദ്രകൾ കാണാവുന്നതാണ്‌. പതിഞ്ഞതല്ലാത്ത ചില പദങ്ങളിലും ഇത്തരം ചില മുദ്രകൾ കാണാറുണ്ട്‌. ഈ പദത്തിൽ 'കപടം' എന്ന മുദ്ര അപ്രകാരമുള്ളതാണ്‌. ഈ മുദ്ര രണ്ടുമൂന്നു തവണ ആവർത്തിയ്ക്കുന്നു.അതുപോലെ ആ പദത്തിന്റെ അവസാനത്തിൽ 'ജളത' എന്ന മുദ്ര പിടിയ്ക്കുന്നുണ്ട്‌. ആദ്യത്തെ മുദ്രയ്ക്ക്‌ രണ്ട്‌ കാലും കൂട്ടി നിന്ന്, വലത്‌ ഭാഗത്ത്‌ അരയ്ക്ക്‌ സമം മുദ്ര പിടിച്ചും, രണ്ടാമത്തെ മുദ്രയ്ക്ക്‌ രണ്ടു കയ്യും ഉയർത്തി മുഖത്ത്‌ ജാള്യത വരുത്തിയും നിൽക്കുന്ന പത്മനാഭൻ നായരുടെ ആ നിൽപ്‌ ഇന്നും ഞാനോർക്കുന്നു.&lt;br /&gt;&lt;br /&gt;ഇതുപോലുള്ള മുഹൂർത്തങ്ങൾ നിരവധി നിറഞ്ഞു നിൽക്കുന്ന ഒരരങ്ങായിരുന്നത്‌. അതിനാൽ കണ്ടവരുടെയെല്ലാം മനസ്സിൽ അത്‌ മങ്ങാത്തൊരോർമ്മയായി ഇന്നും നിലനിൽക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ബകവധത്തിലെ ആദ്യത്തെ പതിഞ്ഞ പദവും ചില പ്രത്യേകതകളുള്ളതാണ്‌. അരക്കില്ലത്തിൽ നിന്നും രക്ഷപ്പെട്ട്‌ പാണ്ഡവർ കാട്ടിൽ അലഞ്ഞുനടക്കുന്ന സന്ദർഭത്തിൽ വേദവ്യാസമുനി അവിടെ എത്തുകയും, കൃഷ്ണന്റെ സഹായം ഉടനെ ഉണ്ടാകുന്നതാണ്‌ എന്ന് പറഞ്ഞനുഗ്രഹിയ്ക്കുകയും ചെയ്യുന്നതാണ്‌ സന്ദർഭം. അപ്പോൾ ഭീമൻ മുനിയോട്‌ കഴിഞ്ഞ കഥകൾ വിവരിച്ചു പറയുന്നതാണ്‌, 'താപസകുലതിലകാ' എന്നത്‌. സാധാരണ പതിഞ്ഞപദങ്ങളിൽ ഒഴിച്ചു കുടാൻ വയ്യാത്തൊരു ചടങ്ങാണ്‌, 'നോക്കിക്കാണൽ'. ആലംബനപ്രതിഷ്ഠ നടത്തുകയാണ്‌ പ്രസ്തുത ചടങ്ങു കൊണ്ടുദ്ദേശ്ശിയ്ക്കുന്നത്‌. ആലംബനവിഭാവത്തെ വേണ്ടതുപോലെ പ്രതിഷ്ഠിച്ചാൽ രസാവിഷ്കാരത്തിന്ന് പകുതി അദ്ധ്വാനം മതി. കഥകളിയിൽ നോക്കിക്കാണുന്നതിന്ന് കൃത്യമായ ചടങ്ങുകളുണ്ടുതാനും. എന്നാലീ ചടങ്ങുകൾ ശൃംഗാരത്തിന്നും, വീരത്തിന്നും മാത്രമേ ചേരുകയുള്ളു.&lt;br /&gt;&lt;br /&gt;ഇവിടെയാകട്ടെ ശിഷന്റെ ഗുരുവിനോടുള്ള പദമാണ്‌. ശൃംഗാരവും വീരവുമല്ല, മറിച്ച്‌ ആദരവ്‌ അഥവാ ഭക്തിയാണ്‌. സാധാരണഗതിയിലുള്ള ഒരു നോക്കിക്കാണൽ പറ്റുകയില്ല. ഇത്‌ അരങ്ങത്ത്‌ നേരിട്ടു കണ്ടാൽ മാത്രമേ വ്യക്തമാകയുള്ളു. അപ്പോൾ ആലംബനപ്രതിഷ്ഠയ്ക്കായിക്കൊണ്ട്‌ യുക്തമായ ചടങ്ങ്‌ വേറെ വരുന്നു. വന്ദിയ്ക്കലാണ്‌ ഏറ്റവും യുക്തമായ ചടങ്ങ്‌. ഇവിടെ അതാണ്‌ ചെയ്യുന്നത്‌. അതായത്‌, ഭീമന്റെ പ്രസ്തുത പദത്തിൽ നോക്കിക്കാണുന്നതിന്നുള്ള നാലു താളവട്ടം കൊണ്ട്‌ വന്ദിയ്ക്കലാണ്‌ നടക്കുന്നത്‌. 'കുമ്പിടൽ' എന്നാണിതിന്ന് കഥകളിയിൽ പേര്‌. ഇതേപോലെ വന്ദിയ്ക്കലുള്ള മറ്റു ചില പദങ്ങളുമുണ്ട്‌. ഇവിടത്തെ വിഷയം ആ പതിഞ്ഞകാലത്തിലുള്ള കുമ്പിടൽ കലാമണ്ഡലം പത്മനാഭൻ നായർ എങ്ങനെ നിർവ്വഹിച്ചു എന്നുള്ളതാണ്‌. ഒരു കഥകളി പച്ചയ്ക്ക്‌ അത്‌ എങ്ങനെ മനോഹരമായി ചെയ്യാം എന്നുള്ളതിന്ന് തികഞ്ഞ ഒരു മാതൃകയായിരുന്നു അത്‌ എന്നു മാത്രം പറഞ്ഞ നിർത്തട്ടെ. കാരണം അത്‌ വാക്കുകൾക്കതീതമാണ്‌. കണ്ടു തന്നെ അറിയേണ്ടിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;പെരുപ്പിച്ചുകാട്ടുന്ന മുദ്രകൾ, ഏറ്റവും മനോഹരമായിത്തന്നെ പത്മനാഭൻ നായർ അവതരിപ്പിയ്ക്കുമെന്നതിന്ന് ഒരു തികഞ്ഞ ഉദാഹരണം, ഇതേ കഥയിലെ ഹിഡുമ്പിയോടുള്ള പതിഞ്ഞപദത്തിൽ കാണാം. ശൃംഗാര രസത്തിലുള്ള ഒരു സാധാരണ പതിഞ്ഞപദമാണത്‌. നായികയുടെ മറുപടി പദത്തിന്ന് ശേഷമുള്ള നായകന്റെ പാടിരാഗത്തിലുള്ള പദത്തിൽ 'ചേവടിപണിയും' എന്നൊരു പ്രയോഗമുണ്ട്‌. കാൽക്കൽ വീഴുക എന്നാണതിന്നർത്ഥം. ഒന്ന് പിന്നാക്കം നിന്ന് രണ്ടു കയ്യും പൊക്കി നിന്ന്, പെട്ടെന്നു മുമ്പിലേയ്ക്കു വന്ന് 'വീഴുക' എന്നു കാണിയ്ക്കുകയാണ്‌ അവിടത്തെ ചടങ്ങ്‌. പത്മനാഭൻ നായരുടെ മനോഹരമായ ആ അവതരണം ഒരു മങ്ങലും സംഭവിയ്ക്കാതെ ഇപ്പോഴും എനിയ്ക്കോർമ്മിച്ചെടുക്കാൻ പറ്റുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ദക്ഷന്റെ ആവിഷ്കാരത്തിലും ഇതുപോലെയുള്ള നിരവധി ഭാഗങ്ങളുണ്ട്‌. എന്നാൽ പെട്ടെന്നു ഓർമ്മയിൽ വരുന്നത്‌ അന്നദ്ദേഹമെടുത്ത പതിഞ്ഞ വട്ടംവെച്ച കലാശമാണ്‌. ആ പദത്തിൽ പല്ലവി കഴിഞ്ഞാൽ ഒരു വട്ടംവെച്ച കലാശമുണ്ട്‌. അതാണിവിടുത്തെ വിഷയം.&lt;br /&gt;&lt;br /&gt;കഥകളിയരങ്ങത്തെ കലാശത്തെ വിലയിരുത്തുമ്പോൾ നിർബന്ധമായും ധാരണയിലെത്തേണ്ട ചില കാര്യങ്ങളുണ്ട്‌.കഥകളിയരങ്ങത്തു കാണുന്ന നൃത്തപ്രധാനമായ ഒന്നാണ്‌ കലാശങ്ങൾ. നൃത്തമായി കണക്കാക്കപ്പെടുന്ന എല്ലാ ചലനങ്ങളും ഇവിടെ കലാശമായി കണക്കാക്കപ്പെടുന്നുണ്ട്‌. ഭാവാഭിനയത്തിന്ന് ഒട്ടും പ്രാധാന്യമില്ലാതെ, അഥവാ അതിന്ന് താരതമ്യേന പ്രാധാന്യം കുറഞ്ഞ്‌ നടത്തുന്ന താളാത്മകമായ ചലനങ്ങൾ 'നൃത്ത'മാണ്‌. ഭാവത്തിന്നും താളാത്മകമായ ചലനത്തിന്നും ഒരേ പ്രാധാന്യമുള്ളത്‌ 'നൃത്ത്യം'. ഭാവാത്മകപ്രകടനത്തിന്ന് കൂടുതൽ പ്രാധാന്യം കൊടുത്ത്‌, താളാത്മകചലനങ്ങൾക്ക്‌ പ്രാധാന്യം നന്നേ കുറഞ്ഞ്‌, അഥവാ ഒട്ടുമില്ലാതെ കാണുന്നത്‌ 'നാട്യം'. ഇതാണ്‌ നൃത്തനൃത്യനാട്യങ്ങളുടെ ചുരുക്കത്തിലുള്ള നിരുക്തി. കഥകളിയിലെ കലാശങ്ങൾ പലപ്പോഴും നൃത്യത്തിലേയ്ക്കും തുടർന്ന് നാട്യത്തിലേയ്ക്കും വികസിയ്ക്കുന്നത്‌ കാണാം. അതായത്‌ വെറും ഒരു നൃത്ത രൂപമായ കലാശം ഭാവാഭിനയത്തോടു കൂടിയും, ചിലപ്പോൾ നൃത്താംശം വളരേ കുറഞ്ഞ്‌ ഭാവാഭിനയം മാത്രമായും മാറുന്നത്‌ കാണാമെന്നർത്ഥം.&lt;br /&gt;&lt;br /&gt;കലാശങ്ങൾ പൊതുവേ മൂന്നു തരത്തിലുണ്ട്‌. ആദ്യത്തേത്‌ പദങ്ങൾക്കിടയിൽ വരുന്ന നൃത്തവിശേഷങ്ങളാണ്‌. സാധാരണ 'ഇരട്ടിയും' മറ്റും ഈ വിഭാഗത്തിൽ പെടുന്നു. അടുത്തത്‌ പദത്തിലെ ആശയത്തേയോ അല്ലെങ്കിൽ ഭാവത്തേയൊ പൊലിപ്പിച്ചെടുക്കാൻ ഉപയോഗിയ്ക്കുന്ന നൃത്തവിശേഷങ്ങളാണ്‌. 'ചൊല്ലി വട്ടം തട്ടി' എടുക്കുന്ന കലാശങ്ങൾ ഇതിന്നുദാഹരണമായി പറയാം. അരങ്ങത്തെ ചടങ്ങുകളുടെ ഭാഗമായിരിയ്ക്കുമ്പോൾ തന്നെ ചില സന്ദേശങ്ങൾ വിവിധ തലങ്ങളിലേയ്ക്ക്‌ കൈമാറാനുപയോഗിയ്ക്കുന്ന നൃത്തവിശേഷങ്ങളാണ്‌ മൂന്നാമത്തേത്‌. 'നാലാമിരട്ടി' ഈ വിഭാഗത്തിൽ പെടുന്നവയാണ്‌.&lt;br /&gt;&lt;br /&gt;എന്തുതന്നെയായാലും പല്ലവി, അനുപല്ലവി, ചരണങ്ങൾ എന്നിവ കഴിയുന്നേടത്ത്‌ നിർബന്ധമായും കഥകളിയിൽ കലാശങ്ങൾ വരും.&lt;br /&gt;ബ്രഹത്തിന്റെ 'എപ്പിക്‌ തിയ്യറ്റർ'-ൽ വികാരതീവ്രമായ മുഹൂർത്തങ്ങളിൽ, ഒരാൾ 'ഇതൊരു നാടകമാണ്‌' എന്നെഴുതിയ ഒരു ബോർഡുമായി രംഗത്ത്‌ വന്നുപോയാൽ അത്ര അദ്ഭുതപ്പെടാനില്ല.&lt;br /&gt;കാരണം അനുവാചകൻ നാടകത്തിന്റെ കഥാഗതിയാൽ നയിയ്ക്കപ്പെട്ട്‌ മറ്റൊരു ലോകത്തെത്തുന്നത്‌ നല്ല ആസ്വാദനമല്ലയെന്നും, നാടകത്തിലുള്ള നാടകസംബന്ധിയായ മൂല്യങ്ങൾ നേരിട്ടറിഞ്ഞ്‌ ആസ്വദിയ്ക്കുന്നതാണ്‌ യഥാർത്ഥ ആസ്വാദനമെന്നും എപ്പിക്‌ തിയ്യറ്ററുകാർ ഉറച്ചു വിശ്വസിയ്ക്കുന്നു. അതിനാൽ അത്തരത്തിലുള്ള ആസ്വാദനത്തിന്ന് വിഘാതം തട്ടുമ്പോൾ അവിടെ ഇടപെട്ട്‌, അനുവാചകനെ നാടകത്തിലേയ്ക്ക്‌ തിരിച്ചുകൊണ്ടുവരുന്നതിന്നാണ്‌ ഇതുപോലുള്ള ഉപാധികൾ ഉപയോഗിയ്ക്കുന്നത്‌. കഥകളിയിൽ കലാശങ്ങളും ഇതേ ധർമ്മം തന്നെയാണുപയോഗിയ്ക്കുന്നത്‌. അതായത്‌ കലാശത്തിന്റെ ഒരു ധർമ്മം, പ്രസ്തുത ആവിഷ്കാരത്തിനെ ഒരു കഥകളിയാക്കിത്തീർക്കുക എന്നതാന്നെന്നർത്ഥം.&lt;br /&gt;&lt;br /&gt;ഇവിടെ പ്രതിപാദ്യമായ ദക്ഷന്റെ വട്ടംവെച്ച കലാശമാകട്ടെ, തികച്ചും 'നൃത്ത്യ'മാണ്‌. പദങ്ങളുടെ ഇടയിൽ വരുന്ന കലാശമാണ്‌. ആ ആവിഷ്കാരത്തെ കഥകളിയാക്കിമാറ്റിയെടുക്കുന്നതുമാണ്‌.&lt;br /&gt;&lt;br /&gt;ഈ പദത്തിന്ന് ഏകദേശം സമാനമായ പതിഞ്ഞപദമാണ്‌, കിർമ്മീരവധത്തിലെ 'ബാലേ കേൾ' എന്നത്‌. എന്നാൽ അതിന്ന് സൗന്ദര്യശാസ്ത്രസംബന്ധിയായ ചില വ്യത്യാസങ്ങളുമുണ്ടെന്നത്‌ സത്യം തന്നെ. അതിലും പല്ലവി കഴിഞ്ഞാൽ ഒരു വട്ടംവെച്ച കലാശമുണ്ട്‌. അതാകട്ടെ പല നിയന്ത്രണങ്ങളാൽ കെട്ടിമുറുക്കപ്പെട്ടതാണ്‌. ഈ കലാശമാകട്ടെ എല്ലാ സ്വാതന്ത്ര്യത്തോടും, ഒരു പച്ചയ്ക്ക്‌ ചെയ്യാവുന്നതിന്റെ പരമാവധി ചാരുതയോടെ എടുക്കാവുന്നതാണ്‌.&lt;br /&gt;&lt;br /&gt;പത്മനാഭൻ നായർ മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ മുഴുവൻ വെളിപ്പെടുത്തുന്ന രീതിയിലാണ്‌ ആ കലാശമെടുത്തത്‌. ഇതിൽക്കൂടുതൽ വാക്കാൽ പ്രസ്തുത കാര്യം വ്യക്തമാക്കാൻ കഴിയുകയില്ല.&lt;br /&gt;&lt;br /&gt;കളരിയിൽ അഭ്യസിച്ച ആ കലാശം എങ്ങനെ ഒരു പച്ചവേഷം അരങ്ങത്ത്‌ മനോഹരമാക്കണമെന്നതിന്ന് ഒത്ത ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ അവതരണം എന്നുകൂടി എടുത്തു പറയേണ്ടിയിരിയ്ക്കുന്നു. വിദ്യാർത്ഥികൾക്കൊക്കെ നല്ലൊരു പാഠം.&lt;br /&gt;&lt;br /&gt;ഇനിയും ആ മൂന്നരങ്ങിൽ നിന്ന് അനവധി വിശേഷവിധികൾ എടുത്തു കാണിയ്ക്കാവുന്നതാണ്‌. വിസ്താരഭയത്താൽ അതിന്നൊരുമ്പെടുന്നില്ല. ചുരുക്കത്തിൽ കലാമണ്ഡലം പത്മനാഭൻ നായരുടെ ആ മൂന്നു പച്ചകൾ എന്നെന്നും ഓർക്കുന്നതരത്തിലുള്ളതായിരുന്നു എന്നുമാത്രം പറഞ്ഞു നിർത്തട്ടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;കലാമണ്ഡലം പത്മനാഭൻ നായരേ പോലെ കഥകളിയരങ്ങത്ത്‌ 'കഥകളി' സൃഷ്ടിച്ചെടുക്കുന്ന തരത്തിലുള്ള ആവിഷ്കാരശൈലിയോടു കൂടിയ കലാകാരന്മാർ വിരളമാണ്‌. മാത്രമല്ല തന്റെ ഈ വിധത്തിലുള്ള സിദ്ധികൾ ശിഷ്യന്മാർക്ക്‌ വേണ്ട വിധത്തിൽ പറഞ്ഞുകൊടുക്കുന്നതിന്നും, അവരേക്കൊണ്ട്‌ അത്‌ വേണ്ടവിധത്തിൽ പ്രയോഗിപ്പിയ്ക്കാനുതകുന്ന തരത്തിൽ അഭ്യസിപ്പിയ്ക്കുന്നതിന്നും കഴിവുള്ളവനായ ഒരാചാര്യൻ കൂടിയാണദ്ദേഹം. അപ്രകാരമുള്ള കലാകാരന്മാർ, ഓരോരുത്തരായി കാലയവനികയ്ക്കുള്ളിലേയ്ക്ക്‌ മറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്‌. ഈയൊരു വസ്തുത ഓർക്കുമ്പോഴാണ്‌ അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വലുപ്പം നമുക്കു ബോദ്ധ്യമാകുന്നതും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2294161829900039773-6531513956478066885?l=kathaykkappuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kathaykkappuram.blogspot.com/feeds/6531513956478066885/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2294161829900039773&amp;postID=6531513956478066885' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/6531513956478066885'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/6531513956478066885'/><link rel='alternate' type='text/html' href='http://kathaykkappuram.blogspot.com/2009/02/blog-post.html' title='കലാമണ്ഡലം പത്മനാഭൻ നായർ-ഒരനുസ്മരണം'/><author><name>Dr.T.S.Madhavankutty</name><uri>http://www.blogger.com/profile/03697049739331669516</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-2294161829900039773.post-8633663026606201226</id><published>2009-01-28T02:46:00.001-08:00</published><updated>2009-01-28T03:05:45.299-08:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>കഥയ്ക്കപ്പുറമുള്ള കളി-2</title><content type='html'>ഒന്നാം ഭാഗം &lt;a href="http://kathaykkappuram.blogspot.com/2009/01/1_23.html"&gt;ഇവിടെ&lt;/a&gt; വായിയ്ക്കാം.&lt;br /&gt;&lt;br /&gt;രണ്ടു്.&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;2) സ്ഥലപരിധി (Theatrical frame)&lt;/strong&gt;&lt;br /&gt;&lt;div&gt; &lt;/div&gt;&lt;div&gt;കഥകളി അരങ്ങത്ത്‌ പ്രയോഗത്തിലുള്ള സ്ഥലപരിഗണനയും മുമ്പു പറഞ്ഞപോലെ, ഘടനാപരമെന്നും, ക്രിയാപരമെന്നും രണ്ടായി തിരിയ്ക്കാം.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;strong&gt;&lt;em&gt;അ. ഘടനാപരം:&lt;/em&gt;&lt;/strong&gt; വനത്തിന്‌ പുറത്തു നിൽക്കുന്ന നടൻ "ഇനി വനത്തിൽ പ്രവേശിക്കതന്നെ" എന്ന് മുദ്രകാട്ടി 'അഢിഡക്കട' ചവുട്ടിയാൽ വനത്തിന്നുള്ളിലെത്തുന്നു. കഥകളിസംബന്ധിയായ സ്ഥലബോധത്തിൽ നിന്ന് ഉരുത്തിരിച്ചെടുത്ത ഒരു തന്ത്രമാണിത്‌. കിർമ്മീരവധത്തിൽ ഒരേ രംഗത്ത്‌, ഒരു ഭാഗത്തേയ്ക്ക്‌ തിരിഞ്ഞാൽ ധൗമ്യന്റെ അടുത്തും, മറുഭാഗത്തേയ്ക്ക്‌ തിരിഞ്ഞാൽ ദ്രൗപതിയുടെ അടുത്തും, വേറൊരു ഭാഗത്തേയ്ക്ക്‌ തിരിഞ്ഞാൽ ബ്രാഹ്മണരുടെ അടുത്തും ധർമ്മപുത്രർ എത്തുന്നതായി ധാരണയുണ്ടാക്കുന്നതും ഇതേ തന്ത്രം മൂലമാണ്‌.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ഇതേ ന്യായം വെച്ചുതന്നെ സമയ (കാലം )ത്തേയും കൈകാര്യം ചെയ്യുന്നു. അതിനാൽ ഒരു സമയാധിഷ്ഠിത പരിധി കൂടിയുണ്ട്‌.&lt;/div&gt;&lt;div&gt;&lt;strong&gt;&lt;em&gt;&lt;/em&gt;&lt;/strong&gt; &lt;/div&gt;&lt;div&gt;&lt;strong&gt;&lt;em&gt;ഇ. ക്രിയാപരം:&lt;/em&gt;&lt;/strong&gt; ക്രിയാപരമായ പരിധി പല തരത്തിൽ പറയാം. പ്രധാനമെന്നു തോന്നുന്ന രണ്ടെണ്ണം താഴെ ചേർക്കുന്നു.&lt;/div&gt;&lt;div&gt;a) &lt;/div&gt;&lt;img id="BLOGGER_PHOTO_ID_5296296891362292034" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 233px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_-7h7m0Vn7uM/SYA59jKnsUI/AAAAAAAAAAo/MZOh9fe0HLA/s320/chitram-1.jpg" border="0" /&gt;1.വിളക്ക്‌&lt;br /&gt;&lt;div&gt;2.മദ്ദളക്കാരൻ&lt;/div&gt;&lt;div&gt;3.ചെണ്ടക്കാരൻ&lt;/div&gt;&lt;div&gt;4.പൊന്നാനിപ്പാട്ടുകാരൻ&lt;/div&gt;&lt;div&gt;5.ശിങ്കിടിപ്പാട്ടുകാരൻ&lt;/div&gt;&lt;div&gt;6.വലതുകീഴരങ്ങ്‌(Rightdown stage)&lt;/div&gt;&lt;div&gt;7.ഇടതുകീഴരങ്ങ്‌ (Left down stage)&lt;/div&gt;&lt;div&gt;8.വലതുമേലരങ്ങ്‌ (Right up stage)&lt;/div&gt;&lt;div&gt;9.ഇടതു മേലരങ്ങ്‌ (Left up stage)&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ഇതിൽ ഏറ്റവും തിളക്കമുള്ള (bright) ഭാഗം 8 ആണ്‌. 7 ഏറ്റവും ഇരുണ്ടതും. പ്രധാനപ്പെട്ട നടൻ 8-ൽ സ്ഥിതി ചെയ്യുന്നു, മദ്ദളക്കാരൻ, ചെണ്ടക്കാരൻ, പൊന്നാനിപ്പാട്ടുകാരൻ, ശിങ്കിടിപ്പാട്ടുകാരൻ കൂട്ടുവേഷക്കാരൻ (9-ൽ സ്ഥിതി ചെയ്യുന്ന) എന്നിവർ അയാൾക്കു ചുറ്റും ഒരു വലയം സൃഷ്ടിച്ച്‌ അയാൾക്ക്‌ കൂടുതൽ മിഴിവ്‌ (projection) നൽകുന്നു. തായമ്പകയ്ക്ക്‌ നിൽക്കുന്നതു പോലെ പ്രധാന വേഷക്കാരന്‌ ശക്തമായ പിന്തുണയാണ്‌ ഇവർ നൽകുന്നത്‌. ഇലക്റ്റ്രിക്‌ ബൾബിന്‌ shade കൂടുതൽ തിളക്കം നൽകുന്നതു പോലെ.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ഈ നിലയ്ക്ക്‌ അപവാദങ്ങളുമുണ്ട്‌. കാലകേയവധത്തിലെ പ്രസിദ്ധമായ 'ജനകാതവദർശനാൽ' എന്ന രംഗത്ത്‌ കൂട്ടുവേഷക്കാരൻ (ഇന്ദ്രൻ) 8-ൽ ആണ്‌, അർജ്ജുനൻ 9-ലും.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;b) അടുത്തത്‌&lt;/div&gt;&lt;img id="BLOGGER_PHOTO_ID_5296297150267254690" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 233px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_-7h7m0Vn7uM/SYA6MnqX56I/AAAAAAAAAAw/iV4fhq6Qmec/s320/chithram-2.jpg" border="0" /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;1.വിളക്ക്‌&lt;/div&gt;&lt;div&gt;2.മദ്ദളക്കാരൻ&lt;/div&gt;&lt;div&gt;3.ചെണ്ടക്കാരൻ&lt;/div&gt;&lt;div&gt;4.പൊന്നാനിപ്പാട്ടുകാരൻ&lt;/div&gt;&lt;div&gt;5.ശിങ്കിടിപ്പാട്ടുകാരൻ&lt;/div&gt;&lt;div&gt;6.വലതരങ്ങ്‌(Right stage)&lt;/div&gt;&lt;div&gt;7. ഇടതരങ്ങ്‌ (Left stage)&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ഇവിടെ ഓരോ വേഷക്കാരനും പ്രത്യേകം സ്ഥലം വേർത്തിരിച്ചു വെച്ചിരിക്കയാണ്‌. ഒരു സ്ഥലത്തു നിന്ന് മറ്റേ സ്ഥലത്തേയ്ക്ക്‌ മാറണമെങ്കിൽ പ്രത്യേക ചടങ്ങുകളുണ്ട്‌. യുദ്ധരംഗങ്ങളിൽ ഇടതു ഭാഗത്തു നിൽക്കുന്ന കഥാപാത്രത്തിന്റെ പദം ചൊല്ലിവട്ടംതട്ടിയാൽ കലാശത്തോടുകൂടി വലതുവശത്തേയ്ക്ക്‌ മാറിയതിന്നു ശേഷമാണ്‌ പദമാടുന്നത്‌. അങ്ങിനെ മാറുമ്പോൾ മറ്റേ കഥാപാത്രവും കലാശത്തിൽ പങ്കുചേരുന്നു. യുദ്ധമില്ലാത്തിടത്ത്‌ മറ്റൊരു പ്രകാരത്തിലാണ്. കല്യാണസൗഗന്ധികത്തിൽ ഭീമൻ തന്റെ മുമ്പിൽ നിൽക്കുന്ന വാനരൻ ഹനുമാനാണെന്ന് മനസ്സിലാക്കുമ്പോൾ വലതുഭാഗത്തു നിന്ന് സ്ഥലം മാറിക്കൊടുത്ത്‌ ആ ഭാഗത്തേക്ക്‌ ഹനുമാനെ ആനയിക്കുന്നു.&lt;/div&gt;&lt;div&gt;&lt;strong&gt;&lt;/strong&gt; &lt;/div&gt;&lt;div&gt;&lt;strong&gt;3) തലങ്ങൾ (Levels)&lt;/strong&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;തലങ്ങളും സ്ഥലപരിഗണനയോട്‌ ചേർത്ത്‌ ചിന്തിയ്ക്കാവുന്നതാണ്‌. കഥകളി അരങ്ങത്ത്‌ രണ്ട്‌ തട്ടുകളേ ഉള്ളൂ. ഒന്ന് സമമായത്‌, രണ്ടാമത്തേത്‌ ഉരൽ അഥവാ സ്റ്റൂൾ. തലങ്ങളിൽ വ്യത്യാസം വരുത്തുന്നതുകൊണ്ട്‌ ഉള്ള നേട്ടങ്ങൾ:&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;strong&gt;&lt;em&gt;അ.&lt;/em&gt;&lt;/strong&gt; മഹത്വം - വലിപ്പക്കൂടുതൽ - ഉണ്ടാകുന്നു. കല്യാണസൗഗന്ധികത്തിലെ വിശ്വരൂപം കാണിയ്ക്കുന്ന ഹനൂമാൻ അസാധാരണമായ വലുപ്പം കാണിക്കുന്നതിനാൽ സ്റ്റൂളിനു മുകളിൽ കയറിനിൽക്കുന്നു.&lt;/div&gt;&lt;div&gt;&lt;strong&gt;&lt;em&gt;&lt;/em&gt;&lt;/strong&gt; &lt;/div&gt;&lt;div&gt;&lt;strong&gt;&lt;em&gt;ആ.&lt;/em&gt;&lt;/strong&gt; കൂടുതൽ ദൂരം കാണിയ്ക്കുക. കിർമ്മീരവധത്തിൽ വളരെ ദൂരത്ത്‌ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണൻ സ്റ്റൂളിനു മുകളിൽ നിന്നുകൊണ്ടാണ്‌ പ്രവേശിയ്ക്കുന്നത്‌.&lt;/div&gt;&lt;div&gt;&lt;strong&gt;&lt;em&gt;&lt;/em&gt;&lt;/strong&gt; &lt;/div&gt;&lt;div&gt;&lt;strong&gt;&lt;em&gt;ഇ.&lt;/em&gt;&lt;/strong&gt; താരതമ്യേന ഇരുണ്ട ഭാഗത്ത്‌ (ഒന്നാം ചിത്രത്തിൽ 7) നിന്ന് അഭിനയിക്കേണ്ടി വരുമ്പോൾ കൂടുതൽ തിളക്കം കിട്ടുന്നതിനായി സ്റ്റൂളിനു മുകളിൽ കയറി നിൽക്കുന്നു. ബാലിവിജയത്തിൽ ബാലിയുടെ അടുത്തെത്തുന്ന രാവണനും നാരദനും സ്റ്റൂളിന്നു മുകളിൽ നിന്നുകൊണ്ടാണ്‌ ആടുന്നത്‌. അവർ നിൽക്കുന്ന സ്ഥലം ഒന്നാം ചിത്രത്തിൽ കാണിച്ച 7 എന്ന ഭാഗമാണ്‌.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;strong&gt;&lt;em&gt;ഈ.&lt;/em&gt;&lt;/strong&gt; എന്തിന്റെയെങ്കിലും മുകളിൽ കയറിനിൽക്കുന്നതോ, ഇരിയ്ക്കുന്നതോ ആയി കാണിയ്ക്കുന്നതിന്‌, ലവണാസുരവധത്തിൽ മരത്തിന്നു മുകളിൽ നിന്ന് കുട്ടികളെ നോക്കുന്ന ഹനുമാൻ സ്റ്റൂളിന്റെ മുകളിൽ നിൽക്കുകയാണ്‌.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;strong&gt;4) അഭൗമങ്ങളായ കഥാപാത്രങ്ങൾ (Celestial characters)&lt;/strong&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;എന്തെന്നില്ലാത്ത പ്രകാശത്തോടുകൂടിയവരാണ്‌ കഥകളിയിലെ കഥാപാത്രങ്ങൾ. താരതമ്യേന ഭൗമങ്ങളായ നളനെപ്പോലുള്ള കഥാപാത്രങ്ങളേയും അഭൗമങ്ങളാക്കിയാണ്‌ കഥകളിയിൽ കൈകാര്യം ചെയ്യുന്നത്‌.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;സ്വതവേതന്നെ അഭൗമപാത്രങ്ങളായ ശ്രീരാമനേയും, ശ്രീകൃഷ്ണനേയും, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരേയും പിൻതള്ളി അഭൗമങ്ങളാക്കിത്തീർത്ത ദുര്യോധനനും, നളനും, അർജ്ജുനനും, ഭീമനും മറ്റും മുന്നിലേയ്ക്കു വരുന്നു. അതായത്‌ അഭൗമങ്ങളക്കിത്തീർക്കുന്നതിലാണ്‌ കഥകളി നിലനിൽക്കുന്നത്‌. അല്ലാതെ ഉള്ളതായ അഭൗമത്തേ ആവിഷ്കരിയ്ക്കുന്നതിലല്ല എന്നർത്ഥം.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;strong&gt;5) അതിയാഥാതഥ്യമുള്ള പ്രമേയം (Surrealistic theme)&lt;/strong&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;കൈലാസമെടുത്ത്‌ അമ്മാനമാടുക, ഉടലോടെ സ്വർഗ്ഗത്തിൽ പോകുക, പാമ്പ്‌ രൂപമെടുത്തു വന്ന് കൊത്തുക, അതുമൂലം രൂപമാറ്റം സംഭവിയ്ക്കുക തുടങ്ങിയവ അതിയാഥാതഥ്യമുള്ളവയാണല്ലോ.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ഇത്തരത്തിലുള്ള പ്രമേയമേ കഥകളി ഉൾക്കൊള്ളുകയുള്ളു എന്നു പോലും പറയാവുന്നതാണ്‌. യാഥാതഥ്യം (realism) ഒന്ന് കഥകളിയിലേയ്ക്കു പകർത്തി നോക്കൂ. അതായത്‌ ചൂഷണം ചെയ്യപ്പെടുന്നവന്റെ തീരാദുഃഖത്തെ ആവിഷ്കരിയ്ക്കുന്നതായ അവസ്ഥ.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;രസശാസ്ത്രസംബന്ധിയായ ഒരു യാഥാർത്ഥ്യമുണ്ട്‌. കഥകളിത്തം തികഞ്ഞ പല രംഗങ്ങളും ആ യാഥാർത്ഥ്യത്തെ നിരാകരിയ്ക്കുന്നതു കാണാം. അതായത്‌ വിഭവാനുഭവങ്ങളെ ആവിഷ്കരിച്ച്‌ സഞ്ചാരികളെക്കൊണ്ട്‌ പോഷിപ്പിയ്ക്കുക എന്നതാണ്‌ യഥാർത്ഥമായ രീതി. എന്നാൽ കഥകളിത്തം തികഞ്ഞ 'സലജ്ജോഹ'മെന്ന രംഗമെടുത്തു നോക്കുക. വീരമാണ്‌ അവിടത്തെ രസം. ഭാവം ഉത്സാഹവും. വീരരസത്തിന്റെ ആലംബനവിഭാവം 'ജേതവ്യ'നാണ്‌. അർജ്ജുനനാൽ ജയിയ്ക്കപ്പെടുന്നവനായി ഒരു മൂർത്ത കഥാപാത്രം ആ രംഗത്തിൽ വരുന്നില്ല. കൂടെയുള്ളത്‌ സ്വപക്ഷക്കാരനായ മാതലിയാണ്‌. ആലംബനവിഭാവത്തിന്റെ പ്രതിഷ്ഠ നടക്കുന്നത്‌ ആ രംഗത്തിന്റെ ശ്ലോകത്തിലും തൊട്ടു മുൻപുള്ള രംഗത്തിലെ ഇന്ദ്രന്റെ പദത്തിലുമാണ്‌. ശ്ലോകത്തിലെ 'നികൃത്ത ശത്രു മസ്തകം' എന്ന പ്രയോഗവും, ഇന്ദ്രന്റെ 'മാതലേനിശമയ' എന്ന പദത്തിലെ 'പാർവ്വതീശനോടാശു പാശുപതമസ്ത്രം പരിചോടെ ലഭിച്ചു, ഇത്ര ശൗര്യവാനായിട്ട്‌, വലുതായ സുരകാര്യം, പാർത്ഥബലവീര്യേണ സാധിപ്പാൻ' എന്നിത്യാദി പ്രയോഗങ്ങളുമാണ്‌ ഉദ്ദേശിയ്ക്കുന്നത്‌. അർജ്ജുനന്റെ ജേതവ്യന്മാർ കൗരവരാണെന്ന് പ്രസിദ്ധമാണ്‌. പ്രസ്തുത കാലകേയവധത്തിലാകട്ടെ അർജ്ജുനന്റെ ജേതവ്യന്മാർ ദേവശത്രുക്കളുമാണ്‌. ഇവർ രണ്ടും മൂർത്തരൂപത്തിൽ അരങ്ങത്ത്‌ വരുന്നില്ല. ആ അവസ്ഥ കഥകളിയുടെ ചടങ്ങുകൾകൊണ്ട്‌ മറി കടന്ന് വീരരസത്തെ ആവിഷ്കരിയ്ക്കുകയാണ്‌ അവിടെ ചെയ്യുന്നത്‌.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;അതിയാഥാതഥ്യത്തോടടുത്തു നിൽക്കുന്ന പ്രതീതിവാദരീതിയും (impressionism) കഥകളിക്ക്‌ വഴങ്ങുകയില്ല. ലോകമനസ്സാക്ഷിയെ കയ്യിൽ ഒരു വെളുത്ത കൊടിയുമായി അരങ്ങത്ത്‌ കൊണ്ടുവന്നപ്പോൾ പരാജയപ്പെട്ടതായ ഒരനുഭവം നമുക്കുണ്ട്‌. ഈ സർറിയലിസം മെലോഡ്രാമയിലേയ്ക്ക്‌ വഴുതിവീഴുകയാണെങ്കിൽ പിടിച്ചുനിൽക്കുന്നതായി കർണ്ണശപഥത്തിൽ കാണാൻ കഴിയും. എന്നാൽ പൂപറിക്കുന്നതിന്നുള്ള ശ്രമത്തിൽ കൊമ്പൊടിഞ്ഞ്‌ കചൻ ദേവയാനിയുടെ മേൽ വീഴുമ്പോൾ അറപ്പാണ്‌ തോന്നുക. അപ്പോൾ ഈ മെലോഡ്രാമയുടെത്തന്നെ ഏതൊരു വശമാണ്‌ കഥകളി അരങ്ങത്ത്‌ നിലയുറപ്പിയ്ക്കുന്നത്‌ എന്ന് വിശദമായ പരിശോധനയ്ക്ക്‌ വിധേയമാക്കേണ്ടതാണ്‌.&lt;/div&gt;&lt;div&gt;&lt;strong&gt;&lt;/strong&gt; &lt;/div&gt;&lt;div&gt;&lt;strong&gt;6) കൃത്രിമ ചലനങ്ങൾ (Artificial movements)&lt;/strong&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ചലനങ്ങൾ, ആഹാര്യത്തിന്റെ പ്രത്യേകതകൾ മുതലെടുക്കുന്ന തരത്തിലാകണം. മാത്രമല്ല ഓരോ ചലനത്തിന്നും കൃത്യമായ തുടക്കവും നീളവും, അവസാനം വരെ നിർബന്ധമായും വേണം. നടൻ ഒറ്റയ്ക്കു വിചാരിച്ചാൽ ഈ ചലനങ്ങൾ വേണ്ടത്ര വ്യക്തതയോടെ കാണിയ്ക്കാൻ കഴിയാതെ വന്നാലോ എന്നു കരുതിയാണോ, വേണ്ട സ്ഥലത്ത്‌ നേർക്കോൽ, ഉരുൾകോൽ മുതലായവ കൊടുത്ത്‌ പിൻതുണ നൽകാൻ മേളക്കാരെ നിയോഗിച്ചിരിയ്ക്കുന്നത്‌ എന്നുപോലും തോന്നിപ്പോകും. വാസ്തവത്തിൽ കൃത്രിമം എന്നതിനേക്കാൾ കൽപിച്ചുകൂട്ടിയുള്ള (deliberate) ചലനങ്ങൾ എന്നു പറയുകയാവും ഭേദം. വളരെ സൂക്ഷ്മങ്ങളായ കാര്യങ്ങൾ വരെ നിയന്ത്രിച്ച്‌ അവനവൻ ഉദ്ദേശിയ്ക്കുന്നവ മാത്രമേ സംഭവിയ്ക്കുകയുള്ളൂ എന്ന അവസ്ഥ വരുത്തിത്തീർക്കുന്ന അച്ചടക്കം-പ്രത്യേകിച്ച്‌ മെയ്യ്‌ സംബന്ധിച്ച അച്ചടക്കം-കഥകളി കലാകാരന്‌ അനിവാര്യമാണ്‌. ഈ അച്ചടക്കത്തെത്തന്നെയാണ്‌ വായുപിടിയ്ക്കുക എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;രസനിഷ്പത്തി സാധിയ്ക്കുന്നതിന്ന് ഈ വായുപിടിക്കൽ വളരെ സഹായകമാണ്‌. കാരണം ആസ്വാദനത്തിനുതകുന്ന "വസ്തു" സ്വാഭാവികതയിൽ നിന്നന്യമായിരിയ്ക്കണം. കൃത്രിമമായാൽ അത്‌ സ്വാഭാവികതയിൽനിന്നകലുക എന്ന പ്രാഥമികധർമ്മം നിറവേറ്റുന്നു. തുടർന്ന് ഒരു വെച്ചുകെട്ടലുമില്ലാതെ കേവലമായിത്തന്നെ രസത്തെ കൈമാറാൻ സാധിയ്ക്കുന്നു. വെളുത്ത നിറത്തിന്നുവേണ്ടി പാൽ എടുക്കാതെ പാലിലെ വെളുപ്പുനിറം മാത്രം ഉപയോഗിക്കാൻ കഴിയുന്ന അവസ്ഥ. വെച്ചുകെട്ടലുകൾ എന്നു പറഞ്ഞാൽ വളരെ അത്യാവശ്യം മാത്രം വേണ്ടതായ വിഭവാനുഭവാദികൾ മാത്രം ഉപയോഗിച്ച്‌ വലിയ അളവിൽ (bulk) രസത്തെ നിഷ്പാദിപ്പിയ്ക്കുന്ന പ്രക്രിയ എന്നു കാര്യം.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ചുരുക്കത്തിൽ, ആസ്വാദകനും ആവിഷ്കാരകനും തമ്മിൽ ഒരു കരാറിൽ ഏർപ്പെടുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. ഫുട്ബോൾ കളിയിലും മറ്റും കാണുന്നതുപോലെ നിയതങ്ങളായ നിയമങ്ങൾ ഒരുക്കൂട്ടി ഒരു കൂട്ടം ആൾക്കാർ ആ നിയമങ്ങൾ അനുസരിയ്ക്കുകയും മറ്റൊരു കൂട്ടർ അത്‌ ആസ്വദിയ്ക്കുകയും ചെയ്യുന്നതു പോലെ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്‌ 'രാകാശശിവദനേ' എന്ന് പറഞ്ഞാൽ 'സുന്ദരീ' എന്നർത്ഥം ധരിയ്ക്കുന്നത്‌. അപ്പോൾ ആസ്വാദകൻ 'ചില കൂട്ടിവായിയ്ക്കലുകൾ' നടത്തണം എന്നർത്ഥം. ചന്ദ്രന്റെ ആഹ്ലാദദായിത്വം സ്ത്രീയുടെ മുഖവുമായി കൂട്ടിച്ചേർത്ത്‌, അത്രത്തോളം ആഹ്ലാദത്തെ തരുന്നതാണ്‌ ഈ മുഖദർശനം എന്നുകൂടി മനസ്സിലാക്കണം. ഇങ്ങനെ 'കൂട്ടിവായനയ്ക്ക്‌' അവസരം നൽകുക എന്നതാണ്‌ ശാസ്ത്രീയ കലകളുടെ ശാസ്ത്രീയത. &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ശുഭം&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2294161829900039773-8633663026606201226?l=kathaykkappuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kathaykkappuram.blogspot.com/feeds/8633663026606201226/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2294161829900039773&amp;postID=8633663026606201226' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/8633663026606201226'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2294161829900039773/posts/default/8633663026606201226'/><link rel='alternate' type='text/html' href='http://kathaykkappuram.blogspot.com/2009/01/2_28.html' title='കഥയ്ക്കപ്പുറമുള്ള കളി-2'/><author><name>Dr.T.S.Madhavankutty</name><uri>http://www.blogger.com/profile/03697049739331669516</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_-7h7m0Vn7uM/SYA59jKnsUI/AAAAAAAAAAo/MZOh9fe0HLA/s72-c/chitram-1.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-2294161829900039773.post-7528613609300729865</id><published>2009-01-23T21:52:00.000-08:00</published><updated>2009-01-26T22:14:25.303-08:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>കഥയ്ക്കപ്പുറമുള്ള കളി-1</title><content type='html'>&lt;em&gt;&lt;span style="font-size:85%;"&gt;1998-ല്‍ ശ്രീ.കോട്ടയ്ക്കല്‍ കൃഷ്ണന്‍‌കുട്ടിനായരുടെ സപ്തതി ആഘോഷവേളയില്‍ അന്നു പ്രസിദ്ധീകരിച്ച ‘സപ്തതി സ്മരണിക’യിലേയ്ക്കു എഴുതിയ ലേഖനം ഇവിടെ രണ്ടു ഭാഗങ്ങളിലായി പോസ്റ്റ് ചെയ്യുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/em&gt;ഒന്നു്&lt;br /&gt;ഒരു കൂട്ടായ്മയുടെ ഉൽപന്നമാണ്‌ കഥകളി. ആട്ടം, പാട്ട്‌, കൊട്ട്‌, ചുട്ടി, പെട്ടി എന്നീ അഞ്ചു വിഭാഗത്തിൽ പെടുന്ന ഒരു കൂട്ടം കലാകാരന്മാർ അരങ്ങത്ത്‌ ഒന്നിച്ച്‌ സൃഷ്ടിച്ചെടുക്കുന്നതാണതെന്നർത്ഥം. അതുകൊണ്ടു തന്നെ കഥകളിയുടെ സൃഷ്ടി അരങ്ങത്തുവെച്ചാണ്‌ നടക്കുന്നത്‌. അതായത്‌ പ്രത്യരങ്ങ്‌ ഭിന്നമ
